തെഹൽക്ക എഡിറ്റർ മാത്യു സാമുവൽ ജയിലിലാണോ? സ്വവർഗ്ഗത്തിൽ പെട്ടവന്റെ ദുരിതം ആഘോഷിച്ച മാദ്ധ്യമങ്ങൾക്ക് അക്കിടി പറ്റിയതെങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ സാധാരണ പൗരന് നൽകുന്നതിൽ കൂടിയ അവകാശങ്ങൾ ഒന്നും മാദ്ധ്യമ പ്രവർത്തകർക്കില്ലെങ്കിലും അതുണ്ടെന്ന് കരുതുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ ഒരു മാദ്ധ്യമ പ്രവർത്തകനോട് ഒരാൾ കയർത്ത് സംസാരിച്ചാൽ പോലും മർദ്ദിച്ചു എന്ന രീതിയിൽ ആയിരിക്കും വാർത്തകൾ വരിക. എന്നാൽ ഈ ആനുകൂല്യം പത്രപ്രവർത്തകൻ എന്ന ബ്രാക്കറ്റിൽ ഒതുങ്ങി നിൽക്കുന്നവർക്ക് മാത്രമാണ്. സാധാരണ വഴികൾ വിട്ട് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ കള്ളക്കേസിൽ കുടുങ്ങിയാൽ പോലും ഈ പ്രവർത്തകർ എത്തുകയില്ല. അക്കൂട്ടത്തിൽപ്പെടും തെഹൽക്കയിലെ ജീവനക്കാരുടെ ഒക്കെ സ്ഥിതി. കോടാനുകോടി കട്ടും മോഷ്ടിച്ചും കഴിയുന്നവർ സുഖമായി കഴിയുന്ന നാട്ടിൽ തെഹൽക പത്രാധിപർ തരുൺ തേജ്പാൽ ജയിലിൽ അടക്കയ്പ്പെട്ടപ്പോൾ മാദ്ധ്യമങ്ങൾ ആഘോഷിച്ചത് ഇതിന്റെ ഉദാഹരണമായിരുന്നു.
ഈ തെഹൽക്ക വേട്ട ഇപ്പോഴും തുടരുകയാണ്. തരുൺ തേജ്പാലിന് പകരം എഡിറ്റോറിയൽ ചുമതലയേറ്റ മലയാളി പത്രപ്രവർത്തകൻ മാത്യു സാമുവലിനെതിരെയാണ് ഏറ്റവും ഒടുവിൽ വേട്ട നടന്നത്. വിവാദമായ തെഹൽക്ക ഒളിക്യാമറ വാർത്തയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി ഉണ്ടായ നടപടി ക്രമങ്ങളുടെ ഭാഗമായി മാത്യുവിന്റെ ജാമ്യം റദ്ദാക്കിയ സംഭവമാണ് ഇന്നത്തെ ദേശീയ മാദ്ധ്യമങ്ങൾ അടക്കമുള്ളവർ ആഘോഷമാക്കിയത്. നവംബർ പത്താം തീയ്യതി രാവിലെ ജാമ്യം റദ്ദാക്കുകയും വൈകുന്നേരത്തോടെ ജാമ്യം ലഭിക്കുകയും ചെയ്തിട്ടും ഇന്നിറങ്ങിയ മലയാളം പത്രങ്ങൾ അടക്കമുള്ളവയിലാണ് മാത്യു സാമുവലിനെ ജയിലിൽ അടച്ചു എന്ന വാർത്ത വന്നത്.
മലയാളിയായ മാദ്ധ്യമപ്രവർത്തകൻ ആയിരുന്നിട്ടുകൂടി വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിൽ മലയാളി മാദ്ധ്യമങ്ങളും വീഴ്ച്ച വരുത്തുകയായിരുന്നു. മാത്യു സാമുവലിനെ ജയിലിൽ അടച്ചുവെന്ന വിധത്തിലായിരുന്നും ദ ഹിന്ദു ദിനപത്രം അടക്കം വാർത്ത നൽകിയത്. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് മാത്യു സാമുവൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. നവംബർ മാസം പത്താം തീയതി തന്റെ ജാമ്യം റദ്ദാക്കിയങ്കിലും അന്ന് വൈകുന്നേരത്തോടെ തന്നെ ജാമ്യം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാർത്തകൾ വാസ്തവമല്ലെന്നും മാത്യു സാമുവൽ മറുനാടനോട് വ്യക്തമാക്കി.
