വളയം മറ്റൊരു ഒഞ്ചിയമാവുവോ? ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരത്തിൽ തിളച്ചു മറിഞ്ഞ് പാർട്ടി ഗ്രാമം; മഹിജയെ തള്ളിപ്പറയുന്ന പാർട്ടി നിലപാടിനെതിരെ അണികൾക്ക് രോഷം; തള്ളാനും കൊള്ളാനുവാതെ സിപി.എം; നേട്ടമാക്കാൻ കോൺഗ്രസും ബിജെപിയും
കെ വി നിരഞ്ജൻ
നാദാപുരം: ഒഞ്ചിയം എന്ന കോഴിക്കോട് ജില്ലയിലെ ഗ്രാമത്തിൽ ഒരുകാലത്ത് സിപിഎമ്മിന് എതിര് ആരുമുണ്ടായിരുന്നില്ല. പാർട്ടിക്കാരാരുമില്ലാത്ത ഈ ഗ്രാമത്തിൽ ടി.പി ചന്ദ്രശേഖരനെ പുറത്താക്കിയതോടെയാണ് സിപിഎമ്മിന് തരിച്ചടിയുണ്ടാവുന്നത്. ഒടുവിൽ ടി.പി വധം ഉണ്ടാവുകയും കൂടി ചെയ്തതോടെ ഈ ഗ്രാത്തിൽ സി.പി.എം ഒറ്റപ്പെട്ടു.അതേ അവസ്ഥയിലേക്ക് നീങ്ങുകയാണ് കോഴിക്കോട്ടെ മറ്റൊരു പാർട്ടി ഗ്രാമമായ വളയവും.
ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെയും ബന്ധുക്കളുടെയും നിരാഹാരസമരം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരക്കയാണ്. പാർട്ടി കുടുംബത്തിൽനിന്നുള്ളവരുടെ സമരം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് സി.പി.എം ആശയക്കുഴപ്പത്തിലാണ്. ജിഷ്ണുവിന്റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം പ്രാദേശിക നേതാക്കൾ ഉയർത്തുന്നുണ്ടെങ്കിലും വീട്ടുകാർ നടത്തുന്ന സമരത്തിന് പ്രത്യക്ഷമായി പിന്തുണ നൽകാൻ പാർട്ടി തയാറായിട്ടില്ല. ജിഷ്ണുവിന്റെ കുടുംബത്തെ തള്ളാനും ഉൾക്കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.
രണ്ടുദിവസമായി തുടരുന്ന സമരഗൃഹത്തിലേക്ക് നിരവധി സി.പി.എം നേതാക്കളുമെത്തുന്നുണ്ട്. പക്ഷേ, സർക്കാറിനെ ന്യായീകരിച്ച് ജിഷ്ണുവിന്റെ അമ്മക്കുനേരെ നടന്ന പൊലീസ് അതിക്രമത്തെ ഒഴുക്കന്‍മട്ടിലാണ് അവർ കൈകാര്യം ചെയ്തത്. പാർട്ടി കുടുബാംഗത്തിനുണ്ടായ ദുരന്തത്തിൽ താങ്ങായി മാറേണ്ട നേതൃത്വം പുറംതിരിഞ്ഞ് നിൽക്കുന്നതിനെതിരെ വൻതോതിലുള്ള വിമർശനമാണ് വിവിധ കോണുകളിൽനിന്നുയരുന്നത്. സി.പി.എം ഏറ്റെടുത്ത് നടത്തേണ്ട സമരപരിപാടികൾ കോൺഗ്രസ്, ബിജെപി കക്ഷികൾ ഏറ്റെടുത്ത് സർക്കാറിനെതിരെയുള്ള പ്രക്ഷോഭമാക്കി മാറ്റിയത് പാർട്ടിക്കുള്ളിലെ ചേരിതിരിവിന്റെ ഭാഗമാണെന്ന വിലയിരുത്തലാണുള്ളത്.
