റെക്കോർഡിങ് വർക്കു ചെയ്യുന്നില്ലെന്നായിരുന്നു കംപ്ലെയിന്റ്..! കുടക്കമ്പിയായി സിനിമയിലെത്തി അന്താരാഷ്ട്ര സിനിമാ വേദിയിലും താരമായ സകലകലാവല്ലഭൻ; ഈ തയ്യൽക്കാരനായ സിനിമാക്കാരൻ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തുടങ്ങിയിട്ട് നാലു ദശകം; മെലുഞ്ഞിണങ്ങിയ തന്റെ ശരീരം പോലും കഥാപാത്രങ്ങളായി പ്രതിഷ്ഠിച്ചപ്പോൾ ചിരിച്ചുമറിഞ്ഞത് മലയാളികൾ; വൈകിവന്ന അംഗീകാരമായി 2017ൽ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും; ഷാങ്ഹായി അന്താരാഷ്ട്ര മേളയിൽ ഇന്ത്യ തിളങ്ങുന്നത് 'ഇന്ദ്ര'വിജയത്തിലൂടെ
എം എസ് ശംഭു
തിരുവനന്തപുരം: മലയാള സിനിമയിലേക്ക് കുടക്കമ്പിയെന്ന് ഇരട്ടപേരിൽ ചുവടുവച്ചു കൊണ്ടാണ് മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതവുമായി ആ ചെറുപ്പക്കാരൻ അരങ്ങേറ്റം കുറിച്ചത്. ഒറ്റനോട്ടത്തിൽ ആരേയും ചിരിപ്പിക്കുന്ന ലോലനായ കഥാപാത്രം. വർഷങ്ങൾക്കപ്പുറം കടന്ന് നിൽക്കുമ്പോൾ അഭ്രപാളിയിലെ അതിശയിപ്പിക്കുന്ന താരമായി ഇന്ന് മലയാളികൾ അഭിമാനിക്കുന്ന വ്യക്തിത്വമായി ഇന്ദ്രൻസ് മാറിയിരിക്കുന്നു. ഷാങ് ഹായി ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കു്ന്ന താരം ലാളിത്യവും എളിമയും ഹാസ്യത്തിന്റെ വേറിട്ടഷശൈലിയും കൊണ്ട് നാലുപതിറ്റാണ്ടിലേക്ക് കടക്കുകയാണ്. സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അഭിമാനിക്കുന്നത് മലയാളികളാണ്. ആദ്യമായി ഷാങ് ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിനെന്നല്ല ഇന്ത്യൻ സിനിമയ്ക്ക് മത്സരിക്കാൻ വേദിയൊരുക്കിയത് ഡോ.ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങള്ൾ എന്ന ചിത്രവും ഇതിലെ ഇന്ദ്രൻസിന്റെ അഭിനയവുമാണ്. ചലച്ചിത്രമേളയിൽ ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരമാണ് വെയിൽ മരങ്ങളിലെ അഭിനയത്തിന് ഇന്ദ്രൻസിനെ തേടിയെത്തിയത്.
മേളയിലെ പ്രധാന മത്സര വിഭാഗമായ 'ഗോൾഡൻ ഗോബ്ലറ്റ് ' പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ എത്തിയ മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്കാരമാണ് ഇത്.'ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ്' നേടിയതിലൂടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരങ്ങൾ മാറുകയും ചെയ്തു. പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷവും ലാളിത്യവും വിനയവവും കൈവിടാതെ തന്റെ സ്വതസിന്ധമായ ശൈലിയിലൂടെയാണ് പ്രേക്ഷകരോട് സംസാരിച്ചത്. നാലാം കാല്സിൽ പഠിക്കുമ്പോൽ സിനിമ എന്ന മോഹം തലയ്ക്ക് പിടിച്ച് മലയാള സിനിമയിലേക്ക് നടന്നുകയറിയ പയ്യനാണ് ഇന്ദ്രൻസ്. തയ്യലാണ് സിനിമയിൽ തന്റെ റോലെങ്കിലും അണിയറയിൽ നിന്ന് അരങ്ങത്തേക്ക് അദ്ദേഹം ആദ്യം എത്തിയത് 1981ല്െ ചൂതാട്ടം എന്ന ചിത്രത്തിലൂടെയാണ്.
