ചാർലി തോമസ് ഗോവിന്ദച്ചാമി ആയതും ഗോവിന്ദച്ചാമി ഗോവിന്ദസ്വാമി ആയതും എങ്ങനെ? ആകാശപ്പറവകൾ എങ്ങനെ പ്രതിക്കൂട്ടിലായി? സൗമ്യയുടെ അമ്മയെ സ്വാധീനിക്കാൻ ശ്രമച്ചതിന്റെ പിന്നിലെ കഥയെന്ത്? ആരാണ് ആളൂരിന്റെ വക്കീൽ ഫീസ് നൽകുന്നത്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗോവിന്ദച്ചാമയുമായി വിദൂര ബന്ധം പോലും ഇല്ലെന്ന് അവകാശപ്പെടുന്ന ആകാശപ്പറവകൾ എങ്ങനെയാണ് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്? സൗമ്യ വധക്കേസിൽ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ചാർലി തോമസ് എന്ന പേരിൽ വാർത്തകൾ വന്നെങ്കിലും പിന്നെ എങ്ങനെയാണ് അത് ഗോവിന്ദച്ചാമി ആയി മാറിയത്? ബോധ പൂർവ്വം ചിലർ ക്രിസ്ത്യൻ നാമം പുറത്തു വരാതിരിക്കാനായി ഗോവിന്ദച്ചാമി എന്ന് പേര് ഉപയോഗിക്കുക ആയിരുന്നോ? ഗോവിന്ദച്ചാമി എന്ന പേര് എങ്ങനെ ഒടുവിൽ ഗോവിന്ദ സ്വാമിയായി മാറി?
ആകാശപ്പറവകളുടെ പേരിൽ ആരെങ്കിലും സൗമ്യയുടെ വീട്ടിൽ ചെന്ന് ഗോവിന്ദച്ചാമിക്ക് വേണ്ടി മധ്യസ്ഥത്തിന് ശ്രമിച്ചോ? ഇല്ലെങ്കിൽ എങ്ങനെ അങ്ങനെ ഒരു പ്രചരണം ഉണ്ടായി?
ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടിയാലേ ആകാശപ്പറവകളുമായി ബന്ധപ്പെട്ട വിവാദം പൂർണ്ണമായും അവസാനിക്കൂ. അനേകം സംഘടനകൾ ഉണ്ടായിട്ടും എങ്ങനെയാണ് ആകാശപ്പറവകൾക്ക് മാത്രം സൗമ്യ വധക്കേസുമായി ബന്ധമുണ്ടാകുന്നതെന്നും എന്നതും പ്രസക്തമായ ചോദ്യമാണ്? ഈ സംശയങ്ങൾ മുഴുവൻ വിശ്വസനീയമായി തോന്നുന്നത് ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം ഇല്ലാത്തതു കൊണ്ട് മാത്രമാണ്. ആരാണ് ഗോവിന്ദച്ചാമിയുടെ കേസ് നടത്താൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത്? തീർച്ചയായും ഏതോ ഒരു അദൃശ്യകരം അതിന് പിന്നിലുണ്ട്? ആ ആദൃശ്യകരം വെളിയിൽ വരുന്നതു വരെ സംശയം ഉണ്ടാകുക സ്വാഭാവികമാണ്.
ചാർലി തോമസ് ഗോവിന്ദച്ചാമി ആയതും പിന്നെ ഗോവിന്ദച്ചാമി ഗോവിന്ദ സ്വാമി ആയതും എങ്ങനെ?
2011 ഫെബ്രുവരി ഒന്നിനാണ് വള്ളത്തോൾ റെയിൽവെ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ ഗുരുതവരാവസ്ഥയിൽ സൗമ്യയെ കണ്ടെത്തിയത്. തീവണ്ടിയിലെ വനിതാ കമ്പാർട്ട്മെന്റിൽ വച്ചാണ് സൗമ്യയെ ആക്രമിച്ച പ്രതി തള്ളിയിട്ട ശേഷമാണ് കൃത്യം നടത്തിയത്. അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങിയ മാതൃഭൂമി പത്രമാണ് കേരളത്തെ നടുക്കുന്ന വിധത്തിലുള്ള ഈ സംഭവം അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലായി മറ്റ് മാദ്ധ്യമങ്ങളും നടക്കുന്ന ഈ സംഭവത്തിന് വേണ്ടി സ്ഥലം മാറ്റിവച്ചു. ഇതോടെ സൗമ്യയ്ക്കൊപ്പം യാത്രചെയ്ത മറ്റുള്ളവർ നല്കിയ സൂചന അനുസരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തുകയും കോയമ്പത്തൂര് വച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.
