എന്നും സാധാരണക്കാർക്കൊപ്പമെന്ന് ആണയിടുന്ന ഇടതുസർക്കാർ ബസ് നിരക്ക് വർദ്ധനയുടെ കാര്യത്തിൽ ആർക്കൊപ്പം? ഓർഡിനറി മിനിമം കൂലി ഏഴിൽ നിന്ന് അഞ്ചായി കുറയ്ക്കണമെന്ന് ആസൂത്രണ ബോർഡ് ആവശ്യപ്പെടുമ്പോൾ സർക്കാർ ആലോചന എട്ട് രൂപയാക്കാൻ; ഇനിയും നിരക്ക് കൂട്ടിയാൽ കയറാൻ ആളില്ലാതെ ഓർഡിനറി ബസുകൾ നെട്ടോട്ടം ഓടേണ്ടി വരും
തിരുവനന്തപുരം: ബസ് ഉടമകളുടെ സമരം തൽക്കാലം മാറ്റി വച്ചെങ്കിലും നിരക്ക് വർദ്ധന ആസന്നമാണെന്ന് മലയാളികൾക്ക് എല്ലാമറിയാം. നിരക്ക് ഇനിയും കൂട്ടിയാൽ എന്താവും അവസ്ഥ.ബസ് ചാർജ് കൂട്ടുകയല്ല ബസുകളുടെ എണ്ണം കുറയ്ക്കുകയാണെ വേണ്ടതെന്ന് ഗതാഗത വിദഗ്ദ്ധർ വിലയിരുത്തുമ്പോൾ ഇക്കാര്യം പ്രത്യേകമായി ആലോചിക്കേണ്ടി വരും. കാരണം ഇനിയും ചാർജ്ജ് കൂട്ടിയാൽ കൂടുതൽ യാത്രക്കാർ യാത്രാ ബസുകളെ കൈക്കൊഴിയുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് ഇത് പ്രസക്തമാകുന്നത്.
സ്വകാര്യ ബസ് വ്യവസായവും കെഎസ്ആർടിസിയും പ്രതിസന്ധി നേരിടുന്ന സാഹചര്യം കൂടി മനസിൽ കണ്ടുവേണം നമ്മൾ വിഷയത്തെ സമീപിക്കേണ്ടത്.ടൂവീലറുകൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ ഇരട്ടിയിലധികം നിരക്കുകൾ ഓർഡിനറി ബസ് മിനിമം കൂലിയിൽ വന്നപ്പോൾ 90% സ്ഥിരം യാത്രക്കാരും ഓർഡിനറി ബസുകളെ ഓഴിവാക്കി. കേരളത്തിലെ ഭൂരിപക്ഷം യാത്രാ ബസുകളിലും 50% പോലും യാത്രക്കാർ ഇല്ല എന്നതാണ് പൊതു ഗതാഗത മേഖലയിലെ പ്രതിസന്ധി.ഇതരസംസ്ഥാന തൊഴിലാളികൾ പോലും ബസുകൾ ഉപേക്ഷിച്ച് ടൂവീലറുകളിലേക്ക് മാറുകയാണ്
ഓർഡിനറിക്ക് കിലോമീറ്ററിന് 6 പൈസ കൂട്ടുമ്പോൾ ഫാസ്റ്റിന് 4 പൈസയും സൂപ്പറിന് 3 പൈസയും മാത്രം കൂട്ടും, ഇതിനാണ് എൽഡിഎഫ് സർക്കാർ കച്ചമുറുക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.നിലവിലെ ഓർഡിനറി കിലോമീറ്റർ നിരക്ക് 64 പൈസയെങ്കിലും യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് 95 പൈസയാണ്.10 കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യാൻ നിലവിലെ ഓർഡിനറി യാത്രാക്കൂലി 10 രൂപ. 20 കിലോമീറ്റർ യാത്ര ചെയ്യാനുള്ള ഓർഡിനറി യാത്രക്കൂലി 17 രൂപ. എന്നു വച്ചാൽ കിലോമീറ്റർ യാത്രക്കൂലി 100 പൈസയും 85 പൈസയും. എന്നാൽ സർക്കാർ ഉത്തരവിലെ കിലോമീറ്റർ യാത്രക്കൂലി 64 പൈസാ മാത്രം.
