പഴയ പേരുദോഷം മായ്ക്കാൻ ഉത്തരവാദിത്തത്തോടെ ഡ്യൂട്ടി ചെയ്യുന്ന തച്ചങ്കരിയെ ലക്ഷ്യമിട്ട് രാജചിഹ്നങ്ങൾ നഷ്ടപ്പെട്ട ഐഎഎസ് ലോബി: പിണറായിയുടെ പൂച്ചകളുടെ ചിത്രങ്ങൾ ഉള്ള സോഷ്യൽ മീഡിയാ പ്രചരണങ്ങൾക്ക് പിന്നിലും ചില യുവ ഐഎഎസുകാർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്നാർ ഓപ്പറേഷനിലൂടെ കേരളത്തിന് വി എസ് അച്യുതാനന്ദൻ സമ്മാനിച്ചത് മൂന്ന് പൂച്ചക്കുട്ടികളെയാണ്. മൂന്നാർ ഓപ്പറേഷന് നേതൃത്വം നൽകിയ സുരേഷ് കുമാർ ഐഎഎസ്, ഇടുക്കി കളക്ടറായിരുന്ന രാജു നാരായണ സ്വാമി, പിന്നെ ഋഷിരാജ് സിങ് ഐപിഎസ് എന്ന പൊലീസ് ഓഫീസറും. മൂന്നാർ ദൗത്യം പാളിയതോടെ ഇവരെ എലിക്കുട്ടികളെന്ന് വിളിച്ച് കളിയാക്കലും ഉണ്ടായി. ഈ പൂച്ചക്കുട്ടികളെന്ന ആക്ഷേപം വീണ്ടും അവതരിക്കുകയാണ്. അതിന് പിന്നിൽ ചില ഐഎഎസ് ഉദ്യോഗസ്ഥർ ആണെന്നാണ് ലഭിക്കുന്ന സൂചന. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മകളിലാണ് പിണറായിയുടെ പൂച്ചകളെ ഐഎഎസുകാർ അവരിപ്പിക്കുന്നത്. വിജിലൻസ് ഡിജിപി ജേക്കബ് തോമസ്, എക്സൈസ് കമ്മീഷണർ ഋഷി രാജ് സിങ്, ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി എന്നിവരെയാണ് ഇങ്ങനെ കളിയാക്കുന്നത്.
മൂന്നു പേരെയും കൊണ്ട് പൊറുതി മുട്ടിയെന്നാണ് ഐഎഎസ് ലോബിയുടെ കളിയാക്കൽ. ഒരാൾ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കി. മറ്റൊരാൾ മദ്യപാനം നിർത്തിച്ചു. ഇപ്പോൾ മൂന്നാമൻ കാർ യാത്രയും അലങ്കോലപ്പെടുത്തുന്നുവെന്നാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി. ഈ മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ ഐഎഎസുകാർക്കിടയിൽ അതൃപ്തി ശക്തമാണ്. എന്നാൽ ആഭ്യന്തര സെക്രട്ടറിയും മുഖ്യന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോയുടെ പിന്തുണ ഈ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഏതായാലും ഗതാഗത കമ്മീഷണർ ടോമൻ തച്ചങ്കരി നടത്തുന്ന നീക്കമാണ് പ്രകോപനം രൂക്ഷമാക്കുന്നതെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തന്നെ മറുനാടനോട് പറഞ്ഞു. കാറിന്റെ ബീക്കൺ ലൈറ്റ് അഴിപ്പിക്കാനും ഐഎഎസുകാരുടെ സ്ഥാന ചിഹ്നമായ കൊടി കാറുകളിൽ പാടില്ലെന്നതുമുൾപ്പെടെയുള്ള തച്ചങ്കരിയുടെ നീക്കമാണ് ഇതിന് കാരണമെന്ന് വിശദീകരിക്കുന്നു.
