അഞ്ചു ദിവസം കൊണ്ട് ഒഴുക്കി കളഞ്ഞത് 2832 കോടി ലിറ്റർ ശുദ്ധജലം; എന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നത് വെറും അഞ്ചടി; ഇടുക്കിയുടെ സംഭരണ ശേഷിയുടെ 13 ശതമാനം ഒഴുക്കിയത് വഴി കെഎസ് ഇ ബിക്ക് നഷ്ടം 200 കോടി രൂപ; ചെറുതോണി പാലത്തിനും അനേകും കൂറ്റൻ കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ചതായി സൂചന; ഷട്ടർ താഴ്ത്തി ചാനൽ ക്യമാറകൾ മടങ്ങിയപ്പോഴും പൂർവ്വ സ്ഥിതിയിലാകാൻ മടിച്ച് ഇടുക്കിയും പരിസരപ്രദേശങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ നിന്ന് കഴിഞ്ഞ 5 ദിവസം കൊണ്ട് പുറത്തേക്ക് ഒഴുക്കിയത് 2831 കോടി ലിറ്റർ ജലം. ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി 70 ടി.എം.സി യാണ്. അതായത് 5 ദിവസം കൊണ്ട് ഒഴുക്കിക്കളഞ്ഞത് അണക്കെട്ടിൽ ആകെ സംഭരിക്കാവുന്നതിന്റെ 13 ശതമാനത്തോളം വെള്ളം. ഈ കണക്കുകൾ വേദനിപ്പിക്കുന്നത് കെ എസ് ഇ ബിയെ മാത്രമാണ്. 200 കോടിയുടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വെള്ളമാണ് ഒഴുകി പോയത്. ചെറുതോണി അണക്കെട്ടിൽ സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ എന്നതോതിൽ 74 മണിക്കൂർ തുടർച്ചയായി ജലമൊഴുക്കിയതിനെത്തുടർന്ന് വൈദ്യുതിയുണ്ടാക്കാൻ കെ എസ് ഇ ബി മനസ്സിൽ കണ്ട വള്ളമാണ് നഷ്ടമായത്. ഇത്രയധികം വെള്ളം ഒഴുക്കി കളഞ്ഞിട്ടും അണക്കെട്ടിൽ അഞ്ചടിമാത്രമേ വെള്ളം താണുള്ളൂവെന്നതാണ് മറ്റൊരു വസ്തുത.
കാലവർഷം ശക്തമായപ്പോൾ മലയാളികൾ തീരാ ദുരിതത്തിലാണ്. എങ്ങും കഷ്ടപാടുകൾ. ഇതിനിടെയിലും സന്തോഷിക്കുകയായിരുന്നു കേരളത്തിലെ വൈദ്യുതി ബോർഡ്. അണക്കെട്ടുകൾ നിറഞ്ഞതോടെ വൈദ്യുതിബോർഡിന് കോളടിച്ചു. ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടി വൈദ്യുതി വിൽക്കുകയാണ് കേരളം. ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതിൽ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവർ എക്സ്ചേഞ്ചിൽ അല്പംകൂടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതുവഴിയും ബോർഡ് ലാഭമുണ്ടാക്കി. അതുകൊണ്ട് തന്നെ വെള്ളം ഒഴുക്കി കളയുന്നതിൽ കെ എസ് ഇ ബിക്ക് താൽപ്പര്യക്കുറവുണ്ട്. എന്നാൽ ഇടുക്കി നിറഞ്ഞ് കവിഞ്ഞതോടെ സർക്കാർ തീരുമാനങ്ങളെടുത്തു. ഇടുക്കിയിൽ കുറഞ്ഞത് 2402 അടി വെള്ളമെങ്കിലും എപ്പോഴും ശേഖരിക്കാനാണ് വൈദ്യുത ബോർഡിന് താൽപ്പര്യം. എന്നാൽ ഈ മഴക്കാലത്ത് വെള്ളം ഒഴുകിക്കള്ളഞ്ഞ് ജലനിരപ്പ് 2397 അടിയിൽ താഴെയാക്കി.
