കോവിഡിനെ തുരത്താൻ സിംഗപ്പൂർ 'ട്രേസ് ടുഗെതർ ആപ്പ്'ഉപയോഗിക്കുന്നത് രോഗ നിയന്ത്രണത്തിന് മാത്രം; ഡാറ്റ രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നും സർക്കാരിന്റെ ഉറപ്പ്; കേന്ദ്രസർക്കാരിന്റെ ഹിറ്റായ ആപ്പ് 'ആരോഗ്യ സേതു' എത്ര മാത്രം സുതാര്യവും സുരക്ഷിതവും? സ്പ്രിങ്ളർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സൈബർ വിദഗ്ധരുടെ ചോദ്യങ്ങളിൽ തർക്കം മുറുകുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ജനങ്ങളെല്ലാം അവരുടെ സ്മാർട്ട്ഫോണിൽ ഡൗൺലോഡ് ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് 'ആരോഗ്യ സേതു' എന്ന ആപ്ലിക്കേഷൻ ഏപ്രിൽ 2 ന് അവതരിപ്പിച്ചത്. എന്നാൽ, കേരളത്തിൽ അമേരിക്കൻ കമ്പനി 'സ്പ്രിങ്ളർ' ഡേറ്റ ചോർത്തിയെന്ന വിവാദങ്ങൾക്കിടെ ആരോഗ്യ സേതുവിനെതിരെയും ചില സൈബർ വിദഗ്ദ്ധർ ഉപയോക്താക്കളുടെ സ്വകാര്യതാ ലംഘനം ആരോപിക്കുന്നു. കോവിഡ് പോസിറ്റീവ് രോഗിയുമായി നിങ്ങൾ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും, അഥവാ ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്യണമെന്നും അലേർട്ട് ചെയ്യുന്നതാണ് ആരോഗ്യ സേതു ആപ്പ്. എന്നാൽ, സർക്കാരിന് ഈ ആപ്പ് പൗരന്മാരുടെ മേലുള്ള നിരീക്ഷണ ഉപാധിയായി പ്രയോഗിക്കാൻ കഴിയുമെന്നാണ് വിമർശനം.
ഏതായാലും ആപ്പിന് വൻ പ്രചാരമാണ് രാജ്യത്താകെ ലഭിച്ചത്. 5 കോടിയിൽ അധികം പേർ ആപ് ഡൗൺലോഡ്ചെയ്ത് കഴിഞ്ഞു. സിംഗപ്പൂർ സർക്കാരിന്റെ ട്രേസ് ടുഗെതർ, മസാച്ചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രൈവറ്റ് കിറ്റ്: സേഫ് പാത് സ് പ്രോജക്റ്റ്സും സമാനമായ ആപ്പുകളാണ്.
കോവിഡ് 19 ബാധിച്ച രോഗികളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ ഇന്ത്യൻ ജനസംഖ്യയുടെ 50 ശതമാനമെങ്കിലും ഈ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. എന്നാൽ, 135 കോടി പേരിൽ 50 കോടി പേർക്കേ സ്മാർട്ട് ഫോണുകൾ ഉള്ളുവെന്നത് പരിമിതിയാണ്. അതിലും വലിയ പ്രശ്നമാണ് വ്യക്തികളുടെ സ്വകാര്യതാലംഘനം.
ആരോഗ്യ സേതു ആപ്പിലെ സ്വകാര്യതാ കരാർ സുതാര്യമോ?
ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പോലുള്ള ഗ്രൂപ്പുകളാണ് സ്വകാര്യതാ മാനദണ്ഡങ്ങളെ കുറിച്ച് തുടർച്ചയായി ആശങ്ക ഉന്നയിച്ചുവരുന്നത്. ശേഖരിക്കുന്ന ഡാറ്റ സർക്കാരിന്റെ മറ്റ് ഏജൻസികൾക്കായി വഴി തിരിച്ചുവിടുമോ? സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ കോൺടാക്റ്റ് ട്രേസിങ് രോഗ നിയന്ത്രണത്തിന് മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് നിഷ്കർഷിക്കുന്നു. ലോക് ഡൗണോ ക്വാറന്റൈനോ ഏർപ്പെടുത്താൻ ഈ ഡാറ്റ ഉപയോഗിക്കില്ലെന്ന് അർഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. ആരോഗ്യ സേതു ആപ്പ് ഇങ്ങനെയൊരു വിടവ് നികത്തുന്നുണ്ടോയെന്നതാണ് ഐഎഫ്എഫ് ചോദിക്കുന്ന മുഖ്യചോദ്യം.
