എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം ഇന്ദുകുമാർ രാജിവച്ചു; ഹസൻ പറഞ്ഞിട്ടും പടിയറിങ്ങാതെ കെപി മോഹനൻ; ശമ്പളം കിട്ടാതെ വലഞ്ഞ് ജീവനക്കാരുടെ മൂന്നാം മാസം; പദവി കിട്ടിയിട്ടും ഒന്നും ചെയ്യാനാവാതെ കെപിസിസി അംഗം ഷിജു; പടയൊരുക്കം കഴിയുമ്പോൾ ചാനലിലും പിടിമുറുക്കാൻ ചെന്നിത്തല; ജയ്ഹിന്ദ് ടിവിയിൽ കഥ മാറുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പടയൊരുക്കം ജയ്ഹിന്ദ് ടിവിയിലും മാറ്റങ്ങൾ കൊണ്ടു വരികയാണ്. ചാനൽ ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ ജയ്ഹിന്ദ് ടിവിയിലും മാറ്റം വരികയാണ്. എക്സിക്യൂട്ടീവ് എഡിറ്റർ ജെ എസ് ഇന്ദുകുമാർ രാജി വച്ചു. ഏറെ നാളായി ഇന്ദുകുമാറിനെ മാറ്റാൻ ചെന്നിത്തലയും കോൺഗ്രസിലെ ഐക്കാരും ശ്രമിക്കുകയായിരുന്നു. പക്ഷേ നടന്നില്ല. എന്നാൽ പടയൊരുക്കത്തിന് ശേഷം ചെന്നിത്തല ചാനലിൽ പിടിമുറുക്കുമെന്ന് ഉറപ്പായതോടെ ഇന്ദുകുമാർ സ്ഥാനം ഒഴിഞ്ഞു. ചെന്നിത്തലയുടെ അടുത്ത ലക്ഷ്യം കെപി മോഹനനാണ്. ചാനലിന്റെ സിഇഒയാണ് കെപി മോഹനൻ. ചാനൽ എംഡി കൂടിയായ കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പലതവണ കെപി മോഹനനോട് രാജി ചോദിച്ചു. എന്നാൽ അദ്ദേഹം നൽകിയില്ല. മോഹനനെ കൂടി മാറ്റി സമ്പൂർണ്ണ ആധിപത്യമാണ് ജയ്ഹിന്ദിൽ ചെന്നിത്തല ലക്ഷ്യമിടുന്നത്.
ചെന്നിത്തലയുടെ വിശ്വസ്തനായ ബിഎസ് ഷിജുവിനെ ചാനലിലെ ജോയിന്റ് എംഡിയായി നിയമിച്ചിരുന്നു. ഈ യോഗത്തിലാണ് ചാനൽ പ്രസിഡന്റായി രമേശ് ചെന്നിത്തല ചുമതയേറ്റതും. അതിന് ശേഷം ഷിജുവിനെ കൂടുതൽ സ്വതന്ത്രനാക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. എന്നാൽ കെപി മോഹനനും ഇന്ദുകുമാറും തുടരുന്നത് ഷിജുവിനെ ബാധിച്ചു. ഇവരെ മുന്നിൽ നിർത്തി അടിമുടി മാറ്റം കഴിയില്ലെന്നായിരുന്നു ഷിജുവിന്റെ നിലപാട്. ഇക്കാര്യ പലതരത്തിൽ ഇന്ദുകുമാറിനേയും മോഹനനേയും അറിയിച്ചു. എന്നാൽ ഇരുവരും തൽസ്ഥാനത്ത് തുടർന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ദുകുമാറിന്റെ രാജിയെത്തുന്നത്. ഇതോടെ ചാനലിൽ ഷിജു കൂടുതൽ കരുത്തനാകും. മോഹനനെ കൂടി മാറ്റി ചാനൽ പിടിച്ചെടുക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. ജീവനക്കാരുടെ ശമ്പളം മുടങ്ങലിന് ഇനിയും പരിഹാരമുണ്ടായിട്ടുമില്ല. മൂന്ന് മാസമായി കോൺഗ്രസ് ചാനലിൽ ശമ്പളമില്ലെന്നാണ് മറുനാടന് ലഭിച്ച സൂചന.
