സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായെങ്കിലും ഇന്ത്യൻ ബാങ്കുകളിലെ നിക്ഷേപം ലോക റിക്കോർഡിലേക്ക്; പലിശകൊടുക്കേണ്ടാത്ത സാധാരണ നിക്ഷേപം തുക ആറുലക്ഷം കോടി കവിഞ്ഞു; റിസർവ്വ് ബാങ്ക് പലിശ കുറക്കും മുമ്പേ ബാങ്കുകൾ വൻ തോതിൽ നിരക്ക് കുറക്കും; ഹൗസിങ് ലോണുകളും മറ്റ് വായ്പകളും രണ്ട് ശതമാനം വരെ കുറയുമെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഡിസംബർ 6, 7 തീയതികളിലാണ് റിസർവ്ബാങ്കിന്റെ അടുത്ത ധന അവലോകനയോഗം നടക്കുക. അന്ന് പലിശ നിരക്കിൽ വലിയ കുറവ് വരുത്തുമെന്നാണ് സൂചന. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് പദ്ധതികൾക്കുമായുള്ള ഫണ്ട് എത്തലിന്റെ തോതും കൂടും. അങ്ങനെ ഇന്ത്യൻ വിപണ വലിയ കുതിച്ചു ചാട്ടത്തിലേക്ക് പോകുമെന്നാണ് സൂചന. അതിനിടെ റിസർവ്വ് ബാങ്ക് യോഗം വരെ കാത്ത് നിൽക്കാതെ സ്വന്തം നിലയ്ക്ക് പലിശ കുറയ്ക്കാൻ ബാങ്കുകളും തയ്യറാകുമെന്നാണ് സൂചന. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിനുശേഷം വിവിധ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട തുക ആറുലക്ഷം കോടി രൂപ കവിഞ്ഞു. ഈ കാലയളവിൽ പഴയ നോട്ട് മാറ്റിയെടുത്തതുൾപ്പെടെ പിൻവലിക്കപ്പെട്ടത് 1.35 ലക്ഷം കോടി രൂപ മാത്രമാണ്. അതായത് വൻ തോതിൽ പണം നിക്ഷേപമായി എല്ലാ ബാങ്കുകളിലുമുണ്ട്.
ബാങ്കുശാഖകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും പിൻവലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതിനാലാണ്, നിക്ഷേപം കുതിച്ചുയർന്നിട്ടും പിൻവലിക്കുന്ന തുക വളരെ കുറവായത്. ബാങ്കുകളിൽ സമാഹരിക്കുന്ന പണം റിവേഴ്സ് റിപ്പോ ലേലത്തിലൂടെ റിസർവ് ബാങ്ക് ഹ്രസ്വകാലനിക്ഷേപമായി വാങ്ങുകയാണ് ചെയ്യുക. പണം ആവശ്യമുള്ള ബാങ്കുകൾക്ക് റിപ്പോ ലേലത്തിലൂടെ വായ്പ നൽകുകയും ചെയ്യും. എല്ലാ ബാങ്കുകളിലും ആവശ്യത്തിലധികം പണമുള്ള സാഹചര്യത്തിൽ അടുത്തൊന്നും ബാങ്കുകൾക്ക് വായ്പനൽകേണ്ടിവരില്ല. റിസർവ് ബാങ്കിൽ നിക്ഷേപം കുമിഞ്ഞുകൂടുകയും ചെയ്യും. നിക്ഷേപം കൂടുന്നത് അടുത്ത പണവായ്പാ നയം പ്രഖ്യാപിക്കുമ്പോൾ പലിശനിരക്ക് ഇനിയും കുറയ്ക്കാൻ കാരണമാകും. വലിയ തോതിൽ തന്നെ കുറവ് വരുത്താൻ റിസർവ്വ് ബാങ്ക് തയ്യാറാകുമെന്നാണ് സൂചന.
