പത്തനംതിട്ടയിലെ രാത്രിയിൽ പിറന്ന പാട്ട്; പ്രവാസലോകത്തുള്ളവർ ഏറ്റുപാടിയപ്പോൾ ഹിറ്റായി; എംജി ശ്രീകുമാറും ചിത്രയും പാടി ജനങ്ങളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന പാട്ടെഴുതിയത് തിരുവനന്തപുരത്തെ സിഎസ്ഐ പുരോഹിതൻ അജിത്കുമാർ; പാട്ട് വന്ന വഴി ഇങ്ങനെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
ദൈവം ഇത്രത്തോളം കൃപ ചൊരിഞ്ഞൊരു ഗാനം രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. കെ.എസ് ചിത്രയും എം.ജി ശ്രീകുമാറും പാടിയ ഈ ക്രിസ്ത്രീയ ഭക്തിഗാനം എല്ലാ പിന്നണി ഗായകരും ഗാനമേളകളിലും സ്റ്റേജ് ഷോകളിലും പാടുന്നുണ്ട്. യു ട്യൂബിൽ ഏതാണ്ട് എട്ട് ലക്ഷത്തിലധികം പേർ ഈ പാട്ട് കേട്ടിട്ടുണ്ട്. ഷെയർ ചെയ്തവരും ഡൗൺലോഡ് ചെയ്തവരും അതിലേറെ. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഗാനം ഇപ്പോഴും നെഞ്ചിലേറ്റുന്നു. പക്ഷെ, പാട്ടെഴുതിയത് ആരാണെന്ന് അധികമാർക്കും അറിയില്ല.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഡോ. ഡി.ജെ അജിത് കുമാർ എന്ന സി.എസ്.ഐ പുരോഹിതൻ തന്റെ ഇടവകയിലെ ക്വയർ ഗ്രൂപ്പിന് വേണ്ടി എഴുതി, ട്യൂൺ ചെയ്ത് പാടിയ ഗാനമാണിത്. അച്ചന്റെ കൂടെ ഈ പാട്ട് പാടിയ കുരുന്നുകൾ ഇന്ന് അമ്മമാരായി. എന്നിട്ടും പാട്ടിന്റെ പോപ്പുലാരിറ്റി കുറയുന്നില്ല. പാട്ട് എഴുതുകയും സംഗീതം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും അച്ചന് കാസറ്റ് ബിസിനസിലൊന്നും താൽപര്യമില്ല. ഇത്രത്തോളം യഹോവ സഹായിച്ചു എന്ന ഭക്തിഗാന കാസറ്റിന്റെ കോപ്പി ലക്ഷക്കണക്കിന് വിറ്റുപോയി. ഇന്നിപ്പോ ഡിജിറ്റൽ കാലമായതോടെ നെറ്റിൽ ഈ പാട്ട് കേൾക്കുന്നവരുടെയും ഡൗൺലോഡ് ചെയ്യുന്നവരുടെയും എണ്ണം കൂടി. ജീവിതാനുഭവങ്ങളെ ബൈബിളുമായി കോർത്തിണക്കിയാണ് അച്ചൻ പാട്ടെഴുതുന്നത്. അതാണ് ഗാനങ്ങളുടെ ശക്തിയും. എഴുതിയ പല പാട്ടുകളും പലരും പല രീതികളിൽ പാടുന്നുണ്ട്. ചിലർ പാട്ടുകളുടെ രീതിയിൽ വേറെ പാട്ടുകൾ ഇറക്കുന്നുണ്ട്. അതിലൊന്നും അച്ചന് യാതൊരു പരാതിയുമില്ല, പരിഭവവുമില്ല. എല്ലാം കർത്താവിന് വേണ്ടിയാണ്.
