കുഞ്ഞാലിക്കുട്ടിയോടും അലിയോടും പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ല; 'രാഷ്ട്രീയ പാർട്ടികൾക്ക് സമ്മേളന പന്തൽ പണിയുന്നവരെന്നും ഒഴിപ്പിക്കില്ലെന്നും' പറഞ്ഞ് വെല്ലുവിളി; ഡിജിപിയായിരുന്ന എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? സ്വന്തം വീട് തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ ശ്രമം മറുനാടനോട് വിവരിച്ച് മോദിയെ വിറപ്പിച്ച ആർ ബി ശ്രീകുമാർ
അരുൺ ജയകുമാർ
തിരുവനന്തപുരം: അനുകൂലമായ കോടതി വിധിയുണ്ടായിട്ടും സ്വന്തം കെട്ടിടത്തിൽ നിന്ന് വാടകക്കാരനെ ഒഴിപ്പിക്കാൻ കഴിയാതെ വന്ന തന്നെ സഹായിച്ചത് മന്ത്രി കെ.ടി ജലീലും തലസ്ഥാനത്തിന്റെ യുവ മേയർ വികെ പ്രശാന്തുമാണെന്ന് ഗുജറാത്ത് മുൻ ഇന്റലിജൻസ് ഡിജിപി ആർ.ബി ശ്രീകുമാർ മറുനാടൻ മലയളിയോട് പറഞ്ഞു. വാടകയ്ക്കെടുത്ത കെട്ടിടത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയതിന് കെട്ടിടമൊഴിഞ്ഞുപോകാൻ തിരുവനന്തപുരം മുൻസിഫ് കോടതിയുടെ ഉത്തരവുണ്ടായിട്ടും കുലുക്കമില്ലാതിരുന്ന ഗ്രാന്റ് ടെക്ക് ബിൽഡേഴ്സ് ഉടമ സലീം കബീർ എന്നയാളാണ് ഇപ്പോൾ നിർമ്മാണങ്ങൾ പൊളിച്ച് മാറ്റി സ്ഥലം വിട്ടിരിക്കുന്നത്. ഗുജറാത്ത് കലാപം നടന്ന സമയത്ത് അവിടുത്തെ ഡിജിപി ആയിരുന്ന ആർ.ബി ശ്രീകുമാറിന്റെ ഭാര്യയുടെ പേരിലുള്ള തിരുവനന്തപുരത്തെ കെട്ടിടത്തിലാണ് വാടകക്കാരൻ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
രാഷ്ട്രീയക്കാരും വൻകിട ബിൽഡർമാരും തമ്മിൽ നിലനിൽക്കുന്നത് വലിയ ഇടപാടുകളുടെ ബന്ധങ്ങളാണ്. ഒരു സംസ്ഥാനത്തിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിക്ക് ഉണ്ടായിരിക്കുന്നത് ഈ അവസ്ഥയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോയെന്നും ശ്രീകുമാർ പറയുന്നു. പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തിയപ്പോൾ കണ്ടിരുന്ന ആദർശവാന്മാരായ ദ്രോണരേയും ഭീഷ്മരേയും പോലെയാണ് തനിക്ക് ഒരു അവസ്ഥയുണ്ടായപ്പോൾ പല ആദർശവാന്മാരും ഇവിടെ പെരുമാറിയത്. തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയമാകാം അവർ മൗനം പാലിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. തനിക്കായി കോടതിയിൽ കേസ് വാദിച്ച അഡ്വക്കേറ്റ് രാധാകൃഷ്ണനോടും മന്ത്രിയോടും മേയറോടും പ്രത്യേക നന്ദിയുണ്ടെന്നും ശ്രീകുമാർ പറഞ്ഞു.