ചീഫ് സെക്രട്ടറി മുതൽ സെക്രട്ടറി വരെയുള്ളവരുടെയും കലക്ടർമാരുടെയും കാറിലെ നീല ബീക്കൺ ലൈറ്റ് നിയമപ്രകാരമാണെങ്കിലും നീലക്കൊടിയുടെ കാര്യം ഒരു നിയമത്തിലും പറയുന്നില്ല. ഐഎഎസ് അസോസിയേഷൻ യോഗം ചേർന്നാണു കൊടിവയ്ക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിലെ മസൂറി ഐഎഎസ് അക്കാദമിയുടെ ചിഹ്നമാണു കൊടിയിലുള്ളത്. ചിലരുടെ കാറിൽ കേരള സ്റ്റേറ്റ് നമ്പർ മാത്രം പ്രദർശിപ്പിച്ചിരിക്കുന്നതു നിയമവിരുദ്ധമാണെന്നും ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടി. ഇതോടെ യുവ ഐഎഎസുകാർക്കെല്ലാം ബീക്കൺ ലൈറ്റ് നഷ്ടമാകുമെന്ന സ്ഥിതി വന്നു. വെറും കേരളാ സർക്കാർ ബോർഡ് വച്ച കാറിൽ യാത്ര ചെയ്യണം. ഇത് അപമാനകരമാണമെന്നാണ് ജൂനിയർ ഓഫീസർമാരുടെ നിലപാട്. അനുഭവിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെ പരസ്യമായി തന്നെ പ്രതികരണങ്ങൾ വന്നു. ഇതാണ് ഐഎഎസുകാരുടെ ഗ്രൂപ്പിലെ ചർച്ചകളിൽ പ്രതിഫലിക്കുന്നത്.
നിയമം ലംഘിച്ച് കേരള സർക്കാർ ബോർഡ് വച്ച് നിരത്തിലൂടെ വിലസുന്ന 51 വാഹനങ്ങളുടെ ഉടമകൾക്കു കൂടി ടോമിൻ ജെ. തച്ചങ്കരി നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ചവരിൽ സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാർ, പ്രസിഡന്റുമാർ, സർക്കാർ വകുപ്പുകളുടെ ഡയറക്ടർമാർ, ഐ.പി.എസുകാർ, ഐ.എ.എസുകാർ എന്നിവരുൾപ്പെട്ടു. ചില ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിലും സർക്കാർ ബോർഡ് വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നടപടി കടുപ്പിക്കാൻ തച്ചങ്കരി നിലപാടുകൾ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണ ഇതിനുള്ളതായി ഐഎഎസുകാർ തിരിച്ചറിഞ്ഞു. അതിനിടെ ചില ഐഎഎസുകാർ പരാതിയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ മുന്നിലെത്തി. എന്നാൽ അനുകൂല തീരുമാനം എടുക്കാതെ ഫയൽ തിരിച്ചയച്ചു. ഈ സാഹചര്യത്തിൽ ഏകോപനമുറപ്പാക്കി മന്ത്രിയെ കാണാനാണ് നീക്കം. നിലവിലെ ആനുകൂല്യങ്ങളെല്ലാം യാത്രയിൽ കൂടിയേ തീരൂവെന്നാണ് ഐഎഎസുകാരുടെ നിലപാട്.
ഐപിഎസുകാർക്ക് കൊടിവയ്ക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഐഎഎസുകാർക്ക് കഴിയുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ ഐഎഎസുകാരും കൊടി ഉപയോഗിക്കും. എന്നാൽ ഐപിഎസുകാർക്ക് കൊടി വയ്ക്കാൻ നിയമപ്രകാരം തന്നെ കഴിയുമെന്നതാണ് വസ്തുത. മിലിറ്ററി സർവ്വീസിന്റെ ഭാഗമാണ് ഐപിഎസുകാർ. അവരുടെ കൊടിയിൽ മിലിറ്ററി ചിഹ്നമാണ് വച്ചിരിക്കുന്നത്. അതുകൊണ്ട് ഐപിഎസുകാർ കൊടി വച്ച കാറിൽ യാത്ര ചെയ്താൽ തടയാൻ കഴിയില്ല. എന്നാൽ ഐഎഎസുകാരുടെ തീരുമാനം നിയമത്തിന്റെ പിൻബലത്തിൽ അല്ല. കൊടി വയ്ക്കുകയെന്നത് സംഘടനയുടെ തീരുമാനമാണ്. അതെങ്ങനെ അംഗീകരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ബീക്കൺ ലൈറ്റിന്റെ കാര്യത്തിൽ നിയമപരമായ ഒന്നും അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഗതാഗത മന്ത്രിയേയും ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രശ്നം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടാനുള്ള നീക്കത്തിലാണ് ഗതാഗത മന്ത്രി.
