അലറിവിളിക്കുന്ന അർണാബുമാർ യുദ്ധത്തിന് വഴിമരുന്നിടുമോ? ഇൻഡോ-പാക് മാദ്ധ്യമ യുദ്ധവും മുറുകുന്നു; പക്ഷം പിടിക്കാൻ മത്സരിച്ച് ഉർദ്ദുഭാഷാ പത്രങ്ങൾ; ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്ക് നീങ്ങിയാൽ ഒന്നാം പ്രതി മാദ്ധ്യമങ്ങളെന്ന് ബിബിസി; ഓർമ്മിപ്പിക്കുന്നത് ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മാദ്ധ്യമങ്ങളുടെ യുദ്ധം. കശ്മീർ അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന അപ്രഖ്യാപിത വെടി വയ്പ്പ് പൂർണ്ണ യുദ്ധമായി മാറിയാൽ അതിൽ മാദ്ധ്യമങ്ങളുടെ പങ്കു ചെറുതായിരിക്കില്ലെന്നു ബിബിസി. ശീത യുദ്ധ കാലത്തു റഷ്യൻ നേതാവ് നികിത ക്രൂഷ്ചേവ് പറഞ്ഞത് മാദ്ധ്യമങ്ങളാണ് ഞങ്ങളുടെ പ്രധാന ആയുധം എന്നാണ്, ഇതിനെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതാണ് ഇപ്പോൾ കശ്മീരിന്റെ പേരിൽ ഇന്ത്യ, പാക് അനുകൂല മാദ്ധ്യമങ്ങൾ എടുക്കുന്ന നിലപാട്. ജമ്മു കശ്മീരിലെ ഉറിയിൽ പാക്കിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരു ഭാഗത്തും സമ്മർദ്ദം കനത്തതും അതിനു ചുവടു പിടിച്ചു ഇരു പക്ഷത്തേയും ന്യായങ്ങൾ പുറം ലോകത്തു എത്തിക്കാൻ മാദ്ധ്യമങ്ങൾ മത്സരിക്കുന്നതും നിരീക്ഷിച്ചാൽ യുദ്ധം ഏറെക്കുറെ തുടങ്ങിയ പ്രതീതിയാണ് ലഭിക്കുന്നത്.
മാദ്ധ്യമ വാർത്തകളുടെ ചുവട് പിടിച്ചു സോഷ്യൽ മാദ്ധ്യമങ്ങൾ കൂടി രംഗത്ത് എത്തിയതോടെ സർക്കാരുകൾ എടുക്കുന്ന നിർണ്ണായക നിലപാടിന് പോലും പ്രസക്തി നഷ്ടപ്പെടുകയാണ്. ഓഹരി വിപണിയും മറ്റും മാദ്ധ്യമ വാർത്തകളോട് നിമിഷം പ്രതി പ്രതികരിക്കുന്നതിനാൽ യുദ്ധസമാന സാഹചര്യം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ അനുരണനങ്ങൾ ഏറെ വലുതാണ്. ഇക്കാരണം കൊണ്ട് കൂടിയാകാം, സർക്കാർ തലത്തിൽ നിന്ന് യുദ്ധത്തെ പറ്റി പൂർണ്ണ നിശബ്ദം ആയിരുന്നിട്ടും യുദ്ധ ഭീതിയിൽ ഇന്നലെ പാക്കിസ്ഥാൻ ഓഹരി കമ്പോളം വലിയ തകർച്ച നേരിട്ടത്.
ഇരു ഭാഗത്തും സമ്മർദ്ദം വളർത്തുന്നതിൽ പക്ഷം പിടിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടിങ് വലിയ പങ്കു വഹിക്കുന്നുണ്ടെന്നാണ് ബിബിസി കണ്ടെത്തൽ. ഇന്ത്യൻ നിയന്ത്രണത്തിൽ ഉള്ള കാശ്മീരിൽ മാദ്ധ്യമ പ്രവർത്തകർ കൃത്യമായി പക്ഷം പിരിഞ്ഞിരിക്കുകയാണ്. ഒരു വിഭാഗം ഇന്ത്യൻ അനുകൂല നിലപാട് എടുക്കുമ്പോൾ മറു വിഭാഗം വിരുദ്ധ നിലപാടുമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കനത്ത കർഫ്യു നേരിട്ടാണ് മാദ്ധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നതെന്നും സൈന്യത്തിന്റെ കർക്കശ നിലപാടിൽ സർക്കാർ വിരുദ്ധ റിപ്പോർട്ടിങ്ങിനു സാധ്യത കൂടുതലാണെന്നും ബിബിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം ഭീകരരെ നേർക്ക് നേർ നേരിടേണ്ടി വരുന്ന മാദ്ധ്യമ പ്രവർത്തകർ ഒരു ദാക്ഷിണ്യവും കാട്ടാതെ സർക്കാർ അനുകൂല റിപ്പോർട്ടിങ്ങിനു തയ്യാറാകയും ചെയ്യും. ജനം നേരിടുന്ന കൊടിയ ദുരിതങ്ങൾ ആദ്യം കാണുന്നവരിൽ മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടുന്നതിനാൽ പുറം ലോകത്തു ഇത്തരം വാർത്തകൾ ആദ്യം എത്തുകയും അതിന്റെ ഗുണം സർക്കാർ നീക്കങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് ബിബിസി ടീമിന്റെ വിലയിരുത്തൽ. പ്രിന്റ് പത്രങ്ങളും ലോക്കൽ കേബിൾ ടിവി നെറ്റ്വർക്കും റേഡിയോയും ഒക്കെ ഇന്ത്യ സമർത്ഥമായി ഉപയോഗിക്കുന്നു എന്നും ഇവർ കണ്ടെത്തുന്നു.