അനുകൂല വിധി വന്നിട്ടും ഗ്രാന്റ് ടെക്ക് ബിൽഡേഴ്സ് ഉടമ സ്ഥലം ഒഴിയാനോ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് മാറ്റാനോ തയ്യാറായിരുന്നില്ല. മുൻസിഫ് കോടതിയുടെ വിധിക്കെതിരെ ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ പോവുകയായിരുന്നു. അവിടെയും അപ്പീൽ തള്ളിപ്പോയപ്പോൾ ആർ. ബി ശ്രീകുമാർ തനിക്ക് വാക്കാൽ അനുമതി നൽകിയെന്ന തന്ത്രമാണ് ഇയാൾ പുറത്തെടുത്തത്. മുൻപ് ഇവിടെയെത്തിയപ്പോൾ തന്റെ കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയവരെ ഒഴിപ്പിക്കണമെന്നാവിശ്യപ്പെട്ട് അന്നത്തെ സിപിഐ(എം) മേയർ കെ ചന്ദ്രികയെ മൂന്ന് തവണ കണ്ടിട്ടും ഫലമുണ്ടായില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിയേയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയേയുമെല്ലാം തന്നെ നേരിട്ട് കണ്ടിട്ടും ഫലമുണ്ടായില്ലെന്ന് ശ്രീകുമാർ പറയുന്നു. കെട്ടിടമൊഴിഞ്ഞില്ലെങ്കിൽ ഉന്നതർക്ക് പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇവിടെ മിക്കവാറും രാഷ്ട്രീയ പാർട്ടികൾക്ക് സമ്മേളനപന്തൽ പണിയുന്നത് ഞങ്ങളാണെന്നും അപ്പോൾ അവർ തങ്ങളെ ഒഴിപ്പിക്കില്ലെന്നും വാടകക്കാരൻ പറഞ്ഞതായും ശ്രീകുമാർ പറയുന്നു
നിരവധി തവണ പല അധികാരികളേയും ഉദ്യോഗസ്ഥരേയും നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ല. അനധികൃതമായി വാടകക്കാരൻ നിർമ്മാണ പ്രവർത്തനങ്ങൽ നടത്തിയത് കാരണം മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസിക്കാർ കെട്ടിടമൊഴിഞ്ഞ് പോകുന്ന സ്ഥിതിവരെയെത്തി.കോടതി വിധിയും സലീം കബീർ നിരത്തുന്ന ന്യായങ്ങളുമെല്ലാം തന്നെ അവസാനമായി തലസ്ഥാനത്തെതിയപ്പോൾ ആയിടയ്ക്ക് അധികാരമേറ്റ സർക്കാരിലെ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ ടി ജലീലിനെ നേരിട്ട് കാണുകയും പ്രശ്നങ്ങൾ നേരിട്ട് അറിയിക്കുകയുമായിരുന്നു. കാര്യങ്ങൾ വിശദമായി കേട്ട ശേഷം നഗരസഭയുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് വിധി പകർപ്പുമായി മേയറെ കാണുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും നഗരസഭയുടേയും നോട്ടീസ് വാടകക്കാരന് അയച്ചത്. എത്രയും വേഗം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് മാറ്റിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്നതിനുള്ള ചിലവും സലീം കബീർ വഹിക്കേണ്ടിവരുമെന്ന അറിയച്ചതോടെ നിർമ്മാണം പ്രവർത്തനങ്ങൾ നീക്കുകയായിരുന്നു.
ബിൽഡേഴ്സായിട്ടുള്ള പലരും തന്റെ കെട്ടിടം നേരത്തെയും വാടകയ്ക്ക് ചോദിച്ചിരുന്നെങ്കിലും അദ്ദേഹം നൽകിയിരുന്നില്ല. ഇത്തരക്കാർക്കെതിരെ തീരുമാനങ്ങലെടുക്കാൻ രാഷ്ട്രീയക്കാർക്ക് പോലും കഴിയില്ലെന്ന തനിക്ക് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം വാടകയ്ക്ക് ലഭിക്കുന്നതിനായി പല രാഷ്ടട്രീയക്കാരെകൊണ്ടും മതമൗലികവാദികളെകൊണ്ടും സലീം കബീർ ശുപാർശ ചെയ്യിപ്പിച്ചു. ഗുജറാത്ത് കലാപത്തിൽ ന്യൂനപക്ഷങ്ങളുടെയും മുസ്ലീങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിച്ച താങ്കളെപ്പോലെയുള്ളയൊരാളോട് ഏതെങ്കിലും മുസ്ലിംങ്ങൾ നന്ദികേട് കാണിക്കുമോ എന്ന് ചോദിച്ചായിരുന്നു മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഇയാൾക്കായി ശുപാർശ ചെയ്തതെന്നും ശ്രീകുമാർ പറയുന്നു.
