പിണറായിയെ എങ്ങനെ സഹിക്കുന്നുവെന്ന് ഒരു മാദ്ധ്യമപ്രവർത്തക; ജാലകം തുറന്നിട്ട് എഴുതിയിരുന്ന പിണറായിയോട് ലാവ്ലിന്റെ കണക്ക് എഴുതുകയാണോയെന്ന് ചില കുട്ടികൾ; കമല ഇന്റർനാഷണൽ കഥകേട്ട് മനസ്സുരുകി: മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കുമുണ്ട് ചിലതുപറയാൻ
കെ.വി നിരഞ്ജൻ
കോഴിക്കോട്: 'പിണറായി വിജയനെ ഒരു ഭാര്യ എന്ന നിലയിൽ നിങ്ങൾ എങ്ങനെ സഹിക്കുന്നു' ഒരു ടി.വി മാദ്ധ്യമപ്രവർത്തക പിണറായി വിജയന്റെ ഭാര്യ കമലയോട് ചോദിച്ചു. അതുകേട്ടപ്പോൾ വലിയ ദേഷ്യവും വിഷമവും ഉണ്ടായി. മാദ്ധ്യമപ്രവർത്തകരിൽ പലരും പഠിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്. പിണറായി കാർക്കശ്യമുള്ള മനുഷ്യനാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ചിലർ പറയുന്നത് ഒരിക്കലും ചിരിക്കാത്ത മനുഷ്യനാണെന്നാണ്. ഒരിക്കലും ചിരിക്കാതെ ഒരു മനുഷ്യന് ജീവിക്കാൻ കഴിയുമോ. എന്തൊക്കെയാണ് ഇവർ പറയുന്നത്. വിജയേട്ടനെക്കുറിച്ച് മാത്രമല്ല, എന്നെക്കുറിച്ചും ഇത്തരം കഥകൾ പ്രചരിപ്പിച്ചിട്ടുണ്ട്. കമല ഇന്റർനാഷണൽ എന്നപേരിൽ വിജയേട്ടന് സ്ഥാപനമുണ്ടെന്നുവരെ പറഞ്ഞു പരത്തി. അന്വേഷിച്ചു ചെന്നപ്പോൾ ഗവൺമെന്റ് ഏജൻസികൾക്കുപോലും അവയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മാദ്ധ്യമം വാരാദ്യപതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയൻ താനും കുടുംബവും നേരിട്ട അപമാനങ്ങളെക്കുറിച്ചും മാദ്ധ്യമ വേട്ടയെക്കുറിച്ചും വ്യക്തമാക്കുന്നു.
തെറ്റാണെന്ന് തനിക്ക് തോന്നുന്നകാര്യം കണ്ടാൽ വിജയേട്ടൻ ആരുടെ മുഖത്തുനോക്കിയും കാര്യം പറയും. ഇതാണ് കർക്കശക്കാരനായ മനുഷ്യൻ എന്ന പ്രതിച്ഛായ വീഴാൻ കാരണം. എന്നാൽ വീട്ടിൽ ഒരിക്കലും അങ്ങനെയല്ല. മന്ത്രിയായിരിക്കുമ്പോൾ ഒരു ഫയൽപോലും വീട്ടിലേക്ക് കൊണ്ടുവരില്ല. വീട് ഓഫീസാക്കാനും ഓഫീസ് വീടാക്കാനും അദ്ദേഹത്തിന് താൽപ്പര്യമില്ല. വിജയേട്ടനുമായുള്ള ജീവിതം തുടങ്ങിയപ്പോൾ എന്നെ ശരിക്കും വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയായിരുന്നു.ഒപ്പം അടുക്കും ചിട്ടയും. കമല ഓർക്കുന്നു.
പക്ഷേ ലാവലിൻ കരാറുമായ ബന്ധപ്പെട്ട വിവദങ്ങൾ രാഷ്ട്രീയ എതിരാളികൾ നന്നായി മുതലെടുത്തു. സമൂഹത്തിൽ പിണറായിയെക്കുറിച്ച് നെഗറ്റീവായ ഇമേജ് വളർത്തി. നേരത്തെ പിണറായി വിജയന്റെ വീടെന്ന മട്ടിൽ ഏതോ ഒരു വീടിന്റെ ചിത്രം പ്രചരിപ്പിച്ചു. ഒടുവിൽ കള്ളങ്ങളെല്ലാം പൊളിഞ്ഞു.
ആരോപണങ്ങൾ കേൾക്കുമ്പോഴൊക്കെ അത് അവഗണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. എന്നാൽ ഒരിക്കൽ അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. എന്നാൽ പിന്നീടത് വിജയേട്ടൻ നർമ്മംപോലെ നോക്കിക്കാണുകയുമുണ്ടായി. ഒരു സന്ധ്യക്ക് ഫ്ളാറ്റിലെ ജാലകം തുറന്നിട്ട് ഗൗരവസ്വഭാവത്തിലുള്ള എന്തോ എഴുതിക്കൊണ്ടിരിക്കയായിരുന്ന അദ്ദേഹം. അപ്പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് ഏതോ വികൃതിക്കുട്ടികൾ 'ലാവിലിന്റെ കണക്ക് എഴുതുകയാണോ എന്ന് വിളിച്ചു ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ ആ സംഭവം അദ്ദേഹത്തെ ക്ഷോഭിപ്പിച്ചു.താഴെക്കുപോയി ആ സ്ഥാപനത്തിന്റെ ഉടമായയ ഫാദറിനെ കണ്ട് നടന്നകാര്യം പറഞ്ഞു. ഫാദറും അതുകേട്ട് വിഷമിച്ചുപോയി. ക്ഷമചോദിക്കുക്കുകയും അന്വേഷിച്ച് നടപടിയെടുക്കാമെന്നും ഫാദർ പറഞ്ഞപ്പോൾ, നടപടിയൊന്നും വേണ്ട, മറ്റുള്ളവരുടെ വീടുകളിലേക്ക് ഇത്തരം ശല്യപ്പെടുത്തലുകൾ ഉണ്ടാകാതിരുന്നാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കമല വ്യക്തമാക്കി.
ഞങ്ങളുടെ വിവാഹം 1979ൽ ആയിരുന്നു. വിവാഹത്തിനുമുമ്പ് എംഎൽഎ എന്ന നിലയിലൊക്കെ കേട്ടിരുന്നു. പക്ഷേ, എന്റെ ഭർത്താവ് ആകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ഒരിക്കൽ ഞങ്ങൾ ബന്ധുക്കൾ യാത്രക്കിടയിൽ കൊടുവള്ളിയിൽവച്ച് സ്റ്റാർ എന്നൊരു ബസ് കണ്ടു. അതിൽ പിണറായി എന്ന ബോർഡ് കണ്ടപ്പോൾ 'ഇത് പിണറായി വിജയന്റെ നാട്ടിലേക്കുള്ള ബസ് ആണല്ലോ' എന്ന് ഞാൻ ആരോടോ പറഞ്ഞത് ഓർക്കുന്നുണ്ട് ഇപ്പോഴും. വിജയേട്ടനൊപ്പം അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞ എടച്ചേരി ബാലന്മാഷാണ് വിവാഹാലോചന കൊണ്ടുവന്നത്. അപ്പോൾ ഞാൻ ബി.എഡിന് ചേർന്നതേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പറഞ്ഞത് കോഴ്സ് കഴിഞ്ഞിട്ടാകാം ആലോചനയെന്നായിരുന്നു. കോഴ്സ് കഴിഞ്ഞപ്പോൾ ആലോചന വീണ്ടും വന്നു. വിജയേട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ അച്ഛൻ കോഴിക്കോട്ട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞുവന്ന അച്ഛൻ പറഞ്ഞത് എനിക്ക് പയ്യനെ നേരിട്ടുകാണണം എന്നായിരുന്നു. അങ്ങനെ വിജയേട്ടൻ വീണ്ടും വന്നു. അച്ഛന് ഇഷ്ടപ്പെട്ടു. തുടർന്ന് എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ അച്ഛന്റെയും അമ്മയുടെയും ഇഷ്ടമാണ് തൻേറതുമെന്ന് പറഞ്ഞു. അങ്ങനെ വിവാഹം നടന്നു.