നിത്യഹരിത നായകൻ പ്രേം നസീർ, ജയഭാരതി എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനൊപ്പം ചെറിയ വേഷവും അദ്ദേഹം കൈകാര്യം ചെയ്തു. മലയാള സിനിമയിൽ തനിക്ക് ശ്രദ്ധേയമായ ഒരു വേഷം കിട്ടിയത് രാജസേനൻ- ജയാറാം കൂട്ടുകെട്ടിലെത്തിയ മേലേ പറമ്പിലെ ആൺവീട് എന്ന ചിത്രത്തിലൂടെയാണ്. കല്യാണ്‍ ബ്രോക്കറായ വേഷത്തിലാണ് വെള്ളിത്തിരയിലെ വെള്ളിവെളിച്ചത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളും അദ്ദേഹം നേടിയെടുത്തു. പിന്നീട് അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലെ കാര്യക്കാരൻ റോളിലാണ് ഇന്ദ്രൻസ് വേറിട്ട കൊമേഡിയനായി മാറിയത്. കുടക്കമ്പി പോലെ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു ടേപ്പ് റിക്കോർഡിങ്ങിന്റെ നർമത്തിൽ തന്റെ റോൾ അദ്ദേഹം അനുസ്മരണീയമാക്കിയപ്പോൾ മലയാളികൾ മതിമറന്ന് ചിരിച്ചു.
പ്രേമം കുമാറുമായി ഇന്ദ്രൻസ് അഭിനയിച്ച ' ഇതിന്റെ ടേപ്പ് റെക്കോർഡിങ് കംപ്ലയിന്റാ' എന്ന കോമഡിയായിരുന്നു ചിത്രത്തിൽ ഹിറ്റായി മാറിയത്. പിന്നീട് ശരീരത്തിന്റെ രൂപമോ ഭംഗിയോ തന്റെ അഭിനയത്തെ ലവലേശം ബാധിക്കില്ലെന്ന് ഉറപ്പിച്ച് ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ പോലും ഒരു കളസമിട്ട് വിവാഹവേദിയെ ഒന്നാകെ ചിരിപ്പിക്കുന്ന രംഗവും അദ്ദേഹം അഭിനയിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു.പിന്നീട് മലയാളത്തിൽ ഇ്ന്നോളം മുന്നൂറിലധികം ചിത്രങ്ങൾ. കള്ളൻവേഷത്തിലും കാര്യസ്ഥൻ വേഷത്തിലും, കാവൽക്കാരൻ വേഷത്തിലും കള്ളക്കാമുകൻ വേഷത്തിലുമൊക്കെ അദ്ദേഹം തകർത്ത് അഭിനയിച്ചു. അതിൽ എടുത്തു പറയേണ്ട പ്രകടനാണ് മാനത്തെ കൊ്ട്ടാരത്തിലെ ഇന്ദ്രൻസിന്റെ റൊമാന്റിക്ക് റോൾ. അതിഭാവുകത്വങ്ങളില്ലാത്ത ശരാശരി മെലിഞ്ഞ മലയാളി കാമുകൻ. പരിഹാസഭാഷയിൽ പറഞ്ഞാൽ ലോലൻ റോൾ!
പിന്നീട് സിഐ.ഡി ഉണ്ണികൃഷ്ണൻ എന്ന ജയറാം ചിത്രത്തിലും ഇന്ദ്രൻസ് മികച്ചറോൾ ചെയ്തു. രാജസേനൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ഇന്ദ്രൻ അക്കാലത്ത് പേരെടുത്തിരുന്നു. 90കളിലെ കോമഡി കഥാപാത്രങ്ങളിൽ ഇന്ദ്രൻസ് സ്ഥിരം ഘടകമായി. ഹാസ്യ നായകസങ്കൽപത്തിൽ നിന്ന് ഇന്ദ്രൻസിനെ മോചിതനാക്കിയത് ദിലീപ് നായകനായി എത്തിയ കഥാവശേഷൻ എന്ന ചിത്രമായിരുന്നു. അൽപം ഗൗരവം നിറഞ്ഞ ഇന്ദ്രൻസിന്റെ കഥാപാത്രവും ഒറ്റപാട്ട് സീനിൽ നടൻ കാട്ടിത്തന്ന അഭിനയത്തിന്റെ വേറിട്ട ഭാവവും അദ്ദേഹത്തിന് കരിയർ ബ്രേക്കിങ്ങായിരുന്നു. പിന്നീട് ഹാസ്യത്തിനൊപ്പം പല സീരിയസ് റോളുകളും അദ്ദേഹം ചെയ്തു.
