കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെ കാരിരുമ്പ് തോൽക്കുന്ന കരുത്തിനുടമ; തലയൊന്ന് ഉയർത്തിപ്പിടിച്ചാൽ 318 സെന്റീമീറ്റർ; വലുപ്പത്തിൽ ഏഷ്യയിലെ രണ്ടാമത്തെ ആനയെന്ന് കീർത്തി; മേലോട്ട് വളഞ്ഞ എടുത്ത കൊമ്പുകൾ; മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണത്തികവായ 18 ചന്ദന വർണമുള്ള നഖങ്ങൾ; ഇടയുന്നത് മനുഷ്യർ ഉണ്ടാക്കുന്ന കുഴപ്പം കൊണ്ടെന്ന് ആന പ്രേമികൾ; കൊലയാളിയെന്ന് ചിലർ വിളിക്കുമ്പോഴും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികൾ അത്രമേൽ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?
മറുനാടൻ ഡെസ്ക്
തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും കീർത്തികേട്ട ആന. ഉയരത്തിൽ ഏഷ്യയിൽ തന്നെ രണ്ടാമനെന്ന് അനൗദ്യോഗിക റിപ്പോർട്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന നാട്ടാനകളിലെ സൂപ്പർസ്റ്റാറിനെ എഴുന്നെള്ളിക്കാൻ വേണ്ടി കാത്തിരിക്കയാണ് ഒരു നാടുമുഴുവൻ. കൊലയാളിയെന്ന് എതിരാളികൾ വിളിക്കുമ്പോഴും ആന പ്രേമികളും തൃശൂരുകാരും അതൊന്നും കണക്കിലെടുക്കുന്നില്ല. കാലിനിടയിലേക്ക് പടക്കമെറിഞ്ഞും ബഹളമുണ്ടാക്കിയും മനുഷ്യർ ഉണ്ടാക്കുന്ന കുഴപ്പം കൊണ്ടെന്ന് ആന ഇടയുന്നതെന്നും പൊതുവെ രാമചന്ദ്രൻ ശാന്തനാണെന്നും മദപ്പാടുകാലത്തുപോലും ആരെയും ഉപദ്രവിക്കാത്തവനാണെന്നുമാണ് ആനപ്രേമികൾ പറയുന്നത്. അവസാന നിമിഷമെങ്കിലും തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കേട്ട്കാവ് രാമചന്ദ്രൻ എത്തുമെന്നാണ് നാട്ടുകാർ കരുതുന്നത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരാധകർക്ക് കേവലം ഒരു ആനയല്ല, ആവേശത്തിന്റെ അടങ്ങാത്ത കടലാണ് .അതിന്റെ ഭാഗമായി അവർ രാമന് സമ്മാനിച്ച ബഹുമാനത്തിന്റെ ഊഷ്മളമായ പൂച്ചെണ്ടാണ് രാമ രാജാവ് എന്ന വിളിപ്പേർ. തലയെടുപ്പിന്റെ ഈ തമ്പുരാന് ആനപ്രേമികൾ നൽകുന്ന സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല ഈ ഭൂമിയിൽ. ഗജരാജ സൗന്ദര്യത്തിന്റെ ഓരോ അണുവും സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചെടുത്തിരിക്കുന്ന ഈ കരിവീരനെ ആരും രാജാവായി വാഴിച്ചു പോകും.
'കരിവീട്ടിയിൽ കടഞ്ഞെടുത്ത ശിൽപം, കാരിരുമ്പ് തോൽക്കുന്ന കരുത്തിനുടമ , ഉയരത്തിന്റെ കാര്യത്തിൽ ചക്രവർത്തി , സൂര്യഭഗവാന് വണക്കം ചൊല്ലി എന്നപോലെ മേലോട്ട് വളഞ്ഞ എടുത്ത കൊമ്പുകൾ , മണ്ണിനെ ചുംബിച്ച്, ഭൂമീ ദേവിക്ക് നമസ്കാരം ചൊല്ലി നിലത്തിഴയുന്ന തുമ്പിക്കൈ , മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണതികവായ 18 ചന്ദന വർണമുള്ള നഖങ്ങൾ , ഉയർന്ന വായുകുംഭം , ഉദയസൂര്യനെ വരവേൽക്കാൻ ഒരുങ്ങുന്ന ഗിരിപർവങ്ങൾക്ക് സമാനമായ മസ്തകം , ശില്പചാരുത ഒട്ടു ചോരാത്ത, തൂണിനോത്ത കാലുകൾ .