അനുഭവങ്ങളിൽ നിന്ന് പിറന്ന പാട്ട്
1998 ജനുവരി 24ന് കോന്നിയിലുള്ള കെ.ജെ ചെറിയാന്റെ വീട്ടിൽ വച്ചാണ് 'ഇത്രത്തോളം യഹോവ സഹായിച്ചു'... എന്ന ഗാനം പിറന്നത്. പത്തനംതിട്ടയിൽ സുവിശേഷത്തിനെത്തിയതായിരുന്നു പുരോഹിതനായ അജിത് കുമാർ. അന്ന് രാത്രി ഇത്രത്തോളം യഹോവ സഹായിച്ചു എന്ന വിഷയത്തിലുള്ള സന്ദേശം തയ്യാറാക്കുകയായിരുന്നു. വിദേശ വൈദികന്റെ പ്രസംഗങ്ങൾ അതിനായി വായിച്ചപ്പോൾ അതിലെ ഒരു അധ്യായത്തിന്റെ തലക്കെട്ട് (ഏറെ സ്പർശിച്ചു ഇത്രത്തോളം യഹോവ സഹായിച്ചു) ഏറെ ആകർഷിച്ചു. ജീവിത്തിൽ പിന്നിട്ട വഴികളിൽ അനുഭവിച്ച കണ്ണുനീരും കഷ്ടപ്പാടും അപ്പോൾ മനസിൽ തെളിഞ്ഞ് വന്നു. മാനസിക പീഡനങ്ങളും തകർന്ന ജീവിതാനുഭവങ്ങളുമായി ലക്ഷ്യമില്ലാതെ നടന്ന നാളുകൾ, നിന്ദയുടെയും സാമ്പത്തികത്തകർച്ചയുടെയും പേരിൽ നിരാശനായി വീട്ടിൽ നിന്നും ഏകനായി , പരദേശിയായി ഇറങ്ങിപ്പോയ ദിനങ്ങൾ, ഇവിടെയെല്ലാം ദൈവം നടത്തിയ അനുഭവങ്ങൾ കൊടുങ്കാറ്റുപോലെ മനസിൽ ആഞ്ഞടിച്ചു. ആ നിമിഷമാണ് 'ഇത്രത്തോളം' എന്ന ഗാനം പിറന്നത്. പൂർത്തിയാക്കിയ ശേഷം ചെറിയാനെ പാടിക്കേൾപ്പിച്ചു. അടുത്ത ദിവസം സുവിശേഷത്തിന് ഈ ഗാനം പാടി. തിരുവല്ലയിലുള്ള റിവൈവൽ ചർച്ചുകാർ അത് റെക്കോഡ് ചെയ്ത് സി.ഡിയാക്കി. അതിന് ശേഷമാണ് തിരുവനന്തപുരത്ത് റെക്കോഡ് ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഒറിയ ഭാഷകളിലേക്ക് ഈ പാട്ട് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
ഹാഗറിനെ പോലെ കരഞ്ഞു
ബൈബിളിൽ അച്ചന് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രങ്ങൾ ഹാഗറും യാക്കോബുമാണ്. 'ഹാഗനിറെ പോലെ ഞാൻ കരഞ്ഞു, യാക്കോബിനെ പോലെ കരഞ്ഞു' എന്നെഴുതിയത് അവരുടെ ജീവതത്തിലെ പ്രതിസന്ധികൾ മനസിലാക്കിയിട്ടാണ്. അവരെ പോലെ കഷ്ടതകൾ ഏറെ അനുഭവിച്ചയാളാണ് അച്ചൻ. യജമാനനാൽ ഗർഭം ധരിക്കേണ്ടി വന്ന വേലക്കാരിയായ ഹാഗർ ക്രൂരമായി വേട്ടയാടപ്പെടുകയാണ്. യജമാനൻ അവളെ ഉപേക്ഷിച്ച ശേഷം വീട്ടിൽ നിന്നും ആട്ടിപ്പായിക്കുന്നു. മൺഭരണിയിൽ കുറച്ച് വെള്ളവും കുറച്ച് അപ്പക്കഷണങ്ങളും കൊടുത്ത് അവളെ ദർസേബ മരുഭൂമിയിലേക്ക് ഇറക്കി വിടുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭക്ഷണവും വൈള്ളവും തീർന്നു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് മരുഭൂമിയിൽ അലയുന്ന അവളുടെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നു.അവളോട് നീ എന്തിനീ മരുഭൂമിയിലലയുന്നു, വീട്ടിലേക്ക് തിരികെ പോകണം കർത്താവ് പറയുന്നു. തളർന്ന് വീണ ഹാഗറിന് മുന്നിൽ യേശു ജീവജലം തുറക്കുന്നു.