ആക്ഷൻ കമ്മിറ്റിയുടെ അറിവോടെയല്ല ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സമരത്തിനിറങ്ങിപ്പുറപ്പെട്ടതെന്ന സി.പി.എം പ്രസ്താവനക്കെതിരെയും രൂക്ഷവിമർശനമാണ് അണികളിൽനിന്നുയരുന്നത്. പാർട്ടി അനുഭാവികളും നാട്ടുകാരും ബന്ധുക്കളുമടങ്ങുന്നവരുടെ സമരത്തിന് പിന്തുണയുമായി വിവിധ ഭാഗങ്ങളിൽനിന്ന് അണികൾ കൂട്ടത്തോടെയെത്തിയത് തലവേദനയായിട്ടുണ്ട്. വീട്ടുകാരുടെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന് ജനകീയ പിന്തുണ ലഭിച്ചത് സിപിഎമ്മിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. അതിനിടെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില അതിഗുരുതരമായി. ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് ശ്രമം പാളി.
നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ഏട്ടനുവേണ്ടി മരിക്കാനും തയാറാണെന്ന് അവിഷ്ണ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ മുതൽ ഡോക്ടർമാരുടെ വിദഗ്ധസംഘം വീട്ടിലെത്തി മണിക്കൂറുകൾ ഇടപെട്ട് പരിശോധന നടത്തുകയാണ്. ഡ്രിപ് നൽകിയാണ് അവിഷ്ണയുടെ ജീവൻ നിലനിർത്തുന്നത്. വൃക്കയുടെയും കരളിന്റെയും പ്രവർത്തനങ്ങൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി. അവിഷ്ണ ജലപാനം ഉപേക്ഷിച്ചാണ് വീട്ടിൽ സമരം നടത്തുന്നത്. ഇതേതുടർന്നാണ് ശാരീരികസ്ഥിതി അതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത്.
പിന്തുണയുമായി നാട്ടുകാരും ബന്ധുക്കളും വെള്ളിയാഴ്ചയും വൈകുവോളം ഐക്യദാർഢ്യ നിരാഹാരം നടത്തി. സമരത്തിൽനിന്ന് പിന്മാറാൻ നിരവധിതവണ അധികൃതർ വീട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും വിഫലമായി. വൈകീട്ട് റൂറൽ എസ്പി എം.കെ. പുഷ്കരൻ, എ.ഡി.എം ജനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡിവൈ.എസ്പി കെ. ഇസ്മായിൽ, കോഴിക്കോട് തഹസിൽദാർ ഇ. അനിതകുമാരി, വടകര തഹസിൽദാർ പി.കെ. സതീഷ്കുമാർ എന്നിവർ അവിഷ്ണയുടെ ബന്ധുക്കളുമായി ഏറെനേരം ചർച്ച നടത്തിയെങ്കിലും ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ തയാറായില്ല. അവിഷ്ണയുമായി സംസാരിച്ച് തീരുമാനമെടുക്കാമെന്ന് ബന്ധുക്കൾ എസ്പിയെ അറിയിച്ചു.
ഇതേതുടർന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യകത എസ്പി അവിഷ്ണയോട് പറഞ്ഞെങ്കിലും ഇവർ തയാറായില്ല. ഡോക്ടർമാരെ വീട്ടിലെത്തിച്ച് ചികിത്സ നൽകിയാൽ മതിയെന്നായിരുന്നു കുട്ടിയുടെ നിലപാട്. രാത്രി വൈകിയും വൻ പൊലീസ് സന്നാഹം വീടിനടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള ആംബുലൻസും ഒരുക്കിനിർത്തിയിട്ടുണ്ട്. ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. നിരാഹാരസമരം ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടിട്ടും അവിഷ്ണ തയാറായില്ലെന്ന് റൂറൽ എസ്പി വ്യക്തമാക്കി.
