നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്കും; സഹായമൊക്കെ അപ്പോൾ നോക്കാം; ഒരു കാരണവശാലും ശമ്പളം കൂട്ടില്ല; സിഐടിയു യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും കഴിയില്ല; തൊഴിൽമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാർഷ്ട്യത്തോടെ മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്; മാരത്തൺ ചർച്ചയും അലസിപ്പിരിഞ്ഞതോടെ തൊഴിൽ സമരം തുടരും; 2000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടും അണുവിട വിട്ടുതരില്ലെന്ന വാശിയിൽ മുത്തൂറ്റ് മാനേജ്മെന്റ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഒരു മാസമായി തുടരുന്ന മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഇനിയും തുടരും. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമരം ഒത്തുതീർക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ചു ചേർത്ത ചർച്ചയാണ് ഇന്നു അലസിപ്പിരിഞ്ഞത്.
അലസിപ്പിരിഞ്ഞു. ഇതോടെ സമരം ശക്തമാക്കാൻ സിഐടിയുവും തീരുമാനമെടുത്തു. തൊഴിൽ മന്ത്രിയുടെ ചേമ്പറിൽ വിളിച്ചു ചേർത്ത മൂന്നു മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയാണ് മുത്തൂറ്റ് മാനേജ്മെന്റ് പിന്തുടർന്ന കടുത്ത നിലപാടുകൾ കാരണം അലസിപ്പിരിഞ്ഞത്. കടുകിട തെറ്റാത്ത കർശന തൊഴിലാളി വിരുദ്ധ നിലപാടുമായി മുത്തൂറ്റ് മാനേജ്മെന്റ് ഉറച്ചു നിന്നതോടെ മാരത്തൺ ചർച്ച പരാജയമായി. തൊഴിലാളി വിരുദ്ധ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടും തൊഴിലാളികൾ ആവശ്യപ്പെട്ട ശമ്പളവർധനവ് നടപ്പാക്കാൻ കഴിയില്ലെന്ന മാനേജ്മെന്റ് തീരുമാനമാണ് ചർച്ച അലസിപ്പിരിയാൻ കാരണമായത്. 2000 കോടി രൂപ കഴിഞ്ഞ വർഷം ലാഭമുണ്ടാക്കിയിട്ടും മിനിമം വേതനവർദ്ധനവ് പോലും അനുവദിക്കില്ലെന്ന തീരുമാനത്തിൽ മാനേജ്മെന്റ് ഉറച്ചു നിന്നതോടെ ചർച്ച അലസിപ്പിരിയുകയാണെന്ന് തൊഴിൽ മന്ത്രി തന്നെ വ്യക്തമാക്കുകയായിരുന്നു.
നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ടു എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് വേണ്ട സഹായം അന്നേരം ചെയ്യാമെന്ന മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റിന്റെ വാക്കുകളാണ് ചർച്ചയെ പരാജയത്തിലേക്ക് നയിച്ചത്. ഈ വാക്കുകൾ അംഗീകരിക്കാൻ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണനും ചർച്ചയിൽ സംബന്ധിച്ച സിഐടിയുവിന്റെ ഉന്നത നേതാക്കളായ ആനത്തലവട്ടം ആനന്ദനും ഗോപിനാഥും വിസമ്മിച്ചതോടെ ചർച്ച പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇത്രയും ധിക്കാരപരമായ നിലപാട് കൈക്കൊള്ളാൻ ജോർജ് മുത്തൂറ്റിന് അവകാശമില്ലെന്ന നിലപാട് തൊഴിൽ മന്ത്രിയും സിഐടിയു നേതാക്കളും ഒരൊറ്റ മനസോടെയെടുത്തപ്പോൾ തന്നെ ചർച്ച പരാജയത്തിലേക്ക് നീങ്ങി. മിനിമം വേതനം അറുനൂറു രൂപയാക്കണം എന്നാണ് മുത്തൂറ്റ് ജീവനക്കാർ ആവശ്യപ്പെട്ടത്. നിലവിൽ അത് നാനൂറിലും താഴെയാണ്. അറുനൂറു രൂപ മിനിമം വേതനമാക്കാൻ മുൻപ് മാനേജമെന്റ് സമ്മതിച്ചതാണ്. ഇതാണ് ചർച്ചയിൽ യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. പക്ഷെ ഏത് മാനേജ്മെന്റ് അംഗീകരിച്ചില്ല.
