പരിശോധിച്ചപ്പോൾ രോഗം കണ്ടെത്തിയില്ല എന്ന വിചിത്രമായ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട മലയാളിയായ കണ്ണു ഡോക്ടറെ കുറ്റവിമുക്തയാക്കി കോർട്ട് ഓഫ് അപ്പീൽ; ലണ്ടനിലെ ഹണി റോസിന് ഇനി ധൈര്യമായി പഠിച്ച പണി ചെയ്യാം; സഫലമായത് മലയാളികളുടെ നെഞ്ചുരുകിയുള്ള പ്രാർത്ഥന
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള എല്ലാ മെഡിക്കൽ ജീവനക്കാരെയും ബാധിക്കുന്ന ഒരു വിചിത്രമായ വിധിയായിരുന്നു മലയാളിയായ ഈസ്റ്റ്ഹാമിലെ വനിതാ ഡോക്ടറെ തേടി എത്തിയത്. കണ്ണുരോഗവുമായി എത്തിയ എട്ട് വയസുകാരന്റെ രോഗം കണ്ടെത്താൻ കഴിഞ്ഞില്ല എന്നതിന്റെ പേരിൽ വർഷങ്ങൾക്ക് ശേഷം ബാലന്റെ മാതാപിതാക്കൾ നൽകിയ കേസിൽ കൊലപാതക കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട കണ്ണ് ഡോക്ടറായിരുന്നു ഈസ്റ്റ്ഹാമിൽ താമസിച്ചിരുന്ന ഹണി റോസ്. മലയാളികൾ മാത്രമല്ല ധാരാളം മെഡിക്കൽ ജീവനക്കാർ ഇതിന്റെ കാംപയിനിംഗുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് രണ്ട് കൊല്ലത്തെ സസ്പെൻഡ് ജയിൽ ശിക്ഷയും 200 മണിക്കൂർ കമ്മ്യൂണിറ്റി സർവീസുമായി ശിക്ഷ ഒതുങ്ങി.ആ ശിക്ഷയാണ് ഇപ്പോൾ പൂർണമായും റദ്ദ് ചെയ്ത് ലണ്ടനിലെ കോർട്ട് ഓഫ് അപ്പീൽ വിധി പുറപ്പെടുവിച്ചത്. തികച്ചും നിയമവിരുദ്ധമായ നടപടിയാണ് ഉണ്ടായത് എന്ന് പറഞ്ഞാണ് കോർട്ട് ഓഫ് അപ്പീൽ ഹണി റോസിനെ കുറ്റ വിമുക്തയാക്കിയത്.
2012 ജൂലൈയിൽ എട്ട് വയസുകാരനായ വിൻസെന്റ് ബാർക്കർ എന്ന ബാലൻ മരിച്ച കുറ്റത്തിനായിരുന്നു ഹണി റോസ് ശിക്ഷിക്കപ്പെട്ടിരുന്നത്. ബാലന്റെ തലച്ചോറിൽ ഫ്ലൂയിഡ് നിറഞ്ഞതിനെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചിരുന്നത്. ഹണിയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള അപ്പീൽ കോർട്ടിന്റെ വിധിയെ നിർഭാഗ്യകരം എന്നാണ് വിൻസെന്റിന്റെ കുടുംബം വിശേഷിപ്പിച്ചിരിക്കുന്നത്. ഹണി റോസ് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കോർട്ട് ഓഫ് അപ്പീൽ ജഡ്ജുമാരും അഭിപ്രായപ്പെട്ടെങ്കിലും അത് റെഗുലേറ്റർമാരുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതികളുടെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു അവർ അഭിപ്രായപ്പെട്ടത്.
