ക്രൂര മർദനങ്ങളും പീഡനങ്ങളും ഏറ്റ് മനോനില തകർന്നു; അഭിമാനം തിരിച്ചു നൽകിയ സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെ മരണവുമെത്തി; റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റിനെ പ്രതിയാക്കി ജയിലിലടച്ചത് ചാരക്കഥ കൊഴുപ്പിക്കാനുള്ള നീചമായ ഗൂഢാലോചന; ദയയും മനുഷ്യസ്നേഹവുമുള്ള ചന്ദ്രശേഖരന് കൊടിയ പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് നമ്പി നാരായണനും; ചാരക്കേസ് രക്തസാക്ഷിയാക്കിയ ചന്ദ്രശേഖരന്റെ ജീവിതം
മറുനാടൻ ഡെസ്ക്
ബംഗളൂരു: മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൗസിയ ബാംഗ്ലൂരിൽ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരൻ എന്ന ഗ്ലാസ്നോസ് റഷ്യൻ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകൾ പിറക്കുന്നു, ലേഖകന്മാർ മാലിക്ക് പറക്കുന്നു.. അങ്ങനെ ചാരക്കേസ് കത്തിക്കയറി. അറസ്റ്റിലായവർക്കെല്ലാം കൊടിയ പീഡനം. പൊലീസ് പറയുന്നത് പോലെ എല്ലാം അനുസരിക്കേണ്ടി വന്നു. അതിൽ ഏറ്റും ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് കെ ചന്ദ്രശേഖരൻ. ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ ചന്ദ്രശേഖരൻ. എല്ലാ വേദനകളും ഈ മനുഷ്യനെ എത്തിച്ചത് വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു.
ചാരക്കേസിൽ കേസിൽ കുറ്റാരോപിതനായതോടെ ക്രൂര മർദനങ്ങളും പീഡനങ്ങളും ഏറ്റ് മനോനില തകർന്ന നിലയിലായിരുന്നു ചന്ദ്രശേഖരനെന്ന് ഭാര്യ പറഞ്ഞു. ചാരക്കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെയാണ് അദ്ദേഹം ബെംഗളുരുവിലെ ആശുപത്രിയിൽ അന്തരിച്ചത്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ബെംഗളുരുവിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റായിരിക്കെയാണ് ചാരക്കേസിൽപ്പെടുത്തി ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്യുന്നത്. എച്ച്എംടിയിൽ ജനറൽ മാനേജറായിരുന്ന കെജെ വിജയമ്മയാണ് ഭാര്യ. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പൊലീസ് മർദ്ദനത്തിൽ തളർന്ന ചന്ദ്രശേഖരൻ മരണത്തിന് കീഴടങ്ങുമ്പോൾ നീതിയുറക്കാനായി നിയമപോരാട്ടം നടത്തിയ നമ്പി നാരായണന് ചന്ദ്രശേഖരനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ.
ദയയും മനുഷ്യസ്നേഹവുമുള്ള നല്ല മനുഷ്യനായിരുന്നു ചന്ദ്രശേഖരൻ. എന്ന പോലെ ഒരു പാട് പീഡനങ്ങൾ ചന്ദ്രശേഖരനും ഏൽക്കേണ്ടി വന്നു. കസ്റ്റഡിയിലെ മർദ്ദനവും മറ്റും തളർത്തിയെന്നും നമ്പി നാരയണൻ പറയുന്നു. പരസ്പരം അറിയമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ വലിയൊരു വ്യക്തിബന്ധം കേസിൽ പെടുന്നതിന് മുമ്പില്ലായിരുന്നുവെന്നും നമ്പി നാരായണൻ മറുനാടനോട് പറഞ്ഞു. വളരെ നല്ല മനുഷ്യനും മറ്റുള്ളവരോട് ദയയും സ്നേഹവും ഉള്ളവനായിരുന്നു. മരണം സ്വാഭാവികമായും വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും നമ്പി നാരയാണൻ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മിസെയിൽ നിർമ്മാണ രഹസ്യങ്ങൾ പാക്കിസ്ഥാന് കൈമാറി എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. ഇതിന് നമ്പിനാരായണൻ, ശശികുമാർ തുടങ്ങിയ മലയാളി ശാസ്ത്രജ്ഞന്മാരും ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ വിഷയത്തിൽ സഹകരണം പുലർത്തിയിരുന്ന റഷ്യയിലെ ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി അലക്സി വി.വാസിൻ, ബാംഗ്ലൂരിലെ വ്യവസായി ചന്ദ്രശേഖരൻ തുടങ്ങിയവരും ചേർന്ന് മറിയം റഷീദ, ഫൗസിയ എന്നീ മാലി ദ്വീപിൽ നിന്നുള്ള വനിതകളിലൂടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങൾ രാജ്യത്തുനിന്ന് പുറത്തു കടത്തി എന്നതായിരുന്നു ലോക്കൽ പൊലീസും ഇന്റലിജൻസ് ബ്യൂറോയും റോയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ വ്യവസായി എന്ന് പൊലീസ് വിളിച്ച ചന്ദ്രശേഖരൻ ഗ്ലാവ്കോസ്മോസിന്റെ ലെയ്സ്ൺ ഓഫീസർ മാത്രമായിരുന്നു. ഇദ്ദേഹത്തെയാണ് വ്യവസായ പ്രമുഖനായി മുദ്രകുത്തി ജയിലിൽ അടച്ചത്. റഷ്യൻ സഹകരണത്തോടെയായിരുന്നു നമ്പി നാരായൺ തദ്ദേശിയമായി ബഹരികാശ സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗ്ലാവ്കോസ്മോസിന്റെ പ്രതിനിധികളുമായുള്ള ഫോൺ സംഭാഷണം പതിവുമായിരുന്നു. ഇതെല്ലാം ഒരു നൂലിൽ കോർത്ത് ചാരക്കേസിനെ സുഭദ്രമാക്കാനുള്ള പൊലീസ് ബുദ്ധിയിലാണ് ചന്ദ്രശേഖരനും വീണത്.
