ജമാ അത്തേ ഇസ്ലാമിയെ പിന്തുണച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയുമായി കലഹം; സംഘടനയുടെ ആദർശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിന് എതിരെ നടപടി ആവശ്യപ്പെട്ട് ഇസ്ലാമിക പണ്ഡിതർ രംഗത്ത്
എം പി റാഫി
തിരുവനന്തപുരം/കോഴിക്കോട്: തെക്കൻ കേരളത്തിലെ പ്രബല മുസ്ലിം പണ്ഡിതസംഘടനയായ ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ കലഹം മുറുകുന്നു. സംഘടനയുടെ അടിസ്ഥാന ആദർശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരുവിഭാഗം പണ്ഡിതന്മാർ രംഗത്തുവന്നിരിക്കുന്നത്.
അടുത്ത കാലങ്ങളിലായി ജമാഅത്തേ ഇസ്ലാമിയുമായി തൊടിയൂർ മുഹമ്മദ് മൗലവിക്കുള്ള ബന്ധത്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെയും പേരിലാണ് ഇദ്ദേഹത്തിനെതിരെ സ്വന്തം സംഘടന നടപടിക്കൊരുങ്ങുന്നത്. റംസാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വലിയഖാസിയുടെ നിർദ്ദേശ പ്രകാരം ദക്ഷിണകേരളയുടെ പണ്ഡിതന്മാർ ഒന്നടങ്കം മണക്കാട് സെൻട്രൽ ജുമാ മസ്ജിദിൽ യോഗം ചേർന്നപ്പോൾ, പാളയം പള്ളിയിൽ ഏതാനും ജമാഅത്തേ ഇസ്ലാമി നേതാക്കളുമായി ചേർന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വിമതയോഗം നടത്തിയതാണ് ദക്ഷിണ കേരളയുടെ പണ്ഡിതന്മാരെ പ്രകോപിപ്പിച്ചതും തൊടിയൂരിനെതിരേ നടപടിക്ക് സന്നാഹമൊരുക്കാൻ സാഹചര്യമുണ്ടായിരിക്കുന്നതും.
മലബാറിലും വടക്കൻ കേരളത്തിലും നിലനിന്നിരുന്ന ഖാസി സംവിധാനം തിരുവനന്തപുരത്തും ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വരികയുണ്ടായി. നിരവധി പള്ളികളും മഹല്ലുകളും ഒരു ഖാസിയുടെ കീഴിൽ കൊണ്ടുവരുന്ന സംവിധാനത്തിനായിരുന്നു ഇതോടെ തെക്കൻ കേരളത്തിലും തുടക്കം കുറിച്ചത്. ഈ മാസം 13ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ വച്ചായിരുന്നു ഖാസി സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ഇതിന് വിവിധ മതനേതാക്കളുടെയും രാഷ്ട്രീയ ഭരണകക്ഷികളുടെയും മലബാറിലെ പ്രമുഖരായ ഖാസിമാരുടെയും പിന്തുണയും ആശീർവാദങ്ങളും ലഭിച്ചിരുന്നു.
ഭൂരിപക്ഷാഭിപ്രായവും ഖാസിയാകുന്നതിനുള്ള യോഗ്യതകളും പരിഗണിച്ച് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവിയെ തിരുവനന്തപുരം വലിയ ഖാസിയായി സ്ഥാനാരോഹണം നടത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് മഹല്ലുകൾ തിരുവനന്തപുരം വലിയഖാസിയെ അംഗീകരിച്ച് ഇതോടൊപ്പം ബൈഅത്ത് ചെയ്തു.
മാസപ്പിറവി പോലുള്ള ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ നിർണായക തീരുമാനമെടുക്കേണ്ട ചുമതല വലിയ ഖാസിക്കാണുള്ളത്. എന്നാൽ റംസാൻ മാസപ്പിറവി ദൃശ്യമായ ജൂൺ 17ന് മണക്കാട് ജുമാ മസ്ജിദിൽ തിരുവനന്തപുരം വലിയ ഖാസിയുടെ അദ്ധ്യക്ഷതയിൽ നൂറിലധികം മഹല്ല് പ്രതിനിധികൾ പങ്കെടുത്ത യോഗം നടന്നിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാതെ ദക്ഷിണ കേരള പണ്ഡിതസഭയുടെ മൂന്നു സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ തൊടിയൂർ മൗലവി പാളയം പള്ളിയിൽ ജമാഅത്തേ ഇസ്ലാമി ശൂറാ കൗൺസിൽ അംഗം എച്ച്. ഷഹീർ മൗലവി, ജമാഅത്ത് നേതാക്കളായ തമ്പാനൂർ ഇമാം, പരുത്തിക്കുഴി ഇമാം തുടങ്ങി ആറോളം ജമാഅത്തേ ഇസ്ലാമി മൗലവിമാരോടൊപ്പം സമാന്തര യോഗം ചേരുകയായിരുന്നു. ഇത് കടുത്ത സംഘടനാ വിരുദ്ധ പ്രവർത്തനമായതോടെയാണ് തൊടിയൂർ മൗലവിക്കെതിരേ കനത്ത നടപടി ആവശ്യപ്പെട്ട് ഭൂരിഭാഗം പണ്ഡിതരും രംഗത്തു വന്നിരിക്കുന്നത്. തൊടിയൂരിനൊപ്പം സമാനമായ അച്ചടക്ക ലംഘനത്തിന്റെ പേരിൽ മറ്റൊരു നേതാവായ കടക്കൽ അബ്ദുൽ അസീസ് മൗലവിക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇദ്ദേഹം.
ദക്ഷിണകേരളാ പണ്ഡതസഭയുടെ രൂപീകൃതനയമനുസരിച്ച് വർഗീയ ചിന്താഗതി പുലർത്തുകയോ ബിദ്അത്ത്(നവീന) ആശയം പുലർത്തുകയോ ചെയ്യുന്നവരുമായി കൂട്ടുകൂടാനോ മറ്റു സമ്പർക്കങ്ങൾ ഉണ്ടാക്കാനോ പാടില്ലെന്നാണ്. എന്നാൽ ഇതു ലംഘിക്കുകയും സ്വന്തം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി തിരുവനന്തപുരം വലിയ ഖാസിയുടെ നേതൃത്വത്തിൽ ഒരിടത്തു യോഗം ചേരുമ്പോൾ സെക്രട്ടറി മറ്റൊരിടത്ത് ജമാഅത്തേ ഇസ്ലാമി നേതാക്കളോടൊപ്പം യോഗം ചേരുകയും ഒരുമിച്ചുള്ള പ്രസ്താവന ഇറക്കുകയും ചെയ്തതാണ് കടുത്ത അച്ചടക്ക ലംഘനമായി മറ്റു പണ്ഡിതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഖാസി സംവിധാനം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോയാൽ ജമാഅത്തെ ഇസ്ലാമിയുടെ നിലനിൽപ്പും സ്വാധീനവും ഇല്ലാതാകുമെന്ന ഭീതിയാണ് ദക്ഷിണ കേരളജംഇയ്യത്തുൽ ഉലമയിൽ നിന്നും പണ്ഡിതരെ അടർത്തിമാറ്റി സംഘടനയിൽ പിളർപ്പുണ്ടാക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമം നടത്തുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പാളയം ജുമാ മസ്ജിദ് ഹനഫി മദ്ബഹബ് പ്രകാരമുള്ള പൊതു പള്ളിയാണെന്നിരിക്കെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ പാളയം പള്ളിയുടെ മറവിൽ സംഘടനാ പ്രവർത്തനങ്ങളും പാർട്ടി പ്രവർത്തനങ്ങളും നടത്തി ജമാഅത്തേ ഇസ്ലാമി കേന്ദ്രമാക്കാനുള്ള നീക്കം നടത്തിവരുന്നതായി വിമർശനം നിലനിൽക്കുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി നേതാക്കൾ പാളയം പള്ളിയിൽ ചേർന്ന യോഗത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ സെക്രട്ടറി തൊടിയൂർ മൗലവി പിന്തുണ നൽകിയിരിക്കുന്നത്.
കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ നവീന ആശയങ്ങളിൽ നിന്നും വർഗീയ തീവ്രവാദ ചിന്താഗതികളിൽ നിന്നും സംരക്ഷിച്ച് പ്രവാചക ചര്യയിലും പാരമ്പര്യത്തിലും ഊന്നിയുള്ള മാർഗത്തിലൂടെ നയിക്കുന്നതിനായി രൂപം നൽകിയ പണ്ഡിതസഭയായിരുന്നു 1925 ൽ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ, കെ മുഹമ്മദ് അബ്ദുൽബാരി മുസ്ലിയാർ, പി.കെ മുഹമ്മദ് മീരാൻ മുസ്ലിയാർ തുടങ്ങിയ പ്രഗൽഭരായ പണ്ഡിതരും സൂഫിവര്യന്മാരുമായിരുന്നു സമസ്തക്ക് രൂപം നൽകിയത്. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോഴും സമസ്തയുടെ പ്രവർത്തനങ്ങൾ മലയാളക്കരയിൽ വ്യാപിപ്പിക്കുന്നതിന് ദൂരവും യാത്രയുമെല്ലാം തടസ്സമായി വന്നു. ഈ സാഹചര്യത്തിലാണ് തെക്കൻ കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ ഇസ്ലാമിക ആദർശം പ്രചരിപ്പിക്കുന്നതിന് സുന്നി ആശയ സംഹിതകളിൽ ഊന്നി 1955 ജൂൺ 26 ന് തിരുകൊച്ചി ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ പണ്ഡിതസഭ രൂപീകൃതമായത്. റഈസുൽ ഉലമ എം ശിഹാബുദ്ദീൻ മൗലവി, പി.കെ യൂനുസ് മുസ്ലിയാർ കായംകുളം, ഉമർകുട്ടി മൗലവി തുടങ്ങിയ പ്രമുഖരായിരുന്നു ഈ സംഘടനയുടെ സ്ഥാപക നേതാക്കൾ. കേരളപിറവിക്ക് ശേഷം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്നത്തെ സമസ്തയുടെ നേതാക്കളായ ഖുതുബി മുഹമ്മദ് മുസ്ലിയാർ, പറവണ്ണ മുഹ്യുദ്ധീൻ കുട്ടി മുസ്ലിയാർ തുടങ്ങിയ പണ്ഡിതന്മാരുടെ ആശീർവാദവും പിന്തുണയുമുണ്ടായിരുന്നു ദക്ഷിണയുടെ രൂപീകരണത്തിനു പിന്നിൽ.
ഇന്ന് തെക്കൻ കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ വേരൂന്നിയ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസംഘടനക്ക് അറുപതുവയസ് പിന്നിടുമ്പോൾ ഉന്നതരായ രണ്ടു നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇവർക്കെതിരെയുള്ള നടപടി വൈകുന്നതിൽ ഒരു വിഭാഗം പണ്ഡിതർക്ക് കടുത്ത അമർഷമുണ്ട്. എന്നാൽ നടപടി ഭയന്ന് യോഗം വിളിക്കാതെ നീട്ടിക്കൊണ്ടു പോകുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അടുത്തു ചേരുന്ന സംസ്ഥാന വർക്കിങ് കമ്മിറ്റിയിൽ രണ്ടുപേർക്കെതിരേയും സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടി ഉണ്ടാകുമെന്നാണ് സൂചന. ആശയപരമായ അന്തരത്തിന്റെ പേരിലും അല്ലാതെയും മുസ്ലിം സംഘടനകളുടെയും ഗ്രൂപ്പുകളുടെയും ബാഹുല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അറുപത് വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുന്നത്. ഇത് വരുംദിവസങ്ങളിൽ മുസ്ലിം സംഘടനകൾക്കുള്ളിൽ ഏറെ ചർച്ച ചെയ്യപ്പെടും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