പൊതുരംഗത്ത് ഇത്രയും സജീവായി നിൽക്കുന്ന ഒരാളെ കല്യാണം കഴിച്ചാൽ അദ്ദേഹത്തെ കാണാൻപോലും കിട്ടുന്ന സന്ദർഭങ്ങൾ അപൂർവമായിരിക്കുമെന്ന് ഞാനൂഹിച്ചിരുന്നില്ല. എന്നാൽ, അതായിരുന്നു സത്യം. അത്യാവശ്യം എസ്.എഫ്.ഐ അംഗത്വം, പിന്നെ ഒരു കമ്യൂണിസ്റ്റ് കുടുംബാംഗം ഒക്കെയായിരുന്ന എനിക്ക്, ഇത്രയും തിരക്കുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതംകണ്ട് സങ്കടംവരുകതന്നെ ചെയ്തു. ഞാനൊരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. അത്യാവശ്യം സിനിമക്കും ഷോപ്പിങ്ങിനുമൊക്കെ കൂടെ വരുന്ന, നമുക്കൊപ്പം എപ്പോഴും ഉള്ള ഭർത്താവിനെ ആഗ്രഹിക്കുന്നവൾ. എന്റെ സങ്കടം കണ്ട് എന്റെ സഹോദരി നന്നായി എന്നെ ഉപദേശിച്ചു. പൊതുപ്രവർത്തകന്റെ ഭാര്യ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും അത്തരം ധാരണകളില്ലാതെ പെരുമാറിയാൽ ഭർത്താവിന്റെ സ്വസ്ഥത കെടുമെന്നും ചേച്ചി പറഞ്ഞുതന്നു. പ്രശ്നക്കാരി അല്ലാത്ത ഭാര്യയാകാനും വിജയേട്ടന് പരമാവധി പിന്തുണ നൽകാനും അങ്ങനെയാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻകാരണം ഒരുവിധ ബുദ്ധിമുട്ടുകളും എന്റെ ഭർത്താവിന് ഉണ്ടാകരുതെന്നും തീർച്ചപ്പെടുത്തി. അന്നുമുതൽ ഇന്നുവരെ അത് പാലിക്കുന്നു. കമല വ്യക്തമാക്കുന്നു.
പിണറായുടെ കൃത്യനിഷ്ഠയ്ക്ക് കമലയുടെ മനസ്സിൽ നൂറിൽ നൂറാണ് മാർക്ക്. എന്നെ ശരിക്കും വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയായിരുന്നു. ഒപ്പം അടുക്കുംചിട്ടയും. ചെരിപ്പുകൾ അഴിച്ചുവച്ചാൽപോലും അതിലൊന്ന് മാറിയിരിക്കരുത് എന്നതിൽപോലും സൂക്ഷ്മതയുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ എനിക്ക് പറഞ്ഞുതരുകയും ചെയ്യുമായിരുന്നു. വിവാഹം കഴിഞ്ഞ വേളയിൽതന്നെ വിജയേട്ടൻ അമ്മയെ പരിചരിക്കുന്ന കാര്യത്തിൽ ശ്രദ്ധവേണമെന്ന് പ്രത്യേകം പറഞ്ഞു. അമ്മയോട് ആത്മബന്ധം വളരെ ദൃഢമായിരുന്നു അദ്ദേഹത്തിന്. അമ്മയുടെ 14ാമത്തെ മകനായിരുന്നുവല്ലോ വിജയേട്ടൻ. (ആ അമ്മക്ക് മൂന്നു മക്കളയേ കിട്ടിയുള്ളൂ. ബാക്കിയുള്ളവർ ജനിച്ച് ഉടൻതന്നെ കണ്ണടക്കുകയായിരുന്നു.) അതുപോലെ രാഷ്ട്രീയ എതിരാളികളിൽനിന്നുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ എന്തും സഹിക്കാനുള്ള മനക്കരുത്ത് ഉണ്ടാക്കിയെടുക്കണമെന്നും വിജയേട്ടൻ പലപ്പോഴും പറയാറുണ്ടായിരുന്നു.