രോമ നിബിഢമായി നിലം തൊട്ടെന്ന പോലുള്ള വാൽ, നെറ്റിപ്പട്ടം കെട്ടി വന്നാൽ, കൂട്ടാനകൾ മുട്ടുമടക്കി തൊഴുത് പോകുന്ന നാട്ടാന ചന്തം. ഓരോ ആന പ്രേമിയുടെ മനസിലും സ്വകാര്യ അഹങ്കാരമായി നിറയുന്ന ഈ മൂർത്തീ ഭാവത്തിന് പേര് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,'- ഇങ്ങനെയാണ് പല ഉൽസവ പറമ്പുകളിലും രാമചന്ദ്രനെ വാഴ്ത്തുന്നത്. തലയൊന്ന് ഉയർത്തിപ്പിടിച്ചാൽ ഇരിക്ക സ്ഥാനത്തു നിന്നും 318 സെന്റീമീറ്റർ ആണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഉയരം. ഉത്സവ പറമ്പുകളിൽ രാമചന്ദ്രൻ തിടമ്പേറ്റി നിൽക്കുന്ന ആ ഒരൊറ്റ കാഴ്ചമതി , ഏതൊരു ആനപ്രേമിക്കും ജീവിതകാലം മുഴുവനും രാമനെ സ്നേഹിക്കാൻ.
മോട്ടി പ്രസാദ് രാമചന്ദ്രനായ കഥ
തൃശ്ശൂർ ജില്ലയിലെ കുന്ദംകുളം റൂട്ടിൽ പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവീക്ഷേത്രത്തിലെ രണ്ട് ആനകളിൽ ഒരുവനാണ് രാമചന്ദ്രൻ. ഇവൻ ജന്മം കൊണ്ട് ബീഹാറിയാണ്.1982ൽ തൃശ്ശൂരിലെ പ്രമുഖ ആന ഏജന്റായ വെങ്കിടാദ്രിമുഖേനയാണ് ബീഹാറിൽ നിന്നും മോട്ടിപ്രസാദ് എന്ന ആന കേരളത്തിൽ എത്തുന്നത്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.
വികൃതിയായ രാമചന്ദ്രന്റെ ഒരു കണ്ണ് പാപ്പാന്മാരുടെ മർദ്ദനത്തെ തുടർന്നാണ് നഷ്ടപ്പെട്ടതെന്ന് പറയപ്പെടുന്നു. കേരളത്തിലെ പ്രമുഖ ആനപാപ്പാനായിരുന്ന കടുവ വേലായുധൻ ഇവന്റെ പാപ്പാനായിരുന്നു. മെരുക്കിയെടുക്കാനുള്ള സൗകര്യത്തിനായി പാപ്പാന്മാർ തന്നെ ആനയുടെ കണ്ണ് എടുക്കുകയാണെന്നാണ് ആരോപണം. പക്ഷേ ആന പ്രേമികൾ ഇത് നിഷേധിക്കയാണ്. ജന്മനായുള്ള കാഴ്ചക്കുറവാണെന്നാണ് അവർ പറയുക.
