ടൂറിസം ഹോട്സ്പോട്ടിൽ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാർത്തയുമായി ലോക മാധ്യമങ്ങൾ; സന്ദർശകർക്ക് മുന്നറിയിപ്പുമായി ബിബിസി; എബോളക്ക് സമാനമായ സാഹചര്യമെന്ന് പറഞ്ഞ് വിദേശ പത്രങ്ങൾ; ഏത് നിമിഷവും യാത്രാവിലക്കിനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ: മൺസൂൺ ടൂറിസത്തിന് ഒരുങ്ങുന്ന കേരളത്തിന് കനത്ത തിരിച്ചടി; യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും അവധിക്ക് പോകുന്ന മലയാളികളുടെ യാത്രയ്ക്കും വിലക്ക് വരുമോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: നിപ വൈറസ് പനി കേരളത്തിൽ ഭീതി വിതച്ചതോടെ മാരക രോഗം പകരുന്നെന്ന വാർത്തയുമായി അന്താരാഷ്ട്ര മാധ്യമങ്ങളും. എബോളയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടൂറിസം ഹോട്സ്പോട്ടിൽ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന തരതത്ിൽ ലോകമാധ്യമങ്ങളിൽ വാർത്ത വന്നതോടെ മൺസൂണ്‍ ടൂറിസത്തിന് ഒരുങ്ങുന്ന കേരളത്തിനും തിരിച്ചടിയാകും.
വവ്വാലിൽ നിന്നും പടരുന്ന നിപ വൈറസ് പനി ബാധ കേരളത്തിൽ സ്ഥിരീകരിച്ചതോടെ ഇന്നലെ ബിബിസിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇതോടെ കേരളത്തിൽ അവധിക്കാലം ചെലവിടാൻ തയ്യാറെടുക്കുന്ന ഒട്ടേറെ വിദേശികൾ ആശങ്കയിലായി. കേരളത്തിൽ പതിവായി മൺസൂൺ സീസൺ ആഘോഷിക്കാൻ എത്തുന്നവരാണ് പനിഭീതിയിൽ പരിഭ്രാന്തരായിരിക്കുന്നത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടരുന്നത് ഒഴിവാക്കുന്നതിന് കേരള സർക്കാർ ഏറെക്കുറെ ശ്രമം നടത്തിയെങ്കിലും നിപ വാർത്തകൾ കാട്ടുതീ പോലെ ലോക മാധ്യമങ്ങളിൽ പടരുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി വിദേശ മാധ്യമങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതോടെ യൂറോപ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങി ഏഷ്യൻ രാജ്യങ്ങളായ ബർമയിലും ബംഗ്ലാദേശിലും ഇൻഡിനേഷ്യയിലും ചൈനയിലും ഒക്കെ ഭയപ്പെടുത്തും വിധം കേരളത്തിലെ പനിബാധയെക്കുറിച്ചു വാർത്തകൾ പ്രചരിക്കുകയാണ്.
12 പേരിൽ നിപ വൈറസ് സ്ഥിരീകരിച്ചതായും പത്തു പേർ മരിച്ചതായും രോഗം വായുവിലൂടെ പടർന്നു പിടിക്കുന്നു തുടങ്ങി കേരളത്തിലേക്കെത്താൻ ആഗ്രഹിക്കുന്ന വിദേശികളെ ഭീതിപ്പെടുത്തുന്ന രീതിയിലാണ് വിദേശ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വാർത്തകളുടെ ചുവടു പിടിച്ചു മുൻ വർഷം ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ബാധയ്ക്കു തുല്യമായ സാഹചര്യമാണോ കേരളത്തിൽ നിലനിൽക്കുന്നതെന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. ആഫ്രിക്കയിലും ഇന്ത്യ ഉൾപ്പെടെ മൂന്നാം ലോക രാജ്യങ്ങളിലും നടക്കുന്ന ആസൂത്രിതമായ പാരിസ്ഥിതിക യുദ്ധമായും സംഭവം കണക്കാക്കണമെന്നു വാദിക്കുന്നവരും കുറവല്ല.
