ഇണ്ടാസ് ഇറക്കി ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല ഈ ആശയം; സാലറി ചലഞ്ച് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് ഉപദേശം നൽകിയ മുൻ യുഎൻ ഉദ്യോസ്ഥനും അതിനെ തള്ളിപ്പറയുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ജോൺ സാമുവൽ വാഗ്ദാനം ചെയ്ത തുക ഇനി നേരിട്ടു സഹായമെത്തിക്കാൻ ഉപയോഗിക്കും; എം എം മണിയുടെ ഭീഷണി കൂടി ആയതോടെ സാലറി ചലഞ്ച് ഗുണ്ടാപ്പിരിവായെന്ന് പൊതുവികാരം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് വിവിധ കോണുകളിൽ നിന്നും സഹായം ഒഴുകി എത്തിയപ്പോഴാണ് എങ്ങനെ സർക്കാറിന് പണം സ്വരൂപിക്കാം എന്ന ചർച്ചകൾ നടന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നിർദ്ദേശം മുന്നോട്ടു വെച്ചത് മുൻ യുഎൻ ഉദ്യോസ്ഥൻ കൂടിയായ ജെ എസ് അടൂർ എന്ന ജോൺ സാമുവൽ ആയിരുന്നു. സർക്കാർ ജീവനക്കാർ അടക്കം എല്ലാവരുടെയും പക്കൽ നിന്നും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശിച്ച് പണം കണ്ടെത്താം എന്ന വിപ്ലവകരമായ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ മുഖവിലയ്ക്കെടുത്തു. ഇതോടെ ഈ നിർദ്ദേശം അദ്ദേഹം എല്ലാവരോടുമായി നൽകുകയും ചെയ്തു. അങ്ങനെ സാലറി ചലഞ്ചിന് നല്ല പ്രതികരണം ലഭിച്ചെങ്കിലും ഇപ്പോൾ ഈ സംഭവം ഇടതു സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും കൈയൂക്ക് കാണിക്കാനുള്ള അവസരമായി മാറുകയായിരുന്നു.
ഭീഷണിപ്പെടുത്തിയും വിരട്ടിയും പണം പിരിക്കുന്ന ഗുണ്ടാപ്പിരിവ് സംവിധാനത്തിലേക്ക് നീങ്ങുന്ന അവസ്ഥുണ്ടായി. സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഉദ്യോസ്ഥനെ സ്ഥലം മാറ്റിയും മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യം പോലും ഇതോടെ ഉണ്ടായി. ഈ സാഹചര്യത്തിൽ താൻ മുന്നോട്ടു വെച്ച ആശയം ഗുണ്ടാപ്പിരിവായി മാറുന്നു എന്ന വിമർശനം ഉന്നയിച്ച് ജെഎസ് അടൂർ രംഗത്തെത്തി. കേരള സർക്കാർ ഇപ്പോൾ നടത്തുന്നത് ഇണ്ടാസ് ഇറക്കി ശമ്പളം പിടിച്ചുവാങ്ങുന്ന ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പറഞ്ഞ തുക നൽകാൻ ഒരുക്കമല്ലെന്നും ദുരിതബാധിതർക്ക് നേരിട്ട് സഹായം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂട വ്യക്തമാക്കി.
സാലറി ചലഞ്ചിലെ ഇപ്പോഴത്തെ മോശ പ്രവണതയെ കുറിച്ച് വ്യക്തമാക്കി ജെഎസ് അടൂർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
കേരള സർക്കാർ ഇപ്പോൾ നടത്തുന്നത് 'Salary Challenge 'അല്ലെ അല്ല. Salary Challenge എന്ന ആശയത്തിന്റ കാമ്പ് അത് സ്വയം ഓരോ മനുഷ്യരുടെ ബോധ്യത്തിൽ നിന്നും സ്വയമായി ഒരു കൂട്ടായ്മയിൽ പങ്കാളികളാകുവാൻ ഉള്ള കൂട്ടായ്മയാണ്. അല്ലാതെ സർക്കാർ ഇണ്ടാസ് ഇറക്കി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല. ഇതുകൊണ്ട് കുറെ പൈസ കിട്ടും. അതിലേറെ കിട്ടുമായിരുന്നത് കിട്ടില്ല. വിദേശ മലയാളികളിൽ സർക്കാർ ഭരണ പാർട്ടി ഭക്ക്ത ജനങ്ങൾ അല്ലാതെ എത്ര പേർ ഇങ്ങനെയുള്ള കൈയൂക്ക് സംരംഭത്തിന് കാശ് കൊടുക്കും എന്ന് കണ്ടറിയാം.