അതേസമയം വാർത്താ ഏജൻസികൾ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചെന്ന വിധത്തിൽ വാർത്ത നൽകുകയായിരുന്നു. തുടർന്ന് പല ഭാഷകളിൽ തന്നെ ഈ വാർത്ത പ്രചരിക്കുകയായിരുന്നു. ഔദ്യോഗിക രഹസ്യനിയമ പ്രകാരമെടുത്ത കേസിൽ വിചാരണ നേരിടുന്ന മാത്യുസാമുവലിന് നേരത്തേ ജാമ്യമനുവദിച്ചിരുന്നു. ഈ കേസിന്റെ വിചാരണ മനപ്പൂർവ്വം നീട്ടികൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് പ്രത്യേക സിബിഐ ജഡ്ജി ജെ.പി.എസ്. മാലിക് മാത്യു സാമുവലിന്റെ ജാമ്യം റദ്ദാക്കിയത്. ഒക്ടോബർ 13ന് കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് മാത്യു സാമുവൽ കോടതിയെ അറിയിച്ചു. അഭിഭാഷകനും അസുഖംകാരണം ഹാജരാകാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. ഇത് കോടതി അംഗീകരിച്ചില്ല. തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. നവംബർ 21 വരെയാണ് ആദ്യം അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. എന്നാൽ അറസ്റ്റുചെയ്ത അന്നു തന്നെ അദ്ദേഹത്തിന് ജാമ്യം നൽകുകയുമുണ്ടായി.
സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് ഔദ്യോഗിക രഹസ്യം ചോർത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന മാത്യു സാമുവലിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാത്യുസാമുവലിനും തെഹൽക്ക എഡിറ്റർ (ഇൻവെസ്റ്റിഗേഷൻസ്) അനിരുദ്ധ് ബഹാലിനും എതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് നടന്നുവരികയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ തോമസ് മാത്യു, നീരജ് കുമാർ എന്നിവരും വെബ് സൈറ്റ് ഉടമകളായ ബഫല്ലോ നെറ്റ്വർക്ക്സിനുമെതിരെയാണ് ഔദ്യോഗിക നിയമപ്രകാരം കേസ്സെടുത്തത്. തെഹൽക്കയിൽ 2000ൽ പ്രദർശിപ്പിച്ച, ഡച്ച് സർക്കാറുമായി ബന്ധപ്പെട്ട ചില രഹസ്യരേഖകളാണ് കേസിന്നാസ്പദമായത്.
കഴിഞ്ഞ എൻഡിഎ സർക്കാറിന്റെ ഭരണകാലത്ത് നടന്ന പ്രതിരോധ അഴിമതി ഇടപാടുകൾ അടക്കം ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന തെലഹൽക്കയുടെ സംഘത്തിൽപ്പെട്ട മാദ്ധ്യമപ്രവർത്തകനായിരുന്നു മാത്യു സാമുവലും. സേനക്ക് യുദ്ധസാമഗ്രികൾ വാങ്ങുന്നതിന് ഒത്താശ ചെയ്യാൻ ബിജെപി മുൻ പ്രസിഡന്റ് ബങ്കാരു ലക്ഷ്മൺ ലക്ഷം രൂപ കോഴ വാങ്ങുന്നതിന്റെ തെഹൽക ഒളികാമറ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന്റെ പേരിൽ പലവിധ പീഡനമാണ് നേരിടുന്നത്. ജോലിക്ക് പോകാൻ സാധിക്കുന്നില്ല. 11 കൊല്ലമായി നിയമപരമായ നൂലാമാലകൾക്ക് പിന്നാലെയായിരുന്നു.
ഈ കേസിൽ മൊഴി നൽകാൻ തയ്യാറാല്ലെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും പറഞ്ഞാണ് അന്ന് മാത്യു സാമുവൽ ധീരത പ്രകടിപ്പിച്ചത്. ലൈംഗിക പീഡന കേസിൽപ്പെട്ട് തരുൺ തേജ്പാൽ അറസ്റ്റിലായതോടെ മാത്യു സാമുവലായിരുന്നു തെഹൽക്കയുടെ എഡിറ്റർ ചുമതല വഹിച്ചത്. അടുത്തകാലത്തായി അസം റൈഫിൾസിൽ നടക്കുന്ന നഗ്നമായ അഴിമതിയായിരുന്നു തെഹൽക്ക രണ്ടാം വരവിൽ പുറത്തുകൊണ്ടുവന്നത്.
അർധ സൈനിക വിഭാഗമായ അസം റൈഫിൾസിലെ ഉന്നത ഉദ്യോഗസ്ഥർ നിർമ്മാണ കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നും ഓപ്പറേഷൻ ഹിൽടോപ്പ് എന്ന പേരിൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷൻ നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം സൈന്യം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