Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്പിനാരായണനെ ചാരനാക്കിയത് അമേരിക്കൻ ഗൂഢാലോചന: നാസയിലെ ശാസ്ത്രജ്ഞ പദവിയും അമേരിക്കൻ പൗരത്വവുമെന്ന വാഗ്ദാനം തട്ടിക്കളഞ്ഞതിന്റെ വിരോധം തീർത്തത് കള്ളക്കഥയൊരുക്കി; കേട്ടപാതി കേൾക്കാത്ത പാതി മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ അമേരിക്കയുടെ കെണിയിൽ സിബി മാത്യൂസ് അടക്കമുള്ളവർ വീണുപോയി; സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രരംഗത്തിന്റെ കുതിപ്പിന് കരുത്ത് പകർന്ന ശാസ്ത്രജ്ഞന്

നമ്പിനാരായണനെ ചാരനാക്കിയത് അമേരിക്കൻ ഗൂഢാലോചന: നാസയിലെ ശാസ്ത്രജ്ഞ പദവിയും അമേരിക്കൻ പൗരത്വവുമെന്ന വാഗ്ദാനം തട്ടിക്കളഞ്ഞതിന്റെ വിരോധം തീർത്തത് കള്ളക്കഥയൊരുക്കി; കേട്ടപാതി കേൾക്കാത്ത പാതി മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ അമേരിക്കയുടെ കെണിയിൽ സിബി മാത്യൂസ് അടക്കമുള്ളവർ വീണുപോയി; സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രരംഗത്തിന്റെ കുതിപ്പിന് കരുത്ത് പകർന്ന ശാസ്ത്രജ്ഞന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാലം ഒരുപാടായെങ്കിലും ഐഎസ്ആർഒ ചാരക്കേസിലെ നിഗൂഢതകൾ പൂർണമായും ഇനിയും പുറത്തുവന്നിട്ടില്ല. കെ കരുണാകരൻ എന്ന രാഷ്ട്രീയ അതികായന്റെ പതനത്തിന് ഇടയാക്കിയ ആരോപണത്തിൽ ബലിയാടായത് നമ്പി നാരായണൻ എന്ന സാധുവായ ഉദ്യോഗസ്ഥനായിരുന്നു. ഇല്ലാക്കഥകൾ മെനഞ്ഞ് നമ്പി നാരായണനെ കുടുക്കിയ സംഭവം സമാനതകളില്ലാത്തതാണ്. ദ്വീർഘകാലത്തെ നിയമ പോരാട്ടത്തിന് ശേഷം സുപ്രീം കോടതിയിൽ നിന്നും നീതി ലഭിച്ചു. എന്നാൽ, അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ദ്രോഹിച്ച രാഷ്ട്രീയ മേലാളന്മാർ ഇപ്പോഴും ഇവിടെയുണ്ട്. അവരെ കണ്ടെത്താനും സുപ്രീംകോടതി മുന്നോട്ട് വരികയാണ്. ഇതോടെ നമ്പി നാരയണന് നീതി ഉറപ്പാകുമെന്ന പ്രതീക്ഷയും സജീമാകുന്നു.

നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീംകോടതി വിധി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡി.കെ ജയിൻ അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. ഇവിടെ തെളിയുന്നത് നമ്പി നാരായണന്റെ നിരപരാധിത്വമാണ്. തന്നെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിവേണമെന്ന നമ്പി നാരായണന്റെ ഹർജിയിൽ വിധി പറയുകായിരുന്നു സുപ്രീംകോടതി. മൂന്നുവർഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. തന്റെ ഭാവി തകർത്ത ചാരക്കേസ് അന്വേഷിച്ച മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്‌പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.

1994 നവംബർ 30-നാണ് നമ്പി നാരായണൻ ചാരക്കേസിൽ അറസ്റ്റിലായത്. എന്നാൽ, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സിബിഐ. നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ. ശുപാർശചെയ്തിരുന്നു. എന്നാൽ, കേസ് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സുപ്രീംകോടതി ജ്യുഡീഷ്യൽ കമ്മീഷനെയാണ് നിയോഗിക്കുന്നത്. റിട്ട. ജസ്റ്റിസ് ഡി.കെ. ജയിനായിരിക്കും കമ്മിറ്റിയുടെ നേതൃത്വം. കേന്ദ്ര സംസ്ഥാന പ്രതിനിധികളും ഇതിൽ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ലോകം മുഴുവൻ ശ്രദ്ധിച്ച കേസിന് പിന്നിൽ ഇന്ത്യൻ ബഹിരാകാശ രംഗത്തെ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി അമേരിക്കൻ ചാര സംഘടനയായ സിഐഎ സൃഷ്ടിച്ചതാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

അമേരിക്കൻ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ട് തന്നെ കുടുക്കിയതെന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. സങ്കീർണമായ സാങ്കേതിക വിദ്യയിൽ തനിക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് അമേരിക്ക തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തതെന്നാണ് നമ്പി നാരായണൻ വ്യക്തമാക്കുന്നത്. ഇതാണ് കോടതി അംഗീകരിച്ചതും. കേസ് തുടങ്ങുന്നത് 1994 നവംബറിലാണ്. ഐഎസ്ആർഒയിൽ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്പെക്ടർ എസ്.വിജയൻ രജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതിയാകുകയായിരുന്നു. അദ്ദേഹത്തിനൊപ്പം എസ്.ശശികുമാർ കൂട്ടുപ്രതിയായി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളും അറസ്റ്റിലായി.

പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനിൽ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. ഇവിടെ നിന്നും പിന്നീട് നിറം പിടിപ്പിച്ച ചാരക്കഥകൾ പ്രവഹിക്കുകയായിരുന്നു. ഫൗസിയയും മറിയം റഷീദയും പാക്ക് ചാരസംഘടനയിലെ അംഗങ്ങളാണെന്ന സൂചനകൾ പുറത്തുവന്നതോടെ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. നമ്പി നാരായണനെയും ശശികുമാറിനെയും ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്ന വെളിപ്പെടുത്തലുമുണ്ടായി.

രമൺ ശ്രീവാസ്തവ ശശികുമാറിനും നമ്പി നാരായണനും അനുകൂലമായി നിലപാട് എടുത്തുവെന്ന പേരിൽ കുറ്റാരോപിതനായി. ശ്രീവാസ്തവയെ സംരക്ഷിക്കുന്ന തരത്തിൽ കെ.കരുണാകരൻ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിനു തിരിച്ചടിയായി. ഹൈക്കോടതി പരാമർശം വന്നതോടെ അദ്ദേഹം രാജിവച്ചു. കേസ് പിന്നീട് ഇന്റലിജൻസ് ബ്യൂറോ ഐജി ആയിരുന്ന സിബി മാത്യൂസ് ഏറ്റെടുത്തു. ആർ.ബി.ശ്രീകുമാർ, മാത്യു ജോൺ എന്നീ ഡയറക്ടർമാരും അന്വേഷണ സംഘത്തിൽ. രാജ്യത്തിനു ഹിതകരമല്ലാത്ത രീതിയിൽ ശാസ്ത്രജ്ഞന്മാർ പ്രവർത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. പക്ഷേ പിന്നീട് ഹൈക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ഇത് വലിയൊരു നിയമപ്പോരാട്ടത്തിലേക്കും നയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരിൽ ഒരാളും പ്രഗൽഭനായ ഉദ്യോഗസ്ഥൻ എന്നു പേരു കേൾപ്പിച്ചയാളുമായ സിബി മാത്യൂസും നമ്പി നാരായണനുമായിരുന്നു ഇരുവശങ്ങളിലായി. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വാദൗത്യമായ 'മംഗൾയാൻ' വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തിൽ ഇന്ത്യ എത്തിനിൽക്കുമ്പോൾ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്എൽവി പദ്ധതിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ സംഭാവന വിസ്മരിക്കപ്പെടുകയായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസ് സൃഷ്ടിച്ചതിൽ അമേരിക്കാൻ ചാരസംഘടനക്ക് പങ്കുണ്ടോ എന്ന സംശയം തുടക്കം മുതൽ തന്നെ സജീവമായി. ഇതിലേക്കാണ് അന്വേഷണം എത്തുന്നത്.

അമേരിക്കൻ പൗരത്വം നൽകി തനിക്ക് നാസയിൽ നിയമനവും വാഗദാനം ചെയ്തിരുന്നു അമേരിക്കയെന്നും ഇത് നിഷേധിച്ചതിന്റെ പ്രതികാരമായാണ് കൃത്യമായ കരുനീക്കങ്ങളിലൂടെ ചാരക്കേസ് സൃഷ്ടിച്ചതെന്നും ആണ് നമ്പിനാരായണൻ ആരോപിച്ചിരുന്നത്്. മലയാളത്തിലെ മുൻനിര മാധ്യമങ്ങൾ അക്കാലത്ത് ഇതിനായി കള്ളക്കഥകളും സൃഷ്ടിച്ചു. ചാരസുന്ദരിമാരായ മറിയം റഷീദയ്ക്കും ഫൗസിയ ഹസനും നമ്പിനാരായണൻ ഇന്ത്യയുടെ സാങ്കേതിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്നുംമറ്റും കള്ളക്കഥ സൃ്ഷ്ടിച്ചാണ് കേസ് ഒരുക്കിയത്. ഇതിനായി നടന്ന കരുനീക്കത്തിൽ കെ കരുണാകരൻ എന്ന അതികായനായ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പതനവും കേരളം കണ്ടു. അമേരിക്കയുടെ കെണിയിൽ വീണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അടക്കമുള്ളവർ നമ്പിനാരായണന് എതിരായ നടപടികളുമായി മുന്നോ്ട്ടുപോയി.

ഐഎസ്ആർഒയിലും കേരളത്തിലും വലിയ കോളിളക്കം സൃഷ്ടിച്ച ചാരക്കേസി്്ൽ നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞനെ ഇല്ലാതാക്കാൻ നടത്തിയ കരുനീക്കം വിജയിച്ചതോടെ രാജ്യത്തിന് നഷ്ടമായത് ആ മഹാനായ ശാസ്ത്രജ്ഞന്റെ അറിവും കഴിവുകളുമാണ്. തന്റെ സാങ്കേതിക അറിവ് അമേരിക്കയ്ക്ക് അടിയറവയ്ക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച രാജ്യസ്നേഹിയെ ആണ് ചാരക്കേസിൽ കുടുക്കി രാജ്യദ്രോഹിയാക്കിയത്. കേസ് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുമ്പോഴേക്കും ദശാബ്ദങ്ങൾതന്നെ കഴിഞ്ഞിരുന്നു. അതിനകം നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞൻ കൊടിയ പീഡനങ്ങളും സമൂഹത്തിൽ നിന്നും അധികൃതരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഏറ്റുവാങ്ങി. ഇതിനാണ് സുപ്രീംകോടതി വദിയിലൂടെ നീതി കിട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP