സെൻകുമാറിന്റെ ഗൺമാനേയും പിണറായി മാറ്റി; പൊലീസ് മേധാവിയുടെ അധികാരങ്ങൾക്ക് കൈവിലങ്ങിടാനുറച്ച് ആഭ്യന്തര വകുപ്പ്; പത്തുകൊല്ലമായി കൂടെയുള്ള സുരക്ഷാ ജീവനക്കാരനെ ഡിജിപി അറിയാതെ മാറ്റുന്നത് അസാധാരണ നടപടി; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശക്കുഴപ്പം; സെൻകുമാറിനെ വീണ്ടും ചൊറിഞ്ഞ് ഇടത് സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസ് മേധാവി ടി.പി സെൻകുമാറിനെ പ്രകോപിപ്പിക്കാൻ ഉറച്ച് സർക്കാർ. സെൻകുമാറിന്റെ ഓഫീസ് സ്റ്റാഫിനെ അദ്ദേഹമറിയാതെ സർക്കാർ മാറ്റിയാണ് പുതിയ പ്രകോപനം. സെൻകുമാറിന്റെ ഗൺമാൻ ഗ്രേഡ് എസ്ഐ അനിലിനെയാണ് മാറ്റിയത്. 15 വർഷമായി സെൻകുമാറിനൊപ്പമുള്ള ഉദ്യോഗസ്ഥനാണ് അനിൽ കുമാർ. സിറ്റി എആർ ക്യാമ്പിലേക്കാണ് അനിൽകുമാറിനെ മാറ്റിയത്. ഇത് തീർത്തും അസാധാരണ നടപടിയാണ്. പൊലീസ് മേധാവിക്ക് പ്രത്യേകിച്ച് അധികാരമൊന്നുമില്ലെന്ന് തെളിയിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. എന്നാൽ പരാതികളെത്തുടർന്നാണ് അനിൽ കുമാറിനെ മാറ്റിയതെന്നാണ് സർക്കാർ വിശദീകരണം.
പൊലീസ് മേധാവി അറിയാതെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനെ സർക്കാർ മാറ്റുന്നത് അസാധാരണ നടപടിയാണ്. സർക്കാരും സെൻകുമാറും തമ്മിലുള്ള പോര് തുടരുന്നുവെന്ന സൂചനയാണ് ഗൺമാന്റെ സ്ഥലം മാറ്റത്തിലൂടെ വ്യക്തമാകുന്നത്. സാധാരണ ഗൺമാന്മാരെ നിശ്ചയിക്കുന്നത് അതാത് ഉദ്യോഗസ്ഥരാണ്. രാഷ്ട്രീയക്കാർക്ക് ഗൺമാന്മാരെ നൽകുമ്പോഴും ഇതാണ് മാനദണ്ഡം. അതുകൊണ്ട് തന്നെ ഇവരെ മാറ്റുമ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കാറുമുണ്ട്. എന്നാൽ പൊലീസ് മേധാവിയുടെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചില്ല. ഇതിലൂടെ സർക്കാർ സെൻകുമാറിനെ വെല്ലുവിളിക്കുകയാണ്.
കഴിഞ്ഞ ദിവസം സെൻകുമാറിനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയത് വിവാദമായിരുന്നു. പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെൻസസ് സെൽ എഐജി വി. ഗോപാൽ കൃഷ്ണന്റെ പരാതിയിലാണ് സെൻകുമാറിനെതിരേ സർക്കാർ പ്രോസിക്യൂഷൻ അനുമതിക്ക് ഉത്തരവിട്ടത്. പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. താൻ ഭീ്ഷ്മനല്ലെന്നും ആയുധം വച്ച് കീഴടങ്ങില്ലെന്നുമായിരുന്നു സെൻകുമാറിന്റെ ഇതിനോടുള്ള പ്രതികരണം. ഇതിനിടെയാണ് പുതിയ നടപടി. നേരത്തെ പൊലീസ് ആസ്ഥാനത്തെ ടോപ് സീക്രട്ട് വിഭാഗത്ത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ സർക്കാർ കൊണ്ടു വന്നിരുന്നു. ഇത് സർക്കാരിനെ ലക്ഷ്യമിട്ടുള്ള നടപടിയായിരുന്നു.
എന്നാൽ ഈ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തുനിഞ്ഞില്ല. വിവരാവകാശ പ്രവർത്തകർ കോടതിയിൽ പോകുമെന്ന സാഹചര്യം തിരിച്ചറിഞ്ഞായിരുന്നു ഇത്. ഇതിനിടെയാണ് ഗോപാൽ കൃഷ്ണവിഷയമെത്തിയത്. സെൻകുമാറും ഗോപാൽ കൃഷ്ണനും തമ്മിൽ വർഷങ്ങളായി പോരടിക്കുകയാണ്. സെൻകുമാറിനെതിരേ നിയമനടപടിക്ക് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് 2006 മുതൽ ഗോപാൽ കൃഷ്ണൻ സർക്കാരിനെ സമീപിക്കുകയാണ്. അനുമതി നൽകിയില്ല. 2012-ൽ വീണ്ടും അപേക്ഷ നൽകി. ഇതിനും അന്നത്തെ സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. ഈ പരാതിയാണ് ഇപ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ ഉപയോഗിച്ചത്.