സേവന മാനദണ്ഡങ്ങൾ
സിംഗപ്പൂർ ഉപയോഗിക്കുന്ന ട്രേസ് ടുഗെതർ ആപ്പിൽ ശേഖരിക്കുന്ന ഡാറ്റ രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയുടെ ആപ്പ് രൂപകൽപന ചെയത് കമ്മിറ്റിയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രാതിനിധ്യമോ, മെഡിക്കൽ-പകർച്ചവ്യാധി നിയന്ത്രണ രംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നവരുടെയോ പങ്കാളിത്തമില്ലെന്നും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിക്കുന്നു.
ആരോഗ്യ സേതുവിന്റെ സുതാര്യത
പ്രൈവറ്റ് കിറ്റ്, ട്രേസ് ടുഗെതർ ആപ്പുകൾ പോലെ ഇന്ത്യൻ സർക്കാർ ആരോഗ്യ സേതുവിന്റെ സോഴ്സ് കോഡ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത് ആപ്പിന്റെ സുരക്ഷാ ഭീഷണികൾ തിരിച്ചറിയുന്നതിൽ നിന്ന് എത്തിക്കൽ ഹാക്കർമാരെ തടയുന്നുവെന്ന് മാത്രമല്ല, മാരകമായ വൈറസ് ആക്രമണങ്ങളുടെ ഭീഷണിക്ക് വിധേയമാവുകയും ചെയ്യുന്നു, ട്രേസ് ടുഗെതറിനും പ്രൈവറ്റ് കിറ്റിനും ഡാറ്റ് എങ്ങനെയാണ് ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എന്ന് വ്യക്തമാക്കുന്ന ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ് സെക്ഷനും വിശദമായ വീഡിയോകളുമുണ്ട്. ആരോഗ്യ സേതുവിന് ഇതൊന്നുമില്ല.
ആപ്പ് ഡൗൺലോഡിങ്
ആരോഗ്യ സേതു ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ യൂസറിന് വൺ ടൈം പാസ് വാർഡ് ഉപയോഗിച്ച് ഉറപ്പാക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്യണം, പേര് പ്രായം, ലിംഗം, ജോലി, യാത്രാ ചരിത്രം, കൊറോണ രോഗിയുമായി സ്മ്പർക്കം പുലർത്തിയ ഒരാളുടെ വിവരം എന്നിവ ചേർക്കണം.
ഇതിന് ശേഷം ആപ് കോവിഡിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകും. പിഎം കെയറിലേക്ക് സംഭാവന നൽകേണ്ടതിന്റെ വിവരങ്ങളും നൽകുന്നുണ്ട്.
ഒരുപാട് വിവരങ്ങൾ ചോദിക്കുന്നു
യൂസർമാരോട് ബ്ലൂടൂത്ത്, ലൊക്കേഷൻ സർവീസ് അക്സസ് വിവരങ്ങൾ ചോദിച്ചുവാങ്ങുന്നു. കോവിഡ് പോസിറ്റീവ് രോഗിയുടെ സമ്പർക്കപട്ടിക തിരയുന്നതിന് വേണ്ടിയാണിത്. കൊറോണ വൈറസ് രോഗിയുടെ മൊബൈലിന്റെ അടുത്ത് മറ്റൊരാളുടെ സ്മാർട്ട് ഫോൺ എത്തിയാൽ എന്ത് വിവരമാണ് യഥാർഥത്തിൽ കൈമാറുന്നതെന്ന് ടേംസ് ആൻഡ് കണ്ടീഷൻസിൽ വ്യക്തമാക്കുന്നില്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു.
ജിപിഎസും ബ്ലൂടൂത്തിനും അനുമതി നിഷേധിച്ചാൽ, കോവിഡ് 19 സാഹചര്യത്തെ കുറിച്ചുള്ള തെറ്റായ വിശകലനത്തിന് ഇടയാക്കിയേക്കാമെന്ന് ആരോഗ്യ സേതു മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, തങ്ങളുടെ മൊബൈൽ ഡിവൈസ് എല്ലായ്പോഴും കൈയിൽ ഉണ്ടായിരിക്കണമെന്നും മൊബൈലുകൾ കൈമാറിയാൽ ആപ് തെറ്റായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും മുന്നറിയിപ്പുണ്ട്. ആപ്പിക്കേഷൻ ശേഖരിക്കുന്ന ഡാറ്റയെ ആധാരമാക്കിയാണോ ഒരാളെ കോവിഡ് 19 പോസിറ്റീവായി നിശ്ചയിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. ഔദ്യോഗികമായ ടെസ്റ്റ് നടത്തിയല്ലേ പോസിറ്റീവാണോ എന്നുറപ്പാക്കുക.