പത്രങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഉറുദു ഭാഷയിലെ ഡെയിലി അഫ്താബ്, ഉറുദു പത്രമായ അൽ സഫ, ഇംഗ്ലീഷ് ഓൺലൈൻ പത്രം ഗ്രെയ്റ്റർ കശ്മീർ, മറ്റു ഇംഗ്ലീഷ് പത്രങ്ങളായ കാശ്മീർ ടൈംസ്, കാശ്മീർ മോണിറ്റർ, കാശ്മീർ റീഡർ, റൈസിങ് കാശ്മീർ, ഉറുദു പത്രം കാശ്മീർ ഉസ്മ, ശ്രീനഗർ ടൈംസ് എന്നിവ അതിർത്തി തർക്കവും സൈനിക ഭീകര ഏറ്റുമുട്ടലും നിമിഷം പ്രതി ജനങ്ങളിൽ എത്തിക്കുന്നു.
ചാനലുകളുടെ ഭാഗത്തു സെൻ ടി വി, ജെ കെ ചാനൽ, ടേക്ക് വൺ ടി വി, വാദി ടി വി, 9 ടി വി എന്നിവയാണ് പ്രധാനമായും റിപ്പോർട്ടിങ് രംഗത്ത് ഉള്ളത്. ഉർദുവിലും കാശ്മീരിലും റിപ്പോർട്ട് ചെയ്തു ദേശീയ ചാനലായ ദൂരദർശൻ കാശ്മീർ ചാനൽ രാജ്യത്തിന്റെ ജിഹ്വയായി സാദാ സമയം ജനങ്ങളിൽ എത്താൻ ശ്രമിക്കുന്നു. ഇതോടൊപ്പം ന്യൂസ് ഏജൻസികളായ കാശ്മീർ ന്യൂസ് സർവീസ്, കറന്റ് ന്യൂസ് സർവീസ് എന്നിവയും സജീവമായി രംഗത്തുണ്ട്. ഇതിനു പുറമെയാണ് സ്വകാര്യ റേഡിയോ ആയ ബിഗ് എഫ് എം 92.7 ന്റെ പ്രവർത്തനം.
അതേ സമയം പാക്കിസ്ഥൻ ഭാഗത്തും സമാന തരത്തിൽ ഉള്ള നീക്കങ്ങൾ തന്നെയാണ് മാദ്ധ്യമ ഭാഗത്തും നിന്നുള്ളത്. പാക് നിയന്ത്രിത കാശ്മീരിൽ കടുത്ത നിയത്രണത്തിലാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ മാദ്ധ്യമങ്ങളുടെ ഇഷ്ട വിഷയം. അഥവാ അത്തരം വാർത്തകളെ റിപ്പോർട്ട് ചെയ്യാൻ കഴിയൂ. മാദ്ധ്യമങ്ങളെ കൃത്യമായി പ്രചാരണ ആയുധമാക്കാൻ പാക് നിയന്ത്രിത കാശ്മീരിൽ സർക്കാർ സംവിധാനങ്ങൾക്കു കഴിയുന്നു എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തനത്തിന് കനത്ത വിലക്ക് നേരിടുന്നത് 2006 മുതൽ ഹ്യൂമൻ റൈറ്റ് വാച്ച് ഗ്രൂപ് പരാതിപ്പെടുന്ന കാര്യവും ബിബിസി എടുത്തു കാട്ടുന്നു. ഏക സ്വകാര്യ നിയന്ത്രിത മാദ്ധ്യമ വിഭാഗം എഫ്എം റേഡിയോ മാത്രമാണ്. അതും വിനോദ പരിപാടികൾ മാത്രം പ്രേക്ഷേപണം ചെയ്യാൻ ഉള്ള അനുമതിയോടെ പ്രവർത്തിക്കുന്നവ. വാർത്തകളും വാർത്ത അധിഷ്ഠിത പരിപാടികളും സർക്കാർ നിയന്ത്രിത റേഡിയോ വഴി മാത്രമേ അവതരിപ്പിക്കാൻ കഴിയൂ. ഇന്റർനെറ്റ് ഉപയോഗത്തിനും പരിമിതിയുണ്ട്. ഇപ്പോഴും പാക് നിയന്ത്രിത കാശ്മീരിൽ ടെലികോം വികസനം പ്രാരംഭ ദിശയിലാണ്.