സ്ഥിര നിക്ഷേപങ്ങൾക്ക് എട്ട് ശതമാനമാണ് സാധാരണ പലിശ. എന്നാൽ ബാങ്കുകളിൽ ഇപ്പോഴെത്തുന്നത് സേവിങ് ഡിപ്പോസിറ്റുകളാണ്. ഇവയ്ക്ക് നാല് ശതമാനം വരെ മാത്രമേ പലിശ നൽകേണ്ടതുള്ളൂ. അതായത് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയ അഞ്ച് ലക്ഷം കോടി രൂപയ്ക്കും നാമമാത്രമായ തുക മാത്രമേ പലിശ നൽകേണ്ടതുള്ളൂ. ഈ പണം കൈവശമിരിക്കുന്നത് ബാങ്കിന് വലിയ ബാധ്യതയുമാകും. അതുകൊണ്ട് തന്നെ ഇത് വിപണിയിലെത്തിക്കുക മാത്രമാണ് ബാങ്കിനു മുന്നിലുള്ള വഴി. അതിനാൽ ചെറിയ പലിശയ്ക്ക് എല്ലാ ബാങ്കുകളും വായ്പ നൽകും. ഈട് നൽകി വായ്പ നൽകുന്ന ഭവന വായ്പയും വാഹന വായ്പയിലും മറ്റും പലിശ ഏറെ കുറയുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഇതിനൊപ്പം നിർമ്മാണ മേഖലയിലേക്കും പണം ഒഴുകും.
അതിനിടെ രാജ്യത്തെ സ്വകാര്യ ബാങ്കുകൾ സ്ഥിരനിക്ഷേപത്തിനുള്ള പലിശ 0.25% കുറച്ചു. നോട്ടുകൾ പിൻവലിച്ചതിന്റെ പശ്ചാതലത്തിൽ വൻതോതിൽ നിക്ഷേപം വന്നതാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ കാരണം. 1 വർഷം മുതൽ 2 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 0.15 ശതമാനത്തിന്റെ കുറവാണ് പല ബാങ്കും വരുത്തിയിരിക്കുന്നത്. എസ്.ബി.ഐ ചില സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.15 ശതമാനം കുറച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സ്വകാര്യ ബാങ്കുകളും പലിശ നിരക്കുകൾ കുറച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതെല്ലാം വായ്പാ പലിശ നിരക്കും കുറയുമെന്നതിന്റെ സൂചനയാണ്. കാർഷിക മേഖലയ്ക്കും ഇത് ഗുണകരമാകും. ഇതിനൊപ്പം വായ്പാ പലിശയ്ക്ക് നൽകുന്ന സബ്സിഡികളും അവസാനിപ്പിക്കാനാകും.
സാധാരണ നിക്ഷേപസമാഹരണ യജ്ഞങ്ങളാണ് ബാങ്കുകൾ സംഘിപ്പിക്കാറ്. ഇത് വായ്പ വിതരണ യജ്ഞമായി മാറും. ഇതോടെ വിപണിയിലെത്തുന്ന പണത്തിന്റെ അളവ് കൂടുകയും ചെയ്യും. ആദായ നികുതി പരിവ് കാര്യക്ഷമമാക്കുന്നത് സർക്കാർ ഖജനാവിനും കരുത്ത് പകരും. ഇപ്പോൾ ബാങ്കിൽ നിക്ഷേപിച്ച തുകകൾ ആരും ഉടൻ പിൻവലിക്കില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വീടുകളിൽ നിഷ്ക്രിയമായി ഇരുന്ന പണമാണ് മാറ്റുന്നതിനായി ബാങ്കുകളിൽ എത്തുന്നത്. സാമ്പത്തിക ഇടപാടുകളെല്ലാം ബാങ്കുവഴിയാകുമെന്ന സൂചനകൾ കേന്ദ്ര സർക്കാർ നൽകുന്നതും ഈ നിക്ഷേപങ്ങൾ ബാങ്കുകളിൽ തുടരാൻ വേണ്ടിയാണ്. ഡിസംബർ 31 വരെ നോട്ട് മാറ്റിയെടുക്കാൻ അവസരമുണ്ട്. അതുകൊണ്ട് ഇനിയും ശതകോടികൾ നിക്ഷേപമായി ബാങ്കിലെത്തുമെന്നാണ് വിലയിരുത്തൽ.