ലോകശ്രദ്ധയിലെത്തിച്ചത് ലിനിയുടെ മരണം
പനി ബാധിതരെ ചികിൽസിച്ച നഴ്സ് ഉൾപ്പെടെയുള്ളവരുടെ മരണമാണ് ലോകമാധ്യമങ്ങളുടെ ശ്രദ്ധ സംഭവത്തിലേക്ക് എത്തിച്ചത്. ലിനിയുടെ മരണം വൻ പ്രാധാന്യത്തോടെയാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചികിത്സിച്ച നഴ്സിന്റെ പെട്ടെന്നുള്ള മരണവും വീട്ടുകാരെ പോലും കാണിക്കാതെ മൃതദേഹം സംസ്ക്കരിച്ചതിനും മാധ്യമങ്ങൾ വൻ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതെല്ലാം ടൂറിസ്റ്റുകെള ഭയപ്പെടുത്തും വിധമാണ്.സാധാരണ ഇത്തരം സാഹചര്യത്തിൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് യാത്ര വിലക്ക് ഏർപ്പെടുത്താറുണ്ടെങ്കിലും നിപ പനി സംബന്ധിച്ച് ഇതുവരെ വിലക്ക് പുറത്തു വന്നിട്ടില്ല. അതേ സമയം ബ്രിട്ടീഷ് മാധ്യമങ്ങൾ നിരവധി റിപ്പോർട്ടുകൾ പുറത്തു വിടുന്നുണ്ട്. ബ്രിട്ടീഷ്, ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ലോക തലത്തിൽ കൂടുതൽ വാർത്തകളുമായി പ്രത്യക്ഷപ്പെടുന്നത്.
വ്യാജപ്രചരണം ശക്തമാക്കി സോഷ്യൽ മീഡിയ
എന്നാൽ, പനി ബാധ വായുവിലൂടെ പടരുന്ന സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയിട്ടും സോഷ്യൽ മീഡിയ അടങ്ങിയിരിക്കുന്നില്ല. ഇന്നലെ യുകെയിൽ അനവധി മലയാളികളെ തേടി നാട്ടിലേക്കുള്ള യാത്ര സുരക്ഷിതമാണോ എന്ന് ആശങ്കപെടുത്തുന്ന വാട്സ്ആപ് സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ബ്രിട്ടൻ യാത്ര വിലക്ക് ഏർപ്പെടുത്തിയാൽ എപ്പോൾ വേണമെകിലും യാത്ര മുടങ്ങാം എന്ന മട്ടിൽ ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് പരക്കുന്നത്. എന്നാൽ യാത്ര വിലക്ക് പുറത്തു വന്നാലും, സാധാരണ നിലയിൽ, പ്രദേശത്തു പോകുന്നത് റിസ്ക് ആണെന്ന മട്ടിലുള്ള മുന്നറിയിപ്പാണ് പലപ്പോഴും വിദേശ മന്ത്രാലയങ്ങൾ നൽകുക. പക്ഷെ മലയാളികൾക്കിടയിൽ പ്രചരിക്കുന്നത് നാട്ടിലെ വിമാനത്താവളത്തിൽ നിന്നും തിരികെ യുകെയിലേക്കു പുറപ്പെടാൻ കഴിഞ്ഞേക്കില്ല എന്ന മട്ടിലുള്ള സന്ദേശങ്ങളാണ്.
