ഹോർട്ടികോർപ്പിന്റെ വിപണി ഇടപെടൽ ഇനി നടക്കില്ല; കർഷകരുടെ ആത്മമിത്രമാകേണ്ട സ്ഥാപനവും പൂട്ടിയ കമ്പനിയുടെ പട്ടികയിൽ; ചെയർമാൻ വിനയൻ അടക്കമുള്ള ഡയറക്ടർമാർക്കും അയോഗ്യത; സംസ്ഥാനത്തിന്റെ പുനപരിശോധിക്കൽ അപേക്ഷ നിരസിച്ചാൽ ഹോർട്ടികോർപ്പിന്റെ കഥ കഴിയും
കൊച്ചി: കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഹോർട്ട് കോർപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കള്ളപ്പണത്തിനെതിരായി കേന്ദ്രസർക്കാർ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായി ഹോർട്ടികോർപ്പിനേയും പൂട്ടിയ കമ്പനിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കള്ളപ്പണത്തിനും നിയമവിരുദ്ധമായ കച്ചവടരീതികൾക്കുമെതിരായ നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ഇത്ര കർശനമായി നടപടി എടുത്തിരിക്കുന്നത്. ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും കൃത്യമായി നൽകാത്ത കമ്പനികളെ പൂട്ടിപ്പോയതും കടലാസ് കമ്പനികളുടെയും പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടപടിയെടുത്തിരിക്കുന്നത്.
ഈ പട്ടികയിൽ ഹോർട്ടികോർപ്പും ഉണ്ട്. വിനയൻ അടക്കമുള്ള കമ്പനി ഡയറക്ടർമാരും ഇതോടെ അയോഗ്യരായി. ഇതേ പ്രശ്നമാണ് നോർക്ക റൂട്സിനും ബാധകമായത്. എന്നാൽ സാധാരണക്കാരുമായി നേരിട്ട് ഇടപാട് നടത്തുന്ന ഹോർട്ടി കോർപ്പിന് വലിയ തിരിച്ചടിയാണ് ഇത്. പച്ചക്കറി വിപണിയിലെ ഇടപെടലുകളെ പോലും ബാധിക്കും. അയോഗ്യരായതോടെ വിനയൻ അടക്കം ഹോർട്ടികോർപ്പിന്റെ അഞ്ച് ഡയറക്ടർമാർക്കും മറ്റു സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനം അടുത്ത അഞ്ച് വർഷത്തേക്ക് വഹിക്കാൻ സാധിക്കില്ല. കൊച്ചി റീജിയനു കീഴിൽ പ്രവർത്തിക്കുന്ന 1200-ഓളം കമ്പനികളെ കേന്ദ്രസർക്കാർ പൂട്ടിയ കമ്പനികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ ഡയറക്ടർക്കെല്ലാം അഞ്ച് വർഷത്തെ അയോഗ്യത ബാധകമാണ്. കമ്പനി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ കൃത്യമായി വിവരങ്ങൾ കേന്ദ്രസർക്കാരിന് നൽകേണ്ടതുണ്ട്. ഇതിൽ വീഴ്ച വന്നതാണ് നടപടിക്ക് കാരണമായിരിക്കുന്നത്.
ഇല്ലാത്ത കമ്പനികളുണ്ടാക്കി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്രസർക്കാർ നേരത്തെ കണ്ടെത്തിയിരുന്നു. ഇങ്ങനെയുള്ള വ്യാജകമ്പനികൾ സാധാരണ വാർഷിക കണക്കുകൾ കേന്ദ്രസർക്കാരിന് സമർപ്പിക്കാറുമില്ല. ഹോർട്ടി കോർപ്പും നോർക്ക റൂട്ട്സും അവരുടെ വരവുചെലവ് കണക്കുകളും മറ്റു വിവരങ്ങളും സമയബന്ധിതമായി കേന്ദ്രസർക്കാരിന് നൽകിയിരുന്നില്ല. ഇതാണ് ഈ സ്ഥാപനങ്ങൾക്ക് നേരെ നടപടി വരാൻ കാരണമായതെന്നാണ് സൂചന. ഹോർട്ടി കോർപ്പും നോർക്കാ റൂട്സും സംസ്ഥാന സർക്കാർ സ്ഥാപനമാണെന്നും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരെ നടപടി എടുത്തത് പുനപരിശോധക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുമേഖലയെ താങ്ങിനിർത്തുന്നതിൽ വലിയ പങ്കാണ്് ഹോർട്ടികോർപ്പിന്റേത്. കഴിഞ്ഞ ഓണത്തിനു പോലും വിലക്കയറ്റത്തിൽ നിന്ന് പച്ചക്കറി വില പിടിച്ചു നിർത്തിയത് ഹോർട്ടി കോർപ്പിന്റെ ഇടപെടലായിരുന്നു. മാറി മാറി വരുന്ന സർക്കാരുകൾ രാഷ്ട്രീയക്കളിക്കുള്ള ഇടമായാണ് ഹോർട്ടി കോർപ്പിനെ കാണുന്നത്. കോടികളുടെ വാങ്ങലും വില്പനയും ഓരോ മാസവും നടക്കുന്നതിനാൽ അഴിമതി തേടി വരുന്നവർക്ക് ഇതൊരു അക്ഷയപാത്രമായി മാറിയിരുന്നു.
