അന്ന് ഡോക്ടർമാർക്ക് നിപ്പയെക്കുറിച്ചു അറിവുണ്ടായിരുന്നത് പുസ്തകങ്ങളിൽ നിന്നു മാത്രം; മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയതും പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ; രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെ പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരം; ഇന്ന് അനുഭവവും അറിവും നമുക്കൊപ്പം ഉണ്ട്; നിപ്പയെ മെരുക്കാമെന്ന ആരോഗ്യവകുപ്പിന്റെ ആത്മ വിശ്വാസത്തിനു പിന്നിലുള്ളത് കോഴിക്കോട്ടെ ചിട്ടയായ പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്ത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വീണ്ടും ഒരിക്കൽകൂടി നിപ്പ ബാധയെക്കുറിച്ച് വർത്ത നിറയുമ്പോഴും, കഴിഞ്ഞ വർഷത്തെ അത്രപേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇപ്പോൾ നാം ഏത് മഹാമാരിയെയും നേരിടാൻ സുസജ്ജമാണെന്നുമാണ് ആരോഗ്യമന്ത്രിയും അധികൃതരും പറയുന്നത്. എന്നാൽ ഇത് അമിതമായ അവകാശവാദമല്ലെന്നും കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നുമാണ് ഡോക്ടർമാരും ജനകീയാരോഗ്യ പ്രവർത്തകരും പറയുന്നത്.
2018 മേയിലാണ് കോഴിക്കോട്ടു നിപ്പ സ്ഥിരീകരിച്ചത്. ആ സമയത്ത് ചികിത്സാസംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർക്കു നിപ്പയെക്കുറിച്ചു പുസ്തകങ്ങളിൽ വായിച്ച അറിവല്ലാതെ, ഈ രോഗം ചികിത്സിച്ചു പരിചയമുണ്ടായിരുന്നില്ല. ഇത്തരം രോഗികളെത്തിയാൽ പരിചരിക്കാനുള്ള സൗകര്യം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായിരുന്നുമില്ല. എന്നാൽ, ഇത്തരം പരിമിതികളൊക്കെ ഉണ്ടായിരുന്നിട്ടും നിപ്പയെ കേരളം നിയന്ത്രണവിധേയമാക്കി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളൊരുക്കി.
കൃത്യമായ പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും സാധിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ഈ രോഗിയുമായി സമ്പർക്കം പുലർത്തിയ രണ്ടായിരത്തിലധികം ആളുകളുടെ പട്ടിക തയാറാക്കുകയും അവരെ നിരീക്ഷണവിധേയരാക്കുകയും ചെയ്തു.അവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പെട്ടെന്നു വൈദ്യസഹായം നൽകാനുള്ള സംവിധാനങ്ങളും ഒരുക്കി. അതുകൊണ്ടുതന്നെ മരണസംഖ്യ 17ലും രോഗികളുടെ എണ്ണം 19ലും ഒതുക്കിനിർത്താൻ സാധിച്ചുവെന്നാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിലെ ഡോ അനൂപ് കുമാറൊക്കെ പന്നീട് എഴുയിയത്.
ഒരു വർഷം കഴിയുമ്പോൾ സാഹചര്യങ്ങളേറെ മാറി. നമ്മുടെ മുന്നിൽ ഒരു വിജയകഥയുണ്ട്, പരിചയമുണ്ട്. ഈ രോഗത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെപ്പറ്റി വളരെ വ്യക്തമായ ധാരണ സർക്കാരിനും ആരോഗ്യവകുപ്പിനുമുണ്ടെന്നതാണ് നമ്മുടെ കരുത്ത്. അതേസമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നത് ഇതിൽ ഏറ്റവും പ്രാധാനമാണ്.രോഗീ പരിചരണത്തിലടക്കം കടുത്ത ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയാലും നിപ്പയെ അതിജീവിക്കാൻ കഴിയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. രോഗബാധ തടയാനെന്ന പേരിൽ മാസ്ക് ധരിക്കുന്നതു ഭീതി പരത്താൻ മാത്രമേ ഉപകരിക്കൂ. രോഗിയുമായി അടുത്ത് ഇടപഴകുന്നവർ മാത്രമേ മാസ്ക് ധരിക്കേണ്ടതുള്ളൂവെന്നുമാണ് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറയുന്നത്.