ഐപിഎസുകാരിൽ ഭൂരിഭാഗത്തിനും ബീക്കൺ ലൈറ്റും ഉപയോഗിക്കാം. ക്രമസമാധാന പാലനത്തിന്റെ പേരിലാണ് ഇത്. യുവ ഐപിഎസുകാർക്ക് പോലും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നു. ഇതിനൊപ്പം ഡിജിപിക്ക് മൂന്ന് സ്റ്റാറുള്ള കാർ. അതിന് താഴെയുള്ളവർക്ക് രണ്ട് സ്റ്റാർ. കമ്മീഷണർക്ക് ഒരു സ്റ്റാർ. എന്നാൽ ഐപിഎസിന് മുകളിൽ പ്രോട്ടോകോൾ പ്രകാരം സ്ഥാനമുള്ള ഐഎഎസുകാരിൽ സെക്രട്ടറി പദവിക്ക് താഴെയുള്ളവർ സാധാരണ കാറിൽ യാത്ര ചെയ്യണം. ഇത് അനുവദിക്കുന്നതെങ്ങനെയെന്നതാണ് യുവ ഐഎഎസുകാരുയർത്തുന്ന ചോദ്യം. അതിനാൽ നിയമനിർമ്മാണത്തിലൂടെ പ്രശ്ന പരിഹാരം ഉടൻ വേണമെന്നാണ് നിർദ്ദേശം. എന്നാൽ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാറുകളിലെ ബീക്കണും കൊടിയും നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ സംസ്ഥാനം നിയമനിർമ്മാണം നടത്തുമെന്ന ചോദ്യവും സർക്കാർ ഉയർത്തിക്കഴിഞ്ഞു.
ഇതോടെയാണ് സോഷ്യൽ മീഡിയിയിൽ ഐപിഎസിലെ പൂച്ചക്കുട്ടികൾക്കെതിരെ വിമർശനം ശക്തമാക്കുന്നത്. മൂന്നാറിലെ പൂച്ചക്കുട്ടികളെ എലിയാക്കി മാറ്റിയത് തന്നെ ഇവിടേയും സംഭവിക്കുമെന്നാണ് ഐഎഎസുകാരുടെ പക്ഷം. അതിനിടെ ടോമിൻ തച്ചങ്കരിയുടെ വീഴ്ചകൾ കണ്ടെത്താനും ഐഎഎസുകാർ രംഗത്തുണ്ട്. ഇത്രയും വേഗം തച്ചങ്കരിയെ മോശക്കാനാക്കാനാണ് രഹസ്യ നീക്കങ്ങൾ. ഇതിൽ ട്രാൻസ്പോർട്ട് കമ്മീഷണറും കരുതലുകൾ എടുക്കുന്നുണ്ടെന്നാണ് സൂചന. നിരവധി ആരോപണങ്ങൾ ഉയർന്ന ഉദ്യോഗസ്ഥനാണ് തച്ചങ്കരി. പലപ്പോഴും സസ്പെൻഷൻ പോലും നേരിട്ട ഉദ്യോഗസ്ഥൻ. ഇതിൽ നിന്ന് പ്രതിച്ഛായ മെച്ചമാണ് തച്ചങ്കരി ആഗ്രഹിക്കുന്നത്. അതിനുള്ള നീക്കമാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടത്തുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെയും പ്രതിഷേധം ശക്തമാണ്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗും വാർത്തകളിൽ ഇടം നേടുന്നത് ഐഎഎസുകാർക്ക് പിടിക്കുന്നില്ല. ഈ മൂന്ന് ഉദ്യോഗസ്ഥരും പിണറായിയുടെ പൂച്ചക്കുട്ടികളെന്ന നിലയിൽ വാർത്താ പ്രാധാന്യം നേടുന്നു. ഇത് ഐഎഎസുകാരുടെ പ്രതാപകാലത്തിന് മങ്ങലുണ്ടാക്കുന്നുവെന്നാണ് ഐഎഎസ് ഗ്രൂപ്പുകളിൽ യുവ ഉദ്യോഗസ്ഥർ ഉയർത്തുന്ന പ്രതിഷേധം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