മുൻവർഷത്തെക്കാൾ 4000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള വെള്ളം കിട്ടിയിരുന്നു. അതിലൂടെയുള്ള സാമ്പത്തികനേട്ടം 2500 കോടി കവിഞ്ഞു. ഈ വർഷത്തെ നേട്ടം 10000 കോടി രൂപയിലെത്തിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. അധിക ജലവൈദ്യുതിയായി കെ എസ് ഇ ബി ഉത്പാദിപ്പിച്ചത് 400 ഓളം കോടി യൂണിറ്റാണ്. ഇതിലൂടെ 2000ത്തോളം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. രണ്ട് മാസം കൊണ്ട് 5 കോടിയോളം മറിച്ചു വിറ്റു. നേട്ടം 60 കോടിയോളം. അങ്ങനെ ആകം നേട്ടം 2500 കോടിക്ക് അടുത്തെത്തിച്ചു. സാധാരണ ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷത്തിലാണ് പദ്ധതിപ്രദേശങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നത്. ഇത്തവണ കാലവർഷത്തിലും മെച്ചം കിട്ടി. അതും പ്രതീക്ഷിക്കാത്ത നേട്ടം. ഈ നേട്ടം പരാമവധിയിലെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരുന്നു ഡാം തുറന്ന് വിട്ടത്.
വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ അധ്വാനവും കൂട്ടി ഡാം തുറന്നു വിടുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. പരമാവധി വൈദ്യുതി ഉൽപാദിപ്പിച്ചു. തുലാവർഷം എത്തുമുമ്പ് പരമാവധി വൈദ്യുതി ഉൽപാദിക്കുക. അതിന് ശേഷം തുലാവർഷത്തെ ഉൾക്കൊള്ളാൻ ഡാമുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഒക്ടോബർ മാസം വരെ പരമാവധിയിൽ തന്നെ വൈദ്യുതി ഉൽപാദനം നടക്കും. വെള്ളം കൂടിയതോടെ ജലവൈദ്യുതി ഉത്പാദനം രണ്ടിരട്ടിയാണ് കൂട്ടിയത്. ഇത് തുടരാനാണ് തീരുമാനം. ഇതിൽ കോളടിക്കുന്നത് വൈദ്യുതി മന്ത്രി എംഎം മണിക്കാണ്. പവർകട്ടിന്റേയും ലോഡ് ഷെഡിങ്ങിന്റേയും കാലമാണ് ഈ മഴ വെള്ള ഇല്ലാതാക്കുന്നത്. കെ എസ് ആർ ടി സിയെ പോലെ നഷ്ടത്തിലാണ് കെ എസ് ഇ ബിയുടേയും ഓട്ടം. ഇത് എങ്ങനെ നേരെയാക്കണമെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു. ഇതിനിടെയാണ് കോളടിക്കുന്ന തരത്തിൽ മഴ തിമിർത്ത് പെയ്തത്. ഇതിനിടെയിലും ഡാം തുറന്നത് വൈദ്യുത ബോർഡിന് നേരിയ നിരാശ നൽകുന്നു.
