Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്ധ്യാപ്രാർത്ഥനയ്ക്ക് ഓർത്തഡോക്‌സ് റമ്പാൻ എത്തുമെന്ന അറിയിപ്പ് കിട്ടിയതോടെ പള്ളിയിലേക്ക് ഒഴുകിയെത്തി യാക്കോബോയാ സഭാ വിശ്വാസികൾ; വിശ്വാസവും പള്ളിയും സംരക്ഷിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ശ്രേഷ്ഠ കാതോലിക്ക; കുർബാന ചൊല്ലാൻ കോടതി അനുമതി നൽകിയിട്ടും യാക്കോബായ വൈദികർ പള്ളിയിൽ കയറി ആരാധന നടത്തുന്നത് പൊലീസ് തടയേണ്ടതാണെന്ന് തോമസ്സ് പോൾ റമ്പാൻ; കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ തർക്കം രൂക്ഷമാക്കി വിശ്വാസി സംഗമം

സന്ധ്യാപ്രാർത്ഥനയ്ക്ക് ഓർത്തഡോക്‌സ് റമ്പാൻ എത്തുമെന്ന അറിയിപ്പ് കിട്ടിയതോടെ പള്ളിയിലേക്ക് ഒഴുകിയെത്തി യാക്കോബോയാ സഭാ വിശ്വാസികൾ; വിശ്വാസവും പള്ളിയും സംരക്ഷിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ശ്രേഷ്ഠ കാതോലിക്ക; കുർബാന ചൊല്ലാൻ കോടതി അനുമതി നൽകിയിട്ടും യാക്കോബായ വൈദികർ പള്ളിയിൽ കയറി ആരാധന നടത്തുന്നത് പൊലീസ് തടയേണ്ടതാണെന്ന് തോമസ്സ് പോൾ റമ്പാൻ; കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ തർക്കം രൂക്ഷമാക്കി വിശ്വാസി സംഗമം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഓർത്തഡോക്‌സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന മാർത്തോമ ചെറിയ പള്ളിയിൽ വിശ്വാസികളുടെ സംഗമം. ഓർത്തഡോക്‌സ് പക്ഷം റമ്പാൻ തോമസ്സ് പോൾ ഇന്ന് പള്ളിയിൽ പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സംഗമം. റമ്പാൻ എത്തുന്ന വിവരമറിഞ്ഞ് ഉച്ചകഴിഞ്ഞ് പള്ളിയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തുകയായിരുന്നു. വൈകിട്ട് 5.30 തോടടുത്ത് ശ്രേഷ്ഠ കാതോലിക്ക തോമസ്സ് പ്രഥമൻ ബാവ പള്ളിയിലെത്തിയതോടെ വിശ്വാസികൾ കൂടുതൽ ഊർജ്ജസ്വലരായി. വിശ്വാസവും പള്ളിയും സംരക്ഷിക്കാൻ വിശ്വാസികൾ ഭക്തിമാർഗ്ഗത്തിൽ മുന്നിട്ടിറങ്ങണമെന്നും ബാവ പ്രാർത്ഥനാ മധ്യേ ആഹ്വാനം ചെയ്തു.

വൈകിട്ട് 4 മുതൽ പള്ളിപ്പരിസരത്ത് പൊലീസ് സുരക്ഷയൊരുക്കി. 5 മണിക്ക് മുമ്പ് തന്നെ പള്ളിയകം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. പുറത്ത് കസേരയിട്ടും കൽക്കുരിശിങ്കൽ പായ വിരിച്ചുമാണ് പിന്നീട് എത്തിയ വിശ്വാസികൾ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളായത്.
ഇന്ന് സന്ധ്യപ്രാർത്ഥനയ്ക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. ഇന്നലെ വിവരം പുറത്തുവന്നതുമുതൽ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കവുമായി യാക്കോബായ വിഭാഗം സജീവമായി രംഗത്തുണ്ട്. കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് വിഭാഗം റമ്പാൻ തോമസ്് പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ഞായറാഴ്ച അനുകൂല കോടതി വിധിയുമായി എത്തിയിരുന്നു. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം ഒരുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

എന്നാൽ ക്രമസാധാനനില തകർത്ത് പള്ളിയിൽ പ്രവേശിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നുള്ള മൂവാറ്റുപുഴ ഡി വൈ എസ് പി കെ ബിജുമോന്റെ ശക്തമായ നിലപാടിനെത്തുടർന്ന് തോമസ്പോൾ റമ്പാൻ ഉൾപ്പെടെയുള്ളവർക്ക് മടങ്ങിപ്പോകേണ്ടിവന്നു. തുടർന്ന് ഇന്ന് പള്ളിയിൽ പ്രവേശിക്കാൻ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് റമ്പാൻ പൊലീസിനെ സമീപിച്ചത്. സ്ഥാപിതമായ കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നിലനിൽക്കുന്നതാണെന്നും ഇത് തകർക്കാൻ ആരെയും അനുവദിക്കില്ലന്നുമാണ് യാക്കോബായ വിഭാഗം വിശ്വാസികളുടെ ഉറച്ച നിലപാട്.

വർഷങ്ങൾ മുമ്പ് സഭയിൽ കലഹം ഉണ്ടാക്കി ഓർത്തഡോക്സ് വിഭാഗത്തിൽ ചേർന്ന പതിനാല് വീട്ടുകാർക്ക് മാത്രമായി ചെറിയപള്ളി വിട്ടുനൽകിക്കൊണ്ടുള്ള വിധി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കുന്നത്. നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഇടവകയിൽ നിന്ന് വിഘടിച്ച് പോയവരെ മുൻ നിർത്തിയുള്ള നീക്കമെന്നും വിശ്വാസികൾ ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കോടതി വിധി വന്നപ്പോൾ തന്നെ കോതമംഗലത്തെ ജനപ്രതിനിധികളും, വിവിധ സാമുദായിക രാഷ്ട്രീയ- കക്ഷി നേതാക്കളും ചെറിയ പള്ളിയിലെത്തി നിലവിലെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. രാത്രി 7 മണിയോടടുത്ത് ബന്ധപ്പെട്ടപ്പോൾ താൻ മൂവാറ്റുപുഴയിലാണെന്നും ഇന്ന് ഇനി കോതമംഗലത്തേക്ക് ഇല്ലെന്നുമാണ് മറുനാടനോട് വ്യക്തമാക്കിയത്. കുർബ്ബാന ചൊല്ലാൻ തനിക്ക് അനുമതി നൽകിയ സാഹചര്യത്തിൽ എതിർവിഭാഗത്തിലെ വൈദികർ പള്ളിയിൽ കയറി ആരാധനകൾക്ക് നേതൃത്വം നൽകുകയാണ്. ഇത് അവസാനിപ്പിക്കുകയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്നും രണ്ടാമത്തെ കാര്യമായി മാത്രം തനിക്ക് സംരക്ഷണം നൽകുന്ന കാര്യം പരിഗണിച്ചാൽ മതിയെന്നുമാണ് തന്റെ നിലപാടെന്നും തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP