റിയാബുമായി ബന്ധമുണ്ടെന്ന പേരിൽ വഴിയാധാരമായത് മുപ്പതോളം കുടുംബങ്ങൾ; ജീവിതം പച്ചപിടിപ്പിക്കാൻ എത്തി ഇപ്പോഴും മണലാരണ്യത്തിലെ ജയിലിൽ കഴിയുന്നത് നിരവധി പേർ: ഐസിസിന്റെ പട്ടികയിലെ മലയാളിയായ കോഴിക്കോട് സ്വദേശി റിജു എന്ന റിയാബിനെക്കുറിച്ച്
എം പി റാഫി
കോഴിക്കോട്: ആഗോള ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്നാരോപിച്ച് മലയാളി കുടുംബങ്ങളെ യുഎഇയിൽ നിന്നും നാടു കടത്തൽ തുടരുന്നു. ഇതിനോടകം നിരവധി മലയാളി കുടുംബങ്ങളുടെ വിസ റദ്ദ് ചെ്ത് നാടുകടത്താൻ ഇടയാക്കിയത് കോഴിക്കോട് സ്വദേശിയുടെ ഐഎസ് ബന്ധം.
കഴിഞ്ഞ ആറു മാസക്കാലമായി അബുദാബി റാസൽ ഖൈമയിലും പരിസരത്തും ജോലി ചെയ്ത് താമസിച്ചിരുന്നു മുപ്പതോളം പേരെയാണ് കരിപ്പൂർ വിമാനത്താവളം വഴി ഇതുവരെ നാടുകടത്തിയത്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലൂടെയും നിരവധി കുടുംബങ്ങൾ ഇതിനോടകം നാട്ടിലെത്തിക്കഴിഞ്ഞു.
എന്നാൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ ഇവർക്ക് ഐസിസ് ബന്ധമില്ലെന്ന് ബോധ്യപ്പെട്ട് വിട്ടയക്കുകയായിരുന്നു. ആറു മാസം മുമ്പ് റാസൽഖൈമയിൽ നിന്നും കാണാതായ രണ്ട് യുവാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം കേരളത്തിലെത്തുകയും നിരവധി കുടുംബങ്ങളെ നാടു കടത്തുകയും ചെയ്തത്.
ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ തങ്ങളുടെ നാട്ടിൽ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാട് യുഎഇ ഭരണകൂടം കൈകൊണ്ടതോടെയാണ് നാടുകടത്തൽ തകൃതിയായത്. കാണാതായ യൂവാക്കളുടെ സൂഹൃത്തുക്കൾ, കൂടെ താമസിച്ചവർ, ഒരുമിച്ചു പഠിച്ച നാട്ടുാരായിട്ടുള്ളർ ബന്ധുക്കൾ തുടങ്ങിയവരെയാണ് അബൂദാബി പൊലീസ് പിടികൂടി ഇപ്പോൾ നാട്ടിലേക്കയക്കുന്നത്. വലിയ ബിസിനസുമായി കഴിഞ്ഞവർ മുതൽ അബൂദാബിയിൽ സ്ഥിരതാമസമാക്കി ജീവിതം പച്ചപിടിപ്പിച്ചു തുടങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ ആറുമാസം മുമ്പ് കാണാതായ കോഴിക്കോട് പന്നിയങ്കര സ്വദേശി റിയാബ് ഐസിസിൽ ചേർന്നതായാണ് ബന്ധപ്പെട്ട അന്വേഷണ ഏജൻസിൾ നൽകന്ന വിവരം. അബൂദാബി പൊലീസ് കോഴിക്കോട് സ്വദേശിയുടെ ഐസിസ് ബന്ധം സ്ഥിരീകരിച്ച ശേഷമായിരുന്നു ഇന്ത്യൻ എംബസിയെയും കേന്ദ്ര ഇന്റലിജൻസിനും വിവരം കൈമാറിയത്. രണ്ടര മാസം മുമ്പ് വരെ ഇതേ കുറിച്ച് വിവരങ്ങളൊന്നും ഏജൻസികൾ പുറത്തു വിട്ടിരുന്നില്ല. ഐസിസ് ബന്ധം സ്ഥിരീകരിച്ചതായ വിവരങ്ങൾ കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് ലഭിച്ചതോടെയാണ് അന്വേഷണം കേരളത്തിലും ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കാണാതായ റിയാബുമായി ബന്ധമുള്ളവരെ കണ്ടു പിടിച്ച് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഐസിസിൽ ചേർന്ന യുവാവിനെ തിരിച്ചു കൊണ്ടുവരാനും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ആറുമാസത്തിനിടെ അബൂദാബി പൊലീസും അന്വേഷണ ഏജൻസികളും ചേർന്ന് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇയാൾ ഐസിസിൽ ചേർന്നതായ കൂടുതൽ വിവരങ്ങളും സ്ഥിരീകരണങ്ങളും അന്വേഷണ സംഘങ്ങൾക്ക് ലഭിക്കുകയായിരുന്നു. ഐസിസിൽ ചേർന്ന കോഴിക്കോട് സ്വദേശി മരിച്ചതായ വിവരം നേരത്തെ ഇന്റലിജൻസ് വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ ഇയാൾ മരിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അന്വേഷണ സംഘം നൽകുന്ന വിശദീകരണം. കഴിഞ്ഞ ദിവസം കരിപ്പൂർ, തിരുവനന്തപുരം വിവമാനത്താവളങ്ങളിലൂടെ എത്തിയ നാലു പേരും ഐസിസ് ബന്ധമാരോപിച്ച് അബൂദാബിയിൽ നിന്നും നാടു കടത്തപ്പെട്ടവരാണ്. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ അനസ്, പത്തനംതിട്ട അടൂർ സ്വദേശിയായ ആരോമൽ എന്നിവരായിരുന്നു തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. കരിപ്പൂർ വഴി എത്തിയവർ മലപ്പുറം കൊണ്ടോട്ടി, കോഴിക്കോട് സ്വദേശികളുമാണ്. കാണാതായ റിയാബുമായി ഒരുമിച്ച് താമസിച്ചതാണ് മലപ്പുറം സ്വദേശി പിടിയിലാകാൻ കാരണം. എന്നാൽ റിയാബിന്റെ ബന്ധുവാണ് കഴിഞ്ഞ ദിവസം വന്ന കോഴിക്കോട്ടുകാരൻ.
