Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഞ്ഞിക്കുഴിയിലെ സ്‌കൈ ലൈൻ ഫ്ലാറ്റിനെന്താ കൊമ്പുണ്ടോ? 22 നില ഫ്ലാറ്റു നിർമ്മാണത്തിൽ കൊച്ചുകെട്ടിടങ്ങൾ വീണാലും സ്‌കൈ ലൈനിനു കുലുക്കമില്ല; സുരക്ഷാഭിത്തി കെട്ടണമെന്നു കോടതി പറഞ്ഞപ്പോൾ തകര ഷീറ്റ്; ബിബിനിന്റെ കെട്ടിടത്തിനു മാത്രം പ്രശ്നമായിരുന്ന ഒരു ഫ്ലാറ്റ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കഞ്ഞിക്കുഴിയിലെ സ്‌കൈ ലൈൻ ഫ്ലാറ്റിനെന്താ കൊമ്പുണ്ടോ? 22 നില ഫ്ലാറ്റു നിർമ്മാണത്തിൽ കൊച്ചുകെട്ടിടങ്ങൾ വീണാലും സ്‌കൈ ലൈനിനു കുലുക്കമില്ല; സുരക്ഷാഭിത്തി കെട്ടണമെന്നു കോടതി പറഞ്ഞപ്പോൾ തകര ഷീറ്റ്; ബിബിനിന്റെ കെട്ടിടത്തിനു മാത്രം പ്രശ്നമായിരുന്ന ഒരു ഫ്ലാറ്റ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

അരുൺ ജയകുമാർ

കോട്ടയം: സമീപത്തെ കെട്ടിടങ്ങളെ അപകടാവസ്ഥയിലാക്കികൊണ്ടുള്ള അനധികൃത കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും സ്‌കൈലൈൻ ബിൽഡേഴ്സ് അത് അറിഞ്ഞ മട്ടില്ല. കോടതി വിധിക്ക് പോലും പുല്ലുവില കൽപ്പിച്ചുകെണ്ട് നിർമ്മാണം തുടരുകയാണ്.

ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗതെത്തിയിട്ടുണ്ട്.സ്‌കൈലൈൻ ബിൽഡേഴ്സിന്റെ അനധികൃത നിർമ്മാണ പ്രവർത്തനത്തിൽ പ്രതിഷേധവുമായെത്തിയ നാട്ടുകാർ ഇപ്പോൾ ആക്ഷൻ കൗൺസിലിന് രൂപം നൽകിയിട്ടുണ്ട.

സ്ഥലത്തെ മുൻസിപ്പൽ കൗൺസിലർ രേഖ രാജേഷ്, ജിബു ഏലിയാസ്,കെഎസ്ഇബി മുൻ ഉദ്യോഗസ്ഥ രാജമ്മ എന്നിവരാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ. എല്ലാ നിയമവും കാറ്റിൽ പറത്തിയുള്ള സ്‌കൈലൈന്റെ വിവാദ കെട്ടിട നിർമ്മാണത്തെകുറിച്ച് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സ്‌കൈലൈന്റെ നിർമ്മാണ പ്രവർത്തനം കാരണം സമീപവാസിയായ ബിബിൻ ജേക്കബ് തന്റെ കെട്ടിടത്തെ അപകടാവസ്ഥയിലാക്കിയ സ്‌കൈലൈന്റെ നിർമ്മാണ പ്രവർത്തനത്തിനെതിരെ നേരത്തെ രംഗത്തിറങ്ങിയിരുന്നു. എന്നാൽ അപ്പോഴെല്ലാം സ്റ്റേ ലഭിച്ചിട്ടും അത്ല വക വയ്ക്കാതെ സ്‌കൈലൈൻ അവരുടെ നിർമ്മാണ പ്വ്രർത്തനം നടത്തികൊണ്ട് തന്നെയിരുന്നു. ബിബിന്റെ കെട്ടിടത്തിൽ വിള്ളൽ വീഴുകയും വീടിരിക്കുന്ന സ്ഥലത്ത് നിന്നും ഒരു ഭാഗം ഇടിഞ്ഞ് ഫ്ളാറ്റ് നിർമ്മിക്കുന്ന സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. ഇക്കാരണത്താൽ തന്നെ ബിബിനും കുടുംബവും വീട് താമസസൗകര്യമില്ലാതായതിനെതുടർന്ന് മറ്റൊരുൂ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ബിബിനിന്റെ വീടിന് കേടുപാട് സംഭവിച്ചതിന് പരിഹാരമായി സുരക്ഷാ ഭിത്തി നിർമ്മിച്ചു നൽകാനും നേരത്തെ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും സ്‌കൈലൈൻ ഓരോ ന്യായങ്ങൽ നിരത്തി വഴുതി മാറുകയായിരുന്നു.