ജീവിതമാകുന്ന മരുഭൂമിയിൽ ഹാഗറിനെ പൊലെ വൈദികനായ അജിത് കുമാറും ഒരുപാട് അലഞ്ഞിട്ടുണ്ട്. എഞ്ചിനിയറിങ് ബിരുദവും ഡോക്ടറേറ്റും ഉണ്ടായിട്ടും ഒന്നുമാകാതെ, അവഗണനയുടെ പടുകുഴിയിൽ വീണിട്ടുണ്ട്. ഒൻപത് സഹോദരങ്ങളാണ് അദ്ദേഹത്തിനുള്ളത്. അവരിൽ നിന്നൊക്കെ വ്യത്യസ്തമായ ജീവിതമാണ് നയിച്ചത്. അതുകൊണ്ടാണ് ഏറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നത്.
യാക്കോബിനെ പോലെ അലഞ്ഞു
സഹോദരനുമായി പിണങ്ങിയ യാക്കോബ് അയാളെ കൊല്ലാൻ തീരുമാനിച്ചു. പിന്നീട് മാതാപിതാക്കൾ യാക്കോബിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. നാടും വീടും വിട്ട് അയാൾ അലഞ്ഞു. ദിക്കും ദിശയും അറിയാതെ കരഞ്ഞ് തളർന്നിരുന്ന യാക്കോബിന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു, അവനെ അനുഗ്രഹിച്ചു. എന്നിട്ടൊരു പേര് നൽകി, ഇസ്രയേൽ. ആ ഇസ്രയേലിന്റെ മക്കളാണ് ഇസ്രയേൽ ജനത. ജീവിതപ്പാതയിൽ കലിടറിയ യാക്കോബിനെ യേശു തിരികെ കൊണ്ടുവന്നത് പോലെ വൈദികനായ അജിത് കുമാറിനെയും കൊണ്ടുവന്നു. ഈ അനുഭവങ്ങളെല്ലാമാണ് ഭക്തിഗാനധാരയായി വിടർന്നത്.
പ്രവാസികളുടെ സങ്കീർത്തനം
പ്രവാസലോകത്ത് ഈ പാട്ട് എത്തിയതോടെയാണ് പോപ്പുലറായത്. 'ഏകനായി നിന്യനായി പരദേശിയായി നാടും വീടും വിട്ട് ഞാനലഞ്ഞപ്പോൾ' എന്ന വരി എല്ലാ പ്രവാസി മലയാളിയുടെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങി. ജീവിതവും ആത്മീയതയും ഇഴപിരിച്ചെടുത്ത ഇത്തരം വരികളാണ് ഈ പാട്ടിന്റെ ശക്തി. ഒരിക്കൽ അമേരിക്കയിൽ ഗാനമേളയ്ക്ക് ചെന്ന എം.ജി ശ്രീകുമാറിനോട് സ്പോൺസർ ആദ്യം ഒരു ക്രിസ്തീയ ഭക്തിഗാനം പാടണമെന്ന് ആവശ്യപ്പെട്ടു. ശ്രീകുമാർ ഒരു ക്രിത്യൻ ഗാനവും റിഹേഴ്സൽ നടത്തിയിട്ടില്ലായിരുന്നു. എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു. അന്ന് രാത്രി ഭക്ഷണം കഴിക്കാൻ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് കാറിൽ പോകുമ്പോൾ ഭക്തിഗാനം വല്ലതുമുണ്ടോന്ന് ചോദിച്ചു. ഇല്ല ഇത് ടാക്സിയാണെന്ന് പറഞ്ഞു.
പക്ഷെ, ശ്രീകുമാർ ടാക്സിയുടെ ഡാഷ് ബോക്സ് മുഴുവൻ തപ്പിയപ്പോൾ കവറൊന്നുമില്ലാത്ത ഒരു കാസറ്റ് കിട്ടി. അതിട്ടപ്പോൾ ആദ്യം കേട്ടത് 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന ഗാനമാണ്. വല്യ സന്തോഷമായി. ആ പാട്ട് പാടി. യേശുദാസ് തന്റെ ഗാനമേളകൾ തുടങ്ങുന്നത് 'ഇടയകന്യകേ... പോവുക നീ ഈ അനന്തമാം ജീവിത വീഥിയിൽ...' എന്ന ഗാനത്തോടെയാണ്. അതുപോലെ എം.ജി ശ്രീകുമാർ തന്റെ ഗാനമേള തുടങ്ങുന്നതിന് മുമ്പ് 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന പാട്ട് അന്ന് മുതൽ പതിവാക്കി.
എന്നാൽ ഈ പാട്ട് പണ്ട് താൻ കാസറ്റിന് വേണ്ടി പാടിയിട്ടുണ്ടെന്ന കാര്യം എം.ജി ശ്രീകുമാറിന് അറിയില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞ എം.ജി ശ്രീകുമാർ വൈദികനായ അജിത്കുമാറിനെ വിളിച്ച് പറഞ്ഞു 'തന്റെ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനിച്ച വേറൊരു ഗാനമില്ലെന്ന് ' . ആദ്യം ഇറക്കിയ കാസറ്റിൽ അച്ചൻ തന്നെയാണ് പാടിയതെങ്കിലും പിന്നീട് എം.ജി ശ്രീകുമാറിനെ കൊണ്ട് പാടിച്ച് കാസറ്റിറക്കിയിരുന്നു. പിന്നീട് ഈ വൈദികന്റെ പല കാസറ്റുകളിലും എം.ജി ശ്രീകുമാർ സ്ഥിരം സാന്നിധ്യമായി. ഒരുക്കൽ ഖത്തറിൽ നിന്ന് ഒരു മലയാളി കുടുംബം എം.ജി ശ്രീകുമാറിനെ വിളിച്ച് പറഞ്ഞു, ദീർഘകാലമായി രോഗശയ്യയിലായിരുന്ന അവരുടെ അമ്മച്ചി ഈ പാട്ട് നിരന്തരം കേട്ട് സുഖംപ്രാപിച്ചെന്ന് . ഇത്തരത്തിലുള്ള പല അനുഭവങ്ങൾ പലരും അച്ചനോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആത്മീയ ഭവനം
ആത്മീയ ഭവനത്തിലാണ് കുഞ്ഞ് അജിത്കുമാർ പിറന്നത്. ഡെന്നിലൻ ജെയ്നി ദമ്പതികളുടെ ഒൻപതാമത്തെ മകൻ. ബാല്യകാലം കഷ്ടതകളുടെയും കഠിന രോഗത്തിന്റെയും തീച്ചൂളയായിരുന്നു. ജനിച്ച് ഏഴാം ദിവസം ഗുരുതരമായ രോഗം പിടിപെട്ടു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഇതേ രോഗം ബാധിച്ചായിരുന്നു മരിച്ചത്. ഇതോടെ മാതാപിതാക്കൾ അങ്കലാപ്പിലായി. കുഞ്ഞിന് സൗഖ്യം ലഭിച്ചാൽ 90 ദിവസം പ്രായമാകുമ്പോൾ തങ്ങൾ 40 ദിവസത്തെ ഉപവാസം എടുത്ത് കുഞ്ഞിനെ ദൈവ വേലയ്ക്കായി സമർപ്പിക്കാമെന്ന് മാതാപിതാക്കൾ മനമുരുകി പ്രാർത്ഥിച്ചു. തൊണ്ണൂറ് ദിവസം പിന്നിടുന്നതിന്റെ തലേന്നാൾ, തിളച്ച