കോഴിക്കോട് അതിജീവിച്ചത് ഇങ്ങനെയാണ്
നിപ്പയിൽ നിന്നുള്ള കോഴിക്കോടിന്റെ അതിജീവനഘടകങ്ങളായി പ്രധാനമായും പറയുന്നത് ശുചിത്വത്തിൽ എടുത്ത മുൻ കരുതൽ തന്നെയാണ്. കുട്ടികൾ മുതൽ വയോധികർ വരെ നിപ്പയുടെ കരുതലിലായിരുന്നു. പുറത്തുപോയി തിരിച്ച് വീട്ടിലെത്തിയാൽ കുളിക്കാൻ ജനങ്ങൾ മറന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ സോപ്പിട്ടുകഴുകാനും ആരെയും ഓർമിപ്പിക്കേണ്ടിവന്നില്ല. വീട് വിട്ടാൽ ഓഫിസുകളിലും പൊതുസ്ഥലത്തും വ്യക്തിശുചിത്വം എന്ന മന്ത്രമുരുവിടുകയായിരുന്നു അന്ന് പലരും.
കേന്ദ്ര ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വൈറോളജി വിദഗ്ധരും ജില്ലയിലെത്തിയതോടെ അനാവശ്യഭീതികളും ഒഴിവായിരുന്നു. ചികിത്സാ പ്രോട്ടോകോൾ അനുസരിച്ച് രോഗിയുമായി വിദൂരമായി ബന്ധപ്പെട്ടവരെപ്പോലും ഉൾപ്പെടുത്തി 2000ത്തോളം പേരുടെ സമ്പർക്കപ്പട്ടികയുണ്ടാക്കി നിരീക്ഷിച്ചതും ഗുണകരമായി. നിപ്പക്ക് തുടക്കമിട്ട പേരാമ്പ്ര മേഖലയിലുള്ളവരെ ഒറ്റപ്പെടുത്താനുള്ള ചില ശ്രമങ്ങളും ചെറുത്തുതോൽപിക്കാനായി. പേരാമ്പ്രക്കാരനായ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ തന്നെ ജനങ്ങളെ ബോധവത്കരിക്കാൻ വീടുകൾ കയറിയിറങ്ങി. ആരോഗ്യമന്ത്രി കെ കെ ശൈലജയും സജീവമായി രംഗത്തുണ്ടായിരുന്നു.
ആശുപത്രികളിൽനിന്ന് രോഗം പകർന്നതായിരുന്നു കോഴിക്കോടിന്റെ ഏറ്റവും വലിയ ഭീഷണി.പേരാമ്പ്ര താലൂക്ക് ആശുപത്രിയും ബാലുശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സന്റെറും മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന്റെ ഇടനാഴി വരെ നിപ വൈറസിന്റെ കേന്ദ്രമായതും ഭീതി വർധിപ്പിച്ചെങ്കിലും ജാഗ്രതയും പ്രതിരോധപ്രവർത്തനങ്ങളും കാര്യങ്ങൾ പഴയനിലയിലാക്കി. ഗുരുതരമായ അവസ്ഥയിലുള്ളവരല്ലാതെ രോഗികൾപോലും ആശുപത്രിയിലെത്താൻ മടിച്ച കാലംകൂടിയായിരുന്നു അത്. പക്ഷേ അതും രോഗം പടരുന്നത് തടയുന്നതിൽ ഫലത്തിൽ ഗുണം ചെയ്തു. ഇവാക്വുവേഷൻ എന്ന മറ്റ് രാജ്യങ്ങളിൽ നടപ്പാക്കിയ രീതി,കോഴിക്കോട്ട് ജനം സ്വയം പുറത്തിറങ്ങാതായതോടെ ഫലത്തിൽ നടപ്പാവുകായിരുന്നു. വ്യക്തി ശുചിത്വത്തിലും പൊതു ശുചിത്വത്തിലും അത്രയേറെ മുൻപന്തിയിൽ അല്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മറ്റോ ആണ് നിപ്പ പൊട്ടിപ്പുറപ്പെടുന്നതെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി മരണം ഉണ്ടാകുമായിരുന്നു.
പകർച്ചാ നിരക്ക് താരതമമ്യേന കുറവ്
വളരെക്കുറച്ച് ആളുകളിലേക്കേ ഈ രോഗം പടരുന്നുള്ളൂ എന്നാണ് നിപ്പബാധയുണ്ടായ സ്ഥലങ്ങളിൽ പിന്നീടു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. കോഴിക്കോട്ടും ഇത വ്യക്തമാണ്. രോഗം സ്വയം നിയന്ത്രണവിധേയമാവുന്നു എന്നാണ് ഇതു തെളിയിക്കുന്നത്. രോഗസ്ഥിരീകരണം നടന്നാൽ ശ്രദ്ധിക്കേണ്ടതു രോഗപ്രതിരോധത്തിലാണ്. രോഗിയുമായി അടുത്ത് ഇടപഴകിയ ആളുകളുടെ പട്ടിക തയാറാക്കി അവരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇവരെ ഐസൊലേഷൻ വാർഡുകളിലേക്കു മാറ്റുകയും വേണം.