ഗജരാജകേസരി, ഗജസമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ പട്ടങ്ങൾക്ക് ഉടമയാണ് രാമൻ. പങ്കെടുത്ത തലപ്പൊക്ക മത്സരങ്ങളിൽ ഒക്കെ വിജയിയായ രാമന് , തലപൊക്കി നിക്കാൻ തോട്ടി കാണിച്ചു പേടിപ്പിക്കുകയോ താടിക്ക് തട്ടുകയോ ഒന്നും വേണ്ട..ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷനുകൾ ഉള്ള ഗജരാജനാണ് രാമചന്ദ്രൻ. ആനകളുടെ കൂട്ടത്തിലെ സൂപ്പർസ്റ്റാർ. ഫേസ്ബുക്ക് പേജും, വാട്സ് അപ്പ് ഗ്രൂപ്പുമൊക്കെയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.
മദ്യപിച്ചെത്തിയ പാപ്പാന്റെ മുണ്ടുരിഞ്ഞോടി, പാപ്പാനെ ഒരു പാഠം പഠിപ്പിച്ചതിന്റെ ക്രെഡിറ്റും ഈ മാതംഗ ശ്രേഷ്ഠന്റെ പേരിൽ തന്നെയാണ്. ആനപ്രേമികളെ സംബന്ധിച്ച് രാമരാജാവ് എന്നത് ഒരു വികാരമാണ്.കാറ്റുപിടിക്കാത്ത തേക്കുമരം പോലെയാണ് തിടമ്പേറ്റിയാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആ നിൽപ്പ് തന്നെയാണ് ഈ സഹ്യപുത്രനെ ആനപ്രേമികളുടെ ഉയിരാക്കുന്നതും. എത്ര മണിക്കൂർ നേരം വേണമെങ്കിലും തല ഉയർത്തിപ്പിടിച്ച് ഗാംഭീര്യത്തോടെ നിൽക്കാൻ രാമചന്ദ്രന് മാത്രമേ കഴിയൂ. കേരളത്തിലെ ഏറ്റവും വിലപടിപ്പുള്ള ആനയും ഇതുതന്നെ.
യഥാർഥ കൊലയാളി രാമചന്ദ്രനാണോ?
വിവിധ സ്ഥലങ്ങളിലുണ്ടായ ഇടച്ചിലിന്റെ പേരിൽ നിരവധിപേരെ കൊന്ന ആനയാണ് ഇത് എന്ന ആരോപണം ആനപ്രേമികൾ തള്ളുകയാണ്. ആനയുടെ വലത്തെ കണ്ണിനു അല്പം കാഴ്ചക്കുറവുണ്ട്. അതിനാൽ ഈ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിതമായ അനക്കങ്ങൾ ആനക്ക് പരിഭ്രമം ഉണ്ടാക്കും. അങ്ങനെയാണ് ചില ഉത്സവങ്ങൾക്ക് ഇടക്ക് രാമൻ തന്റെ തന്റെ രൗദ്രഭാവം കാണിച്ചിട്ടുള്ളത്. മനുഷ്യരുടെ അപ്രതീക്ഷിതമായ പടക്കം പൊട്ടിക്കലുകളും ബഹളങ്ങളും തന്നെയാണ് രാമചന്ദ്രനെ വില്ലനാക്കുന്നതെന്നാണ് ആന പ്രേമികൾ പറയുന്നത്. സ്ഥിരമായ അക്രമ സ്വഭാവം മദപ്പാടു കാലത്തുപോലും ഈ ആന പ്രകടിപ്പിക്കാറില്ലെന്നാണ് പാപ്പാമ്മാർ പറയുന്നത്.
തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തി പരിക്കേല്പിക്കുകയും പിന്നീട് ആ ആന ചരിയുകയും ചെയ്തതോടെ ആണ് രാമചന്ദ്രൻ വാർത്തകളിൽ പ്രധാനമായി ഇടം പിടിക്കുന്നത്. ചന്ദ്രശേഖരനു മുമ്പ് മറ്റൊരാനയേയും രാമചന്ദ്രൻ കുത്തി പരുക്കേൽപിച്ചിട്ടുണ്ട്. 1999ൽ മുളയം രുധിരമാല ക്ഷേത്രത്തിൽ വച്ച് ആണ് 70 വയസ്സിലധികം പ്രായമുള്ള തിരുവമ്പാടി ചന്ദ്രശേഖരനെ രാമചന്ദ്രൻ കുത്തുന്നത്.മുതിർന്ന ആനപാപ്പാനായിരുന്ന കടുവ വേലായുധേട്ടൻ സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നു!. അപ്രതീക്ഷിതമയി തന്റെ മുമ്പിലേക്ക് കടന്നു വന്ന ചന്ദ്രശേഖരന്റെ പള്ളക്ക് കുത്തി ഗുരുതരമായ പരിക്കേൽപിച്ചു. തുടർന്ന് ചന്ദ്രശേഖരൻ ദീർഘകാലത്തേക്ക് ചികിത്സയിൽ ആയിരുന്നു.
