തുമ്പ പൊലീസ് സ്റ്റേഷൻ മറ്റൊരു കക്കയം ക്യാമ്പോ? കസ്റ്റഡിയിൽ തൂങ്ങിയനിലയിൽ കാണപ്പെട്ട ഷാജിയുടേത് ആത്മഹത്യയല്ലെന്നു മകൻ; ശരീരമാകെ രക്തം കട്ടപിടിച്ചതിന്റെ പാടുകൾ: ഒരു വർഷത്തിനിടെ തുമ്പ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട പ്രതികൾ മൂന്ന്
തിരുവനന്തപുരം: തുമ്പ പൊലീസ് സ്റ്റേഷനിൽ ഇതാദ്യമല്ല, കസ്റ്റഡിയിലെടുത്ത പ്രതികൾ ആത്മഹത്യ ചെയ്യുന്നത്. 2014 ജനുവരിയിൽ ക്രിമിനൽ കേസിൽ ചോദ്യം ചെയ്യാൻ തുമ്പ പൊലീസ് വിളിച്ചു വരുത്തിയ രാധാകൃഷ്ണനെ പിന്നീട് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. അതിനു ശേഷം പണമിടപാടു കേസിൽ ചിലരുടെ സമ്മർദ്ദത്തിനു വഴങ്ങി സ്റ്റേഷനിൽ വിളിച്ചു വരുത്തി പൊലീസ് ഭീഷണിപ്പെടുത്തിയ നിതീഷിനെയും ശ്രീജിത്തിനെയും പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങൾ നടന്നിട്ട് ഒരു വർഷമായ സാഹചര്യത്തിലാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്ത കഴക്കൂട്ടം കുളത്തൂർ പുതുവയൽ മണക്കാട് വീട്ടിൽ ഷാജിയുടെ കസ്റ്റഡി മരണം.
തുമ്പ പൊലീസ് സ്റ്റേഷനെതിരെ ജനരോഷം ആളിയതോടെ അന്നു ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മകൻ വിഷ്ണു ഷാജി പറയുന്നതിങ്ങനെ- ' ഫെബ്രുവരി 22ന് തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജിതാണ് ഷാജിയുടെ വീട്ടിലെത്തി കേസന്വേഷണത്തിന്റെ ഭാഗമായി ഷാജിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടത്. വൈകിട്ട് 5.30ന് സ്റ്റേഷനിൽ ഷാജി സ്റ്റേഷനിൽ എത്തി. രാത്രിയായിട്ടും അച്ഛനെ കാണാതെ വന്നതോടെ സ്റ്റേഷനിൽ എത്തി കാര്യം തിരക്കിയപ്പോൾ, ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും നാളെ രാവിലെ വിടുമെന്നുമാണ് തുമ്പ പൊലീസ് മകനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെയും സ്റ്റേഷനിൽ എത്തിയ വിഷ്ണുവിനോട് സബ് ഇൻസ്പെക്ടർ വിനീഷ് കുമാർ സ്ഥലത്ത് ഇല്ലാത്തതിനാൽ ഇപ്പോൾ വിടാൻ കഴിയില്ലെന്നും വൈകിട്ട് വരാനും പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. ആ സമയത്ത് ഷാജിയുടെ കൂടെ ഷാജിയുടെ സുഹൃത്തായ നൗഷാദും ഒപ്പമുണ്ടായിരുന്നു.
