അമേരിക്കയിൽ പണിയെടുത്ത് കിട്ടിയ സമ്പാദ്യവും വീട് വിറ്റ് കിട്ടിയ പണവും ബാങ്കിൽ നിന്നുള്ള രണ്ടുകോടിയുടെ ലോണും ചേർത്ത് ഹോംസ്റ്റേ നിർമ്മിക്കുമ്പോൾ പ്രതീക്ഷകളേറെ; ബാങ്കിൽ മൂന്നുവർഷമായി മാസം തിരിച്ചടവ് രണ്ടുലക്ഷത്തോളം; ഒമ്പത് കോടി മുടക്കി പണി തൊണ്ണൂറു ശതമാനവും പൂർത്തിയായപ്പോൾ വെള്ളിടിയായി ശ്രീറാം വെങ്കിട്ടരാമന്റെ സ്റ്റോപ്പ് മെമോ; എൻഒസിയിൽ തട്ടി നഷ്ടമായത് കോടികൾ; ബൈസൺ വാലിയിൽ പ്രവാസി വ്യവസായി അനൂപ് പിള്ളയുടെ സ്വപ്നടൂറിസം പദ്ധതി സർക്കാർ തകർത്തത് ഇങ്ങനെ
എം മനോജ് കുമാർ
കൊച്ചി: കേരളം പ്രവാസികളുടെ ശ്മശാന ഭൂമിയാകുമോ? കേരളത്തിൽ ബിസിനസ് തുടങ്ങാൻ വന്ന് ആത്മഹത്യയുടെ നിഴലിലായിരിക്കുകയാണ് അമേരിക്കൻ വ്യവസായിയായ അനൂപ് പിള്ള. ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം പുകയുമ്പോൾ തന്നെയാണ് അമേരിക്കൻ പ്രവാസി വ്യവസായിയും കുടുംബവും ടൂറിസം സംരംഭത്തിനുള്ള അനുമതി നിഷേധത്തെ തുടർന്ന് ആത്മഹത്യാ നിഴലിലേക്ക് നീങ്ങുന്നത്. ഇടുക്കി ബൈസൺ വാലിയിലുള്ള അനൂപ് പിള്ളയുടെ ഒൻപത് കോടി രൂപയുടെ ടൂറിസം സംരംഭം കേരള സർക്കാരിന്റെ ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൽ തൂങ്ങി നിൽക്കുകയാണ്.
മൂന്നു വർഷമായി പ്രതിബന്ധം സൃഷ്ടിക്കുന്ന എൻഒസി കാരണം കോടികൾ ആണ് ഈ പ്രവാസി വ്യവസായിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സ്വന്തം സ്ഥലത്ത് ഒമ്പത് കോടി മുടക്കി പണിയുന്ന ഹോം സ്റ്റേയ്ക്കാണ് മൂന്നു വർഷമായി റവന്യൂ അധികൃതർ അനുമതി നിഷേധിച്ചിരിക്കുന്നത്. അനധികൃത നിർമ്മാണങ്ങൾക്ക് മേൽ ചുമത്താനുള്ള വിധി നിയമാനുസൃതമായ നിർമ്മിതിക്ക് മേലും ചുമത്തിയപ്പോൾ അനൂപ് പിള്ളയുടെ ടൂറിസം സംരഭത്തിന് അകാല ചരമമടയേണ്ട ദുരവസ്ഥയാണ് വന്നിരിക്കുന്നത്.
ഹൈക്കോടതി വിധിയുടെ നഗ്നമായ ദുരുപയോഗമാണ് അനൂപ് പിള്ളയുടെ കാര്യത്തിൽ സംഭവിച്ചത്. അനധികൃത നിർമ്മാണം തടയാനുള്ള നിയമം ചട്ടം പാലിച്ചുള്ള നിർമ്മിതിക്ക് മേൽ ബുൾഡോസർ പോലെ റവന്യൂ ഉദ്യോഗസ്ഥർ ഇടിച്ചു കയറ്റുമ്പോൾ സാജനെ പോലെ ആത്മഹത്യയല്ലാതെ മറ്റു ഒരു വഴിയുമില്ലാത്ത അവസ്ഥയിലാകുകയാണ് പ്രവാസി സംരംഭകരും സ്വകാര്യ ബിസിനസ് സംരംഭകരും. കേരള സർക്കാരിന്റെ അനുമതി നിഷേധത്തെ തുടർന്ന് സംരംഭം തുടങ്ങിയിട്ടില്ലെങ്കിലും രണ്ടു കോടിയുടെ ലോൺ കാരണം ഒരു മാസം രണ്ടു ലക്ഷത്തോളം രൂപയാണ് വ്യവസായി ദേന ബാങ്കിൽ അടച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങിനെ ദേനാ ബാങ്ക് ലോൺ അടവ് തുടങ്ങിയിട്ട് മൂന്നു വർഷത്തിലേറെയായി. മുടക്കുമുതൽ മുഴുവൻ ഒലിച്ചുപോയ അനുഭവവും. അമേരിക്കയിൽ നിന്ന് ഇതുവരെ സമ്പാദിച്ച പണവും വീട് വിറ്റു ലഭിച്ച പണവും ദേനാ ബാങ്കിൽ നിന്നുള്ള രണ്ടു കോടിരൂപയുടെ ലോണും ഉപയോഗിച്ചാണ് ഇടുക്കി ബൈസൺ വാലിയിലെ മൂന്നു നിലയിൽ പതിനാറു മുറികൾ ഉള്ള ഹോം സ്റ്റേ നിർമ്മാണം അനൂപ് പിള്ള ആരംഭിച്ചത്.
ലോണും ഹോം സ്റ്റേയുടെ മറ്റു പരിപാലന ചിലവുകകളും ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയാണ് അനൂപ് പിള്ള പ്രതിമാസം ചെലവിടുന്നത്. കേരളത്തിൽ വ്യവസായം തുടങ്ങാൻ പോയിട്ട് ആത്മഹത്യാ നിഴലിൽ ആയിരിക്കുകയാണ് ഈ പ്രവാസി വ്യവസായിയുടെ ജീവിതം. ഹോം സ്റ്റേ കെട്ടിടം തൊണ്ണൂറ് ശതമാനം പണികൾ പൂർത്തീകരിച്ചിരിക്കവെയാണ് അനധികൃത നിർമ്മാണം തടഞ്ഞതിന്റെ പേരിൽ കേരളം പ്രകീർത്തിച്ച മൂന്നാർ ഡെപ്യൂട്ടി കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയത്. അനധികൃത നിർമ്മാണം തടയുവാനാണ് സ്റ്റോപ്പ് മെമോ. ഇത് എല്ലാ അനുമതികളും ലഭിച്ച ശേഷമുള്ള സ്റ്റോപ്പ് മെമോയാണ്.
അനധികൃത നിർമ്മാണം തടയാൻ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റോപ്പ് മെമോയാണ് നിയമപ്രകാരമുള്ള ബൈസൺ വാലിയിലെ ഹോം സ്റ്റേ നിർമ്മാണത്തിന് മേൽ അധികൃതർ അടിച്ചേൽപ്പിച്ചത്. നിയമം വ്യാഖ്യാനിക്കുമ്പോൾ പകപോക്കൽ നടത്തുന്ന ഉദ്യോഗസ്ഥ മേധാവികൾ കണ്ണും പൂട്ടി തീരുമാനമെടുക്കുമ്പോൾ വഴിമുട്ടി ആത്മഹത്യാ മുനമ്പിലേക്ക് എത്തിപ്പെടുന്നത് ഒരുപാട് ജീവിതങ്ങളാണെന്നു ആരും ഓർക്കുന്നില്ല. തൊണ്ണൂറു ശതമാനം പണിപൂർത്തിയായ ഹോം സ്റ്റേയ്ക്ക് ആണ് ഡെപ്യൂട്ടി കളക്ടർ എന്ന പോസ്റ്റിലിരുന്നു ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയത്.
അനധികൃത നിർമ്മാണത്തിനു നൽകുന്ന സ്റ്റോപ്പ് മെമോയാണ് അംഗീകാരമുള്ള ടൂറിസം സംരംഭത്തിന് ശ്രീറാം വെങ്കിട്ടരാമൻ നൽകിയത്. ഇതോടെ ഹോം സ്റ്റേ നിർമ്മാണം അനിശ്ചിതത്വത്തിലേക്ക് നീങ്ങി. എന്ന് ഈ ഹോംസ്റ്റെയ്ക്കുള്ള എൻഒസി നൽകപ്പെടും എന്ന് അനൂപ് പിള്ളയ്ക്ക് അറിയില്ല. ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയപ്പോൾ തന്നെ സ്റ്റോപ്പ് മെമോ ഒഴിവാക്കാൻ അനൂപ് പിള്ള അദ്ദേഹത്തിന് നേരിട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ശ്രീറാം തള്ളിക്കളഞ്ഞു. ഇതോടെ മുടക്കുമുതൽ മുഴുവൻ തുലഞ്ഞ അവസ്ഥയിലുമായി.
അമേരിക്കയിൽ ആയിരിക്കെ കേരളത്തിൽ വന്നു താമസിക്കുമായിരുന്നു അനൂപ് പിള്ള. തൊടുപുഴ സ്വദേശിയുമാണ്. മൂന്നാറിൽ ഒരു ഹോം സ്റ്റേ വന്നാൽ അത് നന്നായിരിക്കും എന്നും അത് ബിസിനസ് എന്ന രീതിയിൽ മുതൽ കൂട്ടായിരിക്കും എന്ന് കരുതിയുമായാണ് ഇടുക്കി ബൈസൺ വാലിയിൽ ഒരു ഹോംസ്റ്റേ സംരംഭത്തിനു തുടക്കമിടുന്നത്. നല്ല രീതിയിൽ തന്നെ തുടങ്ങാനാണ് തീരുമാനിച്ചത്. പക്ഷെ തീരുമാനവും പ്രോജക്ടും വന്നപ്പോൾ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ അതിലേക്ക് മുതലിറക്കേണ്ടി വന്നു. അങ്ങിനെയാണ് ഒമ്പത് കോടിയുടെ പ്രോജക്ട് ആരംഭിച്ചത്-അനൂപ് പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു.
