ഹൂസ്റ്റൺ നഗരത്തിൽ നിന്ന് ജീവിതം കരപിടിച്ച് കയറാൻ സ്വപ്നം കണ്ട് എത്തിയത് മിന്നെപോളിസിലേക്ക്; കറുത്തവർഗക്കാർ കൂടുതലായി താമസിക്കുന്ന തേർഡ് വാർഡിൽ ഓടിക്കളിച്ച് നടന്ന ബാല്യകാലം; സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു; എപ്പോഴും ചിരിക്കുന്ന, മകളുടെ നല്ല അച്ഛൻ; വലിപ്പമേറിയ ശരീരവും കറുത്തവരോടുള്ള വംശീയതയും കലർന്നപ്പോൾ ദാരുണമായി പിടഞ്ഞു മരണം; അമേരിക്കയിലെ വർണവെറിയുടെ ഒടുവിലത്തെ ഇരയായ ജോർജ് ഫ്ളോയിഡിന്റെ കഥ
മറുനാടൻ ഡെസ്ക്
ഹൂസ്റ്റൺ: ഹൂസ്റ്റൺ നഗരത്തിൽ നിന്ന് ജീവിതം കരപിടിച്ച് കയറാനായിട്ടാണ് ജോർജ് ഫ്ളോയിഡ് എന്ന ചെറുപ്പക്കാരൻ മിന്നെപോളിസിലേക്ക് എത്തിയത്. കുടുംബത്തെ കരയോടടുപ്പിക്കാൻ ഉപജീവനം കണ്ടെത്തുക. ഇതിനായിട്ടായിരുന്നു കൂട്മാറ്റം. ഹൂസ്റ്റനിൽ കറുത്തവർഗക്കാർ കൂടുതലായി താമസിക്കുന്ന തേർഡ് വാർഡിലായിരുന്നു കുട്ടിക്കാലം മുതൽ ജോർജ് ഫ്ളോയിഡ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
2018ൽ മിന്നസോട്ട സംസ്ഥാനത്തെ മിന്നെപോളിസ് നഗരത്തിലേക്ക് വന്നു. എന്നാൽ, പ്രതീക്ഷിച്ച ഒരു ജീവിതത്തിന് പകരം വംശവെറിയുടെ കഴുകന്മാരാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഫ്ളോയിഡ് അറിഞ്ഞിരുന്നില്ല.
നോർത്ത് കരോലിനയിലാണ് ഫ്ളോയിഡ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ കുടുംബം ഹൂസ്റ്റണിലേക്ക് താമസം മാറി. സ്കൂൾ പഠനകാലം മുതൽക്കേ മികച്ച അത്ലറ്റും ഡാൻസറുമായിരുന്നു ഫ്ളോയ്ഡ്. ഹൈസ്കൂൾ പഠനകാലത്ത് ഫുട്ബാളിലും ബാസ്കറ്റ്ബാളിലും മികച്ച താരമായിരുന്നുവെന്ന് പങ്കാളി റോക്സി വാഷിങ്ടൺ പറയുന്നു. യേറ്റ്സ് ഹൈസ്കൂളിലായിരുന്നു ഫ്ളോയിഡിന്റെ പഠനം. സൗത്ത് ഫ്ളോറിഡ കമ്യൂണിറ്റി കോളജിന്റെ ബാസ്കറ്റ്ബാൾ ടീമിലെ സ്ഥിരം അംഗമായി.
എന്നാൽ, പഠനം തുടരാൻ കഴിയാതെ ഫ്ളോയിഡ് ഹൂസ്റ്റണിലെ വീട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട്, സംഗീത മേഖലയിലായി ഫ്ളോയിഡിന്റെ ശ്രദ്ധ. സ്ക്ര്യൂഡ് അപ് ക്ലിക്ക് എന്ന ഹിപ്-ഹോപ് മ്യൂസിക് ഗ്രൂപ്പിൽ അംഗമായി. ഹൂസ്റ്റണിൽനിന്നുള്ള പ്രശസ്ത സംഗീതജ്ഞൻ ഡി.ജി. സ്ക്ര്യൂ ആയിരുന്നു ഗ്രൂപ്പിന് നേതൃത്വം നൽകിയിരുന്നത്. എന്നാൽ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ജോർജ് ഫ്ളോയിഡ് ഏറെ പാടുപെട്ടു. ഹൂസ്റ്റണിൽ ജോലി കുറഞ്ഞതോടെയാണ് മിന്നെപോളിസിലേക്ക് താമസം മാറ്റുന്നത്. പങ്കാളിയായ റോക്സി വാഷിങ്ടണും ആറ് വയസുകാരിയായ മകൾ ജിയാന്ന ഫ്ളോയിഡും ഒപ്പമുണ്ടായിരുന്നു.
