ഇസ്ലാമിക വർഗീയവാദത്തെ എങ്ങനെ വളർത്താം എന്ന പഠനത്തിലാണ് സിപിഎം; വേട്ടക്കാർ മുസ്ലീങ്ങളാണെന്ന് കണ്ടാൽ അവർ മൗനം പാലിക്കും; ടി ജെ ജോസഫ് മാഷും അഖിലയുടെ പിതാവ് അശോകനുമൊക്കെ കമ്യൂണിസ്റ്റുകാരായിരുന്നു; മുത്തലാഖ് വിഷയം വന്നപ്പോൾ പോലും സിപിഎം ചെയ്തത് എന്താണ്; മുസ്ലിം സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അഡ്രസ് ചെയ്തതുപോലും നരേന്ദ്ര മോദിയാണ്; ജാമിദ ടീച്ചറുടെ 'വെളിപാടിന്റെ പടവുകൾ' സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ഇസ്ലാമിക മൗലികവാദികളുടെ കണ്ണിലെ കരടാണ് ജാമിദ ടീച്ചർ എന്ന ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്ക് വന്ന സാമൂഹിക പ്രവർത്തക. ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅക്ക് നേതൃത്വം കൊടുത്ത് വിപ്ലവം സൃഷ്ടിച്ച ജാമിദ ടീച്ചർ, ഘട്ടം ഘട്ടമായുള്ള തന്റെ പരിണാമത്തിന്റെ കഥ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കയാണ്. ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ തിരൂരിൽ നടത്തിയ സെമിനാറിലാണ് ജാമിദ ടീച്ചർ തന്റെ മത-രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്. 'വെളിപാടിന്റെ പടവുകൾ' എന്ന് പേരിട്ട, ചലച്ചിത്ര സംവിധായകനും പ്രഭാഷകനുമായ സജീവൻ അന്തിക്കാടിന് അനുവദിച്ച അഭിമുഖത്തിൽ, തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവമില്ലെന്നും, നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മാത്രമാണ് തന്റെ പിന്തുണയെന്നും ജാമിദ ടീച്ചർ വ്യക്തമാക്കുന്നു.
സിപിഎമ്മിനെ നിശിതമായി വിമർശിക്കുന്ന ടീച്ചർ അവർ ഇസ്ലാമിക വർഗീയവാദത്തെ വളർത്തുന്നതിനാണ് ശ്രമിക്കുന്നത് എന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു. നാലുവോട്ടിനുവേണ്ടി മൗനം പാലിക്കുന്ന പ്രസ്ഥാനമായിട്ടാണ് സിപിഎമ്മിനെ കാണാൻ കഴിയുകയുള്ളൂവെന്നും ഒരു യുക്തിവാദിക്ക് ഒരിക്കലും സിപിഎമ്മിൽ ചേരാൻ കഴിയില്ലെന്നും അവർ പറയുന്നു. മുസ്ലിം തീവ്രാവാദ സംഘടകളുടെ ആക്രമണം ഉണ്ടായാൽ സ്വന്തം പാർട്ടിക്കാരെപ്പോലും സിപിഎം തള്ളിപ്പറയുമെന്നും അവർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. അതേസമയം മുത്തലാഖ് അടക്കമുള്ള നിരവധി പ്രശ്നങ്ങളിൽ മുസ്ലിം സ്ത്രീകളുടെ കണ്ണീര് കണ്ടത് മോദി മാത്രമാണെന്നും അവർ ചണ്ടിക്കാട്ടുന്നു. താൻ എങ്ങനെയാണ് മതം ഉപേക്ഷിച്ചതെന്നും തുടർന്ന് തനിക്കുണ്ടായ തിക്താനുഭവങ്ങുമെല്ലാം അവർ അഭിമുഖത്തിൽ വിശദീകരിക്കുന്നു. വിവാദ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
