കെപി മോഹനൻ ചാനലിലെത്തുന്നത് 'അടുക്കള' വഴി; ഇന്ദിരാഭവനിൽ കസേര ഉറപ്പിച്ചപ്പോൾ ജീവനക്കാരുടെ പരാതി കേൾക്കാതെ ഹസൻ; ചാണ്ടിയും ചെന്നിത്തലയും സുധീരനും നിയമിച്ച ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരൻ എത്തിയതുമില്ല; ഭരണമിപ്പോൾ വ്യാജ സർട്ടിഫിക്കറ്റുകാരന്; കലാപത്തിനൊരുങ്ങി ജയ്ഹിന്ദ് ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലാണ് ജയ്ഹിന്ദ് ടിവി. സ്കൂൾ തുറക്കാൻ സമയമായിട്ടും ജീവനക്കാർക്ക് ശമ്പളമില്ല. ഇതോടെ പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. എന്നാൽ സിഇഒ കെപി മോഹനനും എക്സിക്യൂട്ടിവ് എഡിറ്റർ ജെഎസ് ഇന്ദുകുമാറിനും മാർക്കറ്റിങ് ഹെഡ് സുധീറിനും സുഖ ജീവിതവും. ഉല്ലാസയാത്ര കഴിഞ്ഞ് ഇതിൽ ചിലർ വീട്ടിൽ വിശ്രമത്തിലുമാണ്. ഫുൾ ഓപ്ഷൻ ഇന്നോവ കാറിൽ കറങ്ങുന്ന സിഇഒ ജീവനക്കാരുടെ പരാതികൾ പോലും കേൾക്കാൻ തയാറല്ല. പ്രതിഷേധം തിരിച്ചറിഞ്ഞ് ഓഫീസിന്റെ പിൻവാതിലിലൂടെയാണ് ഓഫീസിലെത്തുന്നതും മടങ്ങുന്നതും. ഇതോടെ ജയ്ഹിന്ദിലെ പ്രശ്നങ്ങൾ എല്ലാ സീമകളും വിടുകയാണ്. ഏത് സമയവും കലാപം ഉണ്ടാകുന്ന അന്തരീക്ഷമാണ് ചാനലിൽ നിലനിൽക്കുന്നത്.
ശമ്പളം കിട്ടിയിട്ട് മാസങ്ങളായതോടെ നിൽക്കക്കള്ലിയില്ലാതെ പലരും ചാനൽ വിട്ടു പോയി. ആഹാരത്തിനും വാടക നൽകാനും കാശില്ലാത്തതിനാൽ തിരുവനന്തപുരത്തിന് പുറത്തുള്ളവർ അവധിയെടുത്ത് വീട്ടിലിരുപ്പാണ്. ആരോടാണ് ജീവിത പ്രാരാബ്ദങ്ങളെ കുറിച്ച് പറയേണ്ടതെന്ന് അറിയില്ല. സിഇഒ ജീവനക്കാരെ കാണുന്നില്ല. ഒളിച്ചു വന്നു പോകുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ജയ്ഹിന്ദിലെ ഉന്നതരുടെ കള്ളക്കളി തിരിച്ചറിഞ്ഞതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും പ്രശ്നത്തിൽ ഇടപെട്ടു.
ചാനലിന്റെ ചുമതലയിലേക്ക് ഡൽഹിയിൽ നിന്ന് ബി എസ് ഷിജുവിനെ കൊണ്ടു വരാനും തീരുമാനിച്ചു. കെപിസിസിയുടെ താൽകാലിക അധ്യക്ഷൻ കൂടിയായ എംഎം ഹസൻ ഷിജുവിന്റെ നിയമനത്തെ സ്വാഗതം ചെയ്തു. അന്ന് കെപിസിസിയുടെ അധ്യക്ഷനായി മറ്റു പല പേരുകളും പരിഗണിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹസൻ വഴങ്ങിയത്. പിന്നീട് സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇതോടെ ഹസന്റെ നിറം മാറി. ഷിജുവിന്റെ കാര്യത്തിൽ അവ്യക്തതയുമായി.