എന്നാൽ അതിനെ തുടർന്നായിരുന്നു ചന്ദ്രശേഖരന്റെ മരണം എന്ന് പറയുവാൻ ആകില്ല. 2000ലും 2001ലും ചന്ദ്രശേഖരനെ ഉത്സവങ്ങളിൽ എഴുന്നള്ളിച്ചിട്ടുണ്ട്. 2002ൽ ഈ ആന തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിനു വേണ്ടി ഒരു മണിക്കൂർ നേരം തിടമ്പേറ്റിയിരുന്നു. പിന്നെ എങ്ങനെയാണ് രാമചന്ദ്രന്റെ കുത്തേറ്റാണ് മരിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. പകരം വെക്കാനില്ലാത്ത ആനക്കേമനാണെങ്കിലും രാമചന്ദ്രനെ വേട്ടയാടുന്നത് അവൻ മൂലം നഷ്ടപ്പെട്ട ജീവനുകളുമായി ബന്ധപ്പെട്ടാണ്. കാട്ടക്കാമ്പൽ ഉത്സവത്തോടനുബന്ധിച്ച് രാമചന്ദ്രനു നൽകിയ സ്വീകരണ ഘോഷയാത്ര ഒരു ബസ്സിനു സമീപത്തുക്കൂടെ കടന്നു പോകുകയായിരുന്നു. ബസ്സിനും ആനയ്ക്കും ഇടയിൽ ആളുകൾ തിങ്ങി.
അതിനിടയിൽ ആരോ ആനയുടെ കാൽക്കൂട്ടിൽ പടക്കം പൊട്ടിച്ചു. പരിഭ്രാന്തനായ രാമചന്ദ്രൻ മുന്നോട്ട് ചാടി. ഇതിനിടയിൽ ആയിരുന്നു കൗമാരക്കാരന്റെ ജീവൻ പൊലിഞ്ഞ ദുരന്തം. ഇതേ തുടർന്ന് കുറച്ച് കാലത്തേക്ക് രാമചന്ദ്രനു വിലക്ക് വന്നു.പിന്നീട് എറണാകുളത്ത് ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും രാമചന്ദ്രന്റെ മദപ്പാടോ പാപ്പാന്മാരോടുള്ള അനുസരണക്കേടോ ആയിരുന്നില്ല. ഉത്സവം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തൊട്ടപ്പുറത്തുണ്ടായിരുന്ന ആനപ്പുറത്തിരുന്ന ആൾ കുടകൊണ്ട് ആനയുടെ കണ്ണിനും കന്നക്കുഴിക്കും ഇടയിൽ കുത്തി. ഇതേ തുടർന്ന് രാമചന്ദ്രൻ പരിഭ്രാന്തനായി. ഈ പരാക്രമത്തിനിടെ ഒരു സ്ത്രീ ആനയുടെ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചു.