ഇപ്പൊൾ സർക്കാർ കാര്യം മുറപോലെ എന്ന സാദാ അധികാര അഹങ്കാരമാണ് നടക്കുന്നത്. കാശു മതി ബാക്കി കാര്യം ഞങ്ങളുടെ സൗകര്യം പോലെ എന്ന നിലപാട് കൊണ്ട് ഒരു നവ കേരളവുമുണ്ടാകയില്ല. ആയതിനാൽ ഞാൻ വാഗ്ദാനം ചെയ്ത് പതിനായിരം വച്ച് പതിനഞ്ചു മാസം ഉള്ള തുകയും സുഹൃത്തുക്കളുടെ സംഭാവനകളും കൂടി കൂട്ടി വീട് നഷ്ടപ്പെട്ട ഒന്നോ രണ്ടോ പേർക്ക് വീടുപണി നേരിട്ട് ചെയ്തു കൊടുക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുകയിൽ കുറവുവന്നതിനെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിക്ക് മന്ത്രി എം.എം.മണിയുടെ പരസ്യ ശകാരം നേരിട്ട സംഭവം ഉണ്ടായിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ദുരിതാശ്വാസനിധി ഏറ്റുവാങ്ങുന്നതിനിടെയാണ് മണി ബ്ലോക്ക് പഞ്ചായത്ത്് ഭരണ സമിതിയെയും വിവിധ പഞ്ചായത്ത് ഭരണസമിതികളെയും കുറ്റപ്പെടുത്തിയത്. തുക കുറഞ്ഞതിലാനാണ് മന്ത്രി പ്രകോപിതനായതും ഭരണസമിതിയംഗങ്ങളെ ശകാരിച്ചതും. 'ദുരിതാശ്വാസനിധി ആരുടെയും കുടുംബസ്വത്തല്ല, തുക ആരുടെയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല, കൂടുതൽ തുക കളക്ടറേറ്റിൽ എത്തിക്കണം. അല്ലാതെ പാലം, റോഡ് എന്നുപറഞ്ഞ് അങ്ങോട്ട് വന്നേക്കരുത്' എന്നും പറഞ്ഞു. മാധ്യമപ്രവർത്തകരുൾെപ്പടെയുള്ളവരുടെ മുന്നിൽെവച്ചായിരുന്നു ശകാരം. കട്ടപ്പന ബ്ലോക്കിൽനിന്ന് 46.17 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി എം.എം.മണി ഏറ്റുവാങ്ങിയത്.
ഇത് കൂടാതെ സാലറി ചലഞ്ചിൽ 'നോ' പറഞ്ഞതിന് ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന അവസ്ഥയും ഉണ്ടായി. പി.എസ്.സിയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ സജീവ് തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ മർദ്ദനമേൽക്കേണ്ടി വന്നത്. വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ലാതെ നിർബന്ധിത പിരിവിന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പിൽ ഉത്തരവിറങ്ങിയിരുന്നു. ഒരു മാസത്തെ സാലറി നൽകുന്നതിന് തന്റെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് സജീവ് 'നോ' പറഞ്ഞത്.
ഇന്നലെ ഒഫീസിലെത്തിയ സജീവിനെ ഇടത് അനുകൂല സംഘടനയിൽ പെട്ട ഒരു സംഘം വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സജീവ് പറഞ്ഞു. മർദ്ദനമേറ്റ സജീവ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമത്തിനിരയായെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും സജീവ് പറഞ്ഞു. നേരത്തേ ധനകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായ അനിൽ രാജിനെ സസ്പെന്റ് ചെയ്യുകയും വിവാദത്തെതുടർന്ന് സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. സർക്കാർ ഉത്തരവിലെ വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ലാതെ ഉത്തരവിറക്കിയ സഹകരണ വകുപ്പിന്റെ ഉത്തരവ് നിയയമ നടപടികളിലേക്ക് വഴിവക്കാൻ സാധ്യതയുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണപ്പിരിവ് നടത്തരുതെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചചാത്തലത്തിലും സാലറി ചലഞ്ച് വിവാദമായിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