ബൂട്ട്സിന്റെ ഇപ്സ് വിച്ച് ബ്രാഞ്ചിൽ വച്ച് 2012 ഫെബ്രുവരി 15ന് വിൻസെന്റിന് അത്യാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിരുന്നുവെന്നായിരുന്നു കഴിഞ്ഞ വർഷം നടന്ന ട്രയലിനിടെ ഹണി കോടതിയിൽ ബോധിപ്പിച്ചിരുന്നത്.എന്നാൽ കുട്ടി ഓപ്റ്റിക് ഡിസ്കുകൾ വിഴുങ്ങിയത് കണ്ടെത്താൻ ഹണി പരാജയപ്പെട്ടുവെന്നും ഇത് കുട്ടിക്ക് ഹൈഡ്രോസെഫലസ് ഉണ്ടെന്നതിന്റെ അഥവാ മസ്തിഷ്കത്തിൽ ഫ്ലൂയിഡ് നിറയുന്നതിന്റെ ലക്ഷണമാണെന്നും ജൂറിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.2012 ജൂലൈയിൽ അഥവാ ഈ ടെസ്റ്റ് കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമായിരുന്നു വിൻസെന്റ് മരിച്ചത്.
സർ ബ്രിയാൻ ലീവ്സനും മറ്റ് രണ്ട് ജഡ്ജുമാരുമായിരുന്നു കോർട്ട് ഓഫ് അപ്പീലിൽ ഇരുന്നത്. ഹണി റോസ് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിലും അത് ഈ കേസിന്റെ സന്ദർഭം പരിഗണിക്കുമ്പോൾ ഹണി കാണിച്ച ശ്രദ്ധക്കുറവ് കൊലപാതകത്തിലേക്ക് നയിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്നാണ് കോർട്ട് ഓഫ് അപ്പീൽ ജഡ്ജുമാർ വിധിച്ചിരിക്കുന്നത്. കൂടാതെ അത് റെഗുലേറ്ററുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും അവർ അഭിപ്രായപ്പെട്ടു. വിധി പുറത്ത് വന്നതിന് ശേഷം അതിനോടുള്ള പ്രതികരണമായി വിൻസെന്റിന്റെ കുടുംബം ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഹണി റോസിന്റെ ശ്രദ്ധക്കുറവിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുറ്റമായി പരിഗണിക്കേണ്ടത് തന്നെയാണെന്നായിരുന്നു ഈ കുടുംബം ആവശ്യപ്പെട്ടത്. ഹണി റോസ് അവരുടെ ജോലി വേണ്ടവിധത്തിൽ ചെയ്തിരുന്നുവെങ്കിൽ വിൻസെന്റ് ഇന്നും തങ്ങളുടെ കൂടെയുണ്ടാവുമായിരുന്നുവെന്നും കുടുംബം വേദനയോടെ പ്രതികരിച്ചു.
ഹണിക്ക് ഈ കേസിൽ നേരത്തെ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും നേത്രരോഗ വിദഗ്ദ്ധർ അടങ്ങുന്ന സംഘം ഹണിക്ക് വേണ്ടി രംഗത്തിറങ്ങിയത് മൂലം ശിക്ഷ രണ്ട് കൊല്ലത്തെ സസ്പെൻഡ് ജയിൽ ശിക്ഷയും 200 മണിക്കൂർ കമ്മ്യൂണിറ്റി സർവീസുമായി ചുരുങ്ങുകയായിരുന്നു. ഹണിക്ക് വേണ്ടി ഇംഗ്ലീഷ് ഡോക്ടർമാർ ആരംഭിച്ച അപ്പീലിൽ ബ്രിട്ടീഷ് മലയാളിയും വാർത്തുകൊടുത്തിരുന്നു. തുടർന്ന് അനേകം മലയാളികളാണ് ഹണിക്ക് നീതി നൽകാനായി തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തിയിരുന്നത്.