ഒരിക്കൽ ഷോക്കുണ്ടായ പോലത്തെ അനുഭവമുണ്ടായി. മോൻ വിക്കിക്ക് (വിവേക്) അന്ന് 12 വയസ്സാണ്. വിജയേട്ടന്റെ ഷർട്ട് അലക്കുമ്പോൾ അതിൽനിന്ന് ഒരു കത്ത് എനിക്ക് ലഭിച്ചു. അത് തുറന്നപ്പോൾ 'നിന്റെ മോനെ വെട്ടിനുറുക്കിക്കൊല്ലും' എന്നായിരുന്നു ഉള്ളടക്കം. കുറച്ചുനേരം തലകറങ്ങി. പിന്നെ കുറെ നേരം കഴിഞ്ഞപ്പോൾ കണ്ണൂരിലെ ഉറ്റവരെയും ഉടയവരെയും നഷ്ടമായ കമ്യൂണിസ്റ്റ് കുടുംബങ്ങളെ കുറിച്ചോർത്തു. അവർ സഹിക്കുന്ന വേദനകളെക്കുറിച്ച് ഓർത്തപ്പോൾ എന്തും നേരിടാനുള്ള ധൈര്യം മനസ്സിലുണ്ടായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ വിജയേട്ടന്റെ സുഹൃത്തായ ഒരാൾ പറഞ്ഞത് 'ഏടത്തീ വിക്കിയെ കൂടുതൽ പുറത്തൊന്നും വിടണ്ടാ' എന്നായിരുന്നു. എന്നിട്ടും, ഒരു ധൈര്യം ഉള്ളിൽ എവിടെയോ ഉണ്ടായി. 'അതെങ്ങനെയാണ്, കുട്ടികളെ വീട്ടിനകത്തിരുത്തി വളർത്താൻ കഴിയുമോ?' എന്ന് തിരിച്ചുചോദിക്കാൻ കഴിഞ്ഞതും അതുകൊണ്ടായിരുന്നു. ഇത്തരത്തിൽ കുട്ടികൾക്കുനേരെ ഭീഷണി എതിരാളികളിൽനിന്ന് ഉണ്ടായപ്പോൾ വിജയേട്ടൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ചെയ്യുന്നെങ്കിൽ എന്താന്നുവച്ചാൽ അവർ ചെയ്യട്ടെ'. അതായിരുന്നു വിജയേട്ടൻ.
ലാവ്ലിൻ കേസ് ഉൾപ്പെടെ ഒടുവിൽ കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുന്നു. ഇപ്പോൾ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരിക്കുന്നു. അതിൽ അദ്ദേഹത്തിന് അമിതമായ ആഹ്ലാദമൊന്നും ഇല്ലെന്ന് എനിക്ക് കൃത്യമായും അറിയാം. കാരണം, അധികാരം എന്നത് ഒരിക്കലും അദ്ദേഹത്തിന് ആസ്വാദിക്കാൻ കഴിയുന്ന ഒന്നല്ല; മറിച്ച് ഉത്തരവാദിത്തം കൂട്ടുന്ന ഒന്നാണ്. 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യംപോലും ഉത്തരവാദിത്തം വർധിപ്പിക്കുന്നതാണ്. എന്തായാലും അധികാരം ഇടത്താവളം മാത്രമാണ്. അങ്ങനെ കരുതി, ജനത്തെ മുന്നിൽക്കണ്ട് യഥാർഥ കമ്യൂണിസ്റ്റായി നവകേരളത്തിനായി അദ്ദേഹം മുന്നോട്ടുപോകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷയും വിശ്വാസവും- കമല വിജയൻ അഭിമുഖത്തിൽ പറഞ്ഞുനിർത്തുന്നു.
Stories you may Like
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കേരള മുഖ്യമന്ത്രി കൊച്ചിയിൽ നഷ്ടമാക്കിയത് അവഗണന ചർച്ചയാക്കാനുള്ള സുവർണ്ണാവസരമോ?
- മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
- മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്