ശമ്പളമില്ലാത്തതു കൊണ്ട് തന്നെ ചാനലിൽ നിന്ന് ജീവനക്കാർ രാജി വച്ചൊഴിയുകയാണ്. പുറത്തു നിന്ന് ആരും വരുന്നുമില്ല. ഇതോടെ വമ്പൻ പ്രതിസന്ധിയെയാണ് കോൺഗ്രസ് ചാനൽ നേരിടുന്നത്. പുറത്തു നിന്ന് ഫണ്ടെത്തിക്കുമെന്ന വാഗ്ദാനം നൽകിയാണ് ചെന്നിത്തല ചാനലിന്റെ പ്രസിഡന്റായത്. ഷിജുവിനെ ജോയിന്റെ എംഡിയാക്കിയും ഇതു പറഞ്ഞായിരുന്നു. എന്നാൽ ചെന്നിത്തല അധ്യക്ഷനായിട്ടും ഗുണം കിട്ടാത്തതിൽ ജീവനക്കാർ പരിഭവത്തിലായി. എംഎം ഹസനോട് എല്ലാവരും നീരസം അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ദുകുമാറിനേയും മോഹനനേയും നിർത്തി കാശു മുടക്കാൻ ആരേയും ക്ഷണിക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ പക്ഷം. സോളാറിൽ പെട്ടതോടെ ഉമ്മൻ ചാണ്ടി ദുർബലനുമായി. ഈ സാഹചര്യമാണ് ഇന്ദുകുമാറിന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
ഏഷ്യാനെറ്റ് ചാനലിലെ തുടക്കക്കാരിൽ പ്രമുഖനാണ് ഇന്ദുകുമാർ. ഏറെക്കാലം കൊച്ചി ബ്യൂറോ ചീഫായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഏഷ്യാനെറ്റ് മാറ്റിയതോടെയാണ് ഇന്ദുകുമാർ കളം മാറി ജയ്ഹിന്ദിലെത്തിയത്. സണ്ണിക്കുട്ടി എബ്രഹാമായിരുന്നു അന്ന് ചീഫ് എഡിറ്റർ. കോൺഗ്രസിലെ ഒരു വിഭാഗവുമായി സണ്ണിക്കുട്ടി എബ്രഹാമിനുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായിരുന്നു ഇത്. ഹസന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇന്ദുകുമാറെത്തി കുറച്ചു കാലം കഴിഞ്ഞപ്പോൾ ജയ്ഹിന്ദിൽ നിന്ന് സണ്ണിക്കുട്ടി രാജിവച്ചു. ഇതോടെ വാർത്തയുടെ സമ്പൂർണ്ണ ചുമതല ഇന്ദുകമാറിനായി. പിന്നീട് കെപി മോഹനൻ സിഇഒ ആയപ്പോഴും വാർത്താ വിഭാഗത്തെ നിയന്ത്രിച്ചിരുന്ന ഇന്ദുകുമാറായിരുന്നു. അതുകൊണ്ട് തന്നെ ഇന്ദുകുമാറിന്റെ മാറ്റം ഏറെ പ്രധാന്യമുള്ളതുമാണ്.
വാർത്തകളെ തീർത്തും കോൺഗ്രസ് പക്ഷത്താക്കാനാണ് ഷിജുവിന്റെ ശ്രമം. കെ എസ് യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തിയ ഷിജു വീക്ഷണത്തിന്റെ ഡൽഹി ലേഖകനായിരുന്നു. ഇതോടൊപ്പം ജയ്ഹിന്ദിന്റേയും പ്രതിനിധിയായി. ഇന്ദുകുമാറിനോടുള്ള എതിർപ്പുമായി രാജിവച്ച ഷിജുവിനെ ചെന്നിത്തലയാണ് ചാനലിലെ നിർണ്ണായക സ്ഥാനത്ത് എത്തിച്ചത്. കൂടുതൽ ഫണ്ടെത്തിച്ച് ജീവനക്കാരുടെ പ്രശ്നമെല്ലാം തീർക്കുമെന്നായിരുന്നു ഷിജു പറഞ്ഞത്. എന്നാൽ വേണ്ട ഇടപെടൽ ചെന്നിത്തല നടത്താത്തു കൊണ്ട് ഈ നീക്കം പൊളിഞ്ഞു. അങ്ങനെ ശമ്പളം മുടങ്ങൽ തുടർക്കഥയുമായി. ചാനലിലെ മുൻ ജീവനക്കാരൻ കൂടിയായ ജോയിന്റെ എംഡിക്ക് ഇത് ഉൾക്കൊള്ളാനുമായില്ല. ഇതിനിടെയാണ് ഇന്ദുകുമാർ പടിയിറങ്ങുന്നത്.
വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് രാജിക്കാര്യം ഇന്ദുകുമാർ ജീവനക്കാരെ അറിയിച്ചത്. രാജി നൽകിയെന്നും ഇപ്പോൾ നോട്ടീസ് പീരീഡിലാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. മുതിർന്ന ജീവനക്കാരെ ഫോണിലും അറിയിച്ചു. ഇന്ദുകുമാർ തന്റെ ഭാവി പരിപാടിയെ കുറിച്ച് വ്യക്തമാക്കിയിട്ടുമില്ല. ഇന്ദുകുമാർ പടിയറിങ്ങുന്നതിന് പിന്നാലെ കെ പി മോഹനനും രാജിവയ്ക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇതോടെ ചെന്നിത്തലയുടെ ഇടപെടലിലൂടെ കൂടുതൽ ഫണ്ട് ജയ്ഹിന്ദിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉടച്ചു വാർത്തൊരു ചാനലാണ് ചെന്നിത്തലയുടെ ലക്ഷ്യം. പടയൊരുക്കം യാത്രക്കിടെ ഇതിനുള്ള തന്ത്രങ്ങളും ചെന്നിത്തല തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്.