അനധികൃത നിർമ്മാണ പ്രവർത്തനം എത്രയും വേഗം നിർത്തണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.അനുമതി ലഭിച്ചതിലും നൂറ് മടങ്ങ് അധികം മണ്ണാണ് ഇവിടെ നിന്നും സ്‌കൈലൈൻ അനധികൃതമായി മാറ്റി. 350 ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾക്കാണ് മണ്ണെടുത്ത് മാറ്റാൻ അനുമതിയുള്ളത് എന്നാൽ സ്‌കൈലൈന്റെ കെട്ടിടം 17000 ചതുരശ്ര മീറ്റർ കവിഞ്ഞ് നൽക്കുന്ന ഒന്നാണ് എന്നിട്ടും ഏകദേശം 60 അടിയോളം താഴ്ചയിലാണ് ഇവിടെനിന്നും മണ്ണ് മാറ്റിയിരിക്കുന്നത്.
450 ഡിഎംസി പൈലിങ്ങാണ് ഫ്‌ലാറ്റ് നിർമ്മിക്കുന്നതിനായി ആവശ്യമുള്ളത്. അതിൽ 350 ഡിഎംസി പൈലിങ്ങോളം പൂർത്തിയാക്കിയിശേഷമാണ് ഫ്‌ലാറ്റിന്റെ നിർമ്മാണം നേരത്തെ നിർത്തിവെയ്ച്ചത്.

കഞ്ഞിക്കുഴിയിൽ സ്‌കൈലൈൻ നിർമ്മിക്കുന്ന ഈ ഫ്ലാറ്റ് എല്ലാ രീതിയിലും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി സ്ഥിരം വണ്ടികൾ ഓടിക്കുന്നത് കഞ്ഞിക്കുഴി കാശിവേലിക്കുന്ന് റോഡാണ്. കെ.കെ റോഡിന് പകരമാണ് ഇവർ ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കാരണം സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സമീപത്തെ മറ്റൊരു ഹൗസിങ്ങ് കോളനിയായ ദീപ്തി നഗർ നിവാസികൾക്കും കെട്ടിടനിർമ്മാണം കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് പതിവാണ്. 30 വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ അധികവും. ഇവിടങ്ങളിൽ താമസിക്കുന്നവരാകട്ടെ മിക്കവാറും എല്ലാവരും തന്നെ പ്രായമേറിയവരുമാണ്. വലിയ രീതിയിലുള്ള പൈലിങ്ങും മറ്റും കാരണം വലിയ രീതിയിൽ വീടുകൾക്ക് കേട് സംഭവിക്കുന്നുണ്ട്. നേരത്തെ ഫ്ലാറ്റിന്റെ നിർമ്മാണം കാരണം വീടിനും വസ്തുവിനും കേട് സംഭവിച്ച ബിബിനിന്റെ ക്ടെടിടത്തിനെക്കാളും പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ ഉള്ളത്.

കെട്ടിടനിർമ്മാണത്തിനായി ഇവർ വലിയ അളവിൽ വെള്ളം ഉപയോഗിക്കുന്നതിനാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്. കമ്പനി അധികൃതർ കുഴൽകിണർ ഉപയോഗിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിനും പ്രത്യേകിച്ച് തെളിവൊന്നുമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. സ്ഥലം എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് പരാതി നൽകിയപ്പോൾ അവരുമായി ഒരു തവണ കൂടി കാര്യങ്ങൾ സംസാരിച്ചശേഷം എംഎൽഎയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താനും ധാരണയായി. സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കാതിരിക്കാൻ സുരക്ഷാ ഭിത്തി കെട്ടണമെന്നു നേരത്തെ മുൻസിപാലിറ്റിയുടെ മെമോയും കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നു. എന്നാൽ ചാക്കിൽ മണ്ണ് നിറച്ച് കെട്ടേണ്ടതിന് പകരം വെറും തകര ഷീറ്റ് കൊണ്ട് മറച്ച അവസ്ഥയാണ്. ഹൈ്ക്കോടതി വിധിപോലും മാനിക്കാതെയുള്ള കെട്ടിടനിർമ്മാതാക്കളുടെ പ്രവർത്തി എന്ത് അടിസ്ഥാനത്തിലാണെന്ന ആശ്ചര്യത്തിലാണ് നാട്ടുകാരും ആക്ഷൻകൗൺസിലുമെല്ലാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP