വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് സംസ്ക്കാര ശൂന്യം; ജനീവ കരാറിന്റെ ലംഘനം; പിടികൂടിയ പൈലറ്റിനെ ഉടൻ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനെ താക്കീത് ചെയ്ത് ഇന്ത്യ; ദേശതാൽപര്യത്തിനുള്ള നടപടി സ്വീകരിക്കാൻ അവകാശമുണ്ടെന്നും വിദേശ മന്ത്രാലയം; ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുള്ളൂവെന്ന് നിലപാട് മാറ്റി പാക് സൈനിക വക്താവ്; യുദ്ധസമാനമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: വിങ് കമാൻഡർ അഭിനന്ദ് വർത്തമാനെ ഉടൻ തിരിച്ചയയ്ക്കണമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്. പൈലറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് സംസ്കാര ശൂന്യം. പാക്കിസ്ഥാന്റെ നടപടി ജനീവ കരാറിന്റെ ലംഘനം. അഭിനന്ദൻ പാക് കസ്ററഡിയിലാണെന്ന കാര്യം ഇന്ത്യ ഔദ്യോഗികമായി ഇന്ത്യ സ്ഥിരീകരിക്കുന്നതും ഇപ്പോഴാണ്. ദേശതാൽപര്യത്തിനുള്ള നടപടി സ്വീകരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും പാക്കിസ്ഥാനെ ഓർമിപ്പിച്ചു. അതിനിടെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതതയോഗം ചേരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. പാക്കിസ്ഥാൻ ഡപ്യൂട്ടി ഹൈക്കമീഷണർ സയിദ് ഹൈദർ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുള്ളുവെന്ന് പാക് സൈനിക വക്താവ് വ്യക്തമാക്കി. വിങ് കമാൻഡർ അഭിനന്ദനാണ് കസ്റ്റഡിയിലുള്ളതെന്നും അദേഹത്തിന് സൈനികമര്യാദ പ്രകാരം പരിഗണന നൽകുന്നുണ്ടെന്നും മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ പറയുന്നു. രണ്ട് പൈലറ്റുമാർ കസ്റ്റഡിയിൽ ഉണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവകാശപ്പെട്ടത്.
സൈനിക കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണ നീക്കം പരാജയപ്പെടുത്തി ഇന്ത്യ. പാക് വിമാനങ്ങൾ തടയുന്നതിനിടെ ഒരു ഇന്ത്യൻ പോർ വിമാനം തകർന്നതായും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ രണ്ട് പൈലറ്റുമാരെ പിടികൂടിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമാക്രമണത്തിന് തുനിഞ്ഞ ഒരു പാക് വിമാനം ഇന്ത്യ വീഴ്ത്തി.
ശത്രുസൈന്യത്തിന്റെ പക്കൽ അകപ്പെടുന്ന സൈനികന്റെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവിടുന്നത് ജനീവ കരാറിന്റെ ലംഘനമാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി തന്നെ ഇന്ത്യൻ സൈനികന്റെ വീഡിയോയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് ജനീവ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന ആക്ഷേപം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. ഈ വിഷയം ഇന്ത്യയും അന്താരാഷ്ട്ര തലത്തിൽ ഉന്നയിക്കാൻ ഇടയുണ്ട്. യുദ്ധത്തിൽ തടവിലാക്കപ്പെട്ട ഒരു സൈനികനെയോ ഇത്തരത്തിൽ വിമാനം തകർന്ന് കസ്റ്റഡിയിൽ അകപ്പെടുന്ന വൈമാനികനേയോ പരിക്കേറ്റയാളെങ്കിൽ വേണ്ട പരിചരണം നൽകുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യണമെന്നാണ് അന്താരാഷ്ട്ര നിയമം. ഇതിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരത്തിൽ സൈനികനെ തടവിൽ ലഭിച്ചാൽ ആ വിവരം നയതന്ത്ര ഉദ്യോഗസ്ഥർവഴിയും സൈനിക വക്താക്കൾ വഴിയും പരസ്പരം രാജ്യങ്ങൾ അറിയിക്കണമെന്ന ധാരണ പാക്കിസ്ഥാൻ പാലിച്ചില്ലെന്നതും വ്യക്തമാണ്.
ശത്രുപാളയത്തിൽ പെട്ടെങ്കിലും തല ഉയർത്തി തന്നെ നിന്നിരുന്നു അഭിനന്ദൻ വർത്തമാൻ. വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ രാജ്യത്തിനുള്ളിൽ ആ ദുഃഖം പടർന്നിട്ടുണ്ട്. അഭിനന്ദൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഏവരും. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തുവന്നു. വ്യോമസേനയുടെ ഒരു പൈലറ്റിനെ കാണാതായി എന്ന് കേൾക്കുന്നതിൽ താൻ ദുഃഖിതനാണ്. ഒന്നും സംഭവിക്കാതെ എത്രയും വേഗം അദ്ദേഹം വീട്ടിൽ തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷ. ഈ സമ്മർദ സമയത്ത് നാം നമ്മുടെ സൈന്യ വിഭാഗങ്ങൾക്ക് ഒപ്പം നിൽക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും നേരത്തെ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്.
ഇന്ത്യക്ക് വേണ്ടി ധീരമായി പോരാടിയ പൈലറ്റാണ് ഇപ്പോൾ പാക്കിസ്ഥാൻ കസ്റ്റഡിയിലായ യുവ സൈനികൻ വർധമാൻ. ഇന്ത്യൻ അതിർത്തി ലംഘിക്കാനെത്തിയ പാക്കിസ്ഥാന്റെ മൂന്ന് എഫ്-16 വിമാനങ്ങളെ പൊടുന്നനെ പറന്നുയർന്ന ഇന്ത്യൻ മിഗ്-21 ബൈസൺ ജെറ്റ് വിമാനങ്ങളാണ് പ്രതിരോധിച്ചത്. ഇന്ത്യൻ ആക്രമണം വന്നതോടെ സേനാതാവളിലും ഇന്ത്യൻ സൈനിക പോസ്റ്റിലും ബോംബിംഗിന് എത്തിയ പാക് വിമാനങ്ങൾ തിരിച്ച് പറക്കുകയും അവയെ ഇന്ത്യൻ മിഗ് വിമാനങ്ങൾ പിൻതുടർന്ന് ആക്രമിക്കുകയുമായിരുന്നു.
ഇതിനിടെ ഇന്ത്യൻ സേനയുടെ വെടിയേറ്റ് പാക് അതിർത്തിയിൽ മൂന്നു കിലോമീറ്റർ അപ്പുറം ഒരു പാക് വിമാനവും തകർന്നുവീണു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ഇക്കാര്യം റിപ്പോർട്ടു ചെയ്തു. ഒരു പാക് വിമാനത്തിന് വെടിയേൽക്കുന്നതും അതിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതും ഇന്ത്യൻ മണ്ണിൽ നിന്നുതന്നെ സൈനികർക്ക് കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ പാക് റേഡിയോയെ ഉദ്ധരിച്ച് സൈന്യം പുറത്തുവിട്ടതെന്ന് വ്യക്തമാക്കി വീഡിയോകളും ദൃശ്യങ്ങളും പാക്കിസ്ഥാൻ പുറത്തുവിടുകയും ചെയ്തു.