പൊലീസ്റോൾ, രാഷ്ട്രീയക്കാരന്റെ റോൾ തുടങ്ങി പല റോളുകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്രപതിപ്പിച്ചു. ഇടയ്ക്ക് ന്യൂ ജനറേഷൻ തരംഗങ്ങൾ മലയാള സിനിമയിലേക്ക് അതിപ്രസരമായി കടന്നെത്തിയപ്പോൾ പോലും മലയാളത്തിലെ പഴയകാല നടന്മാരെല്ലാം ഷെഡ്ഡിലൊതുങ്ങുമെന്ന് കരുതി. എന്നാൽ ഇന്ദ്രൻസ് എന്ന നടനിലെ കഥാപാത്രത്തെ വീണ്ടും വീണ്ടും അമ്പരപ്പിച്ചത്. ജയസൂര്യ വീജയ്ബാബു കൂട്ടുകെട്ടിലൊരുങ്ങിയ ആട് എന്ന ചിത്രത്തിലെ വേറിട്ട രാഷ്ട്രീയ വേഷമായിരുന്നു. 2012ൽ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അഭിനയിച്ച 300 ചിത്രങ്ങളിൽ അവസാനം വൈറസിലെ റോൾ വരെ ഗംഭീരമായിരുന്നു.
പല സംവിധായകരുടെ കീഴിൽ ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്ദ്രൻസിലെ നടനവൈഭവത്തിന് പുതിയ മാനങ്ങൾ നൽകിയത് 2017ൽ വി സി അഭിലാഷിന്റെ കഥയിലും സംവിധാനത്തിലുമൊരുക്കിയ ആളൊരുക്കത്തിലൂടെയാണ്. 2017ലെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. ഡോ.ബിജുവിന്റെ സംവിധാനത്തിലൊരുക്കിയ മെവയിൽ മരങ്ങൾ എന്ന ചിത്രം ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പുരസ്കാരത്തിന് അർഹത നേടിയെടുത്തത്. ഈ വർഷം 112 രാജ്യങ്ങളിൽ നിന്നുമുള്ള 3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തെരഞ്ഞെടുത്തത്. പ്രമുഖ ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയാലിൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാനായതും.
തയ്യൽ ചക്രത്തിൽ നിന്ന് മൈക്രോ ബയോളജി ബിരുദാനന്തര ബിരുദത്തിലേക്ക്
ഭദ്രൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ സ്ഫടികത്തിൽ തോമാച്ചന്റെ വസ്ത്രാലങ്കാരം ഒരുക്കിയത് നമ്മുടെ ഇന്ദ്രൻസ് ചേട്ടനാണെന്ന് എത്രപേർക്ക് അറിയാം. 1956ൽ തിരുവനന്തപുരം കുമാരപുരം സ്വദേശികളായ പാലവിള കൊച്ചുവേലു ഗോമതി എന്നീ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായിട്ടാണ് ഇന്ദ്രൻസിന്റെ ജനനം. കുമാരപുരം സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ നിന്ന് ഹൈസ്സ്കൂൾ വിദ്യാഭ്യാസം. പിന്നീട് അ്മ്മാവനൊപ്പം തയ്യൽക്കടയിൽ സജീവമായപ്പോഴാണ് സിനിമയിലേക്കുള്ള അവസരം ഇന്ദ്രൻസിലേക്ക് നടന്നെത്തിയത്. ദൂരദർശനിലെ കളിവീട് എന്ന സീരിയലിലെ ചെറിയ വേഷത്തിൽ മിനി സ്ക്രീനിലേക്ക്. പിന്നീട് ബിഗ്സ്ക്രീനിന്റെ മുഖമായി മാറി. സിനിമയിൽ അഭിനയത്തിനൊപ്പം പഠനവും തുടർന്നു മൈക്രോ ബയോളജിയിൽ എം.എസ്.സി ബിരുദനാനന്തര ബിരുദവും അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. 1985ൽ ഫെബ്രുവരിയിൽ ശാന്തകുമാരിയെ വിവാഹം കഴിിച്ചു. രണ്ടുമക്കളിൽ മകൾ മഹിത, പുത്രൻ മഹേന്ദ്രൻ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