ഒരു നേത്രരോഗ ഡോക്ടർ ഉൾപ്പെടുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ കേസായാണിത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.വിൻസെന്റ് എന്ന ബാലന് പാപിലെഡെമ എന്ന രോഗമാണെന്ന് ഡോക്ടർ തിരിച്ചറിയേണ്ടിയിരുന്നുവെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് പറയുന്നത്.തലയോടിന് മുകളിൽ അമിത സമ്മർദം വരുന്നത് മൂലം ഓപ്റ്റിക് നെർവിനുണ്ടാകുന്ന വീക്കമാണ് പാപിലെഡെമ.നേത്രത്തിന്റെ ആന്തരികപരിശോധനയിലൂടെ ഇത് കണ്ടെത്താൻ സാധിക്കുമെന്നുമായിരുന്നു അന്ന് കോടതി പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർ ഇതിൽ വീഴ്ച വരുത്തിയെന്ന ആരോപണമാണുയരുന്നത്.
2007ലായിരുന്നു ഹണി റോസ് ഒരു നേത്രരോഗവിഗദ്ധയെന്ന നിലയിൽ ആദ്യമായി രജിസ്റ്റർ ചെയ്തിരുന്നത്. ജനറൽ ഒപ്റ്റിക്കൽ കൗൺസിൽ അവരെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നാല് വർഷം ഒപ്തോമെട്രി സ്കൂളിൽ പഠിച്ചതിന് ശേഷമാണ് ഒപ്തോമെട്രിസ്റ്റുകൾക്ക് ഡോക്ടർ ഓഫ് ഒപ്തോമെട്രി(ഒഡി) നൽകുന്നത്. ഐ എക്സാമുകൾ, വിഷൻ ടെസ്റ്റുകൾ, നേത്രവുമായി ബന്ധപ്പെട്ട അസാധാരണതകൾ കണ്ടെത്തുക, ലെൻസുകൾ പ്രിസ്ക്രൈബ് ചെയ്യുക, മരുന്നുകൾ കുറിക്കുക തുടങ്ങിയവ നിർവഹിച്ചതിന് ശേഷമാണ് അവർക്ക് ലൈസൻസ് നൽകുന്നത്.
അവർ ഒഫ്താൽമോളജിസ്റ്റുകളല്ല. കോളജ് പഠനത്തിന് ശേഷം എട്ട് വർഷം മെഡിക്കൽ ട്രെയിനിങ് നേടിയവരെയാണ് ഒഫ്താൽമോളജിസ്റ്റും നേത്രഡോക്ടറുമായി കണക്കാക്കുന്നത്. ഇവർക്ക് മാത്രമെ മരുന്നുകൾ കുറിക്കാനും നേത്ര സർജറി നടത്താനും അധികാരമുള്ളൂ. അപൂർവമായ കേസാണെന്നാണ് ദി അസോസിയേഷൻ ഓഫ് ഒപ്തോമെട്രിസ്റ്റ്സ് ഹണിറോസിന്റെ കേസിനെ അന്ന് വിശേഷിപ്പിച്ചിരുന്നത്.
മരണമടഞ്ഞ വിൻസെന്റ് കഴിവുറ്റ ഒരു ഫുട്ബാളറായിരുന്നു. വിറ്റൻ യുണൈറ്റഡിൽ എട്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ടീമിൽ കളിച്ചിരുന്നു. 2012 ഫെബ്രുവരി 15നാണ് കുട്ടിയെ ഹണി റോസ് പരിശോധിച്ചിരുന്നത്. അതേ വർഷം ജൂലൈ 13ന് ഇപ്സ് വിച്ചിലെ ഡെയ്ൽ ഹാൾ പ്രൈമറി സ്കൂളിൽ വച്ചായിരുന്നു വിൻസെന്റ് രോഗാതുരനായി വീണത്. അന്നേ ദിവസം വൈകീട്ട് വീട്ടിൽ വച്ച് കുട്ടി മരിക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മ ജോന്ന തന്റെ ഭർത്താവായ ലാനിനൊപ്പം ഒറ്റപ്പെട്ട വീട്ടിലാണിവർ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