പാർട്ടി മാറിയാൽ കൊച്ചിയിൽ ഫ്ളാറ്റ് നൽകാം, രാഷ്ട്രീയം മറന്നാൻ ലക്ഷങ്ങൾ വേറെയും നൽകാമെന്നും വാഗ്ദാനം; അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ തന്നോട് നാട്ടിലെ സിപിഎം ഛോട്ടാനേതാക്കൾക്ക് ശത്രുത; ഇവരെ കണ്ടല്ല ഞാൻ പാർട്ടിക്കാരനായത്; ലഭിച്ച സഹായ ധനത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ നൽകി; ഇനി കയ്യിൽ പണമില്ല, ജോലിക്കു പോകണം: പ്രളയത്തിൽ ചവിട്ടുപടിയായി വൈറലായ മത്സ്യത്തൊഴിലാളി ജൈസൽ മറുനാടൻ മലയാളിയോട്
ജംഷാദ് മലപ്പുറം
മലപ്പുറം: മത്സ്യത്തൊഴിലാളിയായ ജൈസലിനെ അത്രപെട്ടന്നൊന്നും മറക്കാൻ മലയാളികൾക്ക് കഴിയില്ല, കേരളം വിറങ്ങലിച്ചു നിന്ന പ്രളയക്കെടുതി സമയത്ത് ചവിട്ടുപടിയായി മാറിയ താനൂർ കോർമൻ കടപ്പുറം സ്വദേശിയായ ജൈസൽ സോഷ്യൽ മീഡിയയിലെ താരമായിരുന്നു. എന്നാൽ ഇന്ന് ജൈസൽ ഏറെ വിഷമത്തിലാണ്, താൻ അടിയുറച്ചു വിശ്വസിക്കുന്ന തന്റെ പാർട്ടിയിലെ നാട്ടിലെ ഛോട്ടാനേതാക്കൾ തന്നെ ശത്രുവായി കാണുന്നു, എന്താണ് കാരണമെന്നറിയില്ല, വീട്ടിലെ എട്ടോളം ചാക്കിൽ നിരവധി അഭിനന്ദന ഫലകങ്ങൾ ഉണ്ട്, രാഷ്ട്രീയം നോക്കാതെയാണ് കേരളാ സമൂഹം തന്നെ ഏറ്റെടുത്തത്.
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും തന്നെ അഭിനന്ദിക്കുകയും, ആവശ്യങ്ങൾ ആരായുകയും ചെയ്തെങ്കിലും സിപിഎമ്മുകാരനും പാർട്ടി കുടുംബാംഗവുമായ തനിക്ക് തന്റെ നാട്ടിലെ പാർട്ടി ഛോട്ടാനേതാക്കൾ പ്രോത്സാഹനമോ, നല്ലവാക്കോ പറഞ്ഞില്ലെന്ന് മാത്രമല്ല അവർ ഒരു ശത്രുവിനോടെന്ന പോലെയാണ് പെരുമാറുന്നത്, താനൂരിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിലൊരു വള്ളം ഇറക്കിയത് തന്റെ പിതാവും സൃഹൃത്തുക്കളുമാണ്, പാർട്ടി കുടുംബാംഗമായ തന്റെ പിതാവിന്റെ പാർട്ടി ആദർശം കണ്ടാണ് ഞാൻ വളർന്നത്. പണ്ടുകാലത്ത് ഇവിടെ രാഷ്ട്രീയ വൈര്യം കത്തിനിൽക്കുമ്പോൾ പാർട്ടി വള്ളം തകർക്കാൻ ആളെത്തുമെന്നു പറയുമ്പോൾ അർധരാത്രിപോലും വള്ളത്തിനു കാവലിരിക്കാൻ പോയ പിതാവിന്റെ മകനാണ് ഞാൻ, എന്നാൽ ഇതൊന്നും അറിയാതെയാണ് ഇവിടുത്തെ ഛോട്ടാ പാർട്ടി നേതാക്കളുടെ പെരുമാറ്റമെന്നും ജൈസൽ പറയുന്നു.