രാമചന്ദ്രൻ പരിഭ്രാന്തനാകുന്ന അവസരങ്ങളിൽ പാപ്പാൻ മണി അവന്റെ ഇരുകൊമ്പിലും ഞാന്ന് ശാന്തനാക്കുകയാണ് പതിവ്. മണിയെ ആക്രമിക്കുവാൻ മുതിരാറുമില്ല. പെട്ടെന്ന് തന്നെ വഴങ്ങുകയും ചെയ്യും. എന്നാൽ എറണാകുളം സംഭവങ്ങളെ തുടർന്ന് രാമചന്ദ്രനെ കുറച്ച് കാലത്തേക്ക് പൊതു പരിപാടികളിൽ നിന്ന് വിലക്കുകയും ചെയ്തു. ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് പരിശോധനകൾ നടത്തി ആനയ്ക്ക് പരിപാടികളിൽ പങ്കെടുക്കുവാനായി കർശന നിബന്ധനകളോടെ ഉള്ള അനുമതിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രൻ ഇപ്പോളും ഉത്സവ പരിപാടികളിൽ പങ്കെടുക്കുന്നത്.
പെരുമ്പാവൂരിലും രാമചന്ദ്രൻ ഇടഞ്ഞത് യാദൃശ്ചികമാണെന്നാണ് ആനപ്രേമികൾ പറയുന്നത്. ഉയരക്കൂടുതൽ ഉള്ള രാമചന്ദ്രൻ ഗോപുരം കടക്കുമ്പോൾ തിടമ്പ് തടയും എന്നതിനാൽ മറ്റൊരു ആനയുടെ പുറത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇത് മാറ്റി വെക്കുന്നതിനിടെ സ്ഥലപരിമിതിയുള്ളയിടത്ത് വച്ച് രാമചന്ദ്രന്റെ മുഖത്ത് തൊട്ടടുത്ത് നിന്ന ആനയുടെ കൊമ്പ് അടിച്ചു കൊണ്ടു. ഇതേ തുടർന്നാണ് രാമചന്ദ്രൻ പരിഭ്രാന്തനായത്.രാമചന്ദ്രൻ മുന്നോട്ട് പോകുന്നതിനിടയിൽ കൊമ്പിനടിച്ചു. ക്ഷേത്രത്തിനകത്ത് ആന വട്ടം കറങ്ങി. സ്ത്രീകൾ ആനയുടെ കാലിനിടയിൽ പെട്ട് ദുരന്തം ഉണ്ടാകുകയും ചെയ്തു. അവനോടൊപ്പം മറ്റാനകളും വിരണ്ടു. ഈ ബഹളത്തിനിടെയാണ് നിരവധി പേർക്ക് പരിക്കേറ്റത്. വളരെ പെട്ടെന്ന് തന്നെ ശാന്തനായ രാമചന്ദ്രനെ പാപ്പാൻ മണിയും കടുക്കൻ എന്നറിപ്പെടുന്ന പാപ്പാനും സഹായികളും ചേർന്ന് തളക്കുകയും ചെയ്തു.
കാഴ്ചക്കുറവുള്ള, അക്രമകാരികളായ, പതിവായി പാപ്പാന്മാരിൽ നിന്നും തെറ്റുന്ന നിരവധി ആനകൾ കേരളത്തിൽ പൊതു പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട് എന്നത് കാണാതെ പോകുന്നു. പ്രശസ്തർ അല്ലാത്തതിനാൽ അവരുടെ വാർത്തകൾ കാര്യമായി ശ്രദ്ധിക്കപ്പെടാറുമില്ല. സ്ഥിരം വികൃതിയോ അനുസരണക്കേട് കാണിക്കുന്നവനോ അല്ല രാമചന്ദ്രൻ എന്ന് 18 വർഷമായി അവനെ വഴിനടത്തുന്ന പാപ്പാൻ മണി പറയുന്നു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊ, സ്ഥലസൗകര്യമോ ഇല്ലാതെ ആനയെ എഴുന്നള്ളിച്ച അധികൃതരും ക്ഷേത്രഭാരവാഹികളും ആണ് രാമചന്ദ്രൻ എന്ന ആനയല്ല ഇവിടെ യഥാർത്ഥത്തിൽ കുഴപ്പക്കാർ എന്നാണ് ആരാധകർ പറയുന്നത്. ആനയെ പ്രകോപിപ്പിക്കുന്ന മനുഷ്യർക്കെതിരെ ശക്തമായ നടപടിവേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്