സിപിഎം ഇസ്ലാമിക വർഗീയത വളർത്തുന്നു
സിപിഎം രാഷ്ട്രീയത്തോട് തനിക്ക് അനുഭാവമില്ലെന്ന് സജീവൻ അന്തിക്കാടിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ജാമിദ ടീച്ചർ വ്യക്തമാക്കി. 'ചില ആശയങ്ങൾ ഞാൻ അനുകൂലിക്കുന്നുണ്ടെങ്കിലും ഒരു യുക്തിവാദിക്ക് ഒരിക്കലും ചേരാൻ പറ്റാത്ത പാർട്ടി തന്നെയാണ് സിപിഎം. കാരണം നാലുവോട്ടിനുവേണ്ടി മൗനം പാലിക്കുന്ന പ്രസ്ഥാനമായിട്ടാണ് എനിക്ക് ഇതിനെ കാണാൻ കഴിഞ്ഞത്. ടി ജെ ജോസഫ് മാഷ് ഒരു കമ്യൂണിസ്ററ് പ്രവർത്തകനായിരുന്നു. വേട്ടക്കാർ മുസ്ലീങ്ങളാണെന്ന് കണ്ടാൽ സിപിഎം അവിടെ മൗനമാണ് പാലിക്കാറ്. അതുപോലെ കണ്ണൂരിൽ ഞങ്ങളുടെ ഒരു സുഹൃത്ത് ഉണ്ട്. റഫീക്ക് തളിപ്പറമ്പ്. അയാളുടെ ഏഴു ലക്ഷം രൂപ വിലവരുന്ന ഒരു സ്റ്റുഡിയോ കത്തിച്ചു. അദ്ദേഹം നല്ല സിപിഎം പ്രവർത്തകനായിരുന്നു. ഒറ്റയൊരാൾ പ്രതികരിച്ചില്ല. ആരും പിന്തുണ പ്രഖ്യാപിച്ചില്ല. അതുപോലെ അഖിലയുടെ അച്ഛൻ അശോകൻ അന്നൊരു സിപിഎം പ്രവർത്തകനായിരുന്നു. ഇതൊക്കെ സമാനമായ പാഠങ്ങളാണ് നമുക്ക് തരുന്നത്. മുത്തലാഖിന്റെ വിഷയം വന്നപ്പോൾ അവർ ലീഗിനോടൊപ്പം ചേരുകയാണ് ചെയ്തത്. ഇന്ന് സിപിഎം കേരളത്തിൽ ചെയ്യുന്നത്, ഇസ്ലാമിക വർഗീയവാദത്തെ എങ്ങനെ വളർത്താം എന്നതിനെ സംബന്ധിച്ച് അവർ കൂലങ്കഷമായ ചർച്ചയിലും പഠനത്തിലുമാണ്. മുത്തലാഖ് വിഷയത്തിൽനിന്ന് അത് മനസ്സിലാക്കാം. ഏറ്റവും അപരിഷ്‌കൃത ഗോത്രസമൂഹത്തിന്റെ ആചാരമായ മുത്തലാഖ് വിഷയം വന്നപ്പോൾ പോലും ഇവർ എടുക്കുന്ന നിലപാട് എന്താണ്. അവർ എപ്പോഴും മുസ്ലീങ്ങളെ പ്രീണിപ്പിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ട് തൽക്കാലം എൽഡിഎഫിനോട് അനുഭാവമില്ല.' -ജാമിദ ടീച്ചർ വ്യക്താമക്കി
മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ അഡ്രസ് ചെയ്തത് മോദി
മുത്തലാഖ് പോലുള്ള സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അഡ്രസ് ചെയ്തതുപോലും നരേന്ദ്ര മോദിയാണെന്ന് ജാമിദ ടീച്ചർ വ്യക്തമാക്കി. ' എഴുപതുവർഷം കോൺഗ്രസ് അധികാരത്തിലിരുന്നു. 1973ൽ ഇന്ദിരാഗാന്ധി ഒരു നിയമം കൊണ്ടുവന്നു. വിവാഹമുക്തയായ സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട് എന്ന്. പിന്നീട് പുറത്തുനിന്നുള്ള സമ്മർദം കാരണം അതിനകത്ത് എഴുതിച്ചേർക്കേണ്ടിവന്നു. മതപരമായി എന്തെങ്കിലും നൽകിയാൽ മതി എന്ന്. ഒഴിവാക്കിയ സ്ത്രീകൾക്കൊക്കെ നബി കൊടുത്തത് ഒരു ഉറുമാലാണ്. കണ്ണുനീർ തുടക്കാൻ ഒരു കർച്ചീഫ്. അതുപോലെ എന്തെങ്കിലും മതിയെന്ന് എഴുതിവെച്ചു.
