ഹൈഡ്രോക്സിക്ലോറോക്വിൻ ആവശ്യപ്പെട്ട് 25 ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ; സഹായ അഭ്യർത്ഥനയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം അഞ്ച് ടൺ മരുന്ന് ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ; പ്രിയസുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേലും; മലേറിയ മരുന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നിർമ്മിത പാരസെറ്റമോളിനും ഡിമാന്റേറുന്നു; മരുന്ന് ആവശ്യപ്പെട്ട് രാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ; ലോകരാജ്യങ്ങൾ അന്വേഷിക്കുന്ന 'മൃതസഞ്ജീവനി'ക്ക് പിന്നാലെ പനി മരുന്നും വിറ്റുകാശാക്കാൻ ഇന്ത്യ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നു മതിയെന്ന നിഗമനത്തിൽ എത്തിയത് രാജ്യത്തിന് ഗുണകരമാകുന്നു. ഇന്ത്യൻ മരുന്നു വ്യവസായത്തിന് ലോകത്തിന് മുമ്പിൽ യശസ്സ് വർദ്ധിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് മരുന്നിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ 'മൃതസഞ്ജീവനി'യായി ഹൈഡ്രോക്സിക്ലോറോക്വിൻ മാറിയതിന് പിന്നാലെ പനിമരുന്നായ പാരസെറ്റാമോളിന് വേണ്ടിയും ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുനന്ിൽ എത്തിയിട്ടുണ്ട്. എന്നാൽ മരുന്നുവിറ്റു കാശുണ്ടാക്കാനുള്ള വഴിയാണ് ഇന്ത്യയ്ക്ക് മുന്നിൽ തെളിയുന്നത്.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനായി ഹൈഡ്രോക്സിക്ലോറോക്വിൻ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് മുന്നിൽ കൈനീട്ടി നിൽക്കുകയാണ്. 25 രാഷ്ട്രങ്ങളാണ് ഇന്ത്യയെ മരുന്നിനായി സമീപിച്ചത്. ഇതിൽ ഭൂരിപക്ഷം പേർക്കും മരുന്നു കൊടുക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉത്പ്പാദന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന കണ്ടെത്തലിലാണ് ഹൈഡ്രോക്സിക്ലോറോക്വിന്നിനായി ലോകരാഷ്ട്രങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നത്.
ഇസ്രയേലിന് ക്ലോറോക്യുൻ മരുന്ന് അയച്ചുതന്നതിന് പ്രിയ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് നന്ദി, ഇസ്രയേലിലെ എല്ലാ പൗരന്മാരും അങ്ങേക്ക് നന്ദി പറയുകയാണ് എന്നായിരുന്നു നെതന്യാഹു അറിയിച്ചത്. ഇസ്രയേലിലേക്ക് ഇന്ത്യ മരുന്നുകൾ അയച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെഞ്ചമിൻ നെതന്യാഹു ട്വിറ്ററിലൂടെ നന്ദി പറഞ്ഞത്. ചൊവ്വാഴ്ചയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം അഞ്ച് ടൺ മരുന്നുകൾ ഇന്ത്യ ഇസ്രയേലിലേക്കുള്ള മരുന്ന് അയച്ചത്.
കോവിഡ് ചികിത്സക്കായി മരുന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നാം തിയതി നെതന്യാഹു നരേന്ദ്ര മോദിയെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ മരുന്ന് എത്തിക്കുകയും ചെയ്തു. കോവിഡ് ബാധ ആരംഭിച്ചതുമുതൽ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കൂടാതെ മാസ്കുകളും മരുന്നുകളും അനുവദിക്കണമെന്ന് മാർച്ച 13ന് തന്നെ നെതന്യാഹു നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇസ്രയേലിൽ ഇതുവരെ പതിനായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേർക്കാണ് ജീവൻ നഷ്ടമായത്. 121 പേർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.
