പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിൽ കൊടിയ മനുഷ്യാവകാശ ലംഘനം; ജീർണിച്ച ലയങ്ങളിൽ തൊഴിലാളികളുടെ നരക ജീവിതം; കുട്ടികൾ തിരുപ്പൂരിലെ ബനിയൻ കമ്പനികളിലേക്ക്; തൊഴിലാളികളുടെ കുടിശിക തീർക്കാനെന്ന പേരിൽ ഭൂമി മുറിച്ചുവിറ്റ് ഉടമകൾ കൈക്കലാക്കിയത് കോടികൾ
പീരുമേട്: പീരുമേട് താലൂക്കിലെ തേയില തോട്ടം തൊഴിലാളികൾ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന് ഇരയാകുന്നതായി കോട്ടയം പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെതുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഭക്ഷണം, തൊഴിൽ, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊക്കെ ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലാളികളുടെ പേരുപറഞ്ഞ് തൊഴിലുടമകൾ തന്നെ തോട്ടം ഭൂമി തുണ്ടുകളായി വിറ്റും സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനവും പാവങ്ങളോടുള്ള ക്രൂരതയും പുറംലോകമറിയാൻ ഇടയാക്കിയത് പൊതുപ്രവർത്തകനും ഇന്റർനാഷണൽ പീസ് ബ്യൂറോ അംഗവുമായ ഡോ. ഗിന്നസ് മാടസ്വാമി പ്രധാനമന്ത്രിക്ക് നൽകിയ പരാതിയാണ്.
2000 മുതൽ ഒരു വ്യാഴവട്ടക്കാലത്തോളം പൂട്ടിയിട്ടശേഷം തുറന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. ഇതുവരെ സർക്കാർ പലവിധ സഹായങ്ങളും തൊഴിലാളികൾക്കായി നൽകിയിട്ടുണ്ടെങ്കിലും അവയൊക്കെ തോട്ടം മാനേജുമെന്റുകൾ ചൂഷണത്തിലൂടെയും വഞ്ചനയിലൂടെയും തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് മാത്രം ഉപയോഗിക്കുകയായിരുന്നു. ഇതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് തോട്ടം ഭൂമി മുറിച്ചു വിറ്റത്. ശമ്പളക്കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാനുള്ള തൊഴിലാളികൾക്ക്, പണത്തിനു പകരമായി തോട്ടം ഭൂമി മുറിച്ചു നൽകാനാണ് ഉടമകൾക്ക് അനുവാദം നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ നൂറുകണക്കിന് ഏക്കർ ഭൂമി റിസോർട്ട് മാഫിയയ്ക്കും റിയൽ എസ്റ്റേറ്റ് ലോബിക്കും ഉടമകൾ വിറ്റ് കോടികളാണ് സമ്പാദിച്ചത്. ചികിത്സ കിട്ടാതെ തോട്ടങ്ങളിൽ മരിച്ചവരുടെ എണ്ണം നിരവധിയാണ്. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ പിടിപെട്ട് അത്യാസന്ന നിലയിൽ കഴിയുന്ന തൊഴിലാളികളുടെ എണ്ണവും നൂറുകണക്കിനുണ്ട്. 2007-ൽ ഇടുക്കി കലക്ട്രേറ്റിൽ നടത്തിയ ചർച്ചയിലാണ് തോട്ടങ്ങൾ മുറിച്ചു നൽകാൻ ധാരണയുണ്ടാക്കിയത്. ബോണാമി, വാഗമൺ എസ്റ്റേറ്റുകളിലെ അഞ്ച് ഏക്കർ ഭൂമി വീതം ഇങ്ങനെ അനുമതി നൽകി. ഇതിന്റെ മറവിൽ ബോണാമിയിൽ 60 ഏക്കറും വാഗമണ്ണിൽ 70 ഏക്കറും ഭൂമി വൻകിടക്കാർക്ക് വിറ്റതായി വ്യക്തമായിട്ടുണ്ട്. മുറിച്ചു നൽകുന്ന ഭൂമിയിൽ നിലവിലുള്ള അവസ്ഥ തുടരണമെന്നും തേയില കൃഷി ചെയ്യാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ച് റിസോർട്ട് നിർമ്മാണത്തിനും മറ്റുമുള്ള നടപടികളാണ് വിറ്റ ഭൂമികളിൽ പുരോഗമിക്കുന്നത്.