പിന്നീട് രാജീവ്ഗാന്ധി നിയമം പരിഷ്‌ക്കരിച്ചു. ഷാബാനുകേസ് ഒക്കെ നമുക്ക് അറിയാം. ഷബാനുവിനെ മുഹമ്മദ് അഹമ്മദ് ഖാൻ എന്ന ഒരു വക്കീൽ ആണ് വിവാഹം കഴിച്ചത്. കുറെക്കാലം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു കൊച്ചുപെണ്ണിനെ കണ്ടപ്പോൾ അയാൾക്ക് കെട്ടണമെന്ന് തോന്നി. നാലുകുട്ടികളുള്ള ഈ സ്ത്രീയെ തലാഖ് പറഞ്ഞ് ഒഴിവാക്കി. ഇവർ ഒരു ഒമ്പത് വർഷത്തോളം കോടതി വരാന്ത കയറിയിറങ്ങി. ഇയാളിൽ നിന്നും ജീവനാംശം കിട്ടാൻ. ആ സമയത്താണ് രാജീവ്ഗാന്ധി നിയമ പരിഷ്‌ക്കാരം കൊണ്ടുവരുന്നത്. ഈ ജീവനാംശം ഒരു സംഖ്യയായി കൊടുക്കാം. എല്ലാ മാസവുമായിട്ട് കൊടുക്കാതെ. പക്ഷേ മോദി ശ്രമിച്ചത് ഈ പ്രശ്നത്തെ ഉന്മൂലനം ചെയ്യാനായിരുന്നു. മുഹമ്മദൻ ലോയിൽ കൃത്യമായി പറയുന്നുണ്ട്. സ്വയബുദ്ധിയുള്ള ഏത് മുഹമ്മദീയനും ഒരു കാരണവുമില്ലാതെ അവന്റെ ഭാര്യയെ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം. അതാണ് മുത്തലാഖ്. അതിനെ ഉന്മൂലനം ചെയ്യാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്. അതുപോലെ പൊതു സിവിൽ കോഡ് കൊണ്ടുവരാൻ അദ്ദേഹമാണ് ശ്രമിച്ചത്. ഹജ്ജ് സബ്സിഡികൊണ്ട് ആർക്കാണ് നേട്ടം ലഭിച്ചുകൊണ്ടിരുന്നത്. സ്വർഗം കിട്ടേണ്ടവർ പോയിക്കോട്ടെ, അത് അത് സർക്കാരിന്റെ ചെലവിൽ പോകേണ്ട. അതുപോലെ ഇപ്പോൾ മദ്രസാ വിദ്യാർത്ഥികൾക്ക് മോദി സർക്കാർ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. യുഎഇ ഗവൺമെന്റ് എറ്റവും നല്ല നേതാവായി മോദിക്ക് അവാർഡ് കൊടുത്തിട്ടില്ലേ. ഇദ്ദേഹം ഇസ്ലാമിനോട് ഇത്രയും ശത്രുത ഉള്ള ആളായിരുന്നെങ്കിൽ ഇങ്ങനെ അംഗീകരിക്കപ്പെടില്ലായിരുന്നല്ലോ. ഞാൻ ബിജെപി എന്ന പാർട്ടിയോടോ ആർഎസ്എസ് എന്ന പാർട്ടിയോടോ അല്ല അനുഭാവം പ്രകടിപ്പിച്ചത്. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന വ്യക്തിയെ മുസ്ലീങ്ങൾക്ക് വിശ്വസിക്കാം. ഒരു സ്ത്രീയെ, അവരുടെ ഭർത്താവ് ഒരുകാരണവുമില്ലാതെ ഉപേക്ഷിച്ചാൽ തലാഖ് എന്ന പദം പറഞ്ഞ് ഒഴിവാക്കുന്നത് ക്രിമിനൽ കുറ്റമായി കണ്ടാൽ എന്താണ് തെറ്റ്?'- ജാമിദ ടീച്ചർ ചോദിച്ചു.