സെൻകുമാറിനോടുള്ള സർക്കാരിന്റെ അതൃപ്തിയാണ് ഗോപാൽ കൃഷ്ണന്റെ പരാതി പരിഗണിക്കാൻ ഇടയായത്. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിൽ സെൻകുമാറിനെതിരേ തുടർനടപടികൾക്കായി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വി. ഗോപാൽ കൃഷ്ണൻ. സെൻകുമാർ പൊലീസ് മേധാവിയായതോടെ ഗോപാൽ കൃഷ്ണൻ പൊലീസ് ആസ്ഥാനത്ത് എത്തുന്നത് മതിയാക്കിയിരുന്നു. ഡിജിപിയെ കണ്ടുമില്ല. ഈ സാഹചര്യത്തിൽ ഗോപാൽ കൃഷ്ണനോട് വിശദീകരണം തേടാൻ ഡിജിപി തീരുമാനിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം അവധിക്കും പോയി. ഇതിനിടെയാണ് പ്രോസിക്യൂഷൻ അനുമതി സർക്കാർ കൊടുത്തത്.
പൊലീസ് ആസ്ഥാനത്ത് ആരും സെൻകുമാറിനെ പിന്തുണയ്ക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ സർക്കാർ നൽകുന്നത്. സെൻകുമാറിന്റെ വിശ്വസ്തരായാൽ പണിയുറപ്പെന്ന സന്ദേശമാണ് പൊലീസിലുള്ളവർക്ക് സർക്കാർ നൽകുന്നത്. നിലവിൽ എഡിജിപി ടോമിൻ തച്ചങ്കരിക്ക് സർവ്വ അധികാരവും സർക്കാർ നൽകിയിട്ടുണ്ട്. എല്ലാ ഫയലുകളും തച്ചങ്കരി കാണേണ്ട സാഹചര്യമുണ്ടാക്കുന്നതാണ് ഉത്തരവ്. സുപ്രീംകോടതി വിധിയുടെ കരുത്തിൽ പൊലീസ് മേധാവിയായ സെൻകുമാർ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനുമായി നല്ല ബന്ധം സൂക്ഷിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പരിപാടികൾക്കും എത്തി. എന്നാൽ സെൻകുമാറിന്റെ സ്ഥലം മാറ്റ ഉത്തരവുകൾ പോലും സർക്കാർ തിരുത്തുകയാണ് ഉണ്ടായത്. ഇതോടെ ഏറ്റുമുട്ടൽ തുടങ്ങി.
അതിനിടെ സർക്കാരിന്റെ വിശ്വസ്തനായ എഡിജിപി ടോമിൻ തച്ചങ്കരിക്കു കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിട്ടതോടെ പൊലീസ് ആസ്ഥാനത്തെ ഭിന്നത കൂടുതൽ രൂക്ഷമായി. നേരത്തെ പൊലീസ് ആസ്ഥാനത്തു സെൻകുമാർ നടത്തിയ സ്ഥലം മാറ്റം സർക്കാർ മരവിപ്പിച്ചിരുന്നു. സെൻകുമാറും തച്ചങ്കരിയുമായുള്ള ഭിന്നത കാരണം പൊലീസ് ആസ്ഥാനത്തെ ഫയലുകളിൽ മിന്നൽ വേഗത്തിലാണു തീർപ്പുണ്ടാകുന്നത്. പൊലീസ് ആസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ഭരണപരമായ മേൽനോട്ടം തച്ചങ്കരിക്ക് വരുന്ന തരത്തിലാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. സംസ്ഥാന പൊലീസ് മേധാവി കാണുന്ന എല്ലാ ഫയലും തച്ചങ്കരിക്കും ലഭിക്കും.
ഇപ്പോഴത്തെ ഐജി ബൽറാം കുമാർ ഉപാധ്യായ 34 ദിവസത്തെ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണു സർക്കാർ ഉത്തരവ്. ഇദ്ദേഹം വഹിച്ചിരുന്ന പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻസ് കോർപറേഷൻ എംഡിയുടെ ചുമതലയും തച്ചങ്കരിക്കു നൽകി. പൊലീസ് ആസ്ഥാനത്ത് അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് അടക്കം 37 സെക്ഷനുകളുണ്ട്. നേരത്തെ ഇതിൽ പകുതി വകുപ്പുകളുടെ ഭരണപരമായ ചുമതല തച്ചങ്കരിക്കും പകുതി ചുമതല ഐജിക്കുമായിരുന്നു. ഐജിയുടെ ചുമതല കൂടി ലഭിച്ചതോടെ എല്ലാ സെക്ഷന്റെയും ചുമതലയും ഇദ്ദേഹത്തിനായി. സാധാരണ ഹെഡ്ക്വാർട്ടേഴ്സ് ഐജി പോലുള്ള പ്രധാന തസ്തികയിൽ ഒഴിവു വന്നാൽ സർക്കാർ പകരം നിയമനം നടത്തും. ഇതിന് പകരമാണ് തച്ചങ്കരിക്ക് ചുമതലകൾ നൽകുന്നത്. ഇതിന് പിന്നാലെയാണ് ഗൺമാനെ പോലും മാറ്റുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