റിയാബുമായി ബന്ധമുള്ള ഏതാനും പേർ ഇനിയും അബൂദാബി ജയിലിൽ കഴിയുന്നുണ്ടെന്നാണ് വിവരം. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഇരുപത്തിനാലുകാരൻ റിജു എന്ന റിയാബ് ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം റാസൽഖൈമയിൽ ആയിരുന്നു. നാടുമായി കൂടുതൽ ബന്ധമില്ലാതിരുന്ന റിയാബ് ഏതാനും മാസങ്ങൾ മാത്രമാണ് നാട്ടിൽ കഴിഞ്ഞിരുന്നത്. സമ്പന്ന കുടുംബത്തിൽ ജനിച്ച റിയാബിന്റെ കുടുംബവും ബന്ധക്കളുമെല്ലാം അബൂദാബിയിലും റാസൽഖൈമയിലുമായി ബിസിനസുള്ളവരാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുണ്ട് റിയാബിന്റെ കുടുംബത്തിന്. അബൂദാബിയിൽ നിന്നും ഇതിനിടെ ചില ബന്ധുക്കൾ നാട്ടിലെത്തിയിട്ടുണ്ട്. സഹോദരനുൾപ്പടെയുള്ളവരെ അബൂദാബി ജയിലിൽ ഇതുമായി ബന്ധപ്പെട്ട് മുമ്പ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
റിയാബിനെ കാണാതായതോടെ ആദ്യം പരാതിയുമായി അബൂദാബി പൊലീസിനടുത്ത് സമീപിച്ചിരുന്നത് ബന്ധുക്കൾ തന്നെയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ റിയാബിന്റെ ഐസിസ് ബന്ധം പുറത്തു വന്നു കൊണ്ടിരുന്നു. റിയാബിനെ കൂടാതെ റാസൽഖൈമയിൽ താമസിച്ചു പഠിച്ചിരുന്ന ബംഗ്ലാദേശിയായ ഇരുപത്തി മൂന്നുകാരൻ മുജാഹിദിനേയും കാണാതായിരുന്നു. എന്നാൽ ഐസിസ് ബന്ധമുള്ള വിവിധ രാജ്യക്കാരായ നിരവധി പേർ അബൂദാബി പൊലീസിന്റെ പിടിയിലായിരുന്നു. ഇക്കൂട്ടത്തിൽ ബംഗ്ലാദേശിയായ മുജാഹിദും പിടിയിലായിട്ടുണ്ടെന്നാണ് സൂചന. ഇയാളിൽ നിന്നും ചില നിർണായക വിവരങ്ങളും പൊലീസിന് ലഭിച്ചു. എന്നാൽ റിയാബിനെ കുറിച്ചുള്ള മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ഐസിസ് ബന്ധം സ്ഥിരീകരിക്കുകയായിരുന്നു.
റിയാബ് സിറിയയിലേക്ക് കടന്നതായ വിവരങ്ങളും പുറത്തു വരുന്നു. എന്നാൽ റിയാബിന്റെ പേരിലുള്ള പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ വീട്ടിലുണ്ടെന്നാണ് വിവരം. ഇത്, കർശന സുരക്ഷാ സംവിധാനങ്ങളുള്ള യുഎഇയിൽ നിന്നും എങ്ങിനെയാണ് മറ്റു രാജ്യത്തേക്ക് എത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു. അതിനിടെയാണ് റിയാബ് അമ്മയെ ഫോണിൽ വിളിക്കാറുണ്ടെന്ന വാർത്തകളും പുറത്തുവരുന്നത്.
ആഗോള തലത്തിൽ വേരുകളുള്ള ഐസിസ് യുവാക്കളെ സിറിയയിലേക്ക് കടത്തുന്നത് എങ്ങിനെയെന്ന് നിരീക്ഷിച്ചു വരികയാണ് ബന്ധപ്പെട്ട രഹസ്യാന്വേഷണ വിഭാഗങ്ങൾ. അബൂദാബി പൊലീസിന്റെ അന്വേഷണത്തിൽ ഐസിസിൽ ചേർന്നതായി കരുതപ്പെടുന്ന മലയാളിയായ റിയാബിനെ പിടിക്കാൻ സാധിക്കാതായതോടെ അബൂദാബിയിലുള്ള റിയാബിന്റെ കൂട്ടൂകാരെയും ബന്ധുക്കളെ ഉൾപ്പടെ കസ്റ്റഡിയിലെടുത്ത് നീരീക്ഷിക്കുകയും തുടർന്ന് നാട്ടിലേക്ക് അയക്കുകയുമാണ് ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