Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശർക്കരയിൽ ചേർക്കുന്നത് മാരകമായ രാസവസ്തു; കണ്ണൂർ ജില്ലയിൽ വിൽപ്പന നിരോധനം; വിൽപ്പന നിർത്തിവെച്ച് വ്യാപാരികളും; നിറം നൽകാൻ ചേർക്കുന്നത് തുണികൾക്ക് നിറം നൽകുന്ന റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂ; മായം കലർന്ന ശർക്കര കേരളത്തിലെത്തുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരണവും; സംസ്ഥാന വ്യാപക പരിശോധനയ്ക്ക് തയ്യാറെടുത്ത് അധികൃതർ

ശർക്കരയിൽ ചേർക്കുന്നത് മാരകമായ രാസവസ്തു;  കണ്ണൂർ ജില്ലയിൽ വിൽപ്പന നിരോധനം; വിൽപ്പന നിർത്തിവെച്ച് വ്യാപാരികളും; നിറം നൽകാൻ ചേർക്കുന്നത് തുണികൾക്ക് നിറം നൽകുന്ന റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂ; മായം കലർന്ന ശർക്കര കേരളത്തിലെത്തുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരണവും; സംസ്ഥാന വ്യാപക പരിശോധനയ്ക്ക് തയ്യാറെടുത്ത് അധികൃതർ

രഞ്ജിത്ത് ബാബു

കണ്ണൂർ: ജില്ലയിൽ ശർക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനെത്തിയ വെല്ലം നിരോധിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനൻ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്. 

ഈ സംഭവത്തോടെ വെല്ലത്തിന്റെ വിൽപ്പന കണ്ണൂരിലെ വ്യാപാരികൾ നിർത്തിവെച്ചിരിക്കയാണ്. തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്. റോഡമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത വെല്ലം ശരീരത്തിനികത്തെത്തിയാൽ മാരക കാൻസർ പിടിപെടാൻ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു. റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂയും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞ ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും.

ഉപഭോക്താക്കൾ നല്ല നിറമുള്ള വെല്ലം തിരഞ്ഞെടുക്കുന്നതാണ് ഇത്തരം നിറങ്ങളിൽ വെല്ലം കേരളത്തിലെത്താൻ കാരണമാവുന്നത്. കറുത്ത വെല്ലത്തിൽ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് വെല്ലം ഉത്പ്പാദിപ്പിക്കുന്നത്. മഹാഭൂരിപക്ഷത്തിനും ഭക്ഷ്യ വസ്തു ഉണ്ടാക്കാനുള്ള അനുമതിപോലുമില്ല. എന്നാൽ മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം അവിടെ മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.

നേരത്തെ സിമന്റ് ചാക്കുകളിൽ പോലും കേരളത്തിൽ വെല്ലം എത്തിയിരുന്നു. പരിശോധകരുടെ ശ്രദ്ധയിൽ ഇത് പെട്ടതോടെയാണ് അതിന് അറുതിയുണ്ടായത്. ഇത്തരം രാസവസ്തുക്കൾ ചേർത്ത ശർക്കര കുടൽ കാൻസറിനും കരൾ രോഗങ്ങൾക്കും കാരണമാകും. വെല്ലത്തിൽ മായം ചേർത്തതായി തെളിഞ്ഞാൽ രണ്ട് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. ആർക്കെങ്കിലും ജീവഹാനിയുണ്ടായാൽ ജീവപര്യന്തം തടവും ലഭിക്കും. വെല്ലത്തിന്റെ പരിശോധ(ന തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും നടത്തിയിരുന്നു. അതേ തുടർന്നുള്ള ലാബ് പരിശോധനയിലാണ് മാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP