മുംബൈയിൽ എല്ലാം കൈവിട്ടു പോകുന്നു; ധാരാവിയിൽ അടക്കം രോഗികളുടെ എണ്ണം മേലോട്ടു തന്നെ; ക്വാറന്റീൻ സൗകര്യം ഒരുക്കാൻ വാങ്കഡെ സ്റ്റേഡിയം ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിച്ചു; മഹാഷ്ട്രയിൽ മാത്രം ഒറ്റ ദിവസം റിപ്പോർടടു ചെയ്തത് 2,347 രോഗബാധയും 63 മരണവും; തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു; കർണാടകത്തിൽ മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തിയവർക്ക് കൂട്ടത്തോടെ കോവിഡ്; കേരളവുമായി അതിർത്തി പങ്കിടുന്ന മൂന്ന് കർണാടക ജില്ലകൾ രോഗമുക്തമായത് ആശ്വാസം
മറുനാടൻ ഡെസ്ക്
മുംബൈ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെയും പിന്നിലാക്കി മുന്നോട്ടു പോകുകയാണ്. ഒരു ലക്ഷത്തിന് അടുത്തേക്കാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കു നീങ്ങുന്നത്. ഇപ്പോൾ 95,698 പേർക്കാണ് കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. 3,025 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയും തമിഴ്നാടും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങിൽ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. കോവിഡ് ബാധിച്ച് ഇന്നലെ 63 പേർ മരിച്ച മഹാരാഷ്ട്രയിൽ പുതുതായി രോഗം കണ്ടെത്തിയത് 2,347 പേർക്കാണ് ഒറ്റദിവസം ഇത്രയും മരണവും രോഗവ്യാപനവും ആദ്യം. സംസ്ഥാനത്തെ ആകെ മരണം 1198. രോഗികൾ 33,053. അതിനിടെ, രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന സമയം 7 ൽ നിന്ന് 13 ദിവസമായി മെച്ചപ്പെട്ടതിന്റെ ആശ്വാസത്തിലാണു മുംബൈ.
മുംബൈയിൽ ക്വാറന്റീൻ കിടക്കകളുടെ എണ്ണം 1 ലക്ഷമാക്കും. അതേസമയം, വാങ്കഡെ സ്റ്റേഡിയം ക്വാറന്റീൻ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. മഴ അടുത്തിരിക്കെ തുറന്ന സ്റ്റേഡിയങ്ങൾ തിരഞ്ഞെടുക്കേണ്ട എന്ന നിർദേശത്തെ തുടർന്നാണിത്. കോവിഡ് ബാധിതരായ പൊലീസുകാർ 1,206 ആയി. മരിച്ചവർ 11. ജയിലുകളിലെ തിക്കും തിരക്കും കുറയ്ക്കായി 7,200 തടവുകാരെ വിട്ടയച്ചു. മാർച്ച് ഒമ്പതിനാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടുപേർക്കാണ് അന്ന് രോഗം കണ്ടെത്തിയത്. പിന്നാലെ കോവിഡ് നിരക്ക് കുത്തനെ കുതിക്കുകയായിരുന്നു. ഇന്ത്യയിൽ കോവിഡ് ഏറ്റവുമധികം ബാധിച്ച നഗരമായ മുംബൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഞായറാഴ്ച മാത്രം 1595 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 734 പേരാണ് മുംബൈയിൽ മരിച്ചത്.
വിദേശത്തുനിന്നെത്തി മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 64-കാരൻ മരിച്ചതോടെയാണ് മഹാരാഷ്ട്രയ്ക്ക് കോവിഡിന്റെ അപകടത്തെക്കുറിച്ച് ശരിക്കും ബോധ്യപ്പെട്ടത്. ആദ്യമരണത്തിന് 72 മണിക്കൂർ മുമ്പുതന്നെ സംസ്ഥാനം പകർച്ചവ്യാധി നിയമം നടപ്പാക്കിയിരുന്നു. അടുത്ത ദിവസം ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡിനെ നിയന്ത്രിച്ചുനിർത്താം എന്നുതന്നെയായിരുന്നു അപ്പോഴും പ്രതീക്ഷ.
എന്നാൽ, ആദ്യഘട്ടം ലോക്ഡൗൺ തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്ക് മാർച്ച് 11-ന് മരണസംഖ്യ 10 ആയി. രണ്ടാംഘട്ട ലോക്ഡൗൺ വേളയിൽ ഏപ്രിൽ 15 ആയപ്പോഴേക്കും മരണം 187 ആയി. 70 ദിവസംകൊണ്ട് അത് 30,706 ആയി ഉയർന്നു. ദിവസം ശരാശരി 438 പുതിയ കേസ്. രാജ്യത്തെ ആകെ രോഗബാധിതരുടെ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. മെയ് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം 50,000 കവിയുമെന്നാണ് കരുതുന്നത്. 7061 പേർ രോഗവിമുക്തരായി എന്നതാണ് ആശങ്കകൾക്കിടയിലും പ്രതീക്ഷ നൽകുന്ന കാര്യം. 94 വയസ്സുള്ള മുത്തശ്ശിവരെ കോവിഡ് ഭേദമായവരിൽപ്പെടുന്നു. മുംബൈയിലെ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം വളരെ വേഗത്തിലാണ് ഉയരുന്നത്. പൊലീസുകാർക്കിടയിലും രോഗം കൂടി വരുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
ഗുജറാത്തിൽ കോവിഡ്ബാധിതരുടെ എണ്ണം 11,000 കടന്നു. 34 പേർകൂടി മരിച്ചതോടെ മരണസംഖ്യ 650 കടന്നു. അഹമ്മദാബാദിലാണ് രോഗബാധിതരിലേറെയും. 8420 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേർകൂടി മരിച്ചതോടെ അഹമ്മദാബാദിൽ മരണസംഖ്യ 524 ആയി. അഹമ്മദാബാദിലെ വ്യാപാരികളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 709 കേസുകൾകൂടി ചേർത്തതാണ് രോഗികൾ കൂടാൻ കാരണം. ഡൽഹിയിൽ രോഗികളുടെ എണ്ണം പതിനായിരത്തോടടുക്കുന്നു. ഞായറാഴ്ച പുതുതായി 422 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 9500 കടന്നു. 19 പേർകൂടി മരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിനം നാനൂറിനുമേൽ ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ട്.
കർണാടകത്തിൽ തിരിച്ചെത്തിയവർക്ക് കൂട്ടത്തോടെ കോവിഡ്
കർണാടകത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ തിരിച്ചെത്തുന്നവർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്. സംസ്ഥാനത്ത് 55 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 40 പേരും മുംബൈയിൽനിന്നെത്തിയവരാണ്. രോഗം ബാധിച്ചവരിൽ എട്ടുപേർ കുട്ടികളാണ്. ചെന്നൈയിൽനിന്നു തിരിച്ചെത്തിയ ഒരാൾക്കും രോഗം ബാധിച്ചു. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗംവന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1147 ആയി. 509 പേർ രോഗം മാറി ആശുപത്രി വിട്ടു. നിലവിൽ ചികിത്സയിലുള്ള 600 പേരിൽ 13 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഉഡുപ്പി സ്വദേശിയായ അമ്പത്തിനാലുകാരനാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 37 ആയി.
മാണ്ഡ്യയിൽ രോഗം സ്ഥിരീകരിച്ച 22 പേരും കലബുറഗിയിൽ രോഗംവന്ന പത്തുപേരും മഹാരാഷ്ട്രയിൽനിന്നെത്തിയവരാണ്. ഹാസൻ, ധാർവാർഡ്, കോലാർ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലുള്ളവർക്കും രോഗം സ്ഥിരീകരിച്ചു. ഞായാറാഴ്ച 13 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. ബെംഗളൂരുവിൽ ഏഴുപേരും കലബുറഗിയിൽ നാലുപേരും തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും രോഗം മാറി. ബെംഗളൂരുവിൽ പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 216 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 122 പേർ രോഗമുക്തരായി. ഞായറാഴ്ച 5374 പേരുടെ സാംപിൾ പരിശോധിച്ചു. ഇതിൽ 5228 പേരുടെ ഫലം നെഗറ്റീവാണ്. രോഗലക്ഷണങ്ങളോടെ 158 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിന്റെ അതിർത്തി ജില്ലകൾ കോവിഡ് മുക്തം
കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വലിയഭാഗം പ്രദേശങ്ങളും കോവിഡിന്റെ ഭീഷണിയിൽനിന്നു മോചിതമായത് ഒട്ടേറെ മലയാളികൾക്കുൾപ്പെടെ ആശ്വാസം പകരുന്നു. മൈസൂരു, കുടക്, ചാമരാജനഗർ ജില്ലകൾ കോവിഡിനെ പടിക്കുപുറത്താക്കിയതോടെ അതിർത്തിപ്പട്ടണങ്ങൾ മിക്കതും സാധാരണ ജനജീവിതം കൈവരിക്കുന്നതിന്റെ തിരക്കിലായി. രണ്ട് മലയാളികളുൾപ്പെടെ 90 പേർക്ക് കോവിഡ് ബാധിച്ച മൈസൂരുവിൽ മുഴുവൻപേരും സുഖം പ്രാപിച്ച് മടങ്ങിയതോടെയാണ് ഭീഷണിയൊഴിഞ്ഞത്. രണ്ടാഴ്ചയിലധികമായി ഇവിടെ പുതിയ രോഗികളുമില്ല. കുടകിൽ ആകെ ഒരാൾക്കുമാത്രമാണ് രോഗം ബാധിച്ചത്. ഇദ്ദേഹം സുഖം പ്രാപിച്ചിട്ട് രണ്ടുമാസത്തോളമായി. ചാമരാജനഗർ ജില്ലയിലാണെങ്കിൽ ഇതുവരെ ഒരാൾക്കുപോലും രോഗം ബാധിച്ചിട്ടില്ല.
ചാമരാജനഗറും കുടകും നിലവിൽ ഗ്രീൻ സോണുകളാണ്. ഇവിടെ കൂടുതൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിലും ബസ് സർവീസ് ഉൾപ്പെടെ മടങ്ങിവന്നുകഴിഞ്ഞു. ജില്ലയുടെ അതിർത്തിക്കുള്ളിലായി വളരെ കുറച്ചു ബസുകൾമാത്രമാണ് സർവീസ് നടത്തുന്നത്. ഹോട്ടലുകളും തുണിക്കടകളും ചെറിയ ജൂവലറികളും ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുതുടങ്ങി.
ചാമരാജനഗറിൽ മലയാളികൾ ഏറെയുള്ള ഗുണ്ടൽപേട്ടിൽ കച്ചവടകേന്ദ്രങ്ങളുൾപ്പെടെ സജീവമാണ്. ഇവിടത്തെ പച്ചക്കറിച്ചന്തയിൽ തിരക്കനുഭവപ്പെട്ടുവരുന്നതായി വ്യാപാരികൾ പറഞ്ഞു. ടൗണിൽ മിക്കസമയവും ജനത്തിരക്കുണ്ട്. ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിത്തുടങ്ങി. കുടകിലെ മലയാളികൾ കൂടുതലുള്ള കുശാൽനഗർ, മടിക്കേരി, വീരാജ്പേട്ട തുടങ്ങിയ പട്ടണങ്ങളെല്ലാം സജീവമായിക്കഴിഞ്ഞു. ഹോട്ടലുകളുൾപ്പെടെ തുറന്നു. മൈസൂരുവിൽ ഏതാനുംദിവസംമുമ്പാണ് നഗരസഭ ഇളവുകൾ അനുവദിച്ചത്. പുതിയ രോഗികളില്ലാതെ രണ്ടാഴ്ച പിന്നിട്ടതോടെയാണിത്. ഹോട്ടലുകളും തുണിക്കടകളും ജൂവലറികളും ഉൾപ്പെടെയുള്ള മിക്ക വ്യാപാരസ്ഥാപനങ്ങളും തുറന്നു. രണ്ടുമാസത്തോളമായി അടഞ്ഞുകിടന്ന വ്യാപാരകേന്ദ്രങ്ങളാണ് സജീവമായിത്തുടങ്ങിയത്.
അതേസമയം, മൂന്നു ജില്ലകളിലെയും വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനടുത്തുള്ള കച്ചവടസ്ഥാപനങ്ങൾ തുറക്കാൻ ഉടമകൾ താത്പര്യം കാണിക്കുന്നില്ല. ഹോട്ടൽ തുറക്കാൻ അനുമതിയുണ്ടെങ്കിലും ഭക്ഷണം കഴിക്കാൻ ആരും വരാതെ തുറന്നുവെച്ചിട്ട് എന്തുകാര്യമെന്ന് ബൈലക്കുപ്പയിലെ ഒരു ഹോട്ടൽനടത്തിപ്പുകാരൻ ചോദിച്ചു. അതിർത്തിക്കപ്പുറമുള്ള വയനാട് ജില്ല കോവിഡ് രോഗികൾ വർധിക്കുന്നതിനാൽ കർശന നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ അതിർത്തി കടന്നുള്ള യാത്രയ്ക്ക് അനുമതി കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ജില്ലകളിലേക്ക് പുറത്തുനിന്നെത്തുന്നവരെ കർശനമായി നിരീക്ഷിക്കുകയും സർക്കാർ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയുംചെയ്തുവരുന്നു.
അതേസമയം, 3 ദിവസത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ ഒറ്റ ദിവസം കോവിഡ് ബാധിതർ 500 കടന്നു. ഇന്നലെ 639 പേർക്കു രോഗം സ്ഥിരീകരിച്ചതിൽ 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. രോഗികൾ 11,224. നാലു പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 78. കോയമ്പത്തൂർ, തെങ്കാശി, കന്യാകുമാരി, തിരുപ്പൂർ, തേനി, നീലഗിരി തുടങ്ങി കേരളത്തിന്റെ അതിർത്തി ജില്ലകളുൾപ്പെടെ 25 ജില്ലകളിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഇന്നലെ കോവിഡ് ബാധിച്ച് 19 പേർ മരിച്ചു. ആകെ മരണം 148. രോഗികൾ 9,755.
Stories you may Like
- സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിൽ നിന്നും രാജിവച്ചോ? സത്യം ഇതാണ്
- രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് സമ്മർദ്ദം കുറയ്ക്കാൻ: മാർക്ക് ബൗച്ചർ
- രഞ്ജി കിരീടം നേടിയ മുംബൈ താരങ്ങൾക്ക് വൻ തുക പാരിതോഷികം
- സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; കലിപ്പിൽ ബുമ്രയും നബിയും
- ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പോസ്റ്ററിൽ നിന്നും രോഹിതിനെ 'പുറത്താക്കി' മുംബൈ ഇന്ത്യൻസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്