പീരുമേട് താലൂക്കിൽ ഇപ്പോഴും 4 തോട്ടങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുമൂലം ആയിരത്തോളം തൊഴിലാളികൾക്കാണ് പണി ഇല്ലാതെ പട്ടിണിയിലായിരിക്കുന്നത്. ശേഷിക്കുന്ന തോട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് നിയമപരമായി ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. കുട്ടികൾക്കായി പിള്ളപ്പുര സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. എസ്റ്റേറ്റ് മേഖലയിലെ ഡിസ്പെൻസറികളും ആശുപത്രികളും പ്രവർത്തനരഹിതമാണ്. അഥവാ ഉണ്ടെങ്കിൽതന്നെ അവയിൽ ഡോക്ടർമാരും ജീവനക്കാരും ഇല്ല. രോഗികൾക്ക് മരുന്നു എടുത്തുകൊടുക്കുന്ന ചിലരാണ് ഇവിടെ ചികിത്സയും നിശ്ചയിക്കുന്നത്. തൊഴിലാളികൾക്ക് അസുഖം വന്നാൽ പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാട്ടിലെ ആശുപത്രികളെയാണ്. തേനി മെഡിക്കൽ കോളേജിനെയാണ് ഭൂരിപക്ഷം തൊഴിലാളികളും വിദഗ്ദ്ധ ചികിൽസക്ക് ആശ്രയിച്ചുവരുന്നത്. ഇവർക്ക് വണ്ടിക്കൂലി ഇനത്തിലും മറ്റു ആശുപത്രി ചെലവിനുമായി ഭാരിച്ച തുക ഖണ്ടെത്തേണ്ട ദുരവസ്ഥയാണുള്ളത്. മറ്റ് അടിസ്ഥാന സൗകര്യങ്ങളായ ലയങ്ങൾ, ശൗചാലയങ്ങൾ, കുടിവെള്ളം, പരിസരപ്രദേശങ്ങൾ എന്നിവ വൃത്തിഹീനമായ അവസ്ഥയിലായതിനാൽ പെട്ടെന്ന് സാംക്രമിക രോഗങ്ങൾ പിടിപെടുന്നു. വൈദ്യുതി പലയിടത്തുമില്ല. തൊഴിലാളി ലയങ്ങൾ അതീവ അപായ സാധ്യതയിലാണ്. മിക്ക ലയങ്ങളും ഭാഗീകമായി തകർന്നവയാണ്. പല ലയങ്ങളും മേൽക്കുരയടക്കം തകർന്ന് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലും. ജീർണിച്ച കെട്ടിടത്തിനുള്ളിൽ പ്രാണഭയത്തോടെയല്ലാതെ തൊഴിലാളികൾക്ക് പ്രവേശിക്കാനാകില്ല. പകൽ സമയങ്ങളിലും ശക്തമായ കാറ്റിലും മഴയിലും ലയങ്ങൾക്കു പുറത്താണ് തൊഴിലാളി കുടുംബങ്ങൾ കഴിച്ചുകൂട്ടുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ ലയങ്ങളിലുള്ള മറ്റ് തൊഴിലാളികൾക്ക് കൂടുതൽ ദുരിതം അനുഭവിക്കേണ്ടിയും വരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഒരു ലയത്തിൽ തന്നെ 20 പേരെ വീതമാണ് പാർപ്പിക്കുന്നത്. ഇവർ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. ബീഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, വെസ്റ്റ്ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തോട്ടങ്ങളിൽ പണിക്കെത്തുന്നുണ്ട്. ഈ തൊഴിലാളികളെ സംബന്ധിക്കുന്ന യാതൊരു രേഖകളും ഉടമകൾ സൂക്ഷിക്കുന്നില്ല. മാത്രമല്ല പൊലീസിനോ മറ്റ് അധികാരികൾക്കോ റിപ്പോർട്ട് ചെയ്യുന്നുമില്ല. മോഷണം, പിടിച്ചുപറി തുടങ്ങിയവ തോട്ടം മേഖലയിൽ വ്യാപകമാകുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. തൊഴിലാളികൾക്ക് സാമ്പത്തിക ഭദ്രത ഇല്ലാത്തതുകാരണം മിക്ക കുട്ടികളും സ്കൂളിൽ നിന്ന് പഠനം ഉപേക്ഷിക്കുന്നു. അവരിൽ പലരും ചെറുപ്രായത്തിൽ തന്നെ തമിഴ്നാട്ടിലെ തിരുപ്പൂർ മുതലായ സ്ഥലങ്ങളിലെ ബനിയൻ കമ്പനികളിൽ ജോലിക്കായി പോകേണ്ട നിർബന്ധിത സാഹചര്യമുണ്ടാകുന്നു. യൂണിഫോം വാങ്ങാൻ പണമില്ലാത്തതിനാൽ വണ്ടിപ്പെരിയാറ്റിൽ വേളാങ്കണ്ണിയെന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം ദുരിതങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ്.
