കാര്യമായ നാശനഷ്ടങ്ങൾ ഇല്ലാതെ ശനിയാഴ്ചത്തെ ഫ്ളാറ്റ് പൊളിക്കൽ ദൗത്യം വിജയമായതോടെ ആത്മവിശ്വാസമേറി; ഞായറാഴ്ച 11 മണിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം തകർക്കുക ജെയിൻ കോറൽകോവ്; ഒരുവശത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിൽ സ്ഫോടനം; ഗോൾഡൻ കായലോരം പൊളിക്കുന്നത് രണ്ടുമണിക്ക്; കെട്ടിടത്തെ രണ്ടായി പിളർന്ന് കൊണ്ട് സ്ഫോടനം; സമീപത്തെ അപാർട്മെന്റിനും അംഗനവാടിക്കും പ്രശ്നമുണ്ടാകാത്ത വിധത്തിൽ ആസൂത്രണം; ദേശീയ പാതയിലടക്കം വാഹന നിയന്ത്രണവും
സുവർണ.പിഎസ്
കൊച്ചി : ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ മരടിലെ നാല് ഫ്ളാറ്റുകളിൽ രണ്ട് ഫ്ളാറ്റുകൾ ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. ഹോളിഫെയ്ത്ത് എച്ച്2ഒയും, ആൽഫ സെറീൻ ഫ്ളാറ്റുമാണ് നിലംപതിച്ചത്. രാവിലെ 11 മണിക്ക് എച്ച്2ഒയും 11.30 ഓടെ ആൽഫയും സ്ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനാൽ തന്നെ രാവിലെ പത്ത് മണിക്ക് മുമ്പേ ജനങ്ങളും മാധ്യമ പ്രവർത്തകരും ഫ്ളാറ്റിന് സമീപത്തായി എത്തിച്ചേർന്നിരുന്നു. എന്നാൽ മുൻകൂട്ടി അറിയിച്ചിരുന്ന സമയ ക്രമത്തിൽ അല്ല ഫ്ളാറ്റുകൾ തകർക്കപ്പെട്ടത്. എച്ച്2ഒ 11 ന് ശേഷവും, ആൽഫ 11.45 ഓടെയുമാണ് തകർക്കപ്പെട്ടത്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വലിയ കെട്ടിട സമുച്ചയം നിയന്ത്രിത സ്ഫോടനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിൽ നിന്നുമായി നിരവധിയാളുകളാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാനായി എത്തിയത്. ഫ്ളാറ്റിന്റെ പരിസര പ്രദേശങ്ങളിലും ഫ്ളാറ്റിന്റെ സമീപത്തുള്ള കെട്ടിങ്ങളുടെ മുകളിലുമായാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് നേരിൽ കാണാനെത്തിയവർ തമ്പടിച്ചിരുന്നത്. ഏറെ നേരം കാത്തിരുന്നതിന് ശേഷം രണ്ട് ഫ്ളാറ്റും തകർക്കപ്പെട്ടപ്പോൾ ആർപ്പുവിളിച്ചാണ് കുറെ പേരെല്ലാം ഫ്ളാറ്റ് തകർക്കപ്പെടുന്നത് കണ്ട് നിന്നത്.
ആദ്യം തകർക്കപ്പെട്ട എച്ച്2ഒ ഫ്ളാറ്റ് വലിയ ശബ്ദമോ പ്രകമ്പനമോ സൃഷ്ടിച്ചില്ല. എന്നാൽ രണ്ടാമത്തെ തകർക്കപ്പെട്ട ആൽഫ സെറീൻ ഫ്ളാറ്റ് തകർക്കപ്പെട്ടപ്പോൾ വലിയ ശബ്ദവും പ്രകമ്പനവുമാണ് അനുഭവപ്പെട്ടത്. ആൽഫാ ഫ്ളാറ്റിന്റെ നിർമ്മാണത്തിൽ ഇഷ്ടിക ഉപയോഗിച്ചതും, ആൽഫയിൽ കൂടുതൽ വെടിമരുന്ന് നിറച്ചതുമാണ് എച്ച്2ഒ ഫാളാറ്റ് തകർക്കപ്പെട്ടപ്പോൾ ഉണ്ടായ പ്രകമ്പനത്തെക്കാൾ കൂടുതൽ പ്രകമ്പനവും ശബ്ദവും ആൽഫ തകർക്കപ്പെട്ടപ്പോൾ ഉണ്ടാവാൻ കാരണം. സ്ഫോടനത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ പൊടി നിറയുകയും ചെയ്തു. അതിന് ശേഷം ഫയർ ആൻഡ് റെസ്ക്യൂ എത്തി റോഡിൽ വെള്ളം ഒഴിച്ച് പൊടി ശമിപ്പിച്ചതിന് ശേഷമാണ് എച്ച്2ഒയ്ക്ക് മുന്നിലുള്ള പാലത്തിൽ കൂടി വാഹനങ്ങളെ കടത്തി വിട്ടത്.