പാർട്ടി മാറിയാൽ ലക്ഷങ്ങൾ ലഭിക്കുമായിരുന്നു
പാർട്ടി മാറിയാൽ എനിക്ക് ലക്ഷങ്ങൾ ലഭിക്കുമായിരുന്നു, പണത്തിനുപുറമെ കൊച്ചിൽ വീടോ, ഫ്ളാറ്റോ നൽകാമെന്ന വാഗ്ദാനവും ലഭിച്ചു, എന്നാൽ തന്റെ ആദർശം പണയംവെച്ചുള്ള ഒരു സഹായവും സ്വീകരിക്കേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും, കറകളഞ്ഞൊരു പാർട്ടിക്കാരനാണെന്ന വിശ്വാസം എനിക്കുണ്ട്, ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.
ഇനി ജോലിക്കുപോകണം
നേരത്തെ പല രീതിയിലുള്ള സഹായങ്ങൾ ലഭിച്ചിരുന്നു, ഇന്ന് പണമെല്ലാം കഴിഞ്ഞു ഇനി വീണ്ടും പഴയ ജോലിക്കുപോകണം, മൂന്നു ലക്ഷം രൂപയാണ് തന്റെ അക്കൗണ്ടിൽ സഹായ ധനമായി വന്നത്, സംവിധായകൻ വിനയൻ ഒരു ലക്ഷം രൂപ നൽകി, ഒരു കാറും സമ്മാനമായി ലഭിച്ചു, ഒരുപ്രവാസി ഒരു ലക്ഷം രൂപ തന്നെ, കാന്തപുരം എ.പി വിഭാഗം തനിക്ക് പുതിയ വീടുണ്ടാക്കി തന്നു, ഇതാണ് തനിക്ക് ലഭിച്ച സഹായങ്ങൾ, വീട്ടിലേക്കു വണ്ടിവരില്ല, റോഡിനുള്ള സ്ഥലം നൽകാമെന്ന് അയൽവാസകൾ പറഞ്ഞെങ്കിലും ഇതിന് ഇനി എട്ടു ലക്ഷം രൂപയെങ്കിലും വേണം, അതിനുള്ള പണം ഇനി കയ്യിലില്ല,
ലഭിച്ച സഹായങ്ങൾ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ നൽകി
തനിക്ക് ലഭിച്ച സഹായ ധനങ്ങളിൽ വലിയൊരു തുക പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ കൈമാറി. ഒരുപെൺകുട്ടിയുടെ കല്യാണത്തിനായി 50000, മറ്റൊരാൾക്ക് 20000, മറ്റൊരാൾക്ക് 10000 രൂപ എന്നിങ്ങനെ കൈമാറി. നാട്ടിലെ നിർധന കുടുംബത്തിൽപ്പെട്ടവരായിരുന്നു ഇവർ.
അർഹമായത് മാത്രം വാങ്ങി
രാഷ്ട്രീയം മറന്നാൽ പല സഹായങ്ങൾ വാഗ്ദാനം ചെയ്തപ്പോഴും അത് സ്വീകരിക്കാതെ എ.പി വിഭാഗക്കാർ വീട്വെച്ചു നൽകാമെന്ന് പറഞ്ഞപ്പോൾ ഇത് സ്വീകരിച്ചത് താനൊരു എ.പി വിഭാഗക്കാരൻ ആയതുകൊണ്ടാണ്, ഞാൻ ഒരിക്കലും പണം മോഹിച്ചിട്ടില്ല, അങ്ങിനെ ആയിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് ഒരു കോടീശ്വരൻ തന്നെ ആകാമായിരുന്നു.
ഒറ്റപ്പെടുത്തിയതിനാൽ മാറി നിൽക്കുന്നു
നാട്ടിലെ സിപിഎം ഛോട്ടാനേതാക്കൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഇപ്പോൾ പാർട്ടിയിൽനിന്നും മാറിനിൽക്കുകയാണ്, പ്രദേശത്ത് പ്രാദേശികമായ പാർട്ടി കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്, മറ്റു രാഷ്ട്രീയ പാർട്ടിക്കാർ വേണ്ട പരിഗണ നൽകാതിരിക്കുമ്പോൾ അവരുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയേണ്ടതുണ്ട്,
ലീഗ് നേതാക്കൾ വീട്ടിലെത്തി, പാർട്ടിക്കാർ ആരും വന്നില്ല
മുസ്ലിംലീഗ് നേതാവായ അബ്ദുസമദ് സമദാനി അടക്കമുള്ളവർ തന്റെ വീട് സന്ദർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തെങ്കിലും തന്റെ പാർട്ടിക്കാർ ആരുംതന്നെ എത്താതിരുന്നത് മാനസികമായ ഏറെ വിഷമമുണ്ടാക്കി, കെ.എം.സി.സി, പി.ഡി.പി അടക്കമുള്ളവരെല്ലാം തന്നെ അഭിനന്ദിക്കുകയും വീട്ടിൽ വരികയും ചെയ്തവരാണ്,
കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിയെ കണ്ടു
കഴിഞ്ഞ ദിവസം കോർമൻ കടപ്പുറത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനെ കണ്ടു, പ്രാദേശിക നേതക്കൾക്ക് ശത്രുത മനോഭാവം ആയതിനാൽതന്നെ പ്രചരണ പരിപാടികൾക്കൊന്നും പോയിട്ടില്ലായിരുന്നു. പ്രചരണത്തിനെത്തിയ പി.വി അൻവർ തന്നെ കണ്ടു അടുത്തുവരികയായിരുന്നു. തുടർന്നാണ് സംസാരിച്ചത്, എനിക്ക് പാർട്ടിയോട് ഒരു വെറുപ്പും, ഛോട്ടാനേതാക്കളാണ് പ്രശ്നമെന്നും ജൈസൽ പറയുന്നു.
വൈറലായത് ഇങ്ങിനെ
കേരളം വിറങ്ങലിച്ചു നിന്ന പ്രളയ സമയത്താണ് ജൈസലിന്റെ രക്ഷാപ്രവർത്തനം ഉണ്ടായത്, വേങ്ങരയിൽ പ്രളയജലത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനെത്തിയ ബോട്ടിലേക്ക് കയറണമെങ്കിൽ ആ സ്ത്രീകൾക്ക് കഴിയുമായിരുന്നില്ല. ബോട്ടിലേക്ക് ചവിട്ടി കയറാൻ പാകത്തിൽ വച്ചുകൊടുക്കാൻ ഒന്നുംതന്നെ ആ പ്രളയജലത്തിൽ കണ്ടെത്താനും കഴിയില്ല. ഉടൻ രക്ഷാപ്രവർത്തകനായ ജൈസൽ വെള്ളത്തിൽ മുട്ടുകുത്തിക്കിടന്ന് ജീവനുള്ളൊരു ചവിട്ടുപടിയായി.
വൃദ്ധയടക്കമുള്ള സ്ത്രീകൾ ആ യുവാവിന്റെ മുതുകിൽ ചവിട്ടി ബോട്ടിലേക്ക് കയറി. ഇതിന്റെ വീഡിയോ സുഹൃത്ത് എടുത്ത് സോഷ്യൽ മീഡിയയൽ ഇട്ടതോടെയാണ് ഇത് വൈറലായത്, ലക്ഷക്കണക്കിനു പേരെ ദുരിതാശ്വാസക്യാംപുകളിലാക്കിയ വെള്ളപ്പൊക്കത്തിൽ പകരം വയ്ക്കാനില്ലാത്ത പോരാട്ടവീര്യം കാഴ്ചവച്ച് രക്ഷാപ്രവർത്തനം നടത്തിയ നൂറുകണക്കിന് മൽസ്യത്തൊഴിലാളികളുടെ കൂട്ടത്തിലെ ഒരാളാണ് ജൈസൽ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