ഷാജിയുടെയും നൗഷാദിന്റെയും സുഹൃത്തായ രാജമണിയുടെ മാല ഇരുവരും ചേർന്ന് മോഷ്ടിച്ചതായി ആരോപിച്ച് പൗണ്ട് കടവ് സ്വദേശി രാജമണി കൊടുത്ത പരാതിയിന്മേലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. എന്നാൽ ഫെബ്രുവരി ഏഴാം തീയതി കാണാതായ മാലയെക്കുറിച്ച് രാജമണി പൊലീസിൽ പരാതി നൽകിയത് ഫെബ്രുവരി 18നാണ്. നൗഷാദിനെയും ഷാജിയേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത് ഫെബ്രുവരി 22ന്. പിറ്റേന്നു സ്റ്റേഷനിലെത്തിയ വിഷ്ണുവിനോട് പൊലീസ് ജനലിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് വിഷ്ണു പറയുന്നു. ഫെബ്രുവരി 24ന് രാവിലെ വീണ്ടും അച്ഛനെ തിരക്കി പൊലീസ് സ്റ്റേഷനിലെത്തിയ വിഷ്ണുവിനോട് അഡീഷണൽ എസ്.ഐ. ചന്ദ്രദാസ് തട്ടിക്കയറുകയും ചീത്തവിളിക്കുകയും ചെയ്തു. ഷാജി എ.ഐ.ടി.യു.സി യൂണിയൻ പ്രവർത്തകനായതിനാൽ വിഷ്ണു സംഭവം യൂണിയൻ നേതാക്കളെ അറിയിച്ചു. തുടർന്ന് സ്റ്റേഷനിലെത്തിയ യൂണിയൻ നേതാക്കൾ ഷാജിയെക്കുറിച്ച് തിരക്കിയപ്പോഴാണ് ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെന്ന് പൊലീസ് വെളിപ്പെടുത്തിയത്.
മെഡിക്കൽ കോളേജ് രണ്ടാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജിയുടെ നില അർധരാത്രിയിൽ വഷളായതോടെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ മരിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ ഷാജിക്ക് ബോധമില്ലായിരുന്നു. പിന്നീട് ബോധം വന്നപ്പോൾ സഹോദരൻ അശോകനോട് പൊലീസിന്റെ ക്രൂരമർദ്ദനത്തെക്കുറിച്ച് പറഞ്ഞു. കരൾരോഗബാധിതനായ ഷാജിയുടെ നെഞ്ചിലും, തുടയിലും, വയറിലും രക്തം കട്ട പിടിച്ച പാടുകൾ ഉണ്ടായിരുന്നു. ഒരാൾക്ക് നിവർന്നുനിൽക്കാൻ മാത്രം കഴിയുന്ന കുളിമുറിയിൽ ഷാജി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന പൊലീസിന്റെ വാക്കുകളിൽ ദുരൂഹതയുണ്ടെന്നും അശോകൻ പറയുന്നു.
ഷാജിയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ' രാവിലെ എട്ടുമണിക്ക് ടോയ്ലറ്റിൽ പോയ ഷാജി തിരിച്ചുവരാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് ഇയാൾ ഉടുത്തിരുന്ന കൈലിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെന്നും ഇവർ പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കേണ്ട ഉദ്യോഗസ്ഥർ ഷാജിയെ 39 മണിക്കൂർ സ്റ്റേഷനിൽ പീഡിപ്പിച്ചതെന്തിനെന്നും ബന്ധുക്കൾ ചോദിക്കുന്നു. കൂടാതെ ഷാജിയുടെ മരണം സ്ഥിരീകരിച്ച ഉടനെ സുഹൃത്തായ നൗഷാദിനെ വെറുതെ വിടുകയും ചെയ്തു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ഷാജിയുടെ ബന്ധുക്കൾ പറയുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഷ്ണു ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ജവഹർ ജനാർഥിന്റെ ഓഫീസിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. പരാതി സ്വീകരിച്ചാലും പരാതി സ്വീകരിച്ചതിന്റെ തെളിവ് നൽകില്ലെന്ന ശാഠ്യത്തിലാണ് ഉദ്യോഗസ്ഥർ. ഷാജിയെ 39 മണിക്കൂർ കസ്റ്റഡിയിൽ വച്ചത് മനുഷ്യാവകാശലംഘനമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയെങ്കിലും ഷാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന മകന്റെ പരാതി സ്വീകരിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. രോഗിയായ അച്ഛന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഷാജിയുടെ കുടുംബം.
Stories you may Like
- പൊലീസ് വീഴ്ച മറയ്ക്കാൻ പ്രോട്ടോക്കോളിനെ തെറി പറയേണ്ട
- താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി
- താമീർ ജാഫ്രിയുടെ കസ്റ്റഡി മരണം: ജയിലിലെ പീഡനത്തിൽ അന്വേഷണം
- താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്തത് ചേളാരിയിൽ നിന്ന് തന്നെയെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്
- താനൂർ കസ്റ്റഡി കൊലക്കേസിൽ വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി പരിശീലനത്തിന്
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