ജോലി സമയം നിലവിൽ എട്ടര മണിക്കൂറാണ്. അത് എട്ടുമണിക്കൂറായി ചുരുക്കണം. തൊഴിലാളികളുടെ മറ്റൊരു ആവശ്യം ഇതായിരുന്നു. പഞ്ചിങ് സമയം ഒമ്പതരമണിയാണ്. അത് കഴിഞ്ഞു വന്നാൽ ഹാഫ് ഡേ ലീവ് മാർക് ചെയ്യും. ഇത് ഒഴിവാക്കണം. പകുതി ദിവസ ശമ്പളം പോകും. മുഴുവൻ സമയം ഇരുന്നാൽ മാത്രമേ ഈ പകുതി ദിന വേതനം പോലും കിട്ടൂ. ഇത് നേതാക്കൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മാനേജ്മെന്റ് വഴങ്ങിയില്ല. ഹാഫ് ഡേ ലീവ് ആകുന്ന സമയം ഹാഫ് ഡേ മാത്രമേ ജീവനക്കാർ ഇരിക്കൂ. നിലവിലുള്ളത് തൊഴിലാളി പീഡന നിലപാടാണ് എന്നാണ് തൊഴിലാളി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രൊബേഷനിൽ തുടരുന്നവർ അനവധിയാണ്. ഇവരെ ഇതുവരെ സർവീസിൽ സ്ഥിരപ്പെടുത്തിയില്ല.സ്ഥിരപ്പെടുത്താൽ വേണം. എന്നാൽ ജീവനക്കാർ ഉന്നയിച്ച മുഴുവൻ തീരുമാനങ്ങൾക്ക് നേരെ മാനേജ്മെന്റ് മുഖം തിരിച്ചു തന്നെ നിന്നു. ഇതോടെ ചർച്ച പരാജയത്തിലേക്ക് വഴുതിമാറി.
യൂണിയനെ അംഗീകരിക്കേണ്ട പ്രശ്നം വരുന്നതിനാലാണ് മാനേജ്മെന്റ് കടുത്ത നിലപാടുകൾ തുടർന്നത് എന്നാണ് പുറത്തു വരുന്ന സൂചനകൾ. യൂണിയന് മുന്നിൽ ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങി സമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറുമായിരുന്നില്ല. ഇത് അവരുടെ നിലപാടുകളിൽ തെളിഞ്ഞു കാണുകയും ചെയ്തു. അനാവശ്യ സമരമാണിത്. അക്രമസമരമാണ്. അല്ലാതെ അവകാശസമരമല്ല. ഇതാണ് ചർച്ചയിൽ മാനേജ്മെന്റ് പിന്തുടർന്ന നിലപാടുകൾ. ഇതോടെ ചർച്ച വിജയിക്കില്ലെന്നു ആദ്യമേ തന്നെ സൂചനകൾ ലഭിക്കുകയും ചെയ്തു. അതേസമയം സമരം ശക്തമാക്കാൻ സിഐടിയു തീരുമാനിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ മുഴുവൻ ശാഖകളും അടച്ചുള്ള സമരം മുത്തൂറ്റ് മാനേജ്മെന്റിന് നേരിട്ടണ്ടി വരുമെന്ന് മുത്തൂറ്റ് തൊഴിലാളി യൂണിയൻ നേതാക്കൾ ചർച്ചയ്ക്ക് ശേഷം അറിയിച്ചു.
നഷ്ടത്തിലോടുന്ന ശാഖകൾ പൂട്ടാനും ജീവനക്കാരെ പിരിച്ചു വിടാനുമുള്ള തന്ത്രമാണ് മുത്തൂറ്റ് അണിയറയിൽ ഒരുക്കുന്നതെന്ന സൂചനകളാണ് ഇന്നത്തെ ചർച്ച അലസിപ്പിരിഞ്ഞതിലൂടെ പുറത്തു വരുന്നത്. സിഐടിയു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് ബാനർജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു പ്രവർത്തകർ ഉപരോധിച്ച പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞത്. രണ്ടര വർഷത്തിനിടെ, 8 തവണയാണു സമരം മൂലം ശാഖകൾ അടച്ചിടേണ്ടിവന്നത്. 800 ശാഖകൾ ഉണ്ടായിരുന്നത് 611 ആയി കുറഞ്ഞു. അതിൽ മുന്നൂറിലേറെയും തുറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നു. മുത്തൂറ്റിന്റെ മൊത്ത വരുമാനം 36,000 കോടി രൂപയാണ്. കേരളത്തിന്റെ വിഹിതം 10 ശതമാനമായിരുന്നെങ്കിലും സമരം മൂലം അതു 4 % ആയി. വരുമാനം കുറവാണെങ്കിലും കമ്പനി ആസ്ഥാനം കേരളത്തിലായതിനാൽ നികുതിയായി 1100 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ട്. . ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. ഇവരാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. .
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