രണ്ട് പെൺകുട്ടികളാണ് ഫ്ളോയിഡിന്. ഒരാൾ നേരത്തെയുണ്ടായിരുന്ന ബന്ധത്തിൽ ജനിച്ചതാണ്. നല്ല ഒരു ഭർത്താവും പിതാവുമായിരുന്നു ഫ്ളോയിഡെന്ന് റോക്സി വാഷിങ്ടൺ കണ്ണീരോടെ പറയുന്നു. മിന്നെപോളിസിലെത്തിയ ഫ്ളോയിഡ് ജീവിതം എങ്ങനെയെങ്കിലും കരക്കടുപ്പിക്കാനുള്ള പ്രയത്നത്തിലായിരുന്നു. റസ്റ്ററന്റിലെ സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു. സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമെല്ലാം പ്രിയങ്കരനായി. എപ്പോഴും ചിരിക്കുന്ന, കൈനീട്ടി സ്വാഗതം ചെയ്യുന്ന ഫ്ളോയിഡിനെ റസ്റ്ററന്റിൽ വരുന്നവർക്കെല്ലാം സുപരിചിതനായിരുന്നു.
വലിപ്പമേറിയ ശരീരവും കറുത്തവരോടുള്ള വംശീയതയും ഫ്ളോയിഡിന് വെല്ലുവിളിയായിരുന്നു. ഭീമാകാരനായ ഒരു പാവമായിരുന്നു ഫ്ളോയിഡെന്ന് വാഷിങ്ടൺ പറയുന്നു. വലിയ ശരീരം കണ്ട് ആളുകൾ എപ്പോഴും തെറ്റിദ്ധരിക്കും. വെല്ലുവിളിച്ച് നിൽക്കുന്ന ഒരാളെ പോലെ തോന്നും. എന്നാൽ, ഫ്ളോയിഡ് വളരെ പാവമായിരുന്നു. ആരെയും ദ്രോഹിച്ചിരുന്നില്ല. മകൾ ജിയാന്നയെ ജീവനായിരുന്നു. ഫ്ളോയിഡിനെ കൊലപ്പെടുത്തിയ പൊലീസുകാരെ പിരിച്ചുവിടുക മാത്രമാണ് ആദ്യമുണ്ടായ നടപടി. അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തില്ല. കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വൻ പ്രതിഷേധത്തിനൊടുവിലാണ് പൊലീസുകാരനെതിരെ കുറ്റം ചുമത്താൻ അധികൃതർ തയാറായത്. പൊലീസുകാർ തന്റെ സഹോദരനെ കൊല്ലുകയായിരുന്നുവെന്ന് സഹോദരി ബ്രിജറ്റ് ഫ്ളോയിഡ് പറയുന്നു. ജോർജിന്റെ സഹോദരൻ റോഡ്നി ഫ്ളോയിഡും കസിൻ ടെറ ബ്രൗണും കൊലപാതകികൾക്ക് തക്ക ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നു. എത്ര പാവമായിരുന്നു എന്റെ സഹോദരൻ എന്നാണ് ഞാൻ ആലോചിക്കുന്നത് -മറ്റൊരു സഹോദരനായ ഫിലോനിസ് ഫ്ളോയിഡ് പറഞ്ഞു. ആർക്കും ഒരു ദ്രോഹവും ചെയ്യാൻ ജോർജിന് ഇഷ്ടമില്ലായിരുന്നു. എല്ലാവർക്കും അവനോട് സ്നേഹമായിരുന്നു.