പ്രതിയെ അറസ്റ്റു ചെയ്യുമ്പോൾ പൊലീസിനോട് ഇയാൾ പറഞ്ഞിരുന്ന പേര് ചാർളി തോമസ് എന്നായിരുന്നു. അടുത്ത ദിവസം മാദ്ധ്യമങ്ങളിലെല്ലാം ഈ പേര് അച്ചടിച്ചു വരുകയും ചെയ്തു. പാലക്കാട് ജില്ലയിലും കോയമ്പത്തൂരിലുമായി മോഷണവും പിടിച്ചുപറിയുമായി നടന്ന ഇയാൾ പലപേരുകളിലായിരുന്നു അന്ന് അറിയപ്പെട്ടത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകളിലായിരുന്നു ഗോവിന്ദച്ചാമിയുടെ മോഷണങ്ങൾ. അതുകൊണ്ട് തന്നെ സൗമ്യ കേസിൽ പിടിയിലായ ഗോവിന്ദച്ചാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കള്ളപ്പേരായിരുന്നു ചാർളി തോമസ് എന്ന ക്രിസ്ത്യൻ പേര്. ഈ പേരിന്റെ പിന്നാലെയാണ് മതംമാറ്റ കഥകളും ആകാശപ്പറവകളുമെല്ലാം വരുന്നത്.
എന്നാൽ വസ്തുതകൾ പരിശോധിക്കുമ്പോൾ ചാർലി തോമസ് എന്ന പേരിന് പിന്നിൽ ദൂരുഹത കാണുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാകുകയും ചെയ്യും. പൊലീസ് നൽകിയ ആദ്യ വിവരം അനുസരിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾ നൽകിയ ചാർലി തോമസ് എന്ന പേരായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിൽ ഇത് കള്ളപ്പേരാണെന്ന് അറിഞ്ഞതോടെയാണ് മാദ്ധ്യമങ്ങൾ ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്. പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് മാദ്ധ്യമങ്ങളെല്ലാം ഗോവിന്ദച്ചാമിയെന്ന പേരാണ് ഉപയോഗിച്ചത്. എന്നാൽ, ഇപ്പോൾ സുപ്രീം കോടതി വിധിയുടെ പകർപ്പ് പുറത്തുവരുമ്പോഴാണ് മാദ്ധ്യമങ്ങൾക്ക് അടക്കം ഗോവിന്ദസ്വാമിയെന്നാണ് സൗമ്യ വധക്കേസ് പ്രതിയുടെ പേരെന്ന് വ്യക്തമാകുന്നത്. ചാമിയെന്ന പേര് ഉപയോഗിച്ചത് മാദ്ധ്യമങ്ങൾക്കെല്ലാം ഒരുപോലെ പിഴവുപറ്റിയതാണോ എന്ന കാര്യത്തിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നുണ്ട് താനും.
വിധി പകർപ്പ് ലഭിച്ചപ്പോൾ ഗോവിന്ദസ്വാമിയെന്ന പേര് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങുകയുമുണ്ടായി. അതേസമയം ചെറിയ കാര്യത്തിൽ പോലും ശ്രദ്ധിക്കുന്ന ദ ഹിന്ദു ദിനപത്രം അടക്കം ഗോവിന്ദച്ചാമിയെന്ന പേരാണ് നൽകിയത്. സുപ്രധാനമായ കേസിൽ എല്ലാ മാദ്ധ്യമങ്ങൾക്കും ഒരുപോലെ പേരിന്റെ കാര്യത്തിൽ എങ്ങനെ പിഴവു സംഭവിച്ചു എന്ന ചോദ്യം അവിടെ പ്രസക്തമാണ് താനും. ചാർലി ഗോവിന്ദച്ചാമി ആയതും ഗോവിന്ദച്ചാമി ഗോവിന്ദസ്വാമി ആയതും ഇങ്ങനെയാണെന്ന് വ്യക്തമാകുമ്പോൾ സംഘപരിവാറുകാരും തേജസും ആകാശപ്പറവകൾക്ക് മേൽ ഉന്നയിക്കുന്ന മതംമാറ്റ ആരോപണം
പൊള്ളയെന്ന് വ്യക്തമാകും. ബോധപൂർവ്വം ചിലർ ക്രിസ്ത്യൻ നാമം പുറത്തു വരാതിരിക്കാനായി ഗോവിന്ദച്ചാമി എന്ന് പേര് ഉപയോഗിക്കുക ആയിരുന്നു എന്ന വാദമാണ് ഇവിടെ പൊളിയുന്നത്.
