ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും അടിപതറുമോ? കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള രാഷ്ട്രീയ - നിയമ പോരാട്ടങ്ങൾ ശക്തി പ്രാപിക്കുന്നു; കേസിലെ ഇരകൾ നീതി തേടി വീണ്ടും ഹൈക്കോടതിയിലേക്ക്; കുഞ്ഞാലിക്കുട്ടിയെ കക്ഷി ചേർക്കാൻ വിഎസും; ഇടക്കാലത്ത് തേഞ്ഞുമാഞ്ഞു പോയ ഐസ്ക്രീം കേസ് സജീവമാകുന്നതിന്റെ പിന്നിൽ ലീഗിനുള്ളിലെ അണിയറ നീക്കങ്ങൾ; കേന്ദ്രമന്ത്രി മോഹവുമായി ഡൽഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കങ്ങളോടെ ലീഗിൽ കലാപ സാധ്യത
എം മനോജ് കുമാർ
തിരുവനന്തപുരം: മുസ്ലിം ലീഗിലെ ഏറ്റവും കരുത്തനായ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കേസിൽ വീണ്ടും അടിപതറുമോ? ഒരു കാലത്ത് സ്വന്തം അതിജീവന ത്വരകൊണ്ട് അദ്ദേഹം അതിജീവിച്ച ഈ കേസ് വീണ്ടും ശക്തമായി പുനർജനിക്കുന്നതിന്റെ സൂചനകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ അഗ്നി പരീക്ഷകൾ തീർത്ത ഐസ്ക്രീം പാർലർ ലൈംഗികാപവാദക്കേസ് വീണ്ടും പുനരുജ്ജീവിക്കുന്നത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് കാര്യങ്ങൾ ഒട്ടും എളുപ്പമാകിയേക്കില്ല. നിലവിൽ മലപ്പുറം എംപിയും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമാണ് കുഞ്ഞാലിക്കുട്ടി.
യുപിഎ മന്ത്രി സഭ വന്നാൽ കേന്ദ്രത്തിൽ ഉപമുഖ്യമന്ത്രി പദവിയും അതല്ലെങ്കിൽ കേരളത്തിൽ യുഡിഎഫ് മന്ത്രിസഭാ വന്നാൽ അതിൽ ഉപമുഖ്യമന്ത്രിപദവിയും ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്. ഈ നീക്കങ്ങൾക്ക വിഘാതമായാണ് ഐസ്ക്രീം പാർലർ കേസ് വീണ്ടും പുനരു ജ്ജീവിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ശരശയ്യ തീർത്ത മുത്തലാഖ് വിവാദത്തിനു പിന്നാലെയാണ് വീണ്ടും ഭീഷണിയായി ഐസ്ക്രീം പാർലർ കേസ് പിറവിയെടുക്കുന്നത്. ഐസ്ക്രീം കേസിൽ ഇരയായ കോഴിക്കോട് സ്വദേശിനിയായ യുവതി നീതി തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങിയതോടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയായി ഐസ്ക്രീം കേസ് വീണ്ടും സജീവമാകുന്നത്.
ഐസ്ക്രീം കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിക്കുന്നത്. ഇരകളായ യുവതികൾ കൂടി കേസിൽ കക്ഷി ചേരും എന്നുള്ളതുകൊണ്ട് കുരുക്കുകൾ മുറുകുക തന്നെയാണ് ചെയ്യുന്നത്. മുസ്ലിം ലീഗിലെ നിലവിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ടാണ് എഴുതി തള്ളപ്പെട്ട കേസ് വീണ്ടും ശക്തമാകുന്നത്. മുത്തലാഖ് വിവാദത്തിൽ അടിപതറിയ കുഞ്ഞാലിക്കുട്ടിക്ക് നേരെ ലീഗിൽ നിന്നും പടയൊരുക്കം നടക്കുമ്പോൾ ഒപ്പം സിപിഎമ്മിൽ നിന്നും വി എസ്.അച്യുതാനന്ദൻ കൂടി ലീഗിലെ വിമത നീക്കങ്ങളെ തുണയ്ക്കുന്നുണ്ട്. ഐസ്ക്രീം പാർലർ കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കുരുക്കുമായി വി എസ് കൂടി ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. ഈ കേസിലെ കീഴ്ക്കോടതി വിധിക്കെതിരെ പി.കെ.കുഞ്ഞാലിക്കുട്ടിയെയും വ്യവസായിയായ റൗഫിനെയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
റൗഫിന്റെ മുൻ വെളിപ്പെടുത്തലുകളെ തുടർന്നാണ് കീഴ്ക്കോടതി കേസ് എഴുതി തള്ളിയിരുന്നത്. ഇതേ കേസിൽ ബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ്. നൽകിയ ഹർജി മുൻപ് സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയേയും റൗഫിനെയും കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ടു വി എസ് ഹൈക്കോടതിയെ ഈ കഴിഞ്ഞ ദിവസം സമീപിച്ചത്. ഇതെല്ലാം തന്നെ യോജിച്ചുള്ള ശക്തമായ നീക്കങ്ങൾ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടന്നുവരുന്നു എന്നുള്ളതിന്റെ സൂചനകൾ ശക്തമാക്കുകയാണ്. കുഞ്ഞാലിക്കുട്ടി ലീഗിൽ ശക്തനായ സമയത്ത് കേസുമായി ബന്ധപ്പെട്ടു ലീഗിൽ അപശബ്ദങ്ങൾ ഉയർന്നിരുന്നില്ല. പക്ഷെ മുത്തലാഖ് വിവാദത്തോടെ കുഞ്ഞാലിക്കുട്ടി ലീഗിൽ ഒറ്റപ്പെടുന്നു എന്ന അവസ്ഥ വന്നതോടെയാണ് കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്ക്രീം കേസ് വീണ്ടും ഉയർത്തെഴുന്നേൽക്കുന്നത്.
മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ ഒത്താശ കേസുമായി ബന്ധപ്പെട്ടു ഇപ്പോൾ രംഗത്തുള്ള യുവതിക്ക് ലഭിക്കുന്നുണ്ട് എന്നാണ് സൂചനകൾ. കേസിൽ ആദ്യം അന്വേഷണം വന്നപ്പോൾ ഹൈക്കോടതിയെ സമീപിക്കും എന്ന് പറഞ്ഞ കോഴിക്കോട് സ്വദേശിനിയും മൊഴി മാറ്റിയിരുന്നു. മൊഴി മാറ്റാൻ തനിക്ക് പണം നൽകി എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ നുണപരിശോധനയ്ക്ക് കൂടി വിധേയമാകാൻ തയ്യറാണ് എന്നാണ് യുവതി ഇപ്പോൾ പറയുന്നത്. യുവതിയുടെ രംഗപ്രവേശം കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള ലീഗ് നീക്കങ്ങളുടെ തുടർച്ചയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മുത്തലാഖ്-ഐസ്ക്രീം കേസുകളിൽ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാനാണ് ലീഗിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ ഭാവി നീക്കങ്ങളുടെ മുനയൊടിക്കാനാണ് ഈ കേസിന്റെ പുനരുജ്ജീവന ശ്രമങ്ങൾ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വരുന്ന യുപിഎ മന്ത്രിസഭയിൽ കേന്ദ്രമന്ത്രി പദവി അല്ലെങ്കിൽ വരുന്ന യുഡിഎഫ് സർക്കാരിൽ ഉപമുഖ്യമന്ത്രി പദവി.
ഇതാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യങ്ങൾ അവസാനിപ്പിക്കാനും കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി നൽകാനുമാണ് ഇപ്പോൾ ലീഗിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഒരു യുവനിര ഇപ്പോൾ ലീഗിലുണ്ട്. പി.കെ.ഫിറോസും കെ.എം.ഷാജിയും അടക്കമുള്ള യുവ നിര. ഈ നിരയെ ഉയർത്താനാണ് നിലവിലെ ശ്രമങ്ങൾ. അതിനു വലിയ വിഘാതമായി മുന്നിൽ നിൽക്കുന്നത് കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ വ്യക്തികേന്ദ്രിതമായ രീതികളുമാണ്. ഇതവസാനിപ്പിക്കാൻ കഴിയുമോ എന്നാണ് ലീഗ് നേതാക്കളുടെ നേട്ടം. കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള ലീഗിലെ വൻ നിരയുടെ നേതൃത്വം നിലവിൽ പി.കെ.അബ്ദുറബ്ബിനാണ്. എം.കെ.മുനീറിനെ കുഞ്ഞാലിക്കുട്ടിക്ക് എതിരായി ഉയർത്തിക്കാട്ടാൻ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്ക് ഇപ്പോൾ താത്പര്യമില്ലാത്ത അവസ്ഥയാണ്. അതിനാണ് അബ്ദുറബ്ബിനെ ഉയർത്തിക്കാട്ടുന്നത്.
ഒരു കാലത്ത് ലീഗിലെ പ്രമുഖ നേതാവും ഉപമുഖ്യമന്ത്രി പദവി വരെ അലങ്കരിച്ച നേതാവുമായ അവുക്കാദർകുട്ടിനഹയുടെ മകൻ എന്ന ഇമേജ് കുഞ്ഞാലിക്കുട്ടിക്ക് എതിര് നിൽക്കാൻ അബ്ദുറബ്ബിനെ പര്യാപതവുമാക്കുന്നുണ്ട്. മുത്തലാഖ് വിഷയത്തിൽ പാർലമെന്റിൽ വോട്ടെടുപ്പ് നടന്നപ്പോൾ അതിൽ പങ്കെടുക്കാതെ വിവാഹം കൂടാൻ പോയ കുഞ്ഞാലിക്കുട്ടിക്ക് തെറ്റുപറ്റി എന്നാണ് ലീഗ് നേതൃത്വം വിലയിരുത്തിയത്. അദ്ദേഹത്തിന് ജാഗ്രതകുറവ് സംഭവിച്ചു എന്നും ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. ഇപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ എതിരാളിയായ മാറിയ പി.കെ.അബ്ദുറബ്ബിന്റെ പുതുവത്സര ആശംസ അവസാനിക്കുന്നത് തന്നെ ജാഗ്രത എന്ന വാക്കു കൂടി ഉൾപ്പെടുത്തിയായിരുന്നു.
ഇത് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള അബ്ദു റബ്ബിന്റെ രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് ലീഗ് നേതാക്കൾ വിലയിരുത്തിയത്. ഇതെല്ലാം തന്നെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ലീഗിലെ പടനീക്കങ്ങൾ ശക്തമാകുന്നു എന്ന സൂചനകൾ നൽകുന്നതാണ്. ഇതേ ഘട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അടിപതറൽ നടന്ന ഐസ്ക്രീം കേസ് എന്ന ലൈംഗികാപവാദക്കേസ് വീണ്ടും രാഷ്ട്രീയ കേരളത്തിൽ ഉയിർത്തെഴുന്നേൽക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