അന്യ കത്തോലിക്കരെ വിവാഹം ചെയ്താൽ സഭാഗത്വം നിഷേധിക്കുന്ന ക്‌നാനായ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞു വത്തിക്കാൻ നിയമിച്ച കമ്മിഷൻ റിപ്പോർട്ട്; കനേഡിയൻ മെത്രാൻ സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ടിനെതിരെ രോഷം ഉയർത്തി ക്‌നാനായ വിശ്വാസികൾ; വിവാഹത്തോടെ പുറത്തായവർക്ക് പ്രതീക്ഷ: അമേരിക്കയിലെ അധികാര തർക്കം സീറോ മലബാർ സഭയിൽ പുതിയ കുഴപ്പങ്ങൾക്ക് കാരണമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ കത്തോലിക്ക സഭയ്ക്കുള്ളിൽ തന്നെ മൂന്ന് വിഭാഗമാണുള്ളത്. ലാറ്റിൻ കത്തോലിക്കരും, സീറോ മലബാർ കത്തോലിക്കരും, സീറോ മലങ്കര കത്തോലിക്കരുമാണ്. മർത്തോമ സ്ലീഹ സ്ഥാപിച്ച സഭയാണ് തങ്ങൾ എന്നു സീറോ മലബാറുകാർ വിശ്വസിക്കുമ്പോൾ യാക്കോബായ വിശ്വാസത്തിലേയ്ക്ക് പോയ ശേഷം മടങ്ങിയെത്തിയവരുടെ സഭയായി സീറോ മലങ്കര സഭയും റോമിന്റെ നേരിട്ടുള്ള നിയമന്ത്രണത്തിന് കീഴിൽ ലാറ്റിൻ കത്തോലിക്ക വിശ്വാസവും നിലനിൽക്കുന്നു.
ഒരേ ആരാധന ക്രമവും വിശ്വാസ രീതികളും പുലർത്തുന്നുവെങ്കിലും സീറോ മലബാർ സഭയിലെ ഒരു കൂട്ടർ പ്രത്യേക ജീവിതചര്യകളും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് വ്യത്യസ്തമായി നിൽകുക്കയാണ്. അവരാണ് ക്‌നാനായ കത്തോലിക്കർ. കോട്ടയം ആസ്ഥാനമാക്കിയുള്ള ഈ രൂപതയ്ക്ക് രണ്ട് സഹായ മെത്രാന്മാരുണ്ട്. അമേരിക്കയിൽ ആദ്യം കുടിയേറിയ പാർത്തവർ എന്ന നിലയിൽ സ്വന്തമായി രൂപത അംഗീകരിച്ചിരുന്നെങ്കിലും അനുവദിച്ചത് ക്‌നാനായ അല്ലാത്തവർക്കായതിന്റെതായിരുന്നു. തുടർന്ന് അന്നു മുതൽ അവിടെ തുടരുന്ന പ്രശ്‌നങ്ങൾ ഇപ്പോൾ വഷളായിരിക്കുകയാണ്. ക്‌നാനായക്കാർ വച്ചുപുലർത്തുന്ന ചില പാരമ്പര്യങ്ങൾക്കെതിരെ ക്‌നാനായ സമുദായത്തിലെ തന്നെ ചിലർ ഉയർത്തിയ ചോദ്യങ്ങളാണ് പൊട്ടിത്തെറിയിൽ എത്തി നിൽക്കുന്നത്. ക്‌നാനായ സമുദായാംഗത്വമുള്ള ഒരാളെ വിവാഹം കഴിച്ചാൽ അവർ സീറോ മലബാർ വിശ്വാസികൾ ആണെങ്കിൽ കൂടി പള്ളിയിൽ നിന്നും പുറത്താക്കുന്ന നടപടിക്കെതിരെയാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യവും സഭാ പാരമ്പര്യവും പേറുന്ന കേരള കത്തോലിക്ക സഭയിലെ പ്രമുഖ രൂപതയായ കോട്ടയം രൂപതയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ ബിഷപ്പ് മൈക്കൽ മുൽഹാലിന്റെ ഏകാംഗ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നത്. റിപ്പോർട്ട് പൂർണ്ണമായും രൂപതാ നേതൃത്വം പുറത്ത് വിട്ടിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി സമുദായം നിഷ്‌കർഷയോടെ പാലിച്ച് പോന്നിരുന്ന ആചാര അനുഷ്ഠാനങ്ങളിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് റിപ്പോർട്ടിനെ രൂപതാ പാസ്റ്ററൽ കൗൺസിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ക്‌നാനായ ദേവാലയങ്ങളിലെ അംഗത്വത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളിൽ നിന്നാണ് കനേഡിയൻ ബിഷപ്പായ മൈക്കൽ മുൽഹാലിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. കേരളത്തിലെയും അമേരിക്കയിലെയും ഇടവകകളിൽ സന്ദർശനം നടത്തിയ കമ്മീഷൻ അടുത്തിടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വളരെയധികം ആശങ്കകളും ആശയക്കുഴപ്പങ്ങളും ആണ് റിപ്പോർട്ട് സംബന്ധിച്ച് സമുദായാംഗങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുള്ളത്. സമുദായം ജീവന് തുല്യം പ്രാധാന്യം നൽകി കാത്ത് സൂക്ഷിച്ചിരുന്ന സ്വവംശ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ പ്രവാസി ക്‌നാനായക്കാർക്കിടയിലും സ്വവംശ വിവാഹ വിഷയത്തിൽ തീർപ്പു കൽപ്പിച്ചു വത്തിക്കാൻ പുറത്തു വിട്ട ഉത്തരവിൽ ആശങ്ക ഏറെയാണ്. അമേരിക്കൻ ക്‌നാനായ ഇടവകയിൽ രൂപം കൊണ്ട പ്രതിസന്ധി മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയ സാഹചര്യത്തിലായിരുന്നു വത്തിക്കാന്റെ ഇടപെടൽ. സ്വവംശ വിവാഹം എന്ന ഏക ആശയം പ്രധാന അടിത്തറയാക്കി നിലനിൽപ്പ് ഭദ്രമാക്കിയ കോട്ടയം അതിരൂപതയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നടപടി ആയാണ് സമുദായ വിശ്വാസികൾ വത്തിക്കാൻ നടപടിയെ വീക്ഷിക്കുന്നത് . എന്നാൽ സഭയ്ക്കാകട്ടെ ഒരു ലക്ഷത്തോളം വിശ്വാസികൾ ക്‌നാനായക്കാർ അല്ലാത്ത ക്രിസ്ത്യനികളെ വിവാഹം ചെയ്തു എന്ന ഒറ്റക്കാരണത്താൽ പുറത്തു നിൽക്കേണ്ടി വരുന്ന സാഹചര്യം വെറുതെ നോക്കി നില്കാനുമാകില്ല. കഴിഞ്ഞ രണ്ടു വർഷമായി മാർപ്പാപ്പയും ഇക്കാര്യത്തിൽ തുറന്ന നിലപാട് തന്നെയാണ് സ്വീകരിക്കുന്നത് .
ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുന്നവരുടെ സമൂഹങ്ങളാണ് ക്രൈസ്തവസഭകൾ. സീറോ-മലബാർ സഭയുടെ ഭാഗമായ കോട്ടയം രൂപത അത്തരമൊരു ക്രൈസ്തവസമൂഹമാണ്. എന്നാൽ, ക്നാനായ സമൂഹത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ ആ സഭാസമൂഹത്തിൽനിന്നു പുറത്താക്കുന്ന ഒരു ആചാരം ഈ രൂപതയിൽ ഇന്നു നിലനിൽക്കുന്നു. മറ്റു കത്തോലിക്കാ രൂപതകളിൽനിന്ന് വിവാഹംകഴിച്ചു എന്ന ഒരേയൊരു 'തെറ്റി'ന്റെ പേരിൽ, അവർ തങ്ങളുടെ സമൂഹത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നുവെന്നത് വളരെ ദാരുണമായ ഒരു കാര്യമാണ്. അതിലൂടെ, ഒരു ഗതികെട്ട സാഹചര്യത്തിലേക്ക് അവർ തള്ളപ്പെടുന്നു. ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്നാണ് വത്തിക്കാൻ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ നിലപാട്.
വത്തിക്കാൻ നിർദ്ദേശം കഴിഞ്ഞ ദിവസം ഷിക്കാഗോ ബിഷപ് കോട്ടയം അതിരൂപതയെ അറിയിച്ചതോടെയാണ് വിഷയം വീണ്ടും ചൂട് പിടിച്ചത് . സ്വവംശ നിഷ്ട്ട അമേരിക്കൻ ഇടവകയിൽ കർശനം ആക്കിയതിനു എതിരെ ഉണ്ടായ പരാതികൾ ആണ് ലോകമെങ്ങും ക്‌നനായക്കാർക്കു സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ട്ടിച്ചിരിക്കുന്നത് . വത്തിക്കാൻ നിർദ്ദേശം അംഗീകരിക്കാൻ പ്രയാസം ഉണ്ടെന്ന നിലപാടാണ് കോട്ടയം ആസ്ഥാനത്തു നിന്നും പുറത്തു വന്നിരിക്കുന്നത് . ഇതിനു ചുവടു പിടിച്ചു പ്രവാസി ക്‌നാനായക്കാർക്കിടയിലും അഭിപ്രായ സമന്വയം ഉണ്ടാക്കാൻ ഉള്ള ശ്രമമാണ് തകൃതിയായി നടക്കുന്നത് . എന്നാൽ വത്തിക്കാൻ നിർദ്ദേശം അപ്പാടെ തള്ളി എങ്ങനെ മുന്നോട്ടു പോകും , കാലാനുഗതമായ മാറ്റം അനിവാര്യമാണ് എന്ന ചിന്തയിൽ പൊതു അഭിപ്രായ സമന്വയം ഉണ്ടാകണം എന്ന് ചൂണ്ടികാട്ടുന്നവരും തീരെ കുറവല്ല .
ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ചു പഠിക്കാൻ കമ്മീഷൻ രൂപം കൊള്ളുന്നത് . പൗരസ്ത്യ സഭ കാര്യാ ചുമതലയുള്ള ഓറിയന്റൽ കോൺഗ്രിഗേഷൻ ഷിക്കാഗോ രൂപതയ്ക്ക് ഇത് സംബന്ധിച്ച തീരുമാനം കൈമാറിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം അതിരൂപത ആസ്ഥാനത്തും പ്രവാസി കേന്ദ്രങ്ങളിലും സജീവ ചർച്ചയാണ് . ക്‌നാനായ സഭയിൽ വരും നാളുകളിൽ കൂടുതൽ ചർച്ചയ്ക്കും എതിർപ്പുകൾക്കും ബിഷപ്പ് മൈക്കൽ മുൽഹാലിന്റെ ഏകാംഗ കമ്മീഷൻ റിപ്പോർട്ട് കാരണമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ക്‌നാനായ കാത്തലിക് കോൺഗ്രസ് ഉൾപ്പെടെ ഈ റിപ്പോർട്ടിന് എതിരെ രംഗത്ത് വന്നു കഴിഞ്ഞ സ്ഥിതിക്ക് ഇത് ഏറെക്കുറെ പ്രകടമായിക്കഴിഞ്ഞു. യുകെയിലെ ക്‌നാനായ മിഷൻ രൂപീകരണ പ്രവർത്തനങ്ങൾക്ക് ഇത് ഇപ്പോൾ തന്നെ തടയിട്ടു കഴിഞ്ഞ സ്ഥിതിയാണ്. ഈ കാര്യത്തിൽ കുറെയേറെ മുന്നോട്ട് പോയിക്കഴിഞ്ഞ യുകെയിലെ ക്‌നാനായക്കാർ ഈ റിപ്പോർട്ടിൽ വളരെ അസ്വസ്ഥരാണ്. തങ്ങളുടെ അമർഷം സമുദായ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞ ഇവർ പാരമ്പര്യങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കോട്ടം തട്ടുന്ന ഒരു നിലപാടിനും കൂട്ട് നിൽക്കില്ല എന്നും വ്യക്തമാക്കി കഴിഞ്ഞു.
ഇത്തരം ഒരു നിർണ്ണായക ഘട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രതികരണം ഏത് രീതിയിൽ ആയിരിക്കും എന്നതാണ് യുകെയിലെ ക്‌നാനായക്കാർ ഉറ്റു നോക്കുന്നത്. ക്‌നാനായ മിഷനുകൾ ക്‌നാനായക്കാർക്ക് മാത്രമാണ് എന്ന് പറയുകയും ഓറിയന്റൽ ചർച്ച് റിപ്പോർട്ടിനെ അനുകൂലിക്കുകയും ചെയ്യുമോ എന്നതാണ് മറ്റൊരു ആശങ്ക. യുകെകെസിഎയുടെ ഒരു അസാധാരണ പൊതുയോഗം ഈ ശനിയാഴ്ച ഉച്ചയ്ക്ക് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വിളിച്ച് ചേർത്തിരിക്കുന്നത് ചില നിർണ്ണായക തീരുമാനങ്ങൾക്കും പ്രഖ്യപനങ്ങൾക്കും ആണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങൾ സീറോ മലബാർ സഭയെ സംബന്ധിച്ചും ക്‌നാനായ സമുദായത്തെ സംബന്ധിച്ചും വളരെ പ്രാധാന്യം ചർച്ചകൾക്കാണ് തുടക്കമിടുന്നത്. വിശേഷാവസരങ്ങളിൽ, പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്‌നാനായരുടെയിടയിൽ നിലവിലുണ്ട്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.
ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും സീറോ മലബാർ സഭയുടെ അവിഭാജ്യഘടകമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരത്തെ വിശദീകരിച്ചിരുന്നു. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും ശക്തിയും നിലനിൽക്കേണ്ടതും കാത്തുസൂക്ഷിക്കേണ്ടതും സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണെന്നും മാർ ആലഞ്ചേരി പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ക്‌നാനായ സഭയുടെ നിലപാട്. സഭാത്മകവും വിശ്വാസസംരക്ഷണത്തിനുതകുന്നതുമായ ആശയരൂപീകരണം നടത്താനും ക്‌നാനായ സമുദായത്തിന്റെ അനന്യത നിലനിർത്തി വിശ്വാസവെളിച്ചത്തിൽ മുന്നേറാനുമാണ് ശ്രമിക്കുന്നതെന്നും അവർ വിശദീകരിക്കുന്നു. എന്നാൽ വിവാഹ വിഷയത്തിൽ സീറോ മലബാർ സഭയെ പോലും അംഗീകരിക്കില്ലെന്ന ക്‌നാനായക്കാരുടെ പക്ഷം അംഗീകരിക്കാനാവില്ലെന്ന തന്നെയാണ് വത്തിക്കാന്റെ നിലപാട്.
ക്‌നാനായക്കാർ ഒരു പ്രത്യേക വിഭാഗമാണ്. അവർ ക്‌നാനായി തൊമ്മന്റെ വംശത്തിൽ പെടുന്നു. അവർ അവരുടെ തനിമയിൽ നിലനിൽക്കുന്നു. അവർ അവരുടെ രക്ത ബന്ധങ്ങൾ മാറ്റുവാൻ തയ്യാറാകില്ല. ആരെങ്കിലും വിവാഹം വഴിയോ മറ്റോ മാറിയാൽ അവർ പുറത്താകുകയാണ്. അവരുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ചെറിയ വ്യത്യാസങ്ങളുമുണ്ട്. ഒരു ക്‌നാനായക്കാരെന്റെ ആവശ്യമാണ് ക്‌നാനായ സമുദായം നിലനിറുത്തുക എന്നുള്ളത്. മറ്റു മതവിഭാഗങ്ങളിൽ ഉള്ളവർക്കോ പുരോഹിതർക്കോ മെത്രാനോ ഒന്നുമല്ല നമ്മൾ ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്. ക്‌നാനാനായരുടെ പൂർവികർ AD345 ൽ കേരളത്തിലേക്ക് വന്നപ്പോൾ അവർ തുടർന്ന് പോന്നിരുന്ന ആചാരാനുഷ്ടാനങ്ങൾ തുടർന്ന് പൊന്നു. അവർ കുടിയേറിയ സ്ഥലങ്ങളിലെല്ലാം ആചരിച്ചുപോന്നു.
സിറോ മലബാർ സഭയുടെ ഭാഗമാണ് ക്‌നാനായക്കാർ എന്ന് വാതോരാതെ പറയുകയും എന്നാൽ ക്‌നാനായ സമുദായത്തെ എങ്ങനെ ഇല്ലാതാക്കാമെന്നു അവർ മനസ്സിൽ കണക്കുകൂട്ടി അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നത്. അമേരിക്കയിൽ ക്‌നാനായ സമുദായത്തെ ദുര്ബലമാക്കിയാൽ അവരുടെ കാര്യങ്ങൾ എളുപ്പമാകുമല്ലോ. അവരുടെ കള്ളത്തരങ്ങൾ മനസിലാക്കി പ്രതികരിക്കുവാൻ തയാറാകണമെന്നാണ് ക്‌നനായക്കാരിൽ ഭൂരിഭാഗത്തിന്റേയും നിലപാട്. ക്‌നാനായക്കാരൻ അവൻ ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവന്റെ ആചാരാനുഷ്ടാനങ്ങൾ കൃത്യമായി പാലിച്ചു പൊന്നു. അതിനാൽ ക്‌നാനായ സമൂഹം ഇന്നും നിലനിൽക്കുന്നു. ക്‌നാനായരുടെ മക്കൾ മറ്റു സമുദായത്തിൽ നിന്നും വിവാഹം കഴിക്കുന്നുണ്ട് അങ്ങനെ വിവാഹം കഴിച്ചാൽ അവർ നമ്മുടെ രൂപതയിൽ അനുവാദം വാങ്ങി പോകുന്നു ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അവർ പറയുന്നു. ഈ പശ്ചാത്തലത്തിൽ സമൂഹത്തെ ഒപ്പം നിർത്തി ആഞ്ഞടിക്കുവാൻ തയ്യാറാകുകയാണ് ക്‌നാനായ വിമോചന മുന്നണിയെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