ചട്ടപ്രകാരം നോർക്ക റൂട്ട്സിന്റെ ചെയർമാൻ കേരള മുഖ്യമന്ത്രിയാണ്. നോർക്കയുടെ വെബ്സൈറ്റിൽ പക്ഷേ മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയാണ് അടുത്തിടെ വരെ ചെയർമാനായി കാണിച്ചിരുന്നത്. വെബ്സൈറ്റ് കൃത്യമായി നവീകരിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വിവരം കൃത്യമായി അപ്ഡേറ്റ് ചെയ്തിരുന്നുവെങ്കിൽ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി അയോഗ്യരുടെ പട്ടികയിൽ വരുമായിരുന്നു. കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നതിനും, സാമ്പത്തിക തിരിമറികൾ നടത്തുന്നതിനും വേണ്ടി കൃത്രിമമായി ഉണ്ടാക്കുന്ന കടലാസു കമ്പനികളെ ഷെൽ കമ്പനിയെന്നാണ് വിളിക്കുന്നത്. തീർത്തും അനധികൃതമാണ് ഇടപാടുകൾ. ഇത്തരത്തിലൊരു കമ്പനി ഉണ്ടാകില്ല. എന്നാൽ നികുതി വെട്ടിപ്പിനായി കടലാസ് കമ്പനികളുടെ ബാങ്ക് അക്കൗണ്ടിലൂടെ ഇടപാടുകൾ മുറയ്ക്ക് നടക്കും. ഇത്തരം ഒന്നരലക്ഷം കമ്പനി ഡയറക്ടർമാരെയാണ് കേന്ദ്രം കണ്ടെത്തിയത്. രാജ്യത്തിന് അപമാനമാണ് ഷെൽ കമ്പനിയും അതിന്റെ ഡയറക്ടർമാരുമെന്നും വിശദീകരിച്ചാണ് പട്ടിക പുറത്തുവിട്ടത്.
നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഷെൽ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2.09 ലക്ഷം ഷെൽ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് കേന്ദ്ര സർക്കാർ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഈ കമ്പനികളുടെ ഡയരക്ടർമാരായ 1.06 ലക്ഷം പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്കും കേന്ദ്രം ഒരുങ്ങുകയാണ്. രണ്ടു ലക്ഷം കമ്പനികളെ ഒഴിവാക്കിയ ശേഷവും രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 11 ലക്ഷം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിലും ഷെൽ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടൽ.
ഷെൽ കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയതോടെ ഇത്തരം കമ്പനികളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കിയ ഓഡിറ്റർമാരും കുടുങ്ങും. കണക്കുകളിൽ കൃത്രിമം കണ്ടിട്ടും ഇത് കേന്ദ്ര സർക്കാറിനെയോ ബന്ധപ്പെട്ട ഏജൻസികളേയോ അറിയിക്കാത്തതിനാണ് ഇവർക്കെതിരെ നടപടി ആലോചിക്കുന്നത്. ഷെൽ കമ്പനികളുടെ ഡയരക്ടർമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതന് കേന്ദ്ര സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലൂടേയോ, ഷെൽ കമ്പനി ഡയരക്ടർമാർ ഒപ്പുവെച്ച ചെക്ക് ഉൾപ്പെടെയേുള്ള രേഖകൾ വഴിയോ സാമ്പത്തിക ഇടപാടുകൾ അനുവദിക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ കഴിഞ്ഞ നിർദ്ദേശം നൽകിയിരുന്നു. ഇതിനു പുറമെയാണ് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ചുമതലപ്പെട്ട ഓഡിറ്റർമാർക്കെതിരെയും നടപടി ആലോചിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