2006ലാണ് പട്ടം ബിഗ് ബസാറിന് എതിർ വശത്തുള്ള സ്ഥലം വാടകയ്ക്ക് നൽകാൻ ശ്രീകുമാർ തീരുമാനിച്ചത്. വഹാബ് എന്നയാളുടെ പേരിലാണ് ആദ്യം വീട് നൽകിയത്. ഐസിഐസിഐ ബാങ്കിന്റെ ലോൺ വിഭാഗം ഓഫീസിനായിട്ടാണ് വീടിന്റെ താഴത്തെ നില വാടകയ്ക്ക് കൊടുത്തത്. എന്നാൽ പിന്നീടാണ് മനസ്സിലായത് സലീം കബീർ എന്നയാൾക്കാണ് എന്ന്. 2009ലാണ് ഇയാൾക്ക് വീട് വാടകയ്ക്ക് നൽകിയത്. ആദ്യമൊക്കെ വാടക കൃത്യമായിരുന്നു. ആദ്യത്തെ മൂന്നു വർഷം വളരെ നല്ല രീതിയിലാണ് സലിം കബീർ പെരുമാറിയിരുന്നത്. കോടതി വിധി ഉണ്ടായിട്ടുപോലും ഇവരെ ഒഴിപ്പിക്കുന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടുമില്ല. ഗുജറാത്തിലായിരുന്ന ശ്രീകുമാർ നാട്ടിലെത്തിയപ്പോഴാണ് തന്റെ കെട്ടിടത്തിനുണ്ടായ മാറ്റങ്ങൾ കണ്ടത്. തുടർന്ന് വീടൊഴിയാൻ നോട്ടീസ് നൽകിയെങ്കിലും വാടകക്കാരൻ അത് കൈപ്പറ്റിയില്ല. കോടികൾ വിലമതിക്കുന്ന സ്ഥലവും വീടും തുച്ഛവിലക്ക് കൈക്കലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിർമ്മാണം നടത്തിയതെന്നാണ് ശ്രീകുമാറിന്റെ പരാതി.
തിരുവനന്തപുരം കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് ഈ നിർമ്മാണങ്ങൾ നടത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയറുൾപ്പെടെയുള്ള കോർപ്പറേഷൻ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതോടെ കാലാവധി കഴിഞ്ഞോ അതിന് മുമ്പോ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ആർ.ബി ശ്രീകുമാർ കോടതിയെ സമീപിച്ചു.അനധികൃതമായ് കെട്ടിടത്തിൽ നിർമ്മാണപ്രവർത്തനം നടത്താനുള്ള അനുമതി എങ്ങനെ ലഭിച്ചു ന്നെ ചോദ്യത്തിന് ആർബി ശ്രീകുമാർ വാക്കാൽ സമ്മതം നൽകി എന്നാണ് സലിം നൽകുന്ന വിശദീകരണം. താൻ ഇത്തരത്തിൽ ഒരു സമ്മതവും ആർക്കും നൽകിയിയിട്ടില്ലെന്ന് ശ്രീകുമാർ കോടതിയിൽ വാദിക്കുകയും തുടർന്ന് കോടതി ഇത് അംഗീകരിക്കുകയും കെട്ടിടത്തിലെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് 2013ൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.
വാടകക്കാരൻ വീടൊഴിയാൻ തയ്യാറായില്ലെന്നു മാത്രവുമല്ല, 2012 നവംബർ മുതൽ വാടകയും നൽകാതായി. അതോടൊപ്പം കെട്ടിടത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് ഉടമസ്ഥന്റെ അനുമതിയില്ലാതെ വാടകയ്ക്ക് നൽകുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യം ആദ്യം ചോദിച്ചപ്പോൾ അത് ഒരു എക്സിബിഷന് വേണ്ടിയാണെന്നും ഒരാഴ്ച കഴിയുമ്പോൾ എടുത്ത് മാറ്റാമെന്നും പറയുകയായിരുന്നു. പിന്നീട് വാടക കാലാവധി നീട്ടി നൽകിലെന്ന് തറപ്പിച്ച് പറഞ്ഞപ്പോൾ സ്ഥലത്തിന്റെ വില തരാം വിലക്കുകയാണെങ്കിൽ എന്നാണ് സലീം കബീർ പറഞ്ഞതെന്നും ശ്രീകുമാർ ഓർക്കുന്നു. എന്നാൽ സ്ഥലം വിൽക്കാന്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞാണ് നിയമനടപടികളുമായി മുന്നോട്ട് പോയത്.
Stories you may Like
- ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
- ഹെലികോപ്ടറിന് ഒരു മാസ വാടക ഉറപ്പാക്കുന്ന ധനമന്ത്രി ബാലഗോപാൽ
- നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യത
- വാടക നൽകാത്തതിന്റെ വിരോധത്തിൽ വാടകക്കാരെ ആക്രമിച്ചു: വീട്ടുടമസ്ഥനും കൂട്ടാളിയും അറസ്റ്റിൽ
- ബിജെപിക്ക് കന്നഡ മണ്ണിൽ ഇത്തവണ വൻ വെല്ലുവിളി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്