കേരളത്തിൽ 2. 5 കിലോമീറ്റർ ഓർഡിനറി ബസിൽ യാത്ര ചെയ്യാനുള്ള യാത്രക്കൂലി 7 രൂപാ. കിലോമീറ്റർ നിരക്കിൽ ഒരു കിലോമീറ്ററിന് 2.80 പൈസാ.നിലവിലെ പെട്രോൾ നിരക്കിൽ ഒരു ടൂവീലറിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ ചെലവാക്കുന്നത് ഒരു രൂപാ മാത്രം. രണ്ടു യാത്രക്കാരുണ്ടെങ്കിൽ ടൂവീലർ കിലോമീറ്റർ യാത്ര ചെലവ് 50 പൈസ മാത്രം.
2010 ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ചജസ്റ്റീസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ബസ് നിരക്ക് പരിഷ്കരണ കമ്മിറ്റി സ്വകാര്യ ബസുമകളുടെ സ്വാധീനത്തിൽ കൊണ്ടുവന്ന മിനിമം ചാർജ് പ്ലസ് കിലോമീറ്റർ നിരക്കാണ് സർക്കാർ പറയുന്ന നിരക്കും യഥാർത്ഥ യാത്രക്കൂലിയും തമ്മിൽ ഇത്രയേറെ വ്യത്യാസമുണ്ടാക്കിയത്. യുഡിഎഫിന്റെ ജനവിരുദ്ധനയങ്ങളൊക്കെ തിരുത്തിയെന്് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരാകട്ടെ സ്വകാര്യ ബസുകളുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. സിപിഎം മാത്രമല്ല സിപിഐയും അങ്ങനെ തന്നെ.
നിലവിലെ ഓർഡിനറി മിനിമം കൂലിയായ 7 രൂപ 5 രൂപ ആക്കി കുറയ്ക്കണമെന്നും അങ്ങനെ റോഡുകളിലെ ടൂവീലർ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാമെന്നും സംസ്ഥാന ആസൂത്രണ ബോർഡ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ, പൊതുമരാമത്ത് സെക്രട്ടറി ആസൂത്രണ ബോർഡ് അംഗം അടക്കം നിരവധി വിദഗ്ദ്ധർ അടങ്ങിയ സമിതിയാണ് കേരളത്തിലെ ഉയർന്ന മിനിമം നിരക്ക് കുറയ്ക്കണമെന്ന് നിർദ്ദേശിച്ചത്.
യാത്രാ ബസുകളുടെ എണ്ണക്കൂടുതലും കെഎസ്ആർടിസി സ്വകാര്യ ബസുകളും തമ്മിലുള്ള കടുത്ത മത്സരവും യാത്രക്കാരില്ലാതെ ബസോട്ടത്തിനു കാരണമാകുന്നു. മൂന്നു കോടി ജനങ്ങളുള്ള കേരളത്തിൽ 5752 കെഎസ്ആർടിസി ബസുകളും 29960 സ്വകാര്യ ബസുകളുമടക്കം 35712 യാത്രാ ബസുകളുണ്ട്. ഒരു ലക്ഷം ജനങ്ങൾക്ക് കേരളത്തിൽ 103 ബസുകളുണ്ടെങ്കിൽ കർണ്ണാടകത്തിൽ അത് 58 ഉം തമിഴ് നാട്ടിൽ ഇത് 37 ഉം മാത്രമാണ്.
ഒരു കിലോമീറ്റർ സർവ്വീസു നടത്താൻ 70 രൂപ ചെലവാക്കുന്ന കെഎസ്ആർടിസിയിൽ ആകെയുള്ള 5176 സർവ്വീസുകളിൽ 483 സർവ്വീസുകൾ മാത്രമാണ് 40 രൂപയ്ക്കു മുകളിൽ വരുമാനമുള്ളത്. ബാക്കി 4693 സർവ്വീസുകളും ഡീസലും ശമ്പളവും അടങ്ങുന്ന ഓട്ടക്കൂലി പോലും കിട്ടാത്തവയാണ്. ഇതിൽ 90% സർവ്വീസുകളും സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്നവയും.
സ്വകാര്യ റൂട്ടുകളിലെ കെഎസ്ആർടിസി ബസുകളുടെ കടന്നു കയറ്റവും മത്സര ഓട്ടവും വിദ്യാർത്ഥി യാത്രാനിരക്ക് കൂട്ടാൻ അനുവദിക്കാത്തതും സ്വകാര്യ ബസുകളെ കടുത്ത നഷ്ടത്തിലേക്കു കൊണ്ടു ചെന്നെത്തിച്ചു.വിദ്യാർത്ഥികളുടെ യാത്രാക്കൂലി കാലോചിതമായി നിലവിലെ നിരക്കിന്റെ 50% ആക്കുകയും സാധാരണ യാത്രക്കാരുടെ ഓർഡിനറി മിനിമം കൂലി 7 രൂപയിൽ നിന്നും 5 രൂപ ആക്കി കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ കേരളത്തിലെ സ്വകാര്യ ഓർഡിനറി ബസുകൾക്ക് ഇനി അധികം കാലം പിടിച്ചു നിൽക്കാനാവില്ല.
