50 ബെഡ്ഡുകളിൽ മുകളിലുള്ള ആശുപത്രികൾക്ക് എന്തു സംഭവിക്കും? മുഖ്യമന്ത്രി പറഞ്ഞാൽ അനുസരിക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർബന്ധമുണ്ടോ? നഴ്സുമാരുടെ സമരം ഒത്തു തീർപ്പാക്കിയെങ്കിലും മാലാഖമാരുടെ ആശങ്ക തീരുന്നില്ല; ശമ്പളം വർദ്ധിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സ്വകാര്യ ആശുപത്രി മുതലാളിമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതുജനങ്ങളുടെകണ്ണിൽ കേരളത്തിലെ നഴ്സുമാരുടെ സമരം അവസാനിച്ചിരിക്കയാണ്. മുഖ്യമന്ത്രി പറഞ്ഞതു പ്രകാരം സ്വകാര്യ ആശുപത്രികൾ ശമ്പളം നൽകാൻ തയ്യാറാകും എന്ന് കരുതുന്നവരും ഏറെയാണ്. എന്നാൽ, നഴ്സിങ് സമൂഹത്തെ സംബന്ധിച്ചടത്തോളം കടുത്ത ആശങ്കയാണ് പുതിയ കരാർ നിലവിൽ വന്നപ്പോഴും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകില്ലെന്നതാണ് നഴ്സുമാരുടെ സമരം വെറുതേയാകുമെന്ന ആശങ്ക ശക്തമാകാൻ ഇടയാക്കിയത്. നിലവിൽ അൻപതു കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മൊത്തശമ്പളം 20,000 രൂപയായി ഉയർത്തിയതിന്റെ ഗുണം ലഭിക്കുന്നത് അയ്യായിരത്തോളം പേർക്ക് മാത്രമാണ്. സർക്കാർ നിർദേശപ്രകാരം ആറു കിടക്കകൾക്ക് ഒരു നഴ്സാണു വേണ്ടത്.
നിലവിൽ പോളി ക്ലിനിക് മുതൽ 50 കിടക്കകൾ വരെയുള്ള രണ്ടായിരത്തോളം ആശുപത്രികൾ സംസ്ഥാനത്തുണ്ട്. ഇവയിൽ ഭൂരിഭാഗം സ്ഥലത്തും നഴ്സിങ് കോഴ്സ് പഠിച്ചിറങ്ങി നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നോ രണ്ടോ നഴ്സുമാരേയുള്ളൂ. മറ്റുള്ളവരെല്ലാം സഹായിയായി വന്നു 'നഴ്സ്' ആയവരാണ്. വർധിപ്പിച്ച ശമ്പളം ഇവർക്കു ബാധമാകില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലവിലെ വേതന വർദ്ധനവ് കൊണ്ട് ഗുണം ലഭിക്കുക ചുരുങ്ങിയ വിഭാഗത്തിന് മാത്രമേയുള്ളൂ.
സ്വകാര്യമേഖലയിൽ ഒന്നര ലക്ഷം നഴ്സുമാർ ജോലി ചെയ്യുന്നുവെന്നാണു കണക്ക്. കൃത്യമായ കണക്ക് ആരുടെയും കൈവശമില്ല. നിയമന ഉത്തരവു ലഭിച്ചവരും അല്ലാത്തവരും ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. നല്ലൊരുഭാഗം പേർ വർഷങ്ങളായി ട്രെയിനിയായി തുടരുന്നു. അതിനാലാണു ക്രോഡീകരിച്ച കണക്കു ലഭ്യമല്ലാത്തത്. കഴിഞ്ഞ ദിവസം ചർച്ചയ്ക്കു മുൻപു മുഖ്യമന്ത്രി നഴ്സുമാരുടെ കണക്ക് അന്വേഷിച്ചപ്പോഴും ഊഹക്കണക്കേ ഉള്ളൂവെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
സ്വകാര്യമേഖലയിൽ അൻപതു കിടക്കകൾക്കു മുകളിലുള്ള 1200 ആശുപത്രികളുണ്ട്. ഇതിൽ 200 വരെ കിടക്കകളുള്ളത് 800 ആശുപത്രികളിൽ. മുന്നൂറിനു മേൽ കിടക്കകൾ വർധിക്കുന്നതു പലതരത്തിലും അധികച്ചെലവുണ്ടാക്കും. 300 കിടക്കകൾക്കു മുകളിലാകുമ്പോൾ മാനേജ്മെന്റുകൾ അതിനെ മറ്റൊരു ആശുപത്രിയായി രജിസ്റ്റർ ചെയ്യുന്നതാണു പതിവ്. ചിലർ 200 കിടക്കകൾ വീതം രണ്ട് ആശുപത്രിയാക്കും.
കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചെങ്കിലും നഴ്സുമാരുടെ സമരം ശുഭപര്യവസായിയായെങ്കിലും പുതുക്കിയ ശമ്പളം കൈയിൽ കിട്ടാൻ ഇനിയും കടമ്പകൾ കടക്കണം. ഈ തീരുമാനം അംഗീകരിക്കാത്ത ആശുപത്രികൾ കോടതിയെ സമീപിക്കാനും ഇടയുണ്ട്. ചുരുക്കത്തിൽ സമരം വിജയകരമായി മാറണമെങ്കിൽ ഒരുപാട് കടമ്പകൾ അവശേഷിക്കുന്നുണ്ട്. മിനിമം വേജസ് അഡൈ്വസറി സമിതി വിജ്ഞാപനം വന്ന ശേഷം മാത്രമേ ശമ്പളം പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ. മിനിമം വേജസ് കമ്മിക്ക് മുമ്പാകെയാവും ഈ വിഷയം വീണ്ടുംവരുമ്പോൾ മാനേജുമെന്റുകൾ തങ്ങളുടെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണറിയുന്നത്.
മുഖ്യമന്ത്രി നടത്തിയത് ഏകപക്ഷീയമായ പ്രഖ്യാപനമാണെന്നും സ്വകാര്യ മേഖലകളിലെ ശമ്പളം ഉയർത്താൻ സർക്കാറിന് അധികാരമില്ലെന്നുമാണ് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പറയുന്നത്. തങ്ങളുടെ അഭിപ്രായം ചെവിക്കൊള്ളാതെ മാധ്യമങ്ങളെ വിളിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചേരുന്ന മിനിമം വേജസ് അഡൈ്വസറി സമിതിക്ക് മുമ്പാകെ തങ്ങൾ ഈ വിഷയം അവതരിപ്പിക്കും. 50 ശതമാനം വർധനയാണ് തുടക്കത്തിൽ നഴ്സുമാർ ആവശ്യപ്പെട്ടത്. എന്നാലിപ്പോൾ 115 ശതമാനം നൽകണമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അത് തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
അതത് കാലത്തെ ജീവിത സൂചിക അനുസരിച്ചാണ് മിനിമം വേതനം ഉയർത്തുന്നത്. സുപ്രീംകോടതി പറഞ്ഞത് ഡൽഹിയിലെ ജീവിത സൂചിക അനുസരിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച രാവിലെ നടന്ന മിനിമം വേജസ് കമ്മിറ്റിയുടെയും വ്യവസായ ബന്ധസമിതിയുടെയും (ഐ.ആർ.സി) യോഗതീരുമാനമായിരുന്നു അംഗീകരിക്കേണ്ടിയിരുന്നത്. അതിൽ ആദ്യം നിശ്ചയിച്ച 17,200 എന്ന കുറഞ്ഞ ശമ്പളംതന്നെയായിരുന്നു തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.20,000 രൂപ കുറഞ്ഞശമ്പളമെന്നത് സർക്കാറിന്റെ നിർദേശമായി ഈ സമിതി പരിഗണിക്കും. മാനേജ്മെന്റുകളുടെ കൂടി ഭാഗം കേട്ടശേഷമാകും സമിതി വിജ്ഞാപനം ഇറക്കുക.
മിനിമം വേജസ് കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അഞ്ചുവർഷമാണ് കാലാവധി. 2014നു ശേഷം നഴ്സുമാരുടെ വേതനം പുതുക്കിയിട്ടില്ല. എന്നാൽ, 2013ൽ യു.ഡി.എഫ് ഭരണകാലത്ത് നഴ്സുമാർ സമരവുമായി രംഗത്തുവന്നപ്പോൾ അന്നത്തെ തൊഴിൽ മന്ത്രി ഷിബു ബേബിജോൺ അടിസ്ഥാന ശമ്പളം പുതുക്കി. എന്നാൽ, മിനിമം വേജസ് കമ്മിറ്റി ശിപാർക്ക് 2014വരെ കാലാവധി ഉണ്ടായിരുന്നതിനാൽ ആ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. അതോടെ നഴ്സുമാരുടെ മിനിമം വേജസ് പുതുക്കൽ ഉണ്ടായില്ല. പിന്നീട് സുപ്രീംകോടതി നിർദ്ദേശം വന്നതോടെയാണ് വീണ്ടും വിഷയം ചർച്ചയായത്.
അതേസമയം, സർക്കാർ പ്രഖ്യാപനം വന്നതുമുതലുള്ള വേതനം മാനേജ്മെന്റുകൾ നൽകാൻ ബാധ്യസ്ഥരാണെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മിനിമം വേജസ് അഡൈ്വസറി സമിതി മാനേജ്മെന്റുകളുടെ അഭിപ്രായം ആരായും. പക്ഷേ, സർക്കാർ പ്രഖ്യാപനം അവർക്ക് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ സമരം വിജയമാണെങ്കിലും സർക്കാറും ആശുപത്രികളും മനസുവച്ചാൽ മാത്രമേ നഴ്സുമാർക്ക് ശമ്പളം വർദ്ധിപ്പിച്ചു ലഭിക്കുകയുള്ളൂ. ശമ്പളം വർദ്ധിപ്പിക്കില്ലെന്ന് ആശുപത്രികൾ ഉറപ്പിച്ചു പറഞ്ഞതോടെ നഴ്സുമാരുടെ ഐക്യത്തിൽ നടത്തിയ ഐതിസാഹിക സമരമാണ് സംശയത്തിലാകുന്നത്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