സ്വകാര്യ ബസുകളുടെ വക്കീൽ ജഡ്ജിയായപ്പോൾ വിധികൾ ഏറെയും മുതലാളികൾക്ക് വേണ്ടി; റിട്ടയർ ചെയ്തപ്പോഴും ബസുകാരുടെ വക്കാലത്ത്: ബസ് ചാർജ്ജ് കുറയാത്തതിന്റെ കാരണം ജസ്റ്റിസ് രാമചന്ദ്രന്റെയോ? ആക്ഷേപം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തന്റെ മുന്നിൽ വരുന്ന തെളിവുകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജിമാർ വിധികൾ പുറപ്പെടുവിക്കാറുള്ളത് എന്നാണ് പൊതുവിൽ പറയാറ്. എന്നാൽ ഇതിന് അപ്പുറത്തേക്ക് ജഡ്ജിമാരുടെ വ്യക്തിതാൽപ്പര്യങ്ങളും കോടതിവിധിയെ സ്വാധീനിക്കാറുണ്ടെന്നത് പരസ്യമായ ആക്ഷേപം തന്നെയാണ്. അടുത്തകാലത്ത് വന്ന പല കോടതി വിധികൾ പുറത്തുവരുമ്പോഴും പല വിധത്തിലുള്ള ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഡീസൽവില താഴ്ന്ന നിരക്കിൽ എത്തിയിട്ടും യാത്രാനിരക്ക് കുറയ്ക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ഉടമകളുടെയും ഗതാഗത വകുപ്പിന്റെയും നിലപാടിൽ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. എന്നാൽ ചാർജ്ജ് കുറയ്ക്കാതിരിക്കാൻ തിരുവഞ്ചൂർ കാരണമായി ചൂണ്ടിക്കാട്ടുന്നത് റിട്ട. ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ റിപ്പോർട്ടിനെയാണ്. ബസ് ഉടമകൾക്ക് തീർത്തും അനുകൂലമാണ് ഈ റിപ്പോർട്ടെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ്.
വക്കീലായിരുന്ന വേളയിൽ സ്വകാര്യ ബസ് ഉടമകളുടെ വക്കീലായിരുന്നു രാമചന്ദ്രൻ. ഇദ്ദേഹം ജസ്റ്റിസായിരുന്ന വേളയിൽ പുറപ്പെടുവിച്ച വിധികളാകട്ടെ ബസ് ഉടമകളെ സഹായിക്കുന്നതായിരുന്നു എന്നായിരുന്നു ആക്ഷേപം. ഹൈക്കോടതിയിൽ നിന്നും റിട്ടയർ ചെയ്ത വേളയിൽ ഇദ്ദേഹത്തെയായിരുന്നു ബസ് - ഗതാഗത മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനുള്ള കമ്മിറ്റി ചെയർമാനായി നിയോഗിച്ചത്. ഇദ്ദേഹം നൽകിയ റിപ്പോർട്ടുകളാണ് കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ പോലും അപകടത്തിലാക്കുന്നതെന്ന വിധത്തിലേക്ക് എത്തിച്ചതെന്നായിരുന്നു ആക്ഷേപം.
ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിക്കുന്നതടക്കം ബസ് ഗതാഗത മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഒരു ഉപദേശക സമിതിയായിട്ടാണ് അന്നത്തെ എൽഡിഫ് സർക്കാർ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിൽ ഗതാഗത കമ്മീഷണർ സെക്രട്ടറിയുമായി ഒരു കമ്മറ്റി രൂപീകരിച്ചത്. അപകടങ്ങൾ കുറക്കാനായി ബസുകളുടെ റണ്ണിങ് ടൈം കൂട്ടുന്നതിനായി സംസ്ഥാന ഗതാഗത അഥോറിറ്റി ഇറക്കിയ ഉത്തരവിനെ സ്വകാര്യ ബസുടമകൾ ചോദ്യം ചെയ്തു നൽകിയിരുന്ന കേസിസൽ വിധി പറഞ്ഞതും ഇദ്ദേഹമായിരുന്നു. അന്ന് വിധി സ്വകാര്യ ബസുടമകൾക്ക് അനുകുലമായിരുന്നു എന്നായിരുന്നു ആക്ഷേപം.
റിട്ടയർ ചെയ്ത ശേഷം ഫെയർസ്റ്റേജ് നിർണയിക്കാനുള്ള സമിതിയുടെ ചെയർമാനായ ശേഷം അദ്ദേഹം മുന്നോട്ടുവച്ച കാര്യങ്ങൾ എല്ലാം തന്നെ ബസ് ഉടമകൾക്ക് സഹായകരമായിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ 6 പഠന വിഷയങ്ങളിൽ 3, 4, 5 വിഷയങ്ങൾ ഫെയർ സ്റ്റേജിലെ അപാകതകൾ സംബന്ധിച്ചായിരുന്നു. മിനിമം ചാർജിന് യാത്ര ചെയ്യാവുന്ന ദൂരം ഫെയർ സ്റ്റേജിലെ അപാകതകൾ റൗണ്ടിങ് നയം എന്നിവയായിരുന്നു ഈ മൂന്ന് വിഷയങ്ങൾ.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി നിയമിക്കപ്പെടുമ്പോൾ ഓർഡിനറി യാത്ര കൂലിയിൽ ആദ്യത്തെ 3 സ്റ്റേജുകളിലായിരുന്നു കിലോമീറ്റർ നിരക്കിനേക്കാൾ കൂടുതൽ യാത്ര കൂലിയാണ് ഉണ്ടായിരുന്നത്. 2010 മാർച്ചിലെ ഓർഡിനറി നിരക്ക് നിർണ്ണയ ഉത്തരവ് പ്രകാരം 10 കിലോമീറ്റർ ഉള്ള നഗരത്തെ ഫെയർ സ്റ്റോജ്ലെ യാത്ര കൂലി 550 പൈസയായിരുന്നു. സർക്കാർ നിശ്ചയിച്ച ഓർഡിനറി കിലോമീറ്റർ യാത്രക്കായി 55 പൈസയും 2. 5 കിലോമീറ്റർ ദൂരമുള്ള ആദ്യത്തെ ഫെയർ സ്റ്റേജിലെ മിനിമം യാത്ര കൂലി 400 പൈസയായിരുന്നു. ഈ മിനിമം യാത്ര കൂലി കുറക്കുകയോ അല്ലെങ്കിൽ മിനിമം യാത്രയായ 400 പൈസയിൽ യാത്ര ചെയ്യാവുന്ന ദൂരം (400 പൈസ/ 55 പൈസ = 7 കിലോമീറ്റർ) 7. 5 കിലോമീറ്റർ (3 ഫെയർ സ്റ്റേജുകൾ) ആയി. അതിനായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയെ നിയമിച്ചത്.
ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചില്ലെന്നും മാത്രമല്ല ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി ആരുമായി ഇത് ചാർജ് സമർപ്പിക്കാനായി നൽകിയ 2011 ലെ നിർദ്ദേശത്തിൽ പൊതു ഗതാഗത മേഖലയിൽ ലോകത്തിലൊരിടത്തുമില്ലാത്ത പുതിയൊരു നിരക്ക് നിർണ്ണായക രീതിയായ മിനിമം ചാർജ് കിലോമീറ്റർ നിരക്ക് കേരളത്തിൽ നടപ്പിലാക്കുകയുമുണ്ടായി. മന്ത്രിതലത്തിലുണ്ടായിരുന്നവരുടെയും സ്വകാര്യ ബസ് ഉടമകളുടെയും സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഈ നീക്കമെന്നാണ് ആക്ഷപം.
2014 മെയ് 20ന് ഏറ്റവും ഒടുവിലത്തെ ചാർജ് വർദ്ധനവ് പ്രകാരം ഓർഡിനറി ബസുകളുടെ മിനിമം കൂലി 7 രൂപയും 5 കിലോമീറ്ററും ആണ്. ഓർഡിനറി കിലോമീറ്റർ നിരക്ക് 64 പൈസയുമായി നിശ്ചയിക്കുകയുണ്ടായി. ഈ ഫെയർ സ്റ്റേജ് നിർണ്ണയത്തിൽ ഏറെ അപാകതയുണ്ടെന്ന ആക്ഷേപം അന്ന് മുതൽ നിലവിലുണ്ട്. 30 കിലോമീറ്റർ ദൂരമുള്ള ആദ്യത്തെ 12 ഫെയർ സ്റ്റേജുകളിലെ രാമചന്ദ്രൻ തീവെട്ടി കൊള്ളയായിരുന്നു എന്നുമാണ് ആക്ഷേപം.
ഇപ്പോൾ ബസ് ചാർജുമായി ബന്ധപ്പെട്ട ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിക്കാൻ ജസ്റ്റിസ് സി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കുകയുണ്ടായി. വിപുലമായ പരിശോധനകളും പഠനങ്ങളും ആവശ്യമായതിനാൽ മൂന്നംഗ സമിതിക്ക് കുറഞ്ഞത് ആറ് മാസത്തെ നിയമമെങ്കിലും വേണ്ടി വരും. അതിന് ശേഷം തയ്യാറാക്കുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറ് മാസത്തിനുള്ളിൽ നടപടിയെടുക്കും. ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ പരാതി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. എന്നാൽ സ്വകാര്യ ബസ് ഉടമകളുടെ വക്കീലായിരുന്ന ആളിൽ നിന്നും എങ്ങനെ നീതി ലഭിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
സ്വകാര്യ ബസുകളെ സഹായിക്കാൻ എടുക്കുന്ന ഓരോ തീരൂമാനവും കെഎസ്ആർടിസിയെയാണ് കൂടുതൽ ദുർബലമാക്കുന്നത്. കെഎസ്ആർടിസുടെ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകി കോർപ്പറേഷനെ ദുർബലമാക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുന്നുമുണ്ട്. സൂപ്പർക്ലാസ് റൂട്ടുകൾ കെഎസ്ആർടിസിക്കു മാത്രം മതിയെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാൻ ദീർഘദൂര റൂട്ടുകളിൽ ലക്ഷ്വറി ബസുകൾ ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ ഇതിനിടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 241 സൂപ്പർക്ലാസ് റൂട്ടുകളിൽ 71 എണ്ണത്തിൽ കെ എസ് ആർ ടി സി സർവീസുകളാരംഭിച്ചിട്ടുണ്ട്. മറ്റു റൂട്ടുകൾ ഏറ്റെടുക്കാനുള്ള നീക്കം സജീവമായി നടക്കുന്നതിനിടെയാണ് സമാന്തരമായി സ്വകാര്യ ബസ് ലോബിയുടെ അട്ടിമറി ശ്രമം പുരോഗമിക്കുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