5000 ലധികം സ്വകാര്യ ബസുടമകൾ അംഗങ്ങളാകുന്ന സംഘടന അവരുടെ ബസുകൾ സർക്കാരിനു വിട്ടു നൽകുമെന്നും ഓടിക്കിട്ടുന്ന ലാഭത്തിന്റെ ഒരു വീതം അവർക്ക് നൽകിയാൽ മതിയെന്നും ഫെയർ റിവിഷൻ കമ്മറ്റിക്കു മുൻപിൽ തന്നെ രേഖാ മൂലം നിവേദനം നൽകുന്നതിലെത്തി പൊതുഗതാഗത മേഖലയിലെ പരിതാപകരമായ അവസ്ഥ.
ഫെയർ റിവിഷൻ കമ്മറ്റി വെറും ഒരു ഉപദേശക സമിതിയാണെങ്കിലും സിപിഐഎമ്മിലെ കണ്ണൂർ ലോബി നിർദ്ദേശിച്ച നിരക്കുകൾ അപ്പാടെ അംഗീകരിക്കണമെന്ന വാശിയിലാണ്. സ്വകാര്യ -ദീർഘദൂര ബസുടമകൾക്ക് ഏറെ സ്വാധീനമുള്ള സിപിഎം ജില്ലാ കമ്മറ്റിയാണ് കണ്ണൂരിലേത്. അതുകൊണ്ടു തന്നെ നിരക്കുകൾ കുത്തനെ കൂടുന്നതും ഓർഡിനറി ബസുകളിലാണ്.
നിലവിലെ ഓർഡിനറി നിരക്കായ 64 പൈസാ 70 പൈസയാക്കാനും മിനിമം ചാർജ് 7 രൂപയിൽ നിന്നും 8 രൂപാ ആക്കാനുമാണ് സർക്കാർ നീക്കം. ആ നീക്കം അംഗീകരിച്ചാൽ 20 കിലോമീറ്റർ ദൂരത്തിലെ ഓർഡിനറി യാത്രക്കൂലി 20 രൂപയാകും. കിലോമീറ്റർ നിരക്ക് 100 പൈസാ. 10 കിലോമീറ്റർ ദൂരത്തിനുള്ള ഓർഡിനറി കിലോമീറ്റർ നിരക്ക് 120 പെസയും. സാധാരണ ജനങ്ങളുടെ ഭരണമാണ് എൽഡിഎഫ് തരുന്നതെന്നു പറയുന്നുണ്ടെങ്കിലും ബസുടമകളുടെ കാര്യത്തിൽ എൽഡിഎഫ് മുതലാളിമാർക്കൊപ്പമാണ്.
ഫാസ്റ്റിന്റെ നിരക്ക് 68 പൈസായിൽ നിന്നും 72 പൈസയായും (4 പൈസ വർദ്ധനവ്) സൂപ്പർ ഫാസ്റ്റിന്റേത് 72 പൈസയിൽ നിന്നും 75 പൈസയും (3 പൈസ വർദ്ധനവ്) സൂപ്പർ എക്സ്പ്രസിന്റേത് 7 പൈസായിൽ നിന്നും 80 പൈസയും ആക്കാനാണ് സ്വകാര്യ ബസുടമയുടെ സർക്കാർ തീരുമാനം.ഫാസ്റ്റിനു മിനിമം 10 രൂപയിൽനിന്നും 12 രൂപയും (5 കിലോമീറ്റർ ദുരം) സൂപ്പറിന്റേത് 13 ൽ നിന്നും 15 രൂപയിലേക്കും (10 കിലോമീറ്റർ ദൂരം ഓർഡിനറിക്കും.ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ച നിരക്കുകളായ മിനിമം ചാർജ് പ്ലസ് കിലോമീറ്റർ നിരക്ക് അംഗീകരിച്ച യുഡിഎഫിന് എൽഡിഎഫ് സർക്കാരിന്റെ നീക്കത്തെ തടയാൻ ധാർമികമായി അവകാശവുമില്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