ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാം... ശബ്ദത്തെ അിതജീവിക്കുന്ന വേഗത.. 5300 കിലോ വഹിച്ചു പറക്കും... പദ്ധതി ചെലവ് 55,000 കോടി; ഇന്ത്യയുടെ തേജസ് വാങ്ങാൻ വിദേശ ശക്തികൾ ക്യൂ നിൽക്കുമോ..?
തേജസ് എവിടെ? വ്യോമസേനയ്ക്കും ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിനും മുന്നിൽ ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതാ നമ്മുടെ സ്വന്തം തേജസ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന മികവോടെയാണ് ഇന്നലെ ഈ ശബ്ദാതിവേഗ ലഘു യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമായത്.
കാലപ്പഴക്കം കൊണ്ടും ഘടകങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടും പതിവായ അപകടങ്ങൾ കൊണ്ടും 'പറക്കുന്ന ശവപ്പെട്ടികൾ' എന്ന ദുഷ്പേരു വീണ മിഗ്21 വിമാനസ്ക്വാഡ്രണുകൾക്ക് മികവുറ്റ പകരക്കാരനാകാൻ തേജസിനു കഴിയും.
ഫ്രഞ്ച് നിർമ്മിത മിറാഷ്2000 ആയിരുന്നു തേജസ് നിർമ്മാണത്തിൽ എച്ച്.എ.എല്ലിന്റെ മാതൃക. പുറത്തിറങ്ങിയപ്പോൾ മിറാഷ്2000 വിമാനങ്ങളേക്കാൾ മികവ് എന്ന് പഴയ ആകാശപ്പോരാളികളുടെ സാക്ഷ്യം. തദ്ദേശനിർമ്മിതം എന്ന് അവകാശപ്പെടുമ്പോഴും തേജസിൽ 35 ശതമാനവും വിദേശ ഉപകരണങ്ങളാണ്. ഇസ്രയേൽ നിർമ്മിത മൾട്ടി മോഡ് റഡാർ എറ്റ്ല 2032, ഇസ്രേലി ഡെർബി വ്യോമവേധ മിസൈൽ, അമേരിക്കൻ എൻജിൻ, ബ്രിട്ടീഷ് ഇജക്ഷൻ സംവിധാനം... തേജസ് ഇന്ത്യനല്ലെന്നു വാദിക്കുന്നവരുണ്ട്. പക്ഷേ, സ്വന്തമായ നിരവധി അത്യാധുനിക ഘടകങ്ങളും കൂടിച്ചേർന്നപ്പോൾ മികവിനു നേരേ കണ്ണടയ്ക്കാനാകില്ലെന്നു നേർസാക്ഷ്യം. ശ്രീലങ്കയും ഈജിപ്തും തേജസിൽ താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. പക്ഷേ, ഇന്ത്യൻ വ്യോമസേനയോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ് എച്ച്.എ.എല്ലിന്റെ തീരുമാനം.
റഷ്യൻ, ബ്രിട്ടീഷ്, ഫ്രഞ്ച് വിമാനങ്ങളാണ് ഇപ്പോൾ നമ്മുടെ വ്യോമസേനയിലുള്ളത്. പാക്കിസ്ഥാനെയും ചൈനയെയും ഒരേ സമയം അഭിമുഖീകരിക്കേണ്ടിവന്നാൽ 45 പോർവിമാന സ്ക്വാഡ്രണുകൾ വേണമെന്ന് വ്യോമസേന പറയുന്നിടത്ത് ഇപ്പോഴുള്ളത് 33 മാത്രം. ഫ്രഞ്ച് നിർമ്മിത റഫേൽ ജെറ്റ് കരാറിനുള്ള ചർച്ചയും തർക്കവും കാലതാമസവുമെല്ലാം കണക്കാക്കുമ്പോൾ തേജസ് വ്യോമസേനയ്ക്ക് അവശ്യം വേണ്ട യുദ്ധശക്തി കൂടി നൽകും. 1970ൽ വിഭാവനം ചെയ്ത ലഘു യുദ്ധവിമാന പദ്ധതി. വ്യക്തമായ രൂപരേഖ 1982ൽ. അനുമതി കിട്ടിയപ്പോൾ എട്ടു വർഷം കൂടി കഴിഞ്ഞു. നിർമ്മാണം തുടങ്ങിയപ്പോൾ പതിറ്റാണ്ടു പിന്നിട്ടു. ആദ്യത്തെ പരീക്ഷണപ്പറക്കൽ 2001 ജനുവരിയിൽ. ആണവസ്ഫോടന പരീക്ഷണത്തെത്തുടർന്ന് സാങ്കേതികവിദ്യയുടെ ലഭ്യതയിലുണ്ടായ രാജ്യാന്തര പ്രശ്നങ്ങളുമെല്ലാം അതിജീവിച്ചാണ് ഇപ്പോഴത്തെ വിജയം.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ. എൽ) നിര്‍മിച്ച തേജസ് യുദ്ധവിമാനം 33 വർഷത്തെ നിർമ്മാണ, പരീക്ഷണ കടമ്പകൾ കടന്നാണ് സേനയുടെ ഭാഗമായത്. മിഗ്21 ന് പൂർണമായും പകരംവെക്കണമെങ്കിൽ 120 തേജസ്സുകൾ നിർമ്മിക്കണം. വിമാനത്തിന് 275 മുതൽ 300 കോടി രൂപവരെയാണ് ചെലവ്. 10 ടണ്ണാണ് ഭാരം. രണ്ടു തേജസ് വിമാനങ്ങളാണ് വെള്ളിയാഴ്ചനടന്ന ചടങ്ങിൽ സേനയ്ക്ക് കൈമാറിയത്. ഒരു സ്ക്വാഡ്രണിൽ 20 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തും. ബാക്കിവരുന്ന 18 തേജസ് വിമാനങ്ങളും നാല് പരിശീലന വിമാനങ്ങളും 2018ഓടെ വ്യോമസേനയ്ക്ക് കൈമാറും. ഇതോടെ സ്ക്വാഡ്രൺ സജ്ജമാകും. ഇതുവരെ വിമാനം 2500 മണിക്കൂർ പറക്കൽ പൂർത്തിയാക്കി.