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 5 മുതൽ 15 വരെ ദിവസങ്ങൾക്കു ശേഷമാണു രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങുക. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുവരെ രോഗം മറ്റുള്ളവരിലേക്കു പടരൻ സാധ്യതയില്ല. രോഗലക്ഷണങ്ങളില്ലാത്ത ആളുകളിൽനിന്നു രോഗം പടരില്ലെന്നു ചുരുക്കം. തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ആണ് രോഗം ബാധിക്കുക. ശ്വാസകോശത്തിനു രോഗം ബാധിച്ചവരിൽ നിന്നാണു രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതൽ.തലച്ചോറിനു മാത്രം രോഗം ബാധിച്ചവരിൽനിന്ന് നിപ്പ പടരാനുള്ള സാധ്യത കുറവാണ്.
ആശുപത്രികളെ 'സൂക്ഷിക്കുക'
കഴിഞ്ഞ വർഷം രോഗം ബാധിച്ച 18 പേർക്കും രോഗവ്യാപനമുണ്ടായത് ആശുപത്രികളിൽനിന്നാണ്. സർക്കാർ ആശുപത്രികളിലെ അണുനിർണയ മാർഗങ്ങളുടെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.എന്നാൽ, 5 പേരെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിൽ വച്ച് ഒരാൾക്കും അണുബാധ വന്നിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളിലേതുപോലുള്ള കർശനമായ അണുവിമുക്ത സംവിധാനങ്ങൾ സർക്കാർ ആശുപത്രിയിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. പക്ഷേ ഇവിടെയും കഴിഞ്ഞതവണത്തെ പാഠങ്ങൾ നമുക്ക് തുണയാവും. ആശുപത്രികൾ അണുവിമുക്തമാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കഴിഞ്ഞ തവണത്തേതിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ നാം ജാഗരൂഗരാണ്.
സോപ്പും ചൂടുവെള്ളവും ഏറ്റവും നല്ല പ്രതിരോധ മാർഗം
നിപ്പയെ തടയുവാനുള്ള എറ്റവും നല്ല മാർഗങ്ങൾ സോപ്പും ചൂടുവെള്ളവുതന്നെയാണെന്നാണ് നാഷണൽ വൈറോളജി ഇൻസ്റ്റിയിറ്റിയൂട്ടിലെ വിദഗ്ദ്ധർ പറയുന്നത്. കോഴിക്കോടിനെ രക്ഷിച്ചതും ഇതുതന്നെയാണ്.സോപ്പുവെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ വൈറസ് നിർജീവമാകും. പരാമാധി നാൽപ്പതു സെക്കൻഡ്വരെ നന്നായി കൈ കെഴുകുകയും, സോപ്പവെള്ളത്തിൽ കുളിക്കുക അടക്കമുള്ള കാര്യങ്ങളും രോഗപ്രതിരോധത്തിൽ നിർണ്ണായകമാണ്. 22-39 ഡിഗ്രി സെൽഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈർപ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല.
അതുകൊണ്ടുതന്നെ ചൂടാക്കൽ നിപ്പയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. തണുത്ത ഭക്ഷണങ്ങൾ ഒന്നും കഴിക്കാതിരിക്കുക, യാത്രകഴിഞ്ഞ് വന്നാൽ വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ അലക്കുക തുടങ്ങിയവയൊക്കെ മികച്ച പ്രതിരോധ നടപടികളാണ്. ഇതോടൊപ്പം ആവശ്യമുള്ളിടത്ത് മാസ്ക്കും, കൈയറുകളും ധരിക്കുന്നതും അത്യാവശ്യമാണ് .എന്നാൽ മുഖം ആകെ മൂടിക്കെട്ടി ഭീതി പരത്തിക്കൊണ്ട് പൊതു സ്ഥലങ്ങളിൽ നടക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വിധഗ്ധർ പറയുന്നത്. നിങ്ങൾ രോഗിയുമായോ രോഗ സാധ്യതയുള്ള പ്രദേശത്ത് എത്തുമ്പോൾ മാത്രമേ മാസ്ക്ക് ഉപയോഗികേണ്ടതുള്ളൂ.
നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവർക്ക് നിപ്പയെ അതിജീവിക്കാനാവും. ഇങ്ങനെ നിരവധിപേർ കേരളത്തിലടക്കം നിപ്പയെ അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗം വന്നാൽപോലും പൂർണ്ണമായും ആശവെടിയേണ്ടെന്ന് ചുരുക്കം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വവ്വാലുകൾ കഴിച്ച പഴങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുത്.
വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂ.
ശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.
ചുമയുമായി വരുന്നവരെ 'കഫ് കോർണറി' ലേക്കു മാറ്റണം.
ഇവർക്കു ധരിക്കാൻ മാസ്ക് കൊടുക്കണം.
ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ തൂവാല ഉപയോഗിച്ചു വായ മൂടണം.
പക്ഷികളുടെ കാഷ്ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക
രോഗിയെ പരിചരിക്കുമ്പോൾ
നിപ്പ വൈറസ് ബാധിച്ച രോഗിയുമായി അടുത്തിടപഴകാതിരിക്കുക. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധപ്പെടുമ്പോഴാണ് രോഗം പകരുന്നത്. അതായത്, അവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശ്വസനവ്യവസ്ഥയിലേക്കെത്തുന്ന രോഗിയുടെ തുപ്പലിൻെയോ മൂക്കിലെ സ്രവങ്ങളുടേയോ അംശത്തിലുള്ള വൈറസുകളാണ് രോഗം പടർത്തുന്നത്. രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ മാസ്കും കയ്യുറകളും ധരിച്ചിരിക്കണം. അതിനുശേഷം ചുരുങ്ങിയത് നാൽപത് സെക്കന്റ് എടുത്ത് കൈപ്പത്തിയുടെ എല്ലാ ഭാഗത്തും സോപ്പ് എത്തുന്ന വിധത്തിൽ നന്നായി കൈ കഴുകുക. ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപും ശേഷവും നന്നായി കൈ സോപ്പുപയോഗിച്ച് കഴുകുക. രോഗിയെ പരിചരിച്ച ശേഷം കുളിച്ച് വസ്ത്രം മാറുക. രോഗിയുടെയും പരിചാരകന്റേയും വസ്ത്രങ്ങൾ വൃത്തിയായി ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുക. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. രോഗിയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.
രോഗലക്ഷണങ്ങൾ
മറ്റു പനികളുടേതിനു സാമനമായ രോഗലക്ഷണങ്ങൾ തന്നെയാണ് ഇതിനും പ്രകടമാകുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായ ശേഷമേ വൈറസ് മറ്റൊരാളിലേക്കു പകരൂ. വവ്വാലിന്റെ ഉമിനീരിലും വിസർജ്യവസ്തുക്കളിലും നിപ്പ വൈറസ് സാന്നിധ്യമുണ്ട്. വവ്വാൽ കടിച്ച പഴത്തിൽ നിപ്പ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നൽകുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.
ഈ പഴം ഒരാൾ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപ്പയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലിൽ കാണുന്ന എഫ്രിൻ ബിടുവിൽ പറ്റിപ്പിടിച്ച് ഉള്ളിൽ കടക്കുകയും പെരുകുകയും ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളിൽ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപ്പകൾ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥയാണിത്. തുടർന്നു രക്തത്തിലൂടെ യാത്രചെയ്തു നിപ്പകൾ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിൻ ബിടുവിൽ കടന്നു മസ്തിഷ്കജ്വരം വരുത്തും.
എന്താണ് നിപ്പ?
നിപാ വൈറസ് (ഇംഗ്ലീഷ്: Nipah Virus AYhm NiV) ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ്. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നതുകൊണ്ടാണ് പേരു വന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാ വൈറസ് പകരുന്നത്.
മലേഷ്യയിലെ നിപ്പാ എന്ന ഗ്രാമത്തിൽ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നതും പിന്നീട് 1999 -ൽ വൈറസിനെ വേർതിരിച്ചെടുക്കുന്നതും. ആ ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് ഈ രോഗം ബാധിക്കപ്പെട്ടിരിക്കാം എന്നു കരുതി രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി. കുറേ ജീവനുകൾ എന്നിട്ടും പൊലിഞ്ഞു. പക്ഷേ പിന്നീടാണ് അസുഖം നിപ്പയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗത്തും നിപ്പബാധയുണ്ടായി. പക്ഷേ ഇന്ന് അതിനെ അതിജീവിക്കാനും പ്രഹരശേഷി കുറക്കാനും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്