ഇ.കെ. വിജയൻ എംഎൽഎ കലക്ടറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം ആറുമണിയോടെ മെഡിക്കൽ കോളജ് സൂപ്രണ്ട് കെ.സി. സോമൻ, മെഡിസിൻ വിഭാഗം അസി. പ്രഫ. ലക്ഷ്മി എന്നിവരടങ്ങുന്ന പ്രത്യേക മെഡിക്കൽസംഘം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നെത്തി പരിശോധന നടത്തി. നിരാഹാരസമരം നടത്തുന്ന അവിഷ്ണയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റില്ലെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പറയുന്നത്. ബന്ധുക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഡി.ജി.പി വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. വൈകുന്നേരത്തോടെതന്നെ റൂറൽ ജില്ലയിലെ മിക്ക സ്റ്റേഷനുകളിൽനിന്നും സി.ഐ, എസ്.ഐ, വനിത പൊലീസുകാർ ഉൾപ്പെടെയുള്ള പൊലീസ് സംഘം വളയം പൂവംവയലിലെ വീട്ടുപരിസരത്ത് എത്തിയിരുന്നു.
ബലം പ്രയോഗിച്ച് അവിഷ്ണയെ മാറ്റാൻ സാധ്യതയുണ്ടെന്നറിഞ്ഞ് സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് പ്രതിരോധം തീർക്കാൻ വീട്ടിലെത്തിയത്. ഡി.ജി.പി ഒഴികെ മറ്റാരെയും നാട്ടുകാർ അകത്തേക്ക് വിട്ടില്ല. അവിഷ്ണയുമായും ബന്ധുക്കളുമായും മാറിമാറി ഡി.ജി.പി ചർച്ച നടത്തി. 15 മിനിറ്റോളം അവിഷ്ണയുമായി മാത്രം ചർച്ച നടത്തിയെങ്കിലും വിസമ്മതിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായി വരുകയാണ്. ചേട്ടന് നീതികിട്ടാതെ ആശുപത്രിയിലേക്കില്ലെന്നും മരിക്കാൻ തയാറാണെന്നും അവിഷ്ണ ആവർത്തിച്ചു. രാത്രി വൈകിയും വൻ ജനാവലി വീട്ടിലുണ്ട്.
വീട്ടുകാർ നടത്തുന്ന സമരത്തിന് ദിവസം കഴിയുന്തോറും ജനപിന്തുണ വർധിക്കുകയാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ആളുകൾ ഐക്യദാർഢ്യവുമായി വളയം പൂവ്വംവയലിലെ ജിഷ്ണു പ്രണോയിയുടെ വീട്ടിലെത്തുന്നു. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കർമസമിതിയുടെയും നാട്ടുകാരുടെയും അഭിപ്രായം എന്ന തരത്തിൽ സി.പി.എം നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത് വാക്കേറ്റനിടയാക്കി.
ബിജെപി, കോൺഗ്രസ് അംഗങ്ങൾ നേരത്തെതന്നെ കർമസമിതിയിൽനിന്ന് പിൻവാങ്ങിയിരുന്നു. വീട്ടുകാരുടെ തീരുമാനത്തിനൊപ്പമാണ് തങ്ങളെന്ന നിലപാടായിരുന്നു ബിജെപിക്കും കോൺഗ്രസിനും ഉണ്ടായിരുന്നത്. റൂറൽ എസ്പി പുഷ്കരനടക്കമുള്ളവർ വീട്ടുകാരുമായി അവിഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തുമ്പോഴാണ് കോൺഗ്രസ്, ബിജെപി, സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടത്തിയത്. പക്ഷേ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കയായിരുന്നു.
Stories you may Like
- ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും പ്രണോയ് പുറത്ത്
- ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിവീണ് എച്ച്.എസ്. പ്രണോയ്
- ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ: എച്ച്. എസ്. പ്രണോയ് ഫൈനലിൽ
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- രാഹുൽ ഗാന്ധിയല്ല, ഇദ്ദേഹമാണ് ഹിന്ദി ബെൽറ്റിലെ പ്രതിപക്ഷ നേതാവ്!
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