ഹൈക്കമാണ്ട് നിർദ്ദേശത്തിന് ശേഷം ചുമതല ഏൽക്കാൻ ഹസനുമായി ഷിജു ബന്ധപ്പെട്ടിരുന്നു. സിഇഒ കെപി മോഹനന്റേയും എക്സിക്യൂട്ടീവ് എഡിറ്റർ ഇന്ദുകുമാറിന്റെ ചുമതലകളിൽ വ്യക്തത വരുത്താനായിരുന്നു ഷിജു വിളിച്ചത്. എന്നാൽ വ്യക്തമായ മറുപടി നൽകിയില്ല. ചുമതല ഏറ്റ ശേഷം എല്ലാം തീരുമാനിക്കാമെന്നും പറഞ്ഞു. ഇതോടെ ഷിജുവിന് സംശയങ്ങൾ ഉയർന്നു. തന്റെ പദവിയിലും അധികാരത്തിലും വ്യക്തത വരുത്തിയില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് ഷിജുവെന്നാണ് സൂചന.
കെപി മോഹനനും കൂട്ടരും ജീവനക്കാരുടെ യോഗം വിളിച്ച് ആരു വന്നാലും ചുമതല തനിക്കാകുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചാനൽ ഘടനയിൽ വ്യക്തത വരുത്താൻ ഷിജു തീരുമാനിച്ചത്. എന്നാൽ കെപിസിസിയിൽ കസേര ഉറച്ചതോടെ കെ.പി മോഹനനെ കൈവിടാനാകില്ലെന്ന നിലപാടിൽ ഹസൻ എത്തുകയായിരുന്നു. ഇതിനിടെയാണ് ശമ്പളം കിട്ടാതെ കലാപാന്തരീക്ഷത്തിലേക്ക് ചാനൽ മാറിയത്. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ എത്താൻ കഴിയില്ലെന്ന നിലപാടിലേക്ക് ഷിജു മാറുകയും ചെയ്തു.
ഈ സാഹചര്യത്തെ സമർത്ഥമായി ഉപയോഗിക്കുന്നത് ചാനലിൽ ആരോപണ വിധേയനായ വ്യക്തിയാണ്. വാർത്തയും മറ്റും തീരുമാനിക്കുന്നത് എംടി ബാലനും. ഇദ്ദേഹം വ്യാജ സർട്ടിഫിക്കറ്റുമായാണ് ജയ്ഹിന്ദിൽ ഉന്നത പദവിയിലെത്തിയതെന്ന ആരോപണം ഉയർന്നിരുന്നു. കെപിസിസി അധ്യക്ഷനായിരിക്കെ വി എം സുധീരൻ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹസനും കെപി മോഹനനും ചേർന്ന് എല്ലാം ഒതുക്കി തീർത്തു. ഈ വ്യക്തിയാണ് പ്രമുഖരുടെ ആഭാവത്തിൽ വാർത്തയും മറ്റും തീരുമാനിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ആരോപണ വിധേയനായ എഡിറ്റർക്ക് നേരേയും സംശയങ്ങൾ ഉയരുകയാണ്. ഈ ലോബിക്കെതിരെ ഫണ്ട് തട്ടലിന് വിജിലൻസ് അന്വേഷണവും നടക്കുന്നു. ഇതൊക്കെ ആയിട്ടും ഇവർക്ക് ഒന്നും സംഭവിച്ചില്ല. ഇതിൽ ജീവനക്കാർക്കിടയിലും പ്രതിഷേധം വ്യാപകമാണ്. അതിനിടെ ചാനലിന്റെ ബ്യൂറോ പ്രവർത്തനം ആകെ താളം തെറ്റി. സിംഗിൾമാൻ ബ്യൂറോകളെല്ലാം അടച്ചു പൂട്ടി. ശമ്പളമില്ലാത്തതിനാൽ മറ്റ് ബ്യൂറോകളും പ്രവർത്തനക്ഷമല്ല. ബ്യൂറോ ഓട്ടത്തിന് മിക്കയിടത്തും കാറുകളും ഇല്ല.
അങ്ങനെ രൂക്ഷപ്രതിസന്ധിയിലേക്ക് പോകുമ്പോഴാണ് സിഇഒ മോഹനൻ മുങ്ങി നടക്കുന്നത്. ഇന്നലെ ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് ആരും അറിയാതെ പുറകു വശത്തു കൂടി ഓഫീസിലെത്തി. ജീവനക്കാർ കാണണമെന്ന് പറഞ്ഞെത്തിയിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെ വലിയ പ്രശ്നമായി. എച്ച് ആറിന് മുമ്പിൽ പ്രതിഷേധവും നടന്നു. എന്നാൽ ഇതൊന്നും ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിലാണ് ജീവനക്കാർ. പലരും കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്.
സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് അവശ്യം വേണ്ട സാധനങ്ങൾ പോലും വാങ്ങാൻ നിവർത്തിയില്ലാത്ത അവസ്ഥയിലാണ് ജീവനക്കാർ. കെപിസിസി അധ്യക്ഷനായതോടെ ഹസനേയും കാണാനില്ല. കേരളം മുഴുവൻ ചുറ്റുന്ന ഹസൻ ഓഫീസിലെത്താതെ എല്ലാം അവഗണിക്കുകയുമാണ്. ഷിജുവിനെ നിയമിച്ചിരുന്നുവെങ്കിൽ പരാതി പറയാനെങ്കിലും ആളുണ്ടാകുമായിരുന്നുവെന്ന് ചാനലിലെ ജീവനക്കാർ പറുയന്നു. ഇനിയും കാത്തിരിക്കാനാവില്ല. അതുകൊണ്ട് തന്നെ കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതിനിടെ ജയ്ഹിന്ദി ടിവിയിൽ നിന്ന് എംഎം ഹസ്സനേയും കെപി മോഹനനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മുമ്പിൽ പോസ്റ്റർ ഒട്ടിക്കലും നടന്നു. ഷിജുവിനെ നിയമിച്ചത് കോൺഗ്രസ് ഹൈക്കമാണ്ടായിരുന്നു. വി എം സുധീരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെ ചാനലിലെ പ്രമുഖർ അങ്കലാപ്പിലായി. അവർ ഈ നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ജയ്ഹിന്ദിലെ ജീവനക്കാരുടെ പൊതു വികാരം. സുധീരന്റെ പിന്തുണയോടെ ഷിജു എത്തുമെന്ന് അറിഞ്ഞതോടെ ജയ്ഹിന്ദ് ടിവിയിൽ ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു. എല്ലാ ജീവനക്കാരേയും പിന്തുണ തേടലായിരുന്നു ലക്ഷ്യം. ആരു വന്നാലും നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നുമായിരുന്നു നിർദ്ദേശം.
എന്നാൽ ശമ്പളം തരുന്നവർക്കൊപ്പമേ നിൽക്കൂവെന്ന പൊതു വികാരമാണ് യോഗത്തിൽ ഉയർന്നത്. പതിവില്ലാതെ യോഗത്തിൽ നാരാങ്ങാ വെള്ളം നൽകിയതും വിവാദമായി. മൂന്ന് മാസമായി ശമ്പളം കിട്ടാത്ത തങ്ങളെ നാരങ്ങാ വെള്ളം നൽകി കൈയിലെടുക്കാൻ ശ്രമിക്കേണ്ടെന്ന അഭിപ്രായവുമുയർന്നു. ഇതിനിടെ എവിടെ നിന്നോ ഫണ്ട് സംഘടിപ്പിച്ച് ഒരു മാസത്തെ ശമ്പളം കൊടുത്തു. ഇനിയും രണ്ട് മാസത്തെ കുടിശിഖയുണ്ട്.
കെപിസിസി അധ്യക്ഷനായിരിക്കെ ജയ് ഹിന്ദ് ടിവിയിൽ മാറ്റം കൊണ്ടുവരാൻ സുധീരൻ ശ്രമിച്ചിരുന്നു. എന്നാൽ ചാനൽ എംഡി കൂടിയായ എംഎം ഹസ്സൻ നടത്തിയ നീക്കങ്ങൾ ഇതെല്ലാം അപ്രസക്തമാക്കി. ഇതോടെ ചാനലിന്റെ പ്രസിഡന്റ് പദം പോലും സുധീരൻ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എ-ഐ ഗ്രൂപ്പുകൾ നടത്തിയ സംയുക്ത നീക്കം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. തുടർന്ന് ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനുമായി. ഇതോടെ ജയ്ഹിന്ദ് ടിവിയിൽ എല്ലാം തന്റെ വഴിക്ക് വന്നുവെന്ന പ്രതീതിയും ഹസൻ സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ ഡൽഹി റിപ്പോർട്ടറായ ബി.എസ് ഷിജുവിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചാനൽ തപ്പത്തെത്തിച്ച് ഹസ്സന് പണി കൊടുക്കുകയായിരുന്നു സുധീരൻ. ഹൈക്കമാണ്ടിനെ സ്വാധീനിച്ച് ഷിജുവിനെ നിയോഗിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ പിന്തുണയും കിട്ടി. ഉമ്മൻ ചാണ്ടിയും ഷിജുവിനെ അനുകൂലിച്ചു. എന്നിട്ടും ഹസൻ അതിനെ അട്ടിമറിച്ചു.