മറിയം റഷീദ, ഫൗസിയ ഹസൻ, നമ്പി നാരായണൻ, ശശികുമാർ, ചന്ദ്രശേഖരൻ തുടങ്ങിയവരെ പ്രതികളാക്കിയെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പിന്നീട് വന്ന ഇ കെ നായനാർ സർക്കാർ ചാരക്കേസ് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും പ്രതികൾ സുപ്രീംകോടതിയിൽ പോവുകയും അന്വേഷണ തീരുമാനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഇതിന് ശേഷവും ചന്ദ്രശേഖരൻ കടുത്ത മ്ലാനതയിലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ അതിക്രുരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നത്. തിരുവനന്തപുരം: 1966 സപ്തംബർ 12ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ നമ്പി നാരായണൻ എന്ന യുവാവ് ഐഎസ്ആർഒയിൽ ജോലിക്ക് പ്രവേശിക്കുന്നു. 28 വർഷങ്ങൾക്കുശേഷം ഒക്ടോബർ 15ന് പിഎസ്എൽവിയുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം. നമ്പിനാരായണൻ എന്ന സീനിയർ സയന്റിസ്റ്റടക്കമുള്ളവർക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ.
അഞ്ചുദിവസം കഴിഞ്ഞ് മാലിദ്വീപുകാരിയായ മറിയം റഷീദ എന്ന യുവതിക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. മറിയം റഷീദയുടെ ഇന്ത്യയിലെ നിയമപരമല്ലാത്ത താമസത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്.വി.വിജയൻ എഴുതിക്കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനിടയിൽ മറിയം റഷീദയിൽ നിന്നും ഒരു ഡയറി കണ്ടെടെത്തു. 1994 സപ്തംബർ 17 മുതൽ ഒക്ടോബർ 20 വരെ മറിയം റഷീദയും സുഹൃത്തായ ഫൗസിയ ഹസ്സനും തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലിൽ റൂം നമ്പർ 205 ൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഈ സമയത്ത് വലിയമലയിലെ ഐഎസ്ആർഒയിലെ സീനിയർ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിന്റെ ഫോണിലേക്ക് ഹോട്ടൽ മുറിയിൽ നിന്ന് കോളുകൾ പോയിരുന്നതായി കണ്ടെത്തുന്നു. ഇതോടെ ഐബിയും മറിയം റഷീദയെ ചോദ്യം ചെയ്യുന്നു.
1994 നവംബർ 13ന് മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനുമെതിരെ 1923 ലെ ഒഫീഷ്യൽ സീരീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നു. നവംബർ 15ന് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തെത്തുടർന്ന് ഫൗസിയ ഹസ്സൻ, മറിയം റഷീദ, ഐഎസ്ആർഒ ക്രയോജനിക് പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡി.ശശികുമാർ, ബാംഗ്ലൂർ കേന്ദ്രീകരിച്ച റഷ്യൻ സ്പേസ് ഏജൻസി ഗ്ലവ്കോസ്മോസിലെ ഇന്ത്യൻ പ്രതിനിധി കെ.ചന്ദ്രശേഖരൻ, ഐഎസ്ആർഒ ലേബർ കോൺട്രാക്ടർ എസ്.കെ.ശർമ എന്നിവരും ഐഎസ്ആർഒ ക്രയോജനിക് പ്രോജക്ടിന്റെ ഡയറക്ടറായ നമ്പി നാരായണനും അറസ്റ്റ് ചെയ്യപ്പെടുന്നു.