ഹൂസ്റ്റണിലെ തന്റെ ഏതാനും സുഹൃത്തുക്കളെ ഫ്ളോയിഡ് മിന്നെസോട്ടയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ജീവിക്കാമെന്നും നല്ല ജോലി ലഭിക്കുമെന്നും പുതിയ തുടക്കമാകുമെന്നും ഫ്ളോയിഡ് പറഞ്ഞിരുന്നു. എന്നാൽ, അവർക്കെല്ലാം പിന്നീട് കേൾക്കേണ്ടിവന്നത് കൂട്ടുകാരന്റെ മരണവാർത്തയാണ്.കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തായ മിൽട്ടൺ കാർനിക്ക്, ഫ്ളോയിഡിനെ കുറിച്ച് പറയാനുള്ളത് നല്ലതുമാത്രമാണ്. ഫ്ളോയിഡ് ഈയടുത്താണ് കുറച്ച് വസ്തുക്കൾ സ്വന്തമായി വാങ്ങിയത്. ആദ്യമായാണ് അങ്ങനെ വാങ്ങിക്കാൻ കഴിയുന്നത്. അതിന്റെ സന്തോഷത്തിൽകൂടിയായിരുന്നു ഫ്ളോയിഡ്. ഇപ്പോൾ മാത്രമാണ് അവൻ സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയത്. അപ്പോഴേക്കും അവർ അവനെ കൊന്നുകളഞ്ഞു -മിൽട്ടൺ പറയുന്നു.
സംശയത്തിന്റെ പേരിലാണ് പൊലീസ് ഫ്ളോയിഡിനെ കസ്റ്റഡിയിലെടുക്കുന്നതും പിന്നീട് അതിദാരുണമായി കൊലപ്പെടുത്തുന്നതും. പലചരക്ക് കടയിൽ കള്ളപ്പണ ഇടപാട് നടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രതിയുടെ രൂപവുമായി സാദൃശ്യമുണ്ടെന്ന ഒറ്റക്കാരണത്താൽ വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥർ ജോർജ് ഫ്ളോയിഡിനെ പിടികൂടി വിലങ്ങണിയിച്ചു. ഫ്ളോയിഡ് അറസ്റ്റിനെ എതിർത്തെന്നും അതാണ് മരണത്തിൽ കലാശിച്ചതെന്നുമാണ് മിന്നസോട്ട പൊലീസ് വകുപ്പ് ആദ്യം പറഞ്ഞത്. എന്നാൽ, ഫ്ളോയിഡ് പൊലീസുകാർക്ക് നേരെ തിരിഞ്ഞിട്ടില്ലെന്ന് ദൃക്സാക്ഷികളും കാമറദൃശ്യങ്ങളും വ്യക്തമാക്കുന്നു.
ഫ്ളോയിഡിനെ പിടികൂടി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ കാമറയുണ്ട്. എന്നാൽ, അവയിലെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജോർജ് ഫ്ളോയിഡിന് നീതി ആവശ്യപ്പെട്ട് മിന്നെപ്പോളിസ് ഉൾപ്പെടെ നിരവധി അമേരിക്കൻ നഗരങ്ങളിൽ പ്രക്ഷോഭം ആളിക്കത്തി. കൊലപാതകികളായ പൊലീസുകാരെ ശിക്ഷിക്കണമെന്നും കറുത്തവർക്കുനേരെയുള്ള വംശീയ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. പലപ്പോഴും പ്രതിഷേധം അക്രമാസക്തമായി. മിന്നെപ്പോളിസിൽ പൊലീസ് സ്റ്റേഷന് തീവെച്ചു. പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പുണ്ടായി. മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് ജോർജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഓഫിസർ ഡെറിക് ഷോവിനെതിരെ കുറ്റം ചുമത്തിയത്. മൂന്നാംമുറ ഉപയോഗിച്ച് നടത്തിയ കൊലപാതകക്കുറ്റമാണ് ഡെറിക്കിനുമേൽ ചുമത്തിയത്. കൊലപാതകം എഫ്.ബി.ഐ അന്വേഷിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