നോട്ട് അസാധുവാക്കിയതിന് ശേഷം ഇന്ത്യൻ വിപണി താഴേക്കാണ് പോകുന്നത്. രൂപയുടെ മൂല്യവും ഇടിഞ്ഞു. ഇതിന് കാരണം നോട്ടുകളുടെ ലഭ്യതക്കുറവാണ്. വ്യാപാരം കുറഞ്ഞതും കാരണമായി. എന്നാൽ ബാങ്കുകളിൽ നിന്ന് വായ്പയായി പണം ഒഴുകുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതൽ നിക്ഷേപം എത്തുന്നതോടെ സമ്പദ് വ്യവസ്ഥ കരുത്താകും. ജനുവരിയോടെ തന്നെ നിലവിലെ പ്രസിന്ധിയെല്ലാം മാറി ഇന്ത്യൻ സാമ്പത്തിക രംഗം ഉയർത്തെഴുന്നേൽക്കുമെന്നാണ് വിലയിരുത്തൽ. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ക്രൂഡ് ഓയിൽ വില ആഗോള തലത്തിൽ ഇടിഞ്ഞത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും വികസനത്തേയും സഹായിക്കുന്ന തരത്തിലേക്ക് ഈ ഇടിവിനെ മാറ്റിയെടുക്കുകയാണ് സർക്കാർ ചെയ്ത്. ഇതിലൂടെ വികസന പ്രവർത്തനങ്ങൾക്ക് പുതുവേഗം വന്നു. ഇത് ഇരട്ടിയാക്കുന്ന തരത്തിലാകും നോട്ട് അസാധുവാക്കൽ ഉണ്ടാക്കുന്ന സ്വാധീനമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ദ്ധർക്കുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് മോദിയുടെ തീരുമാനം ഗുണകരമാകുമെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു.
ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതു സമ്പദ്വ്യവസ്ഥയ്ക്കും ബാങ്കുകൾക്കും ഗുണകരമാകുമെന്ന് ആഗോള തലത്തിൽ വിലയിരുത്തലുണ്ട്. കുറ്റകൃത്യങ്ങളും ക്ഷേമപ്രവർത്തനങ്ങളിലെ തട്ടിപ്പുകളും കുറഞ്ഞുകിട്ടും. നികുതിയും വരുമാനവും വർധിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളിലും വലിയ വർധനവുണ്ടാകും. ഉയർന്ന മൂല്യമുള്ളവ പിൻവലിച്ചാൽ രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ വർധിക്കും. നികുതി വെട്ടിപ്പും കള്ളപ്പണവും വ്യാജ നോട്ടുകളും തടയാനുള്ള ഈ നീക്കം ഖജനാവിനും ബാങ്കുകൾക്കും തുണയാവുകയും ചെയ്യും. ബാങ്കുകളിൽ എത്തുന്ന തുക സമർത്ഥമായി വികസനത്തിന് വിനിയോഗിക്കാനാകും. അതിവേഗ തീവണ്ടി പാതയുൾപ്പെടെയുള്ള വമ്പൻ പദ്ധതികൾക്കായി നിക്ഷേപം കണ്ടെത്താനും എളുപ്പമാകും. വിദേശ രാജ്യങ്ങളിൽ വായ്മപയ്ക്കായി കൈനീട്ടുന്ന സാഹചര്യം ഒഴിവാകുന്നതോടെ രൂപയുടെ മൂല്യവും ഉയരും. ഡോളറുമായുള്ള വിനിമയ നിരക്കിൽ മുന്നേറാനായാൽ അത് വിദേശ വ്യാപാരത്തിലേർപ്പെടുന്ന ഇന്ത്യൻ കമ്പനികൾക്കും ഗുണമാകും. ഇതോടെ സ്റ്റോക് എക്സ്ചേഞ്ചുകൾ കരുത്തരാവുകയും ചെയ്യും.
ഇത് ചലനാത്മക വിപണിയായി ഇന്ത്യയെ മാറ്റുന്നതാണ് തീരുമാനമെന്നും വിദഗ്ദ്ധർ പറയുന്നു. കൃത്യമായ പണത്തിന്റെ വിനിയോഗത്തിലേക്ക് തീരുമാനം എത്തിക്കും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്തുണ്ടാക്കും. കൂടുതൽ നിർമ്മാണ പ്രക്രിയയ്ക്കും കയറ്റുമതിക്കും അവസരമുണ്ടാകും. ഇതിലൂടെ വിദേശ നാണ്യത്തിന്റെ വൻതോതിലുള്ള വരവും ഉണ്ടാകും. ഡെഡ് മണിയെന്ന സാമ്പത്തിക ശാസ്ത്രത്തിലെ പ്രയോഗം തന്നെ ഇല്ലാതാകും. ഭൂരിപക്ഷം പണവും ബാങ്കുകളിൽ തന്നെ എത്തുന്നതാണ് ഇതിന് കാരണം. വിപണിയിലെ മുഴുവൻ സമ്പത്തും വിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് കഴിയും. വിശ്വാസ്യതയും സുതാര്യതയും ഇടപാടുകൾ ഉറപ്പുവരുത്തുന്നതും സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരും. രാജ്യന്താര തലത്തിൽ രൂപയുടെ പ്രിയം കൂടുന്നതിന് ഇത് അവസരമൊരുക്കും.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലേത് വമ്പൻ തട്ടിപ്പ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്