ആകാശപ്പറവകൾ സംശയത്തിലായത് എങ്ങനെ?
സുപ്രീം കോടതി ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നു രക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെയാണ് ആകാശപ്പറവകളുടെ കഥയുമായി തേജസ് പത്രം രംഗത്തെത്തിയത്. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ വക്കീൽ ആളൂരിന് പണം എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമായാണ് തേജസ് ലേഖകനെ കെപിഎ റഹ്മത്തുള്ള ഇപ്പോൾ ആകാശപ്പറവകളിൽ ആരോപണം ഉന്നയിച്ച് വാർത്തയെഴുതുന്നത്. എന്നാൽ, പലരും കരുതുന്നത് പോലെ തേജസ് പത്രമല്ല ആദ്യമായി ഗോവിന്ദച്ചാമിയെയും ആകാശപ്പറവകളെയും സംശയ നിഴലിലാക്കി വാർത്തയെഴുതുന്നത്. സൗമ്യ കൊല്ലപ്പെട്ട വേളയിൽ ജന്മഭൂമി പത്രമാണ് ഇത്തരമൊരു വാർത്ത ആദ്യമായി എഴുതുന്നത്.
2011 ഫെബ്രുവരി 6ന് സൗമ്യ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് മരണപ്പെടുന്നത്. അതിന് ശേഷം സൗമ്യയെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ നിരവധി സംഘടനകളും വ്യക്തികളും ഷൊർണ്ണൂരിലെ അവരുടെ വീട്ടിലെത്തി. ഇങ്ങനെ സൗമ്യയ്ക്ക് ആശ്വാസവാക്കുകളുമായാണ് ഫാദർ ജോർജ്ജ് കുറ്റിക്കൽ അച്ചനും ആകാശപ്പറവകളും എത്തിയത്. കുറ്റിക്കലച്ചന്റെ സംഘടനയെ പ്രതിക്കൂട്ടിലാക്കിയ വാർത്തയിലേക്ക് എത്തിയും സംശയത്തിലാക്കിയതിനും കാരണം ഒന്നു മാത്രമാണ്. അത് മറ്റൊന്നുമല്ല, തെരുവ് തെണ്ടികൾക്കും ഭിക്ഷക്കാർക്കുമിടയിൽ പ്രവർത്തിക്കുന്ന സംഘടനയായിരുന്നു ആകാശപ്പറവകൾ എന്നതാണ് കാരണം. സ്വാഭാവികമായും സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി വികലാംഗനാണ് എന്നതിനാലാണ് ഇത്തരമൊരു വാർത്തയ്ക്ക് ഇടയായത്. ഇടംകൈയുടെ പത്തി അറ്റുപോയ വ്യക്തി പ്രതിസ്ഥാനത്തുള്ളപ്പോൾ സൗമ്യയുടെ മാതാവിനെ ആശ്വസിപ്പിക്കാൻ ആകാശപ്പറവകൾ എത്തിയതാണ് സംശയത്തിലാക്കിയത്. അതേസമയം സഹായിക്കാനും ആശ്വസിപ്പിക്കാനുമെത്തിയ മറ്റുള്ള സംഘടനക്കാർക്കെതിരെ ആരോപണം നീണ്ടില്ലെ എന്നതും ഓർക്കണം.
സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിലെ രഹസ്യമെന്ത്?
ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്ന സംഘടനയായ ആകാശപ്പറവകളെ സംശയത്തിലാക്കിയ വാർത്തയ്ക്ക് കാരണം സൗമ്യയുടെ മാതാവിനെ സംഘടനയിലെ ആളുകൾ സന്ദർശിച്ചതാണ്. വീട്ടിൽ രണ്ട് തവണ താൻ സന്ദർശിച്ചിട്ടുണ്ടെന്ന് കുറ്റിക്കലച്ചൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാൻ വേണ്ടി കണ്ടെന്നാണ് തേജസ് ലേഖകൻ ആരോപിച്ചത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്ന് സൗമ്യയുടെ മാതാവ് സുമതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഷൊർണ്ണൂരിലെ സൗമ്യയുടെ വീട്ടിലെത്തി നൽകിയ പുസ്തകത്തിന്റെ എഡിറ്റോറിയലിൽ പറഞ്ഞ വാക്ക് അടർത്തിയെടുത്താണ് കഥകൾക്ക് നിറം പകർന്നത്.
'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയർത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല, നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ? എന്ന ചോദ്യം വായനക്കാരോടും സമൂഹത്തോടുമായി ആ എഡിറ്റോറിയലിൽ ഉന്നയിചിരുന്നു. ഇത് ഗോവിന്ദച്ചാമിക്ക് വേണ്ടി സൗമ്യയെ സ്വാധീനിക്കാനാണെന്നും അക്കാലത്് ജന്മഭൂമി എഴുതി, പിന്നാലെ ഈ വാദം മാദ്ധ്യമം ദിനപത്രവും തേജസും ഏറ്റുപിടിച്ചു. ഒരു സംഭവത്തെ അപലപിച്ചു കൊണ്ടെഴുതിയ കാര്യം എങ്ങനെ ഗോവിന്ദച്ചാമിയെ അനുകൂലിക്കുന്നതാകുമെന്നാണ് കുറ്റിക്കലച്ചൻ ചോദിക്കുന്നത്. സൗമ്യയുടെ മാതാവിന്റെ നിഷേധക്കുറിപ്പോടെ ഈ വാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാകുകയും ചെയ്യും. സഹജീവികളോട് ഏറെ കാരുണ്യത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് കുറ്റിക്കലച്ചൻ. സൗമ്യയുടെ മാതാവിന്റെ വേദനയുടെ ആഴം ബോധ്യപ്പെട്ടതു കൊണ്ടാണ് ശാന്തിയാത്ര അടക്കം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആകാശപ്പറവകളുടെ കോയമ്പത്തൂർ കേന്ദ്രത്തിൽ വച്ച് മതംമാറ്റിയെന്നാണ് മറ്റൊരു ആരോപണം. അതേസമയം ഗോവിന്ദച്ചാമി മതം മാറിയാൽ തന്നെയും അത് ആകാശപ്പറവകൾ വഴിയല്ലെന്ന കാര്യം വ്യക്തമാണ്. കാരണം കോയമ്പത്തൂരിൽ സംഘടനയുടെ കേന്ദ്രം പ്രവർത്തിക്കുന്നില്ല. മാത്രവുമല്ല, വാർത്തയിൽ പരാമർശിക്കുന്നത് പോലെ കുന്ദംകുളത്തും ആകാശപ്പറവകളുടെ സെന്റർ പ്രവർത്തിക്കുന്നില്ല. ആകാശപ്പറവകളുടെ പേരിൽ ആരെങ്കിലും സൗമ്യയുടെ വീട്ടിൽ ചെന്ന് ഗോവിന്ദച്ചാമിക്ക് വേണ്ടി മധ്യസ്ഥത്തിന് ശ്രമിച്ചോ? എന്ന സംശയത്തിന്റെ ഉത്തരം തേടുമ്പോൾ വ്യക്തമാകുന്നത് അത്തരത്തിൽ സംഭവിച്ചിട്ടില്ലെന്നതാണ്.
ആരാണ് ആളൂരിന് വക്കീൽഫീസ് നൽകുന്നത്?
സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലെ അപ്പീൽ തേടി പോകണമെങ്കിൽ അത് ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെ ഗോവിന്ദച്ചാമിയുടെ കേസ് സുപ്രീംകോടതിവരെ എത്തിയതിന്റെ ചെലവ് ആര് വഹിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഈ ഫീസ് നൽകിയത് ആകാശപ്പറവകളാണെന്ന വാദം തെറ്റാണെന്ന് മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നും തന്നെ വ്യക്തമാകുന്നതാണ്. ഗോവിന്ദച്ചാമി ട്രെയിൻ മോഷണ ശൃംഖലയിലെ കണ്ണിയാണെന്നും അവരാണ് പണം മുടക്കുന്നത് എന്നുമുള്ള ആക്ഷേപങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ, അത് എത്രകണ്ട് വിശ്വസനീയമാണെന്ന കാര്യം വ്യക്തമല്ല. അതുകൊണ്ട് തന്നെ ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതിയെ സമീപിക്കാൻ പണം എവിടെ നിന്നു കിട്ടി എന്നതിൽ വിശദമായ അന്വേഷണം തന്നെ വേണ്ടി വന്നേക്കും. അതുവരെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിലനിൽക്കും.
പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ആളൂർ ഗോവിന്ദച്ചാമിയുടെ കേസെടുത്തതെന്ന വാദവും നിലനിൽക്കുന്നുണ്ട്. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുതാചലം സമത്വപുരം ഐവതക്കുടി സ്വദേശിയാണ് ഗോവിന്ദച്ചാമി. അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പൊലീസ് രേഖകളിലുള്ളത് സഹോദരൻ സുബ്രഹ്മണിയാണ്. ഇയാളാണ് ആളൂരിനെ കൂടാതെ ജയിലിൽ ഗോവിന്ദച്ചാമിയെ സന്ദർശിച്ച ഏക വ്യക്തിയും.
ആളൂരിന്റെ വക്കീൽ ഫീസും അതിലേക്ക് ആകാശപ്പറവകൾ വലിച്ചഴക്കപ്പെട്ട സംഭവം മുമ്പുണ്ടായപ്പോൾ അത് വലിയ തോതിൽ ക്ലച്ചു പിടിക്കാത്തതിന് ആധാരം. അന്ന് കീഴ്ക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചതു കൊണ്ടാണ്. ജന്മഭൂമിക്ക് പിന്നാലെ ഡെക്കാൺ ക്രോണിക്കിളും മാദ്ധ്യമവും ഈ വാർത്ത അക്കാലത്ത് ഏറ്റുപിടിച്ചു. പിന്നീട് ഇപ്പോൾ സുപ്രീംകോടതി വിധി വന്നപ്പോഴാണ് തേജസ് ലേഖകൻ ആകാശപ്പറവകളിലെ വാർത്താ സാധ്യത തേടിയത്. സംഘപരവാർ കേന്ദ്രങ്ങളിലും ഈ കഥ പ്രചരിച്ചതോടെ ആകാശപ്പറവകൾക്ക് മേൽ സംശയം വിതറി റിപ്പോർട്ടും എഴുതി. സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഏറ്റുപിടിച്ചതോടെ പ്രചരണം കൊഴുക്കുകയും ചെയ്തു.
തനിക്ക് ഫീസ് എത്രകിട്ടിയെന്നും ആരാണ് തന്നതെന്നും അഡ്വ. ആളൂർ ആരോടും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, വാർത്തകളിൽ നിറഞ്ഞ പല കാര്യങ്ങൾക്കും വസ്തുതയുമായി ബന്ധമില്ലെന്ന കാര്യം കുറ്റിക്കലച്ചൻ അവരയിട്ട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മതം മാറിയെന്ന റ്റക്കാരണം കൊണ്ട് കൊടും ക്രിമനിലായ ഒരാൾക്ക് വേണ്ടി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സംഘടന രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന്റെ ഉത്തരം സാമാന്യ ബുദ്ധിയോടെ പരിശോധിച്ചാൽ മാത്രം മതി ഇതിലെ പൊള്ളത്തരം വ്യക്തമാകാനും.
Stories you may Like
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- ഡോ. വന്ദന ദാസ് വധം: പ്രതി സന്ദീപ് 5 ദിവസം കസ്റ്റഡിയിൽ
- വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ടിപി വധക്കേസ് പ്രതി രജീഷ് തോക്കുകടത്തിയത് ഭരണത്തണലിൽ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്