സർക്കാർ പ്രളയ ബാധിതരെ മറന്നപ്പോൾ പ്രവാസികൾ അവരെ ഏറ്റെടുക്കുന്നു; ബ്രിട്ടനിലെ ന്യൂകാസിൽ ഹിന്ദു ക്ഷേത്രം കേരളത്തിൽ നിർമ്മിക്കുന്നത് എട്ടു വീടുകൾ; ആദ്യ വീടിന്റെ താക്കോൽ ദാനം നടത്തി; 51 ലക്ഷം സമാഹരിച്ച പുനഃനിർമ്മാണത്തിന് നേതൃത്വം നൽകുന്നത് മലയാളി ദമ്പതികളായ ഡോ. പിള്ളയും ഗീത പിള്ളയും
കെ ആർ ഷൈജുമോൻ, ലണ്ടൻ
തിരുവനന്തപുരം: ഒരേ മനസോടെ ഒരേ വികാരത്തോടെ മലയാളികൾ കൈകോർത്ത നാളുകളാണ് ഇക്കഴിഞ്ഞ സ്വതന്ത്ര പുലരിയിൽ ഇരച്ചെത്തിയ പ്രളയത്തിനൊപ്പം ലോകം കണ്ടത്. എന്നാൽ വെള്ളമിറങ്ങിയപ്പോൾ ആ ഒരുമ എവിടെയൊക്കെയോ നഷ്ടമായതായാണ് കേരളം ഇപ്പോൾ ലോകത്തിനു നൽകുന്ന കാഴ്ചകൾ. പ്രളയത്തെ തുടർന്ന് ഒന്നിച്ചു നിർത്തേണ്ട ജനത്തെ സർക്കാർ തന്നെ മറന്നു തുടങ്ങിയ കാലമാണ് പിന്നീടുണ്ടായത്. പ്രളയത്തെ തുടർന്നുള്ള നവകേരള നിർമ്മാണമാണ് മുഖ്യ അജണ്ടയെന്നു ലോകത്തോട് വിളിച്ചു പറഞ്ഞ സർക്കാരിന് മുന്നിൽ അതിനേക്കാൾ പ്രധാനമായി പലതും വന്നു. ഇതോടെ നവകേരളവും പുനഃ നിർമ്മിതിയും ഒക്കെ വെറും രാഷ്ട്രീയ കസർത്തായി.
കിടപ്പാടവും മണ്ണും വെള്ളം കൊണ്ട് പോയ പതിനായിരങ്ങൾക്ക് പ്രഖ്യാപിച്ച അടിയന്തിര ആശ്വാസമായ 10000 രൂപ പോലും കിട്ടാതെ ഇപ്പോഴും നൂറു കണക്കിനാളുകൾ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുന്ന ദൃശ്യങ്ങളാണ് കേരളത്തിലെ വാർത്ത ചാനലുകൾ ദിനം പ്രതി സംപ്രേഷണം ചെയ്യുന്നത്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ കേരള സർക്കാർ നീങ്ങിത്തുടങ്ങിയപ്പോൾ സർക്കാരിന് നൽകാനായി രൂപം നൽകിയ പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ പ്രവാസി സമൂഹങ്ങൾ ഇപ്പോൾ നേരിട്ട് അര്‍ഹരായവരിൽ എത്തിക്കുകയാണ്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം എത്തുന്നത് യുകെയിലെ വടക്കൻ പട്ടണമായ ന്യുകാസിൽ നിന്നുമാണ്. ന്യുകാസിൽ ഹിന്ദു ക്ഷേത്രം സ്വരൂപിച്ച 51 ലക്ഷം രൂപ ഉപയോഗിച്ച് എട്ടു വീടുകളും സ്കൂളുകളൂം അടക്കം അനേകം പേരിലേക്കാണ് ഈ പണം എത്തുന്നത്. പ്രധാനമായും പഞ്ചാബി ഹിന്ദു സമൂഹത്തിന്റെ നിയന്ത്രണത്തിൽ ഉള്ള ഈ ക്ഷേത്രത്തിൽ കാര്യമായി മലയാളികൾ സഹകരിക്കുന്നില്ല എന്നതാണ് സത്യം.
വിവിധ ഇന്ത്യൻ സംസ്ഥാനക്കാരും ഏഷ്യൻ ആഫ്രിക്കൻ സമൂഹവും നൽകിയ സംഭവനകൾക്കൊപ്പം പാക് വംശജരും സന്മനസോടെ സഹകരിച്ചപ്പോൾ മലയാളി സമൂഹത്തിന്റെ സംഭാവനകൾ വെറും നാമമാത്രമായിരുന്നു എന്നതാണ് നന്മ നിറഞ്ഞ മനസുകൾക്ക് മുന്നിൽ നിന്നും ഇക്കാര്യം പറയവേ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ന്യൂകാസിലിലെ മലയാളി ദമ്പതികളായ ഡോ. വി പി ആർ പിള്ളയും ഭാര്യ ഗീത പിള്ളയും പറയുന്നത്.
