ലോക്പാലിനെ അട്ടിമറിക്കാൻ ഐഎഎസ്-ഐപിഎസ് ലോബി? നാലുതവണ കാലവധി നീട്ടിയിട്ടും സ്വത്ത് വിവരം നൽകാതെ ഉന്നത ഉദ്യോഗസ്ഥർ; ആറുമാസത്തിനുള്ളിൽ വിശദവിവരം നൽകണമെന്ന അന്ത്യാശാസനവുമായി കേന്ദ്ര സർക്കാർ
തിരുവനന്തപുരം: രാജ്യത്ത് ഏറെ ചർച്ചയ്ക്കും വൻസമരത്തിനും കാരണമായ ജൻ ലോക്പാൽ ബില്ലിനെ അട്ടിമറിക്കാൻ രാജ്യത്തെ ഐഎഎസ്-ഐപിഎസ് ലോബിയുടെ ശ്രമം. ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർദ്ദേശം തുടർച്ചയായി നാലാം തവണയും കേന്ദ്രസർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും അവഗണിച്ച മട്ടാണ്.
ഉദ്യോഗത്തിൽ പ്രവേശിക്കുമ്പോൾ തന്നെ തങ്ങളുടെ സ്വത്ത് വെളിപ്പെടുത്തണമെന്നാണ് നിയമം. ലോക്പാൽ ബിൽ നിയമമാകുന്നതിനു മുൻപ് എല്ലാ വർഷവും ഉദ്യോഗസ്ഥർ അവരുടേയും ഭാര്യയുടേയും സ്വത്ത് വിവരങ്ങൾ ജനുവരി 30ന് മുമ്പ് വെളിപ്പെടുത്തണമെന്നാണ് ചട്ടം. ഈ നിയമം പോലും അംഗീകരിക്കാത്ത ഉദ്യോഗസ്ഥ ലോബിയാണ് ലോക്പാൽ ബില്ലിനെ അട്ടിമറിക്കാനുള്ള ശ്രമം ഊർജിതമാക്കിയത്. 2013ൽ പാർലമെന്റ് അംഗീകരിച്ച ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത് വളരെ കുറച്ച് ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ്. രാജ്യത്തെ ഐഎഎസ്-ഐപിഎസ് ലോബികളുടെ സമ്മർദം മൂലം സ്വത്ത് വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി പലതവണ കേന്ദ്രസർക്കാരിന് മാറ്റേണ്ടി വന്നത്. ഈ നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കാണാൻ കഴിയുക.
2013ലെ ലോക്പാൽ നിയമത്തിലെ 44ആം വകുപ്പ് പ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർ അവരുടേയും, പങ്കാളിയുടേയും ആശ്രിതരായ മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെയടക്കുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം. വാങ്ങിയതും കുടുംബത്തിൽ നിന്ന് ലഭിച്ചതുമായ ഭൂമിയുടെ വിവരങ്ങൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, ബാങ്ക് നിക്ഷേപം, സ്വർണ സമ്പാദ്യം, ഓഹരികൾ, ഇൻഷ്വറൻസ്, മറ്റ് ദീർഘകാല നിക്ഷേപങ്ങൾ എന്നിവയുടെ വിവരങ്ങൾ ലോക്പാൽ നിയമപ്രകാരം സർക്കാരിനെ അറിയിക്കണമെന്നാണ് ചട്ടം. സർവീസ് ചട്ടപ്രകാരം സ്വത്ത് വിവരങ്ങൾ സമർപ്പിക്കുന്നത് കൂടാതെയാണിത്.
സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് ഇക്കാര്യങ്ങൾ രേഖാമൂലം അറിയക്കണമെന്ന നിയമം ഇന്നും നിയമമായി തന്നെ നിൽക്കുന്നു. രാജ്യത്തെ ഭരണസംവിധാനത്തിലെ നെടുതൂണുകളായ ഐഎഎസ്-ഐപിഎസ്ഉദ്യോഗസ്ഥർ പോലും ഈ നിയമത്തിനെ മുഖവിലയ്ക്കെടുക്കുന്നില്ല എന്നത് വസ്തുതയാണ്. ലോക്പാൽ നിയമപ്രകാരം രാജ്യത്തെ വളരെ കുറച്ച് ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് പൂർണമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. സർവീസ് ചട്ടപ്രകാരം പോലും സ്വത്ത് വിവരം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ലോക്പാൽ ബില്ലിനെ എതിർക്കുകയും ഭയപ്പെടുകയും ചെയ്യുന്നത്.
ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരം സമർപ്പിക്കേണ്ട തീയതി നാലു തവണയാണ് മാറ്റേണ്ടി വന്നത്. ഒടുവിൽ അടുത്ത ഏപ്രിൽ 16ന് മുമ്പ് പൂർണമായ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് അന്ത്യശാസനം. ഏറ്റവും ഒടുവിൽ ഈ മാസം 15നാണ് സമയം ദീർഘിപ്പിച്ച് നൽകിയത്. ലോക്പാൽ നിമയപ്രകാരം എല്ലാ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും എല്ലാ വർഷം ജൂലൈ 31ന് മുമ്പ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തുകയും ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ വകുപ്പ് തലവൻ ഓഗസ്റ്റ് 31ന് മുമ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. എന്നാൽ രാജ്യത്തെ 358 ഐഎഎസുകാരും 348 ഐപിഎസുകാരും സർവീസ് ചട്ടം അനുസരിച്ച് പോലും വിവരങ്ങൾ നൽകിയിട്ടില്ല.
കേരളത്തിൽ 413 ഐപിഎസുകാരും 149 ഐഎഎസുകാരുമാണ് ജോലി ചെയ്യുന്നത്. ഇതിൽ 27 ഐപിഎസ് ഉദ്യോഗസ്ഥരും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും നിയമത്തിന് പുല്ലുവിലയാണ് നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളത്. ഉത്തർപ്രദേശിൽ 413 ഉദ്യോഗസ്ഥരാണ് ഇക്കൂട്ടത്തിലുള്ളത്. നിയമം ലംഘിക്കുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് നൽകുകയോ സ്ഥാനക്കയറ്റം നൽകുകയോ പാടില്ലെന്നാണ് നിയമത്തിൽ പറയുന്നത്. ട്രെയിനിങ്, എംപാനൽമെന്റ്, അവാർഡുകൾ എന്നിവയ്ക്ക് ഇത്തരക്കാരെ പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഐഎഎസ്-ഐപിഎസ് ലോബികളുടെ ഏഴയലത്ത് അടുക്കില്ല.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ഉദ്യോഗസ്ഥരാണ് ഇപ്പോൾ നിയമത്തെ അട്ടിമറിക്കാൻ അമരത്ത് നിൽക്കുന്നത്. തന്റെ പേരിലുള്ള സ്വത്തുക്കൾ മക്കളുടേയോ, സഹോരങ്ങളുടേയോ, മാതാപിതാക്കളുടെയോ പേരിലേക്ക് മാറ്റിയും ബിനാമി പേരുകളിൽ നിക്ഷേപിച്ചുമാണ് ഇത്രയും നാൾ ഇത്തരക്കാർ സർക്കാരിന്റെ കണ്ണിൽ പൊടിയിട്ടിരുന്നത്. തങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ ശേഖരിച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന മുടന്തൻ ന്യായമാണ് ഈ ലോബി ഉയർത്തുന്നത്. കൂടാതെ സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്ന രേഖകൾ മിക്കപ്പോഴും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിൽ എത്താതയതോടെ സംസ്ഥാനസർക്കാരിന് വിവരങ്ങൾ നൽകുന്നതിനോടൊപ്പം സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് രേഖകളുടെ പകർപ്പ് കേന്ദ്രസർക്കാരിനും സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. 2013ൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട 650 ഓളം കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. 2013-14 വർഷങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രവിജിലൻസ് കമ്മീഷന് ലഭിച്ച പരാതികളിൽ 90 ശതമാനവും യഥാർഥമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
കേരളത്തിലും ഈ നിയമത്തിനനുസരിച്ച് വിവരങ്ങൾ സമർപ്പിക്കുന്നവരുടെ ഉദ്യോഗസ്ഥരുടെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. പല ഉദ്യോഗസ്ഥരും തങ്ങളുടെ പേരിൽ സ്വത്തുക്കളില്ലെന്ന വിശദീകരണമാണ് നൽകുന്നത്. ഭാര്യയുടേയോ മക്കളുടേയോ പേരിലുള്ളതും പാരമ്പര്യമായി ലഭിച്ച സമ്പാദ്യങ്ങളും ബാങ്ക് നിക്ഷേപങ്ങൾ പോലും ഉൾപ്പെടുത്താതെയാണ് സംസ്ഥാനത്തെ പല ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും വിവരം നൽകിയിട്ടുള്ളത്. ലോക്പാൽ നിയമപ്രകാരം സർക്കാരിന് നൽകേണ്ട സ്വത്ത് വിവരങ്ങൾ ഇങ്ങനെയാണ്. ഇൻഷുറൻസ്, ബാങ്ക് നിക്ഷേപങ്ങൾ, മ്യൂച്ചൽ ഫണ്ടുകൾ, ഓഹരികൾ, പെൻഷൻ പദ്ധതികൾ എന്നിവയും വ്യക്തിഗത വായ്പ, മറ്റുള്ള വായ്പകൾ, സ്വർണം-വെള്ളി ആഭരണങ്ങൾ, സ്വന്തം പേരിലോ ആശ്രിതരുടെ പേരിലോ ഉള്ള വാഹനങ്ങൾ ( കമ്പനിയുടെ പേര്, നിർമ്മിച്ച വർഷം, വാങ്ങിയപ്പോൾ നൽകിയ തുക, രജിസ്ട്രേഷൻ നമ്പർ എന്നിയവയടക്കം ) ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഗൃഹോപകരണങ്ങൾ, ഇല്ക്ട്രോണിക് സാധനങ്ങൾ എന്നിവയും പ്രത്യേക ഫോറം വഴി നൽകണം.
സർവീസിൽ പ്രവേശിച്ചതിനു ശേഷമുള്ള സമ്പാദ്യങ്ങൾക്കൊപ്പം വായ്പകളും കാണിക്കണം. ഇത്രയും വിശദമായി സ്വത്ത് വിവിരം വെളിപ്പെടുത്തേണ്ട സാഹചര്യമാണ് ഉദ്യോഗസ്ഥരെ നിയമത്തിനെതിരെ നീങ്ങാൻ പ്രേരിപ്പിക്കുന്നതും. മുൻകാലങ്ങളെക്കാൾ ഉദ്യോഗസ്ഥരിൽ വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്തിയതോടെയാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ഏതുവിധേനെയും ഈ നിയമത്തിന് തടയിടുക എന്ന ലക്ഷ്യമാണ് ലോക്പാൽ ബില്ലിനെ ഭയക്കുന്ന ഐഎഎസ്-ഐപിഎസ് ലോബികൾക്ക്.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്