കൊറോണ രോഗലക്ഷണങ്ങൾ ചികിത്സിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് പരീക്ഷിക്കുന്നത്. തുടർന്ന് ഇന്ത്യൻ വിപണിയിൽ മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടാകാതിരിക്കുന്നതിനും, അമിത വില ഇടാക്കുന്നതിന് തടയുന്നതിനുമാണ് കേന്ദ്ര സർക്കാർ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ രോഗം കൂടുതലായി ബാധിച്ചിട്ടുള്ള രാജ്യത്ത് ആവശ്യാനുസരണം വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി വ്യാപകമാകാൻ തുടങ്ങിയതോടെ മരുന്ന് കയറ്റുമതി ചെയ്യണമെന്ന് ട്രംപും അഭ്യർത്ഥിച്ചിരുന്നു. ഉടൻ തന്നെ ഇന്ത്യ ആവശ്യത്തിവ് അനുസരിച്ച് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ ഹൈഡ്രോക്സിക്ലോറോക്വിൻ അയച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബായ രാജപക്സെയും ട്വീറ്റ് ചെയ്തു. ഈ പ്രതികൂല സാഹചര്യത്തിൽ മരുന്ന് അയച്ചു തന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായാണ് ഗൊതബായ ട്വീറ്റ് ചെയ്തത്. കൂടാതെ ഹനുമാൻ സഞ്ജീവനി ഔഷധം എത്തിച്ചതുപോലെ ബ്രസീലിനാവശ്യമായ മരുന്ന് എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബൊൽസൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
പാരാസെറ്റാമോളിനും വൻ ഡിമാൻഡ്
ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും വിവിധ രാജ്യങ്ങളിൽനിന്നും ആവശ്യമുയരുന്നു. ലോകത്തിലേറ്റവും കൂടുതൽ പാരസെറ്റമോൾ ഗുളികകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിമാസം 5,600 മെട്രിക് ടൺ പാരസെറ്റമോൾ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ മാസം 200 മെട്രിക് ടൺ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജർമനി, യുകെ, അമേരിക്ക, സ്പെയിൻ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്.
കോവിഡ് പകരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോൾ. എന്നാൽ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്യപ്രകാരം മരുന്നു കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണർ ജാൻ തോംപ്സൺ ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമെന്നും അദ്ദേഹം പറയുന്നു. യു.കെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും പാരസെറ്റമോൾ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തിൽ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്നും പുതിയ ഓർഡറുകൾ വന്നിട്ടുണ്ട്.
ഹൈഡ്രോക്സിക്ലോറോക്വിൻ 'മൃതസഞ്ജീവനി' ആകുമ്പോൾ ഇന്ത്യ തന്നെ രാജാവ്
കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് സംഭരണത്തിൽ ഇന്ത്യ തന്നെ രാജാവ്. മരുന്നിന്റെ ശേഖരത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികൾ. 30 ദിവസത്തിനുള്ളിൽ 40 ടൺ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകൾ) ഉൽപാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം. കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തിൽ സുരക്ഷിതമാണ്. കേരളത്തിന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകൾ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം രോഗികൾക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മരുന്ന് നിർമ്മാണത്തിനു വേണ്ട ലൈസൻസ് നൽകുന്ന കാര്യവും സർക്കാർ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ, അനാവശ്യമായി അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നത് പാഴാകുമെന്ന നിർദ്ദേശത്തെ തുടർന്ന് വേണ്ടെന്നു വച്ചു.
ഒരു കോവിഡ് രോഗി ഒരു കോഴ്സിൽ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉൽപാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താൻ സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാർമസ്യൂട്ടിക്കൽസ് (ഗോവ) എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്നത്. അപൂർവമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതൽ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടർമാരുടെ വാട്സാപ് സന്ദേശങ്ങൾ കൂടി വന്നതോടെ പണക്കാർ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാൻ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാർച്ച് അവസാനത്തോടെ ഹൈഡ്രോക്സിക്ലോറോക്വിൻ ഷെഡ്യൂൾ എച്ച്1 വിഭാഗത്തിൽ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കാൻ സാധിക്കാതായി
എന്താണ് ഈ ഹൈഡ്രോക്സിക്ലോറോക്വിൻ?
പ്രതിരോധമരുന്നു വികസിപ്പിക്കും വരെ കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. ഇതിന്റെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചതു ചൊവ്വാഴ്ചയാണ്. അമേരിക്കയെ കൂടാതെ ബ്രസീൽ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ മരുന്ന് നൽകി. 1954 ൽ ആണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിൻ വികസിപ്പിക്കുന്നത്. 1820 ൽ സിങ്കോണ മരത്തിന്റെ തൊലിയിൽ നിന്നും ഫ്രഞ്ച് ഗവേഷകർ ക്വിനൈൻ എന്ന ആൽക്കലോയ്ഡ് വേർതിരിച്ചെടുക്കുകയുണ്ടായി. ഈ ആൽക്കലോയ്ഡിൽ നിന്നാണ് ക്ലോറോക്വിൻ എന്ന മരുന്ന് വികസിപ്പിച്ചെടുക്കുന്നത്. 1954 ൽ ആണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിൻ വികസിപ്പിക്കുന്നത്.
1935 ൽ ജർമൻ ശാസ്ത്രജ്ഞർ മലമ്പനിക്കുള്ള മരുന്നായി സിന്തറ്റിക് ക്ലോറോക്വിൻ വികസിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് മലമ്പനി വന്ന സൈനികരെ ചികിത്സിക്കാൻ സിന്തറ്റിക് ക്ലോറോക്വിൻ ആയയിരുന്നു ഉപയോഗിച്ചത്. ഈ ക്ലോറോക്വിന്റെ ടോസിക് അവസ്ഥ കുറഞ്ഞ പതിപ്പാണ് ഇന്ത്യ വികസിപ്പിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ. മികച്ച ആന്റിവൈറൽ ഏജന്റായി കണക്കാപ്പെടുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ചർമാർബുദം, റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്കും മരുന്നായി നൽകി വരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. 1955 ലാണ് അമേരിക്ക ഈ മരുന്നിന്റെ ഉപയോഗത്തിന് അംഗീകരം നൽകിയത്. ഛർദി, തലവേദന, കാഴ്ച്ചത്തകരാറ്, മസിലുകൾക്ക് ബലക്കുറവ് എന്നിവ ഈ മരുന്നിന്റെ പാർശ്വഫലങ്ങളാണ്. ഹൃദ്രോഗമുള്ളവർക്കും ഈ മരുന്ന് അപകടകരമാണ്.
ഇന്ത്യയിൽ കൊവിഡ് രോഗികളിൽ വ്യാപകമായി ഹൈഡ്രോക്സ് ക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് വ്യക്തതയില്ലാത്തതു തന്നെ കാരണം. ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവർക്കും മാത്രമാണ് ഇന്ത്യയിൽ ഇപ്പോൾ ഈ മരുന്ന് നൽകുന്നത്. കോവിഡ് ഗുരുതരാവസ്ഥയിലേക്ക് കടക്കാതെ തടയാൻ ഈ മരുന്നിന് കഴിയുമെന്ന് ചൈനയിലെ ഡോക്ടർമാർ അവകാശപ്പെടുന്നു. വൈറസ് ബാധ ഗുരുതരമായി ബാധിക്കാത്തവർക്ക് മരുന്ന് നൽകിയാൽ രോഗവിമുക്തിയുണ്ടാകുമെന്നും പറയുന്നു. ഇതേ കാര്യം തന്നെയാണ് ഡോണാൾഡ് ട്രംപും ആവർത്തിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പോലും ഈ മരുന്നിന് പൂർണമായി അംഗീകാരം നൽകിയിട്ടില്ല. എങ്കിലും പ്രസിഡന്റ് പറയുന്നത് രോഗിയുടെ ജീവൻ അപകടത്തിലാണെന്നു തോന്നുന്ന ഘട്ടത്തിൽ ഹൈഡ്രോക്സ് ക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കണമെന്നാണ്.
നിലവിൽ ലോകത്ത് ലഭ്യത കുറവുള്ള മരുന്നുകളുടെ പട്ടികയിലാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. എന്നാൽ, മരുന്നിന്റെ ശേഖരത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികൾ. 30 ദിവസത്തിനുള്ളിൽ 40 ടൺ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകൾ) ഉൽപാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്