ലോകത്തിലെ ഗുരുതര പകർച്ച വ്യാധികളുടെ പട്ടികയിൽ നിപ വൈറസും
ഒമ്പതു പേരുടെ മരണം സ്ഥിരീകരിച്ചതായും ആറു പേരുടെ പരിശോധന ഫലം കാക്കുന്നതായും 25 പേര് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടെന്നുമാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കി, ചിക്കൻ ഗുനിയ, സിക വൈറസുകൾ അടുത്തകാലത്ത് കേരളത്തിൽ ജീവനൊടുക്കിയ കാര്യവും ബിബിസി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിൽ ഏറ്റവും ശ്രദ്ധ നൽകേണ്ട പത്തു ഗുരുതര പകർച്ച വ്യാധികളുടെ കൂട്ടത്തിലാണ് നിപ പനിബാധ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനർത്ഥം നിപ പനി തടയാൻ ഊർജ്ജിതമായി ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തേണ്ടത് എന്നാണ്. നിപ പനി പിടിച്ചവരുടെ രക്ത സാമ്പിളുകൾ പൂണെയിലെ നാഷണൽ വൈറോളജി ലാബിലാണ് പരിശോധന നടത്തി പകർച്ച വ്യാധി സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. വവ്വാൽ കടിച്ച മാങ്ങാ രോഗ ബാധിതർ കഴിച്ചതായും കേരള ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ വാട്സ്ആപ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് വിശ്വസിക്കരുത് എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും പ്രമുഖ ആശുപത്രികളും ഒക്കെ രംഗത്ത് വന്നത് ഒരു പരിധി വരെ സഹായമാകുന്നുണ്ട്. വിദേശികൾ സംസഥാനം സന്ദർശിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ കെ ടി ഡി സി ഉടൻ നൽകുമെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരണും മാധ്യമങ്ങളോട് വ്യക്തമാക്കി. പക്ഷെ, സാഹചര്യം കൂടുതൽ കടുത്താൽ സംസഥാനത്തെ ടൂറിസം മേഖലയ്ക്കു കടുത്ത ആഘാതം സൃഷ്ടിക്കാൻ നിപ പനിക്കു കഴിയുമെന്നാണ് സൂചന. പകർച്ച വ്യാധി മലബാർ പ്രദേശത്താണെങ്കിലും കേരളം ഒട്ടാകെ വിദേശികൾ ഒഴിവാക്കാനാണ് സാധ്യത.
ടൂറിസത്തിന് തിരിച്ചടിയാകും
അടുത്ത മൂന്നുമാസത്തേക്കു ആയുർവേദ ചികിത്സയ്ക്കും യോഗ പരിശീലനത്തിനുമായി കേരളത്തിലെ ഒട്ടു മിക്ക റിസോർട്ടുകളും ബുക്കിങ് പൂർത്തിയാകുന്ന സമയം ആയതിനാൽ ടൂറിസ്റ്റുകൾ യാത്ര ഉപേക്ഷിച്ചാൽ വിനോദ സഞ്ചാര മേഖലയ്ക്ക് വരുത്തുന്ന നഷ്ടം ഭീമമായിരിക്കും. ഇത്തരം ഒരു സാഹചര്യം മുൻപ് കേരളം അഭിമുഖീകരിച്ചിട്ടില്ലാത്തതിനാൽ വേണ്ട നടപടിക്രമങ്ങളെ പറ്റി പലയിടത്തും ആവശ്യമായ ധാരണയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർക്കാർ വിഷയത്തിൽ യുദ്ധകാല നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കും എന്ന് കോൺഫെഡറേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി, കേരള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
അതേ സമയം, വിദേശ സഞ്ചാരികളുടെ ആശങ്ക അകറ്റാൻ കേരള ടൂറിസം വകുപ്പ് ഉടൻ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കും എന്ന് സൂചനയുണ്ട്. അതിനിടെ, പകർച്ച വ്യാധി കേരളത്തിൽ നിന്നും ഗോവ, പുണെ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും എത്തിക്കഴിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- നിപ പരിശോധനകൾ ഇനി അതിവേഗത്തിൽ; മന്ത്രി വീണ ജോർജ്ജ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