മിക്ക പത്രങ്ങളും ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനാൽ പുറം ലോകത്തെ വിവരങ്ങൾ ഏറെ പരിമിതമായാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു കാരണവശാലും വിദേശ മാദ്ധ്യമ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ ഉള്ള അവസരവും ഇവിടെയില്ല. പാക് അധീന കാശ്മീരിൽ സർക്കാർ മുൻകൂട്ടിയുള്ള അനുമതി ലഭിക്കാതെ പുറത്തു നിന്നുള്ള മാദ്ധ്യമ പ്രവർത്തകർക്ക് കടക്കാനും കഴിയില്ല.
ഉർദുവിൽ മാത്രമാണ് മിക്ക പത്രങ്ങളും പുറത്തു വരുന്നത്. സിയാസ്ത്, മഹാസീബ്, കബറാമ, കശ്മീർ എക്സ്പ്രസ് എന്നിവയാണ് പ്രധാന പത്രങ്ങൾ. പാക്കിസ്ഥാൻ ടി വിയുടെ നിയന്ത്രണത്തിലുള്ള പിടിവി ആസാദ് ജമ്മു കാശ്മീർ ആണ് ഏക ടെലിവിഷൻ ചാനൽ. ഉറുദു, പഹാരി, ഗോജിറി ഭാഷകളിൽ ഇത് സംപ്രേഷണം ചെയ്യുന്നുണ്ട്. മുസാഫറാബാദിൽ നിന്നും മിർപൂരിൽ നിന്നും പാക് സർക്കാർ അധീനതയിൽ പ്രേക്ഷപണം നടത്തുന്ന ആസാദ് കശ്മീർ റേഡിയോയും ജനങ്ങൾ പ്രധാനമായും വിവര ശേഖരണത്തിന് ആശ്രയിക്കുന്നത്. സ്വകാര്യ നിയത്രണത്തിൽ ഉള്ള റേഡിയോ വോയ്സ് ഓഫ് കശ്മീർ വിനോദ പരിപാടികൾ പ്രേക്ഷേപണം ചെയ്തും രംഗത്തുണ്ട്.
ഇരു ഭാഗത്തു നിന്നുമുള്ള റിപ്പോർട്ടിങ് ശൈലി വ്യക്തമാക്കുന്ന ഇന്നലത്തെ തലക്കെട്ടുകൾ
ഡെയിലി അഫ്താബ്: അതിർത്തി രേഖയിലെ ഏറ്റുമുട്ടലിൽ 12 ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു
ഗ്രെയ്റ്റർ കശ്മീർ: കാശ്മീരിൽ പരിഹാരം കാണാതെ സമാധാനം ഉണ്ടാകില്ല, യു എന്നിൽ നവാസ് ഷെരീഫ്
കശ്മീർ ടൈംസ്: താഴ്വരയിൽ ജനജീവിതം നിശ്ചലം
കശ്മീർ മോണിറ്റർ: ഗിൽജിത്, ബലൂചിസ്ഥാൻ മേഖലയിലേക്ക് പാക് വിമാനങ്ങൾ റദ്ദാക്കി
കശ്മീർ റീഡർ: 75 ദിവസവും ജനജീവിതം ദുസ്സഹമായി തുടരുന്നു
റൈസിങ് കാശ്മീർ: പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ ഹോബി നവാസ് ഷെരീഫ്
ഡെയിലി കശ്മീർ: ഉസ്മാ ചെനാബ് വാലിയിൽ 75 ദിവസവും ജനജീവിതം ദുസ്സഹം, പ്രതിഷേധവും അറസ്റ്റും തുടരുന്നു
സിയാസത് - ഇന്ത്യൻ മാദ്ധ്യമങ്ങൾ പാക് വിരുദ്ധ പ്രചാരം നടത്തുന്നു
പാക് ടി വി: ന്യുയോർക് നവാസ് ഷെരീഫിനോടൊപ്പം (യുഎൻ അസെംബ്ലി നടക്കുന്ന പശ്ചാത്തലത്തിൽ)
പാക് റേഡിയോ: യു എന്നിൽ കശ്മീർ വിഷയം എത്തിച്ചതിനു നവാസിന് മസൂദിന്റെ നന്ദി (പാക് അധീന കാശ്മീർ പ്രസിഡന്റ് ആണ് മസൂദ്).
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധി
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
- ജമ്മു കശ്മീരിൽ ജനങ്ങൾക്ക് നൽകിയ വാക്കുപാലിച്ചു: പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്