പണം മുതലിറക്കാൻ നല്ലത് ടൂറിസം മേഖലയിൽ ആണെന്നാണ് കരുതിയത്. അങ്ങിനെയാണ് ബൈസൺ വാലി വില്ലേജിൽ ഭൂമി വാങ്ങിയത്. 2016 ലാണ് പ്രോജക്ട് തുടങ്ങിയത്. രണ്ടരയേക്കർ സ്ഥലം വാങ്ങിച്ചു. ആ സ്ഥലത്താണ് നിർമ്മാണം തുടങ്ങിയത്. എല്ലാ അനുമതിയും ആദ്യമേ വാങ്ങിച്ച് കയ്യിൽ വെച്ചിരുന്നു. പഞ്ചായത്ത് അനുമതി വാങ്ങിച്ചു. അഭിഭാഷകരെ വെച്ച് പട്ടയം പരിശോധിപ്പിച്ചു. ആധാരം എല്ലാം വരുത്തി നോക്കി. എല്ലാം ഔദ്യോഗികമായി തന്നെ വാങ്ങിച്ചു. അങ്ങിനെ മൂന്നു നില കെട്ടിടം പണിതുയർത്തി. 90 ശതമാനവും പണി പൂർത്തിയായിരിക്കെയാണ് സബ് കളക്ടറുടെ അനുമതിയില്ലാതെ പണി മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന് റവന്യൂ അധികൃതർ അറിയിക്കുന്നത്. അത് പ്രകാരം സ്റ്റോപ്പ് മെമോയും അവർ നൽകി.
എല്ലാ അനുമതിയും വാങ്ങി മുന്നോട്ട് പോയപ്പോൾ സ്റ്റോപ്പ് വന്നപ്പോൾ വലഞ്ഞുപോയി. സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. എൻഒസി നൽകാതിരുന്ന ശ്രീറാം സ്റ്റോപ്പ് മെമോ നീക്കാൻ നൽകിയ അപേക്ഷയും തള്ളിക്കളഞ്ഞു. 2010-ലെ ഒരു കോടതി വിധിയുണ്ട്. അനധികൃത നിർമ്മാണം തടയാൻ വേണ്ടിയുള്ള വിധിയാണിത്. പക്ഷെ അത് പ്രയോഗിച്ചത് നിയമവിധേയമായ അതും സ്വന്തം ഭൂമിയിൽ ഉള്ള നിർമ്മാണത്തിനു നേരെയാണ്. പക്ഷെ സ്റ്റോപ്പ് മെമോ വന്നപ്പോൾ കാര്യം കുഴഞ്ഞു. ഒരു രൂപ പോലും ബ്ളാക്ക് മണിയായിട്ടില്ലാത്ത പ്രോജക്ട് ആണിത്. സ്വന്തം കയ്യിൽ നിന്നും ബാങ്ക് ലോൺ ആയും സ്വരൂപിച്ച തുക. ഇതുവരെ സമ്പാദിച്ച മുഴുവൻ തുകയും പ്രൊജക്റ്റിനു വേണ്ടി മുടക്കി. ഇനി മുടക്കാൻ തുകയില്ല. എന്റെ പേരിലുള്ള സ്ഥലവും വിറ്റുകഴിഞ്ഞു. പക്ഷെ പ്രോജക്ട് ഒന്നും ആയില്ല. എല്ലാം സ്റ്റോപ്പ് മെമോയിൽ വീണു. ഇനി ഈ പ്രോജക്ട് എന്ന് പൂർത്തീകരിക്കാൻ കഴിയും എന്നും അറിയില്ല-അനൂപ് പിള്ള പറയുന്നു.
പ്രവാസി സംരംഭകരെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും പോയി ക്ഷണിച്ചു കൊണ്ടുവരുകയും കേരളത്തിൽ വ്യവസായം നടത്താൻ അവർക്ക് അനുമതി നൽകുകയുമാണ് കേരളാ സർക്കാരുകൾ മുറപോലെ അനുവർത്തിക്കുന്ന ഒരു കാര്യം. സർക്കാരുകളുടെ വാക്ക് വിശ്വസിച്ച് വ്യവസായത്തിന് ഇറങ്ങിപ്പുറപ്പെട്ടവർക്ക് കേരളത്തിലെ ചുവപ്പ് നാട ഭീഷണിയാവുകയും ഇതേ നിയമക്കുരുക്ക് അവർക്ക് ശവക്കച്ച വിരിക്കുകയും ചെയ്യുകയാണ്. സാജന്റെ അനുഭവവും ആത്മഹത്യയും ഒടുക്കത്തെയാണ് എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണെന്നു തെളിയുകയാണ്. മറ്റു പ്രവാസി വ്യവസായികളുടെ ബിസിനസ് സംരംഭങ്ങൾക്ക് കേരളത്തിൽ അനുഭവിക്കേണ്ടി വരുന്നതും. ഇതിനൊരു ഉദാഹരണമാണ് അനൂപ് പിള്ളയുടെ അനുഭവവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്