സിഇഒയും എക്സിക്യൂട്ടീവ് എഡിറ്ററുമായി ഇവർ നടത്തി പോന്ന ഇടപെടലുകളിൽ കെപിസിസി അധ്യക്ഷനായിരിക്കെ സുധീരൻ അതൃപ്തനായിരുന്നു. ചാനൽ ഫണ്ട് വകമാറ്റിയതും മറ്റും സുധീരൻ കണ്ടെത്തി. ഇതോടെയാണ് ഇരുവർക്കുമെതിരെ സുധീരൻ ശക്തമായ നിലപാട് എടുത്തത്. ഇവരെ പുറത്താക്കുകയോ അധികാരം കുറയ്ക്കുകയോ വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ഇതിന് ഹസൻ വഴങ്ങിയില്ല. അങ്ങനെ കെപിസിസി ചാനലിന് സാമ്പത്തിക സഹായം നൽകുന്നത് സുധീരൻ അവസാനിപ്പിച്ചു. ഇത് ചാനലിനെ വലിയ പ്രതിസന്ധയിലേക്കാണെത്തിച്ചത്. ഹസൻ കെപിസിസിയുടെ തലപ്പത്തെത്തിയെങ്കിലും ജയ്ഹിന്ദിലേക്കുള്ള ഫണ്ട് സാധാരണ ഗതിയിലായില്ല. നിലവിൽ മൂന്ന് മാസമായി ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തെ സമർത്ഥമായി ഉപയോഗിച്ചാണ് കെപി മോഹനനും ജെ എസ് ഇന്ദുകുമാറിനും സുധീരൻ പണി കൊടുത്തത്. ഇക്കാര്യത്തിൽ എ കെ ആന്റണിയും സുധീരനൊപ്പം നിന്നു.
കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാം ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവിനെ നിയമിക്കാൻ ഹൈമാണ്ട് തീരുമാനിച്ചത്. ഇത് ഉമ്മൻ ചാണ്ടിയുടെയും അറിവോടെയായിരുന്നു.
കേരളത്തിലെ ഇടതുപക്ഷം നിരന്തരം വിവാദത്തിൽപ്പെടുന്നുണ്ടെങ്കിലും ഇതിനെ മുതലെടുക്കാൻ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് കഴിയുന്നില്ല. ഈ സാഹചര്യം രാഹുൽ ഗാന്ധിയെ സുധീരൻ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസ്സനോട് ഉടൻ മാറ്റങ്ങൾ വരുത്തി ചാനലിനെ ശരിയായ ദിശയിലാക്കാൻ രാഹുൽ നിർദ്ദേശിച്ചു. ഷിജുവിനെ നിർണ്ണായക പദവയിൽ നിയോഗിക്കാനും നിർദ്ദേശമുണ്ടായി.
അങ്ങനെയാണ് ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസായി ഷിജുവിനെ ഹസന് അംഗീകരിക്കേണ്ടി വന്നത്. കെ പി മോഹനൻ സിഇഒയാണ്. ഇന്ദുകുമാർ എക്സിക്യൂട്ടീവ് എഡിറ്ററും. ഓപ്പറേഷൻസ് ഡയറക്ടറായി ഷിജു എത്തുന്നതോടെ മോഹനനും ഇന്ദുകുമാറും രണ്ടു മൂന്നും സ്ഥാനക്കാരാകും. ഇതു കൊണ്ട് കൂടിയാണ് കള്ളകളികളിലൂടെ ഷിജുവിന്റെ നിയമനത്തെ അട്ടിമറിക്കാൻ നീക്കം നടക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്