1994 നവംബർ 30 നാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. 50 ദിവസം നമ്പിനാരായണൻ അന്വേഷണഏജൻസികളുടെ കസ്റ്റഡിയിൽ കഴിഞ്ഞു. ശാസ്ത്രജ്ഞരിൽനിന്ന് ഹണിട്രാപ്പിലൂടെ മറിയം റഷീദ ഐഎസ്ആർഒയിലെ ക്രയോജനിക് എൻജിന്റെ ചിത്രങ്ങളും രേഖകളും പാക്കിസ്ഥാനിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം.
Stories you may Like
- ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- 'സമരാഗ്നി' യാത്രയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ് നേതൃത്വം
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- TODAY
- LAST WEEK
- LAST MONTH
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- തൃശൂരുകാരൻ സന്തോഷ് അയ്യരുടെ മകൻ; അച്ഛൻ കാട്ടിയ വഴിയെ ഫുട്ബോളിനെ മറന്ന് പാഡണിഞ്ഞ ബാറ്റ്സ്മാൻ; ഷാരൂഖ് ഖാന്റെ അയ്യർ ദി ഗ്രേറ്റായി ശ്രേയസ്; ഐപിഎല്ലിലെ കിരീട നേട്ടത്തിൽ ഇത്തവണ മലയാളിത്തവും; നീതികേടിന് കപ്പുയർത്തി മറുപടി നൽകിയ അയ്യരുടെ കഥ
- തമ്മനം ഫൈസലിന്റെ വീട്ടിൽ റെയ്ഡിന് എത്തുമ്പോൾ പൊലീസുകാർക്ക് ഗൂണ്ടകളുടെ സൽക്കാരം പൊടിപൊടിക്കുന്നു; ശുചിമുറിയിൽ ഒളിച്ചിരുന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി; ഗൂണ്ടകളെ പൂട്ടാനുള്ള 'ഓപ്പറേഷൻ ആഗ്' പൊളിക്കുന്ന പൊലീസ്-ഗൂണ്ട കൂട്ടുകെട്ട് പുറത്ത്
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- കാറും ഓട്ടോയും കഴുകിയ മലിന ജലം റോഡിലേക്ക് ഒഴുക്കിയത് തർക്കമായി; വാക്ക് തർക്കം അയൽവാസികളുടെ മധ്യസ്ഥതയിൽ തീർന്നു; പ്രതികാരം തീർക്കാൻ രാത്രിയിലെ ആക്രമണം; അജയകുമാറിന്റെ ജീവനെടുത്തത് നിസാര വാക് തർക്കത്തിലെ പ്രകോപനം; തുളച്ചേരി ഞെട്ടലിൽ
- മലബാറിലെ അതിവിശ്വസ്തൻ ഈ മാസം വിരമിക്കും; സദാനന്ദന് പകരക്കാരനെ കണ്ടെത്തുക സിപിഎമ്മിനും പിണറായി സർക്കാരിനും അസാധ്യമാകും; ക്രൈംബ്രാഞ്ച് എസ് പിയുടെ വിരമിക്കലിൽ നഷ്ടമാകുക ഏകോപന മിടുക്കനെ; പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; മുഖ്യമന്ത്രിയുടെ യോഗം നിർണ്ണായകം
- ശരീരത്തിലെ മുറിവുകളുടെ പഴക്കം സംശയിച്ച് പ്രതിഭാഗം വക്കീൽ; സ്വാതി സ്വയം പരിക്കേൽപിച്ചതെന്നും ആക്ഷേപം; കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ എംപി; കോടതിയിൽ നാടകീയ രംഗങ്ങൾ
- പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു; വീടിന് മുന്നിലെ റോഡിലിട്ട് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അയൽവാസിയെ വകവരുത്തിയ അച്ഛനും മകനും; കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയെ ഞെട്ടിച്ച് അജയകുമാറിന്റെ കൊല; കണ്ണരിൽ ദേവദാസും മക്കളും അഴിക്കുള്ളിൽ
- കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റിൽ സത്യമുണ്ട്; എംഎൽഎ ബസിൽ കയറിയതിന് യാത്രക്കാരുടെ മൊഴിയും തെളിവ്; ടിക്കറ്റ് എടുക്കാനല്ല എംഎൽഎ കയറിയതെന്നും വ്യക്തം; അതിവേഗം കുറ്റപത്രം നൽകാൻ പൊലീസ്; നിയമോപദേശം നിർണ്ണായകമാകും; എല്ലാം കോടതിക്ക് വിടാൻ നീക്കം
- ഡേറ്റിങ് ആപ്പിലൂടെ പരിചയം; വിവാഹം വാഗ്ദാനം നൽകി വഞ്ചിച്ചു; ശാരീരികമായി ഉപദ്രവിച്ചു; അപ്പാർട്ട്മെന്റിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഐആർഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; കൊലപാതകമെന്ന് ബന്ധുക്കൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