വ്യോമസേനയുടെ ഭാഗമാക്കിയതിനെത്തുടർന്ന് സ്ക്വാഡ്രൺ ആദ്യ കമാൻഡിങ് ഓഫീസർ കൂടിയായ ഗ്രൂപ്പ് ക്യാപ്റ്റൻ മാധവ് രംഗാചാരി തേജസ് പറത്തി. ലോകത്തിനുമുകളിലെത്തിയ അനുഭവമായിരുന്നു. ബഹുമാനവും ആദരവും തോന്നുന്നു മാധവ് രംഗാചാരി പറഞ്ഞു. തേജസ് സ്ക്വാഡ്രണിൽ ഏഴ് ഓഫീസർമാർ, 42 സേനാംഗങ്ങൾ, 20 നോൺ കമ്മിഷണർ ഓഫീസർമാർ എന്നിവരാണ് ഉൾപ്പെടുന്നത്. ഒക്ടോബർ എട്ടിനുനടക്കുന്ന വ്യോമസേനാ ദിനത്തിൽ തേജസ് പറത്തുമെന്ന് എയർ മാർഷൽ ജസ്ബീർ വാലിയ പറഞ്ഞു.
2001ലാണ് തേജസ് ആദ്യമായി പറന്നുയർന്നത്. തുടർന്ന് 15 വർഷം വിവിധപരീക്ഷണങ്ങളുടെ കാലമായിരുന്നു. വ്യോമസേന 80 തേജസ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. നിർമ്മാണത്തിന് 7965 കോടി രൂപയാണ് കേന്ദ്രമനുവദിച്ചത്. തേജസ്സിന്റെ നേവിപതിപ്പിന് 2500 കോടി രൂപയും അനവദിച്ചിട്ടുണ്ട്. തേജസ് സ്ക്വാഡ്രണ്‍ വിഭാഗത്തിന്റെ ആസ്ഥാനം ആദ്യ രണ്ടുവർഷം ബെംഗളൂരുവിലായിരിക്കും. പിന്നീട് തമിഴ്നാട്ടിലെ സൂലൂരിലേക്ക് മാറ്റും.
1985ലാണ് തേജസ് ലഘുയുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. 1994ൽ സേനയുടെ ഭാഗമാക്കാനായിരുന്നു പദ്ധതി. എന്നാൽ പദ്ധതി പലകാരണങ്ങളാൽ നീണ്ടുപോയി. തേജസ് യാഥാർഥ്യമാക്കിയ ശാസ്ത്രജ്ഞരെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. പ്രതിരോധരംഗത്ത് ഇന്ത്യയുടെ സ്വയംപാര്യാപ്തതയും കരുത്തുമാണ് തേജസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും അഭിന്ദനങ്ങളെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കറും പ്രതികരിച്ചു.
ഏറെ വൈകിയിട്ടും നിറഞ്ഞ ശൗര്യത്തോടെ തേജസ് ലഘു യുദ്ധവിമാനം (എൽ.സി.എ) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ശത്രുവിന്റെ തലയ്ക്കു മേലെ കത്തിമുനയായി ഇനി 'ഫ്ളൈയിങ് ഡാഗേഴ്സ് 45' സ്ക്വാഡ്രൺ രാജ്യത്തിന്റെ ആകാശത്തു കാവലാകും.
33 വർഷം മുമ്പു വിഭാവനം ചെയ്ത എൽ.സി.എ. പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നു പുറത്തിറങ്ങിയത്.