ശേഖരിക്കുന്ന ഡാറ്റ എവിടെ സൂക്ഷിക്കുന്നു
ഡിവൈസിലും കേന്ദ്രസർവറുകളിലും. യൂസർ കോണ്ടാക്റ്റിന്റെ രേഖകൾ 30 ദിവസത്തിനകം ഡിലീറ്റ് ചെയ്യുമെന്നും പറയുന്നു. എന്നാൽ ചില വിവരങ്ങൾ നീക്കം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കാൻ ഭരണകൂടത്തിന് പഴുതിടുന്നു എന്ന വിമർശനമുണ്ട്. വ്യക്തികേന്ദ്രീകൃതമായി ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും വിവരങ്ങൾ സംയോജിപ്പിച്ചാണ് എടുക്കുന്നതെന്നും നിതി ആയോഗിന് വേണ്ടി പ്രവർത്തിക്കുന്ന ഫ്രണ്ടിയർ ടെക്ക്നോളജീസ് ഡയറക്ടർ അർണബ് കുമാർ പറയുന്നു. എന്നാൽ സംയോജിത വിവരങ്ങൾ മാത്രമല്ല ആരോഗ്യ സേതു ആപ്പ് ശേഖരിക്കുന്നതെന്നും വ്യക്തി വിവരങ്ങൾ പ്രത്യേകമായി ശേഖരിക്കുന്നുണ്ടെന്നുമാണ് എതിർവാദം.
ആപ്പ് ശേഖരിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ്. എന്നാൽ, ആപ്പിന്റെ ഡാറ്റാ ബേസ് ഹോസ്റ്റ് ചെയ്തത് ഗൂഗിൾ സെർവറിലാണ്. ആപ്പ് ഡാറ്റ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ആമസോൺ വെബ് സർവീസസിലാണ്. ഇത് കൂടാതെ ഗൂഗിളിന്റെ ഫയർബേസ് അനലറ്റിക്സും ഡാറ്റാ ബേസ് സൊലൂഷൻസും ഒപ്പമുണ്ട്. ഈ സാഹചര്യത്തിൽ നാഷണൽ ഇൻഫോമാറ്റിക്സിന്റെ പക്കൽ മാത്രമേ ഉപയോക്താക്കളുടെ വിവരങ്ങൾ നിൽക്കൂ എന്ന് പറയുന്നത് ശരിയല്ലെന്നും വാദമുണ്ട്. ഏതായാലും സുര്കഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ ആപ്പ് പരിഷ്കരിക്കുമെന്നാണ് അറിയിപ്പ്.
എവിടെ നിന്ന് ഡൗൺ ലോഡ് ചെയ്യാം?
ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ട്രാക്കിങ് ആപ്ലിക്കേഷൻ ലഭ്യമാണ്. ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാൻ സഹായിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യും. നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാനും ഇതു വഴി സാധിക്കും.
ആപ്പിലെ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. ലൊക്കേഷൻ ഡാറ്റകൾ ഉപയോഗിച്ചാണ് നിങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നത്. മാത്രമല്ല, നിങ്ങൾ രോഗബാധിതനായ വ്യക്തിയിൽ നിന്ന് ആറടി ദൂരെയാണോ ഉള്ളതെന്ന് നിർണ്ണയിക്കാൻ ബ്ലൂടൂത്തിന്റെ സേവനവും ആപ്പിലുണ്ട്. ആപ്പിലെ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.
ആരോഗ്യ സേതു ആപ്ലിക്കേഷൻ 11 ഭാഷകളെ പിന്തുണയ്ക്കുന്നു. ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്തു കഴിഞ്ഞാൽ, മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പിന്നീട്, നിങ്ങളുടെ ആരോഗ്യ സ്ഥിതിവിവരക്കണക്കുകളും മറ്റ് യോഗ്യതാപത്രങ്ങളും നൽകുന്നതിന് ആപ്ലിക്കേഷനിൽ ഓപ്ഷൻ ഉണ്ടായിരിക്കും. ട്രാക്കിങ് പ്രാപ്തമാക്കുന്നതിന്, നിങ്ങളുടെ ലൊക്കേഷനും ബ്ലൂടൂത്ത് സേവനങ്ങളും ഓണാക്കേണ്ടതുണ്ട്. രോഗമുണ്ടോ എന്നത് സംബന്ധിച്ച് സ്വയം വിലയിരുത്തലിനും ആപ് സഹായിക്കുന്നു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