പീരുമേട്ടിലെ ആർ.ബി.റ്റി. കമ്പനിവക തോട്ടങ്ങളെല്ലാം 2003-ൽ അടച്ചുപൂട്ടുകയും തൊഴിലാളികൾ പട്ടിണിയിലാകുകയും ചെയ്തു. എസ്റ്റേറ്റുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിലാളികൾക്ക് ജോലി ഇല്ലാതായി. പെൻഷൻ പറ്റി പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയോ, പി.എഫ്. തുകയോ ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇത്തരം സാഹചര്യങ്ങൾ കൂടുതലായും ബാധിച്ചത് പീരുമേട്, വാഗമൺ, ബോണാമി, കോട്ടമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികളെയാണ്. പല തൊഴിലാളികളും ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ മരണമടഞ്ഞു. പീരുമേട് ടീ കമ്പനിയിൽ 2014-ൽ 447 തൊഴിലാളികളെ യാതൊരു ആനുകൂല്യവും നൽകാതെ മാനേജ്മെന്റ് പെൻഷൻപ്രായം കഴിഞ്ഞു എന്ന കാരണത്താൽ പിരിച്ചുവിട്ടു. ഈ തൊഴിലാളികൾക്ക് പത്തുപൈസപോലും ആനുകൂല്യം നൽകിയിട്ടില്ല.
ഇതിന് പരിഹാരമായി സ്ഥിരമായി അടച്ചുപൂട്ടിയ എം.എം.ജെയുടെ കോട്ടമല, ബോണാമി, പീരുമേട് ടീ കമ്പനി എന്നീ എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്ത് സർക്കാർ ഏജൻസികളായ പി.സി.കെ., ആർ.പി.എൽ, കെ.എഫ്.ഡി.സി. എന്നിവയിൽ ആരെയെങ്കിലും ഏൽപ്പിച്ച് തൊഴിലാളികൾക്ക് ജീവനോപാധിയും തൊഴിലും നൽകണമെന്നും നിയമലംഘനം നടത്തിയ തോട്ടം ഉടമകൾക്കെതിരെ പ്ലാന്റേഷൻ ലേബർ ആക്ടിൽ പറയുന്ന നിയമനടപടികൾ കർശനമായി സ്വികരിക്കണമെന്നും ഡോ. ഗിന്നസ് മാടസ്വാമി പരാതിയിൽ ഉന്നയിച്ചിരുന്നു. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തോട്ടങ്ങളിലെ ലയങ്ങളുടെ പുനരുദ്ധാരണത്തിനുള്ള 1250 കോടി രൂപ എത്രയും വേഗം അനുവദിച്ച് ലയങ്ങൾ നവീകരിക്കുന്നതിനുള്ള അടിയന്തിര നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരനെ വിലിച്ചുവരുത്തി തെളിവെടുപ്പും നടത്തിയശേഷമാണ് 25 പേജുള്ള റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ആവശ്യങ്ങൾക്കുനേരെ പുറം തിരിഞ്ഞു നിൽക്കുന്ന അധികാരികളെയും രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കളെയുമാണ് പീകുമേട് താലൂക്കിലുടനീളം കാണുന്നത്. വിവിധ ഘട്ടങ്ങളിലായി ടീ ബോർഡ് റീപ്ലിന്റിങ്ങിനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ ഇവയൊക്കെ കീശയിലാക്കി തോട്ടമുടമകൾ സുഖജീവിതം തുടരുകയാണ്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനത്തിന്റെ കുത്തൊഴുക്കാണ് പീരുമേട്ടിലെ തോട്ടം മേഖലയിലേതെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ഇതിനൊരു അറുതി വരുത്താൻ റിപ്പോർട്ട് കാരണമാകുമോയെന്ന് കണ്ടറിയാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്