ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന
കെ വി നിരഞ്ജൻ
കോഴിക്കോട്: ഇസ്ലാം മതം അടിച്ചേൽപ്പിക്കുന്നത് അസഹനീയമായപ്പോൾ കോടതിയുടെ സഹായത്തോടെ വീടു വിട്ട സഹോദരങ്ങൾക്കുനേരെ ഫേസ്്ബുക്ക് സുഡാപ്പികളുടെ സൈബർ ആക്രമണം. മുട്ടം സ്വദേശിയായ ഇർഫാന നബീസയെയും സഹോദരിയായ ഇരുപതുവയസ്സുകാരിയെയും ലക്ഷ്യമിട്ട് ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഇപ്പോൾ ഇർഫാന തന്നെ ശക്തമായി രംഗത്തെത്തി. ദീൻ പഠിപ്പിക്കാനായി ഇക്കാക്കമാരായി ആരും വരെണ്ടന്നും മൂന്ന് മായ്ലിയാക്കന്മാരുള്ള വീട്ടിൽനിന്നാണ് താൻ വരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം പ്രായപുർത്തിയായ വ്യക്തികൾ എന്ന നിലയിൽ അവർക്ക് സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇർഫാനക്ക് അനുകൂലമായി സ്വതന്ത്ര ചിന്തകരും ഇടതുപക്ഷ അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്.
ഇർഫാനയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...
മായ്ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട്, ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു. ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു. ഇനി എത്രപേർ ഈ ലിസ്റ്റിൽ ചേരുമെന്നും ചേർക്കുമെന്നും എനിക്കറിഞ്ഞൂടാ.. തഫ്സീറ് ആപ്പ് ഫോണിലുണ്ട്. ഫത്ഹുൽ മുഈൻ ഗൂഗിളിൽ കിടപ്പുണ്ട്. നൂറുൽ യഖീൻ എണ്ണം പറഞ്ഞ കോപ്പി ഒരെണ്ണം കൊച്ചാപ്പ എന്റെ കസ്റ്റഡിയിൽ നിന്ന് വാങ്ങിക്കൊണ്ടു പോവുംവരെ എന്റെ കയ്യിലുണ്ടായിരുന്നു. ഈ 'വഹ'കളിൽ പെടാത്ത എന്തെങ്കിലും കയ്യിലുണ്ടെങ്കിൽ മാത്രമേ ഇൻബോക്സിൽ വന്നിട്ട് കാര്യമുള്ളൂ..
അപ്പൊ താങ്ക്സ്
നേരത്തെ ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് എനിക്കും എന്റെ സഹോദരിക്കും സ്വാതന്ത്ര്യം തന്നതെന്ന് വ്യക്തമാക്കിയും മതവിശ്വാസികളായ വീട്ടുകാരുമായf വിരോധമൊന്നുമില്ലെന്നും മതം ഉപേക്ഷിക്കുന്നത് സ്വതന്ത്രമായി ജോലിയെടുത്ത് ജീവിക്കാനാണെന്നും ഇർഫാന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ആ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് എനിക്കും എന്റെ സഹോദരിക്കും സ്വാതന്ത്ര്യം തന്നത്. ഒരു മതത്തിൽ നിന്ന് വിട്ടു എന്നതിന് മറ്റൊരു മതത്തിലേക്ക് പോവുന്നു എന്ന് അർത്ഥമില്ല. ഞാനും എന്റെ സഹോദരിയും പ്രായപൂർത്തിയായ വ്യക്തികളാണ്. ഇസ്ലാമിൽ തുടരാൻ താല്പര്യമില്ല എന്നത് ശരി തന്നെ. എന്നാൽ ഇസ്ലാം വിട്ടു വന്നത് കുത്തഴിഞ്ഞ ജീവിതം നയിക്കാനാണ് എന്ന് ആകുലപ്പെട്ടുകൊണ്ടുള്ള ഫേസ്ബുക്ക് ആങ്ങളമാരുടെ 'ആധി'യോടെയുള്ള സ്നേഹം എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഈ കരുതലിനു പകരം തരാൻ ഹിദായത്തില്ലാത്ത ഈ പെങ്ങന്മാരുടെ കയ്യിൽ ഒന്നുമില്ല..
മതവിശ്വാസികളായ എന്റെ വീട്ടുകാരുമായി എനിക്ക് വിരോധമൊന്നുമില്ല. മതം ഉപേക്ഷിക്കുന്നത് സ്വതന്ത്രമായി ജോലിയെടുത്ത് ജീവിക്കാനാണ്. ഞങ്ങൾക്ക് ആവശ്യമുള്ളത് വീട്ടിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഇങ്ങനെ പുറപ്പെട്ടുവരാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നില്ല. ആശയപരമായ വിയോജിപ്പ് ഉണ്ട് എന്ന ഒറ്റക്കാര്യം കൊണ്ട് മറ്റുള്ളവരെ വെറുക്കാൻ ഞാൻ തയ്യാറുമല്ല. സ്നേഹ സഹകരണങ്ങളും പിന്തുണയും അറിയിച്ചവർക്ക് നന്ദി പറയാൻ കൂടിയാണ് ഇതെഴുതുന്നത്..
ഇത് സാക്ഷാത്കരിച്ചതിൽ പലരോടും കടപ്പാടുണ്ട്. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ മാർഗനിർദ്ദേശങ്ങൾ തന്നു സഹായിച്ച അഭിഭാഷകർ, കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ.അനിൽകുമാർ സർ, അഡ്വ.ഷിമുരാജ്, കേരള യുക്തിവാദി സംഘത്തിൽ നിന്ന് പിന്തുണയുമായി എത്തിയ അഭിലാഷ് സർ, പേരറിഞ്ഞും പേരറിയാതെയും പിന്തുണച്ച സ്വതന്ത്രചിന്തകർ മുതൽ, മതവിശ്വാസി ആയിരുന്നിട്ടും മതം വിട്ട ഞങ്ങളെ 'വാ മക്കളേ' എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയ വനിതാ സിവിൽ പൊലീസ് ഓഫീസർ വരെ.. ഇത് കൂട്ടായ വിജയമാണ്.. പലർക്കും ഒരു പ്രചോദനമാവാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ട്. - ഇർഫാന പോസ്റ്റിൽ പറയുന്നു.
യാഥാസ്ഥിതിക മതവിശ്വാസം പിന്തുടർന്ന് പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതിക്കും വിലക്കേർപ്പെടുത്തി ജീവിക്കേണ്ടി വന്നതിൽ മനം മടുത്താണ് താൻ വീടുവിട്ടിറങ്ങിതെന്ന് ഇർഫാന കോടതിയിൽ വ്യക്തമാക്കിയിരുന്നു. വീട് ജയിലായി മാറിയ ഘട്ടത്തിലാണ് പുറത്തു ചാടിയത്. നിയന്ത്രണങ്ങൾ കടുത്തപ്പോൾ സഹോദരിയെയും കൂട്ടിയായിരുന്നു വീടുവിട്ടിറങ്ങിയത്.' 'ഞങ്ങളുടേത് യാഥാസ്ഥിതിക മതവിശ്വസം പുലർത്തുന്ന വീടാണ്. പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതി പുലർത്തുന്നതിനും വല്ലാത്ത നിയന്ത്രണങ്ങൾ.
അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ സഹോദരിയെയും കൂട്ടി വീടുവിട്ടു. ഇനി ജോലിചെയ്യണം. ജീവിക്കാനുള്ള വക സ്വന്തമായി കണ്ടെത്തണം. സഹോദരിയെ പഠിപ്പിക്കണം. അവളുടെ വിവാഹം നടത്തണം. പിന്നെ എന്റെ കാര്യവും നോക്കണം'- ഇർഫാന കോടതിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയായ പെൺകുട്ടി എന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച യുവതിക്ക് കോടതി അനുകൂലമായി വിധിക്കയായിരുന്നു.
വീടുവിട്ടിറങ്ങി ഹോസ്റ്റലിൽ പുതുജീവിതം തുടർന്നപ്പോൾ മാതാപിതാക്കൾ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഇതോടെയാണ് ഇവർക്ക് കോടതിയും പൊലീസ് സ്റ്റേഷനും കയറേണ്ടി വന്നത്. ബുധനാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.അന്വേഷണത്തിൽ എറണാകുളത്ത് ഒരു വനിതാഹോസ്റ്റലിൽ ഉണ്ടെന്ന് കണ്ടെത്തി. നേരിട്ട് കോടതിയിൽ ഹാജരാകാമെന്ന് ഇവർ പൊലീസിനെ അറിയിച്ചു. അങ്ങനെ വെള്ളിയാഴ്ച രാവിലെ ഇവർ മുൻസിഫ് മജിസ്ട്രേറ്റ് ഡി.ശ്രീകുമാറിന്റെ മുൻപിൽ ഹാജരായി. പ്രായപൂർത്തിയായ തങ്ങൾക്ക് സ്വന്തംനിലയിൽ ജീവിക്കണമെന്ന് ഇരുവരും കോടതിയെ അറിയിച്ചു. സ്വതന്ത്രമായി ജീവിക്കാമെന്ന് വ്യക്തമാക്കി കോടതി ഇരുവരെയും വിട്ടയച്ചു.
ഇർഫാന ബി.എസ്.സി. കെമിസ്ട്രി ബിരുദധാരിണിയാണ്. അനിയത്തി ബി.കോം രണ്ടാംവർഷം. വിദ്യാഭ്യാസത്തിന് അനുസരിച്ച് ചിന്താഗതിയും മാറിയതോടെ മതവിശ്വാസം അനുസരിച്ച വസ്ത്രം ധരിക്കാനുമൊന്നും അവൾ തയ്യാറായില്ല. മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങൾ പിന്തുടരാത്തതിനും വീട്ടിൽനിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നതായി ഇവർ പറയുന്നു. അടുത്തിടെ മൂത്ത പെൺകുട്ടിക്ക് വിവാഹാലോചന തുടങ്ങി. ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്ക കൂടിയായപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാൻ തീരുമാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