ഡാം തുറന്നതു മൂലം ചെറുതോണി ബസ് സ്റ്റാന്റ് ഭാഗികമായി ഒലിച്ചുപോയി. സമീപത്തെ കടകൾക്കും മറ്റും ഭീഷണിയായി. 45 ഡിഗ്രിയിലധികം ചെരിവുള്ള ഭൂപ്രദേശമാണ് ചെറുതോണി ടൗൺ. ഈ ടൗണിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. പെരിയാറിന്റെ തീരം ഇടിഞ്ഞുതുടങ്ങിയത് ഭാവിയിൽ സമീപത്തെ വലിയ കെട്ടിടങ്ങൾക്കും ഭീഷണിയാകുമെന്ന ഭയം ഉടലെടുത്തതോടെ പലർക്കും അടിതെറ്റി. അതോടൊപ്പം ചെറുതോണി പാലത്തിന്റെ സുരക്ഷയും ആശങ്കയിലാണ്. ശക്തമായ നീരൊഴുക്കിൽ പാലത്തിന്റെ തൂണുകൾക്കും ഇരകരകളിലെയും അപ്രോച്ച് റോഡിനും കാര്യമായ ബലക്ഷയം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. കർശനമായ സുരക്ഷ പരിശോധനയ്ക്കുശേഷം മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളുവെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ ഒന്ന് പരീക്ഷണാർത്ഥം തുറന്നത്. ഇതോടെയാണ് ആശങ്കകൾ തുടങ്ങിയത്
ഏതായാലും ഈ മഴക്കാലം കെ എസ് ഇ ബിക്ക് സന്തോഷിക്കാനുള്ള വക നൽകുന്നുണ്ട്. വൈദ്യുതി നിരക്ക് ഉയർത്താതെ തൽകാലം മുന്നോട്ട് പോകാനും കഴിയും. വേണമെങ്കിൽ നിരക്ക് കുറയ്ക്കാനും കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചെയ്യാനായാൽ ഇടത് സർക്കാരിനും അത് നേട്ടമാകും. അങ്ങനെ ഊർജ്ജ പ്രതിസന്ധിയിൽ കേരളത്തിന് വല്ലാത്ത മുൻതൂക്കം നൽകുകയാണ് ഈ മഴക്കാലം. തുലാവർഷവും തിമിർത്ത് പെയ്താൽ ഈ വർഷം മുഴുവൻ കെ എസ് ഇ ബിക്ക് നല്ലകാലമായി മാറും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇനിയും മഴ തുടരും. നല്ല തുലാവർഷവും കിട്ടും. ഇത്തവണ വരൾച്ചയാണ് കെ എസ് ഇ ബി പ്രതീക്ഷിച്ചത്. അത് മുന്നിൽ കണ്ട് ചില ഇടപെടലും നടത്തി. അതൊന്നും ആവശ്യമില്ലാത്ത തരത്തിലേക്ക് മഴ കാര്യങ്ങളെ എത്തിച്ചു.
കടം വാങ്ങിയതും അഡ്ജസ്റ്റ് ചെയ്തതുമായ വൈദ്യുതിയെല്ലാം കെ.എസ്.ഇ.ബി തിരിച്ചുകൊടുത്തു. അധികവൈദ്യുതി ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലൂടെയും ഇന്ത്യൻ പവർ എക്സ്ചേഞ്ചിലൂടെയും യൂണിറ്റിന് മൂന്ന് മുതൽ 7 രൂപ വരെ നിരക്കിൽ മറിച്ചുവിൽക്കുകയാണ്. പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ജലവൈദ്യുതിയിലൂടെ 15 ദശലക്ഷവും കേന്ദ്രപൂളിൽ നിന്ന് 33 ദശലക്ഷവും ദീർഘകാല കരാറുകളിലൂടെ 15 ദശലക്ഷവും ആയാണിത് കണ്ടെത്തിയിരുന്നത്. ഉപഭോഗത്തിന്റെ 48 ദശലക്ഷം പുറമേ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത്തവണ ജലവൈദ്യുതിയിൽ നിന്നുള്ള ഉത്പാദനം 15ൽ നിന്ന് 41 ദശലക്ഷമായി കൂടി. പുറമേ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത് 48 ദശലക്ഷത്തിൽ നിന്ന് 23 ദശലക്ഷമായി കുറച്ചു.
കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി എടുത്തില്ലെങ്കിൽ ഫിക്സഡ്ചാർജ് കൊടുക്കേണ്ടിവരുന്നത് നഷ്ടമായതിനാൽ, കുറഞ്ഞനിരക്കിൽ കിട്ടുന്ന ഈ വൈദ്യുതിയും പവർ എക്സ്ചേഞ്ചിൽ കൂടിയനിരക്കിൽ മറിച്ചുവിൽക്കും. ഇതും വൈദ്യുതി ബോർഡിന് നേട്ടമാവുമായി.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- പ്രതിസന്ധിക്ക് കാരണം കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത
- സ്വകാര്യ ഏജൻസിവഴി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വിളിച്ച ടെൻഡർ റദ്ദാക്കി;
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