കഞ്ഞി അടുപ്പിൽ നിന്ന് മാറ്റുമ്പോൾ കലം തെന്നി വീണ് മാതാവിന്റെ ശരീരമാകെ പൊള്ളി. അതോടെ കുഞ്ഞിന് പാല് പോലും കൊടുക്കാനാകാത്ത അവസ്ഥയിലായി. അയൽപക്കത്തുള്ള നായർ യുവതിയാണ് പിന്നെ മുലപ്പാൽ നൽകിയത്. രോഗം ഭേദമായ മാതാവ് 40 ദിവസം ഉപവാസമെടുത്തു. മാതാവിന്റെ കണ്ണീരും പ്രാർത്ഥനയും കണ്ട അജിത്കുമാറിന്റെ മനസിൽ ചെറിയ പ്രായത്തിലേ സുവിശേഷത്തിന്റെ വിത്ത് മുളച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിൽ ബി.ടെക്കിന് പഠിക്കുമ്പോഴും സുവിശേഷ വേലയിൽ സജീവമായി. പിഎച്ച്ഡിയും എടുത്തിട്ടുണ്ട്. ഇപ്പോൾ ജീവിതം തന്നെ സുവിശേഷമാക്കി കഴിയുന്നു.
പുതിയ ആൽബത്തിന്റെ പണിപ്പുരയിൽ
പത്ത് വർഷത്തിന് ശേഷം അജിത് കുമാർ അച്ചൻ മറ്റൊരു ആൽബത്തിന്റെ പണിപ്പുരയിലാണ്. എം.ജി ശ്രീകുമാർ, ശ്വേതാമോഹൻ, സുധീപ് കുമാർ, വിധുപ്രതാപ് തുടങ്ങിയവരാണ് പാടിയത്. അച്ചന്റെ മകൻ വിവേക് ഈ കാസറ്റിലെ ഒരു പാട്ടിന് ഈണമിട്ടിട്ടുണ്ട്. അവസാന മിനുക്ക് പണികൾക്ക് ശേഷം താമസിക്കാതെ കാസറ്റ് റിലീസ് ചെയ്യും.
ഗാനരചന ഫാ. ഡോ. ഡി.ജെ അജിത്കുമാർ
സംഗീതം ഫാ. ഡോ. ഡി.ജെ അജിത്കുമാർ
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)
ഹാഗറിനെ പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ (2)
മരുഭൂമിയിൽ എനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)
ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ (2)
സ്വന്ത നാട്ടിൽ ചേർത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം)
കണ്ണുനീരും ദുഃഖവും നിരാശയും
പൂർണമായ് മാറിടും ദിനം വരും (2)
അന്ന് പാടും ദൂതർ മധ്യേ ആർത്ത്പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു (2)
ഏബനേസർ (8)
(ഇത്രത്തോളം)
അജിത് കുമാർ അച്ചന്റെ ഇമെയിൽ [email protected]
Stories you may Like
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ഹമാസും ഇറാനും ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുമ്പോൾ!
- നടി ശോഭനക്ക് പിന്നാലെ ചിത്രയും 'ചാണക സംഘിണി'യാവുമ്പോൾ!
- പശ്ചിമേഷ്യയിൽ ഭാഗിക സമാധാനം കൊണ്ടുവന്ന യുദ്ധത്തിന്റെ കഥ
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്