ഫ്ളാറ്റ് പൊളിക്കൽ ആദ്യദിനദൗത്യം വിജയമെന്ന് എറണാകുളം കലക്ടർ എസ്.സുഹാസ് പറഞ്ഞു. തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ ആൽഫയുടെ ഒരുഭാഗം കായലിൽ മനഃപൂർവം വീഴ്ത്തിയതാണെന്നും കലക്ടർ വ്യക്തമാക്കി.ചുറ്റുമുള്ള കെട്ടിടങ്ങൾക്കോ വീടുകൾക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്ളാറ്റായ എച്ച് ടു ഒ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്. ആൽഫയിലെ രണ്ട് അപ്പാർട്ട്മെന്റുകളുടെ കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ പതിക്കുന്ന തരത്തിലാണ് സ്ഫോടനം തീരുമാനിച്ചിരുന്നത്.ചുറ്റുപാടുമുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ വീഴുന്ന രീതിയിൽ സ്ഫോടനം ആസൂത്രണം ചെയ്തത്. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് പൊലീസ് കമ്മിഷണർ വിജയ് സാഖറെയും പറഞ്ഞു. ചെറിയ കേടുപാടുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഉണ്ടായത് ഒരുശതമാനം മാത്രമാണെന്നും ഇരുവരും പ്രതികരിച്ചു.
ഞായറാഴ്ച ആദ്യം തകർക്കുക ജെയ്ൻ കോറൽകോവാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുക. രാവിലെ 11 മണിക്കാണ് കെട്ടിടം പൊളിക്കാൻ അപകടങ്ങളില്ലാതെ ആദ്യ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളും തകർക്കാൻ സാധിച്ചതോടെ അധികൃതർ ആത്മവിശ്വാസത്തിലാണ്. നാളെ രാവിലെ എഴുമണിയോടുകൂടി ജെയ്ൻ കോറൽകോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാൻ അധികൃതർ നിർദ്ദേശിക്കും. കെട്ടിടങ്ങൾ തകർത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാൻ അനുവദിക്കു. ശനിയാഴ്ച പൊളിച്ച ഫ്ളാറ്റുകളുടെ സമീപത്ത് നിരവധി ആളുകൾ താമസിച്ചിരുന്നു. എന്നാൽ ഇനി പൊളിക്കുന്ന ഫ്ളാറ്റുകളുടെ സമീപം കാര്യമായി ആളുകൾ താമസിക്കുന്നില്ല.
10.30 ന് ആദ്യ സൈറൺ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറൺ മുഴങ്ങുന്നതോടെ ജെയ്ൻ കോറൽകോവ് തകർന്ന് തരിപ്പണമാകും. ജെയ്ൻ കോറൽ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്ഫോടനം നടത്തുക.
രണ്ടുമണിക്കാണ് ഗോൾഡൻ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളർന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതിൽ സ്ഫോടക വസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂർത്തിയായ അപ്പാർട്ട്മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങൾ ഉണ്ടാകും.
അധികൃതർ നേരത്തെ അറിയിച്ചിരുന്നത് പോലെ തന്നെ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥല പരിധിക്കുള്ളിൽ തന്നെയാണ് ശനിയാഴ്ച ഫ്ളാറ്റ് തകർന്ന് വീണത്. നാട്ടുകാർ ആശങ്കപ്പെട്ടത് പോലെ സമീപത്തുള്ള വീടുകളിലേക്ക് ഫ്ളാറ്റിന്റെ ഏതെങ്കിലും ഭാഗങ്ങൾ തെറിച്ച് വീണുള്ള അപകടങ്ങൾ ഉണ്ടാവുകയോ വീടുകൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തില്ല. കൃത്യമായ സുരക്ഷയോടെ തന്നെയായിരുന്നു ഫ്ളാറ്റ് തകർക്കപ്പെട്ടത്. എച്ച2ഒ ഫ്ളാറ്റിന് തൊട്ട് മുന്നിലുള്ള പഴയ വീടിന് പോലും ഒന്നും സംഭവിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഫ്ളാറ്റ് തകർന്ന് വീണപ്പോൾ ചെറിയൊരു ഭാഗം വീണ് വീടിന്റെ ടെറസിന്റെ ഒരു ചെറിയ ഭാഗം തകർന്നു എന്ന് അല്ലാതെ മറ്റ് കേടുപാടുകളൊന്നും പഴയ വീടിന് പോലും സംഭവിച്ചില്ല. അത്രയും കരുതലോടുകൂടിയാണ് ഫ്ളാറ്റ് സമുച്ചയങ്ങൾ തകർക്കപ്പെട്ടത്.
എച്ച്2ഒ ഫ്ളാറ്റും, ആൽഫയുടെ രണ്ട് ടവറുകളും തകർക്കപ്പെടുന്നത് കാണാനെത്തിയവരെ നിയന്ത്രിക്കാൻ 2000 പൊലീസുകാരാണ് ഫ്ളാറ്റിന്റെ പരിസരത്തായി ഉണ്ടായത്. ആളുകളെ നിയന്ത്രിക്കാൻ പൊലീസുകാർ കുറച്ചധികം കഷ്ടപ്പെട്ടു. ഗതാഗതനിയന്ത്രണവും പൊലീസിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയായിരുന്നു. എന്നാൽ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ കൊണ്ടുപോവാൻ അധികാരികളെ കൊണ്ട് സാധിച്ചു. ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാൻ എത്തിയവർ ഫ്ളാറ്റുകൾ തകർക്കപ്പെട്ടതിന് ശേഷം ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ കാണാനും എത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ജനങ്ങൾ പിരിഞ്ഞ് പോയത്.
ഇന്നത്തെ ഫ്ളാറ്റ് സ്ഫോടനം കാണാൻ എത്തിയവർ അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ നാളെ നടക്കുന്ന സ്ഫോടനം കാണാൻ എത്തുമെന്നത് ഉറപ്പാണ്. നാളെ അവധി ദിവസമായതിനാൽ തന്നെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവാൻ സാധ്യതയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