നേരത്തെ ജയ്ഹിന്ദ് ടിവിയിൽ നിന്ന് എംഎം ഹസ്സനേയും കെപി മോഹനനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മുമ്പിൽ പോസ്റ്റർ ഒട്ടിക്കൽ നടന്നിരുന്നു. ഷിജുവിനെ നിയമിച്ചത് കോൺഗ്രസ് ഹൈക്കമാണ്ടായിരുന്നു. ഇതോടെ ചാനലിലെ പ്രമുഖർ അങ്കലാപ്പിലായി. അവർ ഈ നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ജയ്ഹിന്ദിലെ ജീവനക്കാരുടെ പൊതു വികാരം. ഷിജു എത്തുമെന്ന് അറിഞ്ഞതോടെ ജയ്ഹിന്ദ് ടിവിയിൽ ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു. എല്ലാ ജീവനക്കാരേയും പിന്തുണ തേടലായിരുന്നു ലക്ഷ്യം. ആരു വന്നാലും നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നുമായിരുന്നു മോഹനനും ഇന്ദുകുമാറും നൽകിയ നിർദ്ദേശം. എന്നാൽ ശമ്പളം തരുന്നവർക്കൊപ്പമേ നിൽക്കൂവെന്ന പൊതു വികാരമാണ് യോഗത്തിൽ ഉയർന്നത്. പതിവില്ലാതെ യോഗത്തിൽ നാരാങ്ങാ വെള്ളം നൽകിയതും വിവാദമായി. മൂന്ന് മാസമായി ശമ്പളം കിട്ടാത്ത തങ്ങളെ നാരങ്ങാ വെള്ളം നൽകി കൈയിലെടുക്കാൻ ശ്രമിക്കേണ്ടെന്ന അഭിപ്രായവും ഉയർന്നു. ഇതിനിടെ എവിടെ നിന്നോ ഫണ്ട് സംഘടിപ്പിച്ച് ഒരു മാസത്തെ ശമ്പളം കൊടുത്തു. അതിന് ശേഷം ഒന്നും നടന്നില്ല.
കെപിസിസി അധ്യക്ഷനായിരിക്കെ ജയ് ഹിന്ദ് ടിവിയിൽ മാറ്റം കൊണ്ടുവരാൻ സുധീരൻ ശ്രമിച്ചിരുന്നു. എന്നാൽ ചാനൽ എംഡി കൂടിയായ എംഎം ഹസ്സൻ നടത്തിയ നീക്കങ്ങൾ ഇതെല്ലാം അപ്രസക്തമാക്കി. ഇതോടെ ചാനലിന്റെ പ്രസിഡന്റ് പദം പോലും സുധീരൻ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എ-ഐ ഗ്രൂപ്പുകൾ നടത്തിയ സംയുക്ത നീക്കം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. തുടർന്ന് ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനുമായി. ഇതോടെ ജയ്ഹിന്ദ് ടിവിയിൽ എല്ലാം തന്റെ വഴിക്ക് വന്നുവെന്ന പ്രതീതിയും ഹസൻ സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ ഡൽഹി റിപ്പോർട്ടറായ ബി.എസ് ഷിജുവിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചാനൽ തപ്പത്തെത്തിച്ച് ഹസ്സന് പണി കൊടുക്കുകയായിരുന്നു.
കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാം ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവെത്തുന്നത്. കേരളത്തിലെ ഇടതുപക്ഷം നിരന്തരം വിവാദത്തിൽ പെടുന്നു. ഇതിനെ മുതലെടുക്കാൻ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് കഴിയുന്ില്ലെന്ന സാഹചര്യം മനസ്സിലാക്കിയായിരുന്നു ഷിജുവിനെ നിയമിച്ചത്.
ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസായി ഷിജുവെത്തുന്നത്. കെ പി മോഹനൻ സിഇഒയാണ്. ഇന്ദുകുമാർ എക്സിക്യൂട്ടീവ് എഡിറ്ററും. ഓപ്പറേഷൻസ് ഡയറക്ടറായി ഷിജു എത്തിയതോടെ മോഹനനും ഇന്ദുകുമാറും രണ്ടു മൂന്നും സ്ഥാനക്കാരായി. പിന്നീട് ഷിജുവിനെ ചെന്നിത്തലയുടെ ഇടപെടൽ ജോയിന്റെ എംഡിയാക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്