ഒരു സംഘം പാക് സൈനികർ മുഖത്ത് മുറിവേറ്റ ഒരു വൈമാനികനെ പിടികൂടുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ പൈലറ്റിനെ കണ്ണുകൾ മൂടിക്കെട്ടി പാക് സേനാ താവളത്തിൽ എത്തിക്കുന്ന ചിത്രങ്ങളും തകർന്ന ഇന്ത്യൻ വിമാനത്തിന്റേതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും എത്തി. ഇതിന് ശേഷമാണ് ഇന്ത്യൻ പൈലറ്റിനെ ചോദ്യം ചെയ്യുന്നു എന്ന് വ്യക്തമാക്കി വീഡിയോയും പൈലറ്റിൽ നിന്ന് പിടിച്ചെടുത്തത് എന്ന് പറഞ്ഞ് രേഖകളും പാക്കിസ്ഥാൻ പുറത്തുവിടുന്നത്. പാക് അതിർത്തി ലംഘിച്ച് വന്ന വിമാനം വെടിവച്ചിട്ടു എന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
എന്നാൽ ഇന്ത്യൻ അതിർത്തി ലംഘിച്ച് സൈനിക താവളങ്ങൾ ആക്രമിക്കാനെത്തിയ വിമാനങ്ങളെ ധീരമായി ചെറുത്ത് തിരികെ ആക്രമിച്ച വൈമാനികനാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പിടിയിലായത്. ഒരുപക്ഷേ, വർധമാൻ ഉൾപ്പെട്ട ഇന്ത്യൻ വ്യോമസേന വിംഗിന്റെ ചെറുത്തുനിൽപ്പ് ഇല്ലായിരുന്നെങ്കിൽ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലോ സമീപത്തെ സൈനിക കേന്ദ്രങ്ങളിലോ പാക് വ്യോമസേന ബോംബിങ് നടത്തുമായിരുന്നു എന്നാണ് സൂചനകൾ പുറത്തുവരുന്നത്. ധീരമായാണ്, ഒട്ടും കൂസലില്ലാതെ പാക് സൈനിക ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് അഭിനന്ദൻ മറുപടി നൽകുന്നതെന്ന് പാക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. ഇന്ത്യൻ സൈനിക രഹസ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്കും മറ്റും അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകാനാവില്ല എന്ന് ധീരതയോടെ ഉത്തരം നൽകുകയാണ് അഭിനന്ദൻ. മുഖത്ത് മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യുന്നത്.
പാക് ആർമിയുടെ ചോദ്യങ്ങൾക്ക് മുഖം മറച്ച ഇന്ത്യൻ വ്യോമ സേനാ യൂണിഫോമിലുള്ള യുവാവ് മറുപടി നൽകുന്നതാണ് വീഡിയോയാണ് ആർമി പുറത്തുവിട്ടത്. തന്റെ പേര് അഭിനന്ദൻ ആണെന്നും വിങ് കമാൻഡർ ആണെന്നും സർവീസ് നമ്പർ 27981 ആണെന്നും വ്യക്തമാക്കുന്ന യുവാവ് താൻ പൈലറ്റാണെന്നും താനൊരു ഹിന്ദു ആണെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റു പല ചോദ്യങ്ങളോടും മറുപടി പറയാൻ വിസമ്മതിക്കുന്നുമുണ്ട്. ഇന്ത്യൻ സേനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബഹുമാനത്തോടെ തന്നെ ഞാൻ ഇതിന് മറുപടി നൽകില്ലെന്ന് ധീരതയോടെ പറയുകയാണ് അഭിനന്ദൻ. ഇതിന് പിന്നാലെയാണ് താൻ പാക്കിസ്ഥാൻ ആർമിയുടെ കസ്റ്റഡിയിലാണോ എന്ന് യുവാവ് ചോദിക്കുന്നത്.
ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന വീഡിയോയ്ക്കൊപ്പം 'അഭി' എന്ന് പേർ ആലേഖനം ചെയ്ത എയർഫോഴ്സ് യൂണിഫോം ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടു. യുവാവിന്റെ മുഖത്ത് മുറിവേറ്റതായി ചിത്രങ്ങളിലും വീഡിയോയിലും വ്യക്തമാണ്. മുഖത്തുനിന്ന് രക്തംവാർന്നതായും കാണാം. ഇതോടൊപ്പം ഒരു റിവോൾവർ, കണ്ണട, മാപ്പുകൾ, ആയുധങ്ങളുടേയും മറ്റും രേഖകൾ തുടങ്ങി യുവാവിൽ നിന്ന് പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവിട്ടു. ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന 'സർവൈവൽ ഓഫ് ലാൻഡ്' ബുക്ക്ലെറ്റും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കൈകൾ പിന്നിലേക്ക് കെട്ടി കാലുമായി ബന്ധിച്ച നിലയിൽ നിർത്തിയാണ് യുവാവിനെ ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം തകർന്നുവീണ വിമാനത്തിന്റേതെന്ന വ്യക്തമാക്കുന്ന ചിത്രങ്ങളും പാക് മാധ്യമങ്ങൾ നൽകിയിരുന്നു.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- 'രക്തച്ചൊരിച്ചിലിന്റെ രാത്രി'യിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്