ഏറെ വർഷങ്ങൾക്കു മുൻപ് ന്യുകാസിലിൽ എത്തിയ ഡോ. പിള്ള വടക്കേ ഇന്ത്യൻ വംശജരായ ബ്രിട്ടീഷുകാരുമായി ദീർഘകാലമായി പുലർത്തുന്ന ബന്ധമാണ് കേരളത്തിലെ എട്ടു നിർധന കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഉള്ള കൂരകൾക്കു അടിത്തറ പണിയാൻ കാരണമായത്. ആലുവയിലെ കുന്നത്തുകരയിലാണ് പല വീടുകളും പാവങ്ങളെ തേടി എത്തുന്നത്.
പ്രളയ നാളുകളിൽ അനേകായിരങ്ങളെ ജീവിതത്തിലേക്ക് എത്തിക്കാൻ മത്സ്യ തൊഴിലാളികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കിയ സേവാ ഭാരതിയുടെ കീഴിലാണ് വീടുകളുടെ പുനർനിർമ്മാണം. മനുഷ്യ അധ്വാനം സേവാ ഭാരതി ഏറ്റെടുക്കുന്നതിനാൽ അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരാവുന്ന വീടുകളാണ് കുറഞ്ഞ ചെലവിൽ ഇപ്പോൾ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. ഇതിൽ ആദ്യ വീടിന്റെ താക്കോൽ ദാനം ഇക്കഴിഞ്ഞ ഞായറാഴ്ച ആലുവയിൽ എത്തിയ ഡോ. പിള്ള നിർവ്വഹിക്കുകയും ചെയ്തു.
കുന്ന്കരയിലും പരിസരത്തുമായി പൂർത്തിയാവുന്ന എട്ടുവീടുകളിൽ ബാക്കിയുള്ളവയുടെ നിർമ്മാണം അതിവേഗം പൂർത്തിയാവുകയാണ്. ഇതോടൊപ്പം സമാഹരിച്ച പണം ഉപയോഗിച്ച് ആയിരം വീടുകൾക്കായി ആവശ്യപയോഗ ഉപകരണങ്ങളും പാത്രങ്ങളും മരുന്നുകളും നൽകാൻ കഴിഞ്ഞതായും വിപിആർ പിള്ള അറിയിച്ചു. ഇതോടൊപ്പം പറവൂരിലെ വേൽമുരുകൻ സ്കൂളിൽ കുട്ടികൾക്കായി ഒരു ഡസനിലേറെ കംപ്യൂട്ടറുകളും സംഭാവനയായി നൽകി. മുഴുവൻ പ്രവർത്തനങ്ങളും സേവാഭാരതി പ്രവർത്തകരുടെ നിർദേശങ്ങളും മേൽനോട്ടത്തിലുമാണ് നടക്കുന്നത്.
പണം കൈമാറുന്നതിന് മുൻപ് സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി ന്യൂകാസിൽ ഹിന്ദു ടെമ്പിൾ അധികൃതർ കുന്നുകരയിലും പറവൂരിലും ഒക്കെ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ പ്രളയ കാലത്തു ഏറ്റവും അധികം നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ ഒന്നുകൂടിയാണ് കുന്നുകരയും പറവൂരുമൊക്കെ. പെരിയാറിൽ ഒഴുകിയെത്തിയ പ്രളയ ജലം നക്കിത്തുടച്ച ജീവിതങ്ങൾക്ക് പുതുനാമ്പു നൽകാൻ ന്യൂകാസിൽ ഹിന്ദു ക്ഷേത്രത്തിനു കഴിഞ്ഞതിലും അതിൽ ഭാഗഭാക്കാകുവാൻ സാധിച്ചതിലും അതിയായ സന്തോഷം തോന്നുന്നതായി ഇപ്പോൾ നാട്ടിൽ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എത്തിയ പിള്ള ദമ്പതികൾ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം വീണ്ടും പച്ചപിടിക്കുന്നതിനായി തയ്യൽ മെഷീൻ ഉൾപ്പെടെയുള്ള തൊഴിൽ ഉപകരണങ്ങൾ കൂടി വിതരണം ചെയ്യാൻ സേവാഭാരതിക്കു കഴിഞ്ഞിട്ടുണ്ടെന്ന് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായ സാരഥികളിൽ ഒരാളായ കേണൽ രാമചന്ദ്രൻ കെ ജി വ്യക്തമാക്കി. സേവാഭാരതി ഏറ്റെടുത്തിരിക്കുന്ന പുനർജ്ജനി പദ്ധതി വഴിയാണ് ഈ സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. അനേകം കുടുംബങ്ങൾക്കാണ് സേവാഭാരതിയുടെ കൈതാങ്ങ് എത്തികൊണ്ടിരിക്കുന്നത്.
സർക്കാർ ഏറെക്കുറെ നിശ്ചലമായ സാഹചര്യത്തിൽ പ്രളയം ഏറ്റവും നാശമുണ്ടാക്കിയ എറണാകുളം ജില്ലയിലെ മൂന്നു എംഎൽഎ മാരായ റോജി ജോൺ, വി ഡി സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേതൃത്വത്തിലും അനേകം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ പലതിന്റെയും കൈമാറ്റ ചടങ്ങുകളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇച്ഛാശക്തിയിൽ നഷ്ടമായത് എന്തും തിരികെ പിടിക്കാൻ കഴിയും എന്നത് കൂടിയാണ് ഈ പ്രവർത്തനങ്ങൾ തെളിയിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