ബംഗളുരുവിലെ എയർക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിൽ നാളികേരമുടച്ച്, സർവമത പ്രാർത്ഥനകളുടെ പശ്ചാത്തലത്തിൽ തേജസ് പറന്നുയർന്നു. രണ്ടു വിമാനങ്ങളുമായി തുടങ്ങുന്ന ഫ്ളൈയിങ് ഡാഗേഴ്സ് സ്ക്വാഡ്രന്റെ പ്രഥമ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ മാധവ് രംഗാചാരി എട്ടു മിനിറ്റ് പറക്കലിനു ശേഷം നിലംതൊട്ടപ്പോൾ ജലപീരങ്കികൾ ജല സല്യൂട്ടോടെ വരവേറ്റു. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവിനും കരുത്തിനും ഒരു ഉദാഹരണം കൂടി. സമാനതകളില്ലാത്ത അഭിമാനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. തേജസ് രാജ്യത്തിന്റെ കരുത്ത് പുതിയ തലത്തിലെത്തിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ ട്വിറ്ററിൽ പറഞ്ഞു. ഇക്കൊല്ലം തന്നെ ആറു തേജസുകൾ കൂടി പുതിയ സ്ക്വാഡ്രന്റെ ഭാഗമാകും. അടുത്ത വർഷം എട്ടെണ്ണവും. രണ്ടു വർഷത്തേക്ക് ബംഗളുരുവായിരിക്കും ആസ്ഥാനം. പിന്നീട് തമിഴ്നാട്ടിലെ സുലൂരിലേക്കു മാറ്റും.
ആക്ടീവ് ഇലക്ട്രിക്കലി സ്കാൻഡ് അറേ റഡാർ, യൂണിഫൈഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി, ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ആകാശത്തെയും ഭൂമിയിലെയും ലക്ഷ്യം ഭേദിക്കാനുള്ള പ്രാപ്തി, റഡാറുകളുടെ കണ്ണിൽ എളുപ്പം പതിയാത്ത തരത്തിലുള്ള വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം തുടങ്ങി കരുത്തുറ്റ തേജസുകളാകും ഇനിയുള്ള വർഷങ്ങളിൽ പറന്നുയരുക.
പേരിട്ടത് വാജ്പേയി
പ്രധാനമന്ത്രിയായിരിക്കെ അടൽ ബിഹാരി വാജ്പേയിയാണ് തേജസ് എന്നു വിമാനത്തിന് നാമകരണം ചെയ്തത്
ഇന്ത്യൻ നിർമ്മിത സൂപ്പർസോണിക് യുദ്ധവിമാനം തേജസിന്റെ പ്രത്യേകതകൾ
ആദ്യത്തെ തദ്ദേശനിർമ്മിത യുദ്ധവിമാനം; 65 ശതമാനം ഘടകങ്ങളും ഇന്ത്യൻ നിർമ്മിതം
പരമാവധി വേഗം മണിക്കൂറിൽ 2,025 കി.മീറ്റർ. 15 കി.മീ. ഉയരെ പറക്കാൻ ശേഷി
13.2 മീറ്റർ നീളം. ചിറക് അഗ്രങ്ങൾ വരെ 2.2 മീറ്റർ വീതി
12 ടൺ ഭാരം
വിങ്സ്പാൻ: 8.2 മീറ്റർ
റേഞ്ച്്: 3000 കി.മീറ്റർ
ഉയരം: 6.36 മീറ്റർ
വേഗം: മണിക്കൂറിൽ 2200 കിലോമീറ്റർ
വഹിക്കാവുന്ന ഭാരം: 5,300 കിലോഗ്രാം
ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ശേഷി
ഒറ്റ എൻജിൻ, ഒറ്റ സീറ്റ് വിമാനം
ഏത് ഉയരത്തിലും ശബ്ദാതിവേഗം
വികസനവും നിർമ്മാണവുമടക്കം 55,000 കോടി രൂപ പദ്ധതിച്ചെലവ്
ഒരു വിമാനത്തിനു ചെലവ് 220250 കോടി രൂപ
ശത്രുവിമാനങ്ങളുടെ സാന്നിധ്യമറിയാൻ തദ്ദേശനിർമ്മിത റഡാർ വാണിങ് റഡാർ തരംഗ്
സ്വന്തമായി പരിഷ്കരിക്കാവുന്ന സ്വന്തം കംപ്യുട്ടർ സംവിധാനം
വ്യോമവേധ മിസൈൽ, ലേസർ ബോംബ് വാഹകശേഷി
നിർമ്മാണം: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ)
ആയുധങ്ങൾ: കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ അധിഷ്ഠിത ബോംബുകൾ.
മറ്റു പ്രത്യേകതകൾ: അത്യാധുനീക ഉപഗ്രഹാധിഷ്ഠിത ദിശാ സൂചക സംവിധാനം ഡിജിറ്റൽ കംപ്യൂട്ടർ നിയന്ത്രിത ആക്രമണശേഷി, ഓട്ടോ പൈലറ്റ് സംവിധാനം
Stories you may Like
- തേജസിൽ പറന്ന് പ്രധാനമന്ത്രി
- 'നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയച്ചു, ബ്ളാക്ക് മെയിൽ ചെയ്തു'
- ബംഗളൂരുവിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്തുകൊന്നത് പ്രണയപ്പകയിൽ
- എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ? നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
- 'മമ്മയും ഡാഡിയും ക്ഷമിക്കണം...ഇതല്ലാതെ വേറെ വഴിയില്ല'; തേജസിന്റെ ആത്മഹത്യ കുറിപ്പ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