തന്റെ നിലപാട് എക്കാലവും പ്രശ്നാധിഷ്ഠിതമായിരുന്നെന്നും ജാമിദ ടീച്ചർ വ്യക്തമാക്കി. മുമ്പ് അതിവേഗം ബഹുദൂരം പദ്ധതിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയപ്പോൾ, ഞാൻ അദ്ദേഹത്തിന് പിന്തുണ കൊടുത്തിരുന്നു. അതുപോലെ ശബരിമല വിഷയത്തിലും, പ്രളയം നേരിട്ടതിലും പിണറായി വിജയന് പരസ്യ പിന്തുണയാണ് കൊടുത്തൂ. മുസ്ലിം പള്ളികളിലും, ശബരിമലയിലും മാത്രമല്ല പുരുഷൻ പോകുന്ന എവിടെയും സ്ത്രീക്കും പോകാൻ അനുമതിവേണമെന്നാണ് എന്റെ നിലപാട്. ശബരിമലയിൽപോയ കനകദുർഗക്കും ബിന്ദു അമ്മിണിക്കുമെല്ലാം ഞാൻ പിന്തുണ കൊടുത്തതും അവരെ കാണാൻ ശ്രമിച്ചതുമാണ് - ടീച്ചർ വ്യക്തമാക്കി.
ഖുർആനിലെ വൈരുധ്യങ്ങൾ മനസ്സ് മാറ്റി
ഖുർആൻ കൂടുതൽ പഠിച്ചപ്പോൾ അതിൽ കണ്ട വൈരുധ്യങ്ങളും മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളും തന്നെ വല്ലാതെ മാറ്റി മറിച്ചുവെന്നും ടീച്ചർ വ്യക്തമാക്കുന്നു. 'ഖുർആൻ 114 ചാപ്റ്റുകളാണുള്ളത്. ഏത് അധ്യായം എടുത്താലും വൈരുധ്യം ഞാൻ കാണിച്ചുതാരാം. ഒന്നുകിൽ ആ വാചകത്തിൽ ഉണ്ട് വൈരുധ്യം. അല്ലെങ്കിൽ അതിന്റെ മുകളിലുണ്ട്. തൊട്ടു താഴെയുണ്ട്. ഒന്നിന്റെ നേർ വിപരീതമാണ് മറ്റേത്. ഇപ്പോൾ ഒരു വാചകം. സത്യനിഷേധികളെ കണ്ടാൽ കണ്ടിടത്ത്‌വെച്ച് നിങ്ങൾ വെട്ടിക്കൊല്ലുക. ഒമ്പതാം അധ്യായം സൂറത്തുൽതൗബയിലെ അഞ്ചാമത്തെ വാചകം. പതിയിരുന്നിട്ടാണെങ്കിലും വെട്ടിക്കൊല്ലാനാണ് പറയുന്നത്. യുദ്ധമാണെങ്കിൽ നേർക്കുനേരെ ആണെല്ലോ. അതിന് ഇവർ കൊടുക്കുന്ന വ്യാഖ്യാനം യുദ്ധസന്ദർഭത്തിൽ പറഞ്ഞതാണെന്നാണ്. യുദ്ധത്തിൽ പതിയിരിക്കേണ്ട കാര്യം എന്താണ്. കണ്ടിടത്തുവെച്ച് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ കണ്ടൈടുത്ത് വെച്ച് വെട്ടിക്കൊല്ലുക എന്ന് പറയുന്നതിന്റെ അവസാനം പറയുന്നു' അള്ളാഹു എത്രയോ കാരുണ്യവാൻ'. ഇതാണ് ഇതിന്റെ കാര്യം. ഇസ്ലാം സാഹോദര്യത്തിന്റെ മതമാണെന്ന് പറയുന്നത് മുസ്ലീങ്ങൾ തമ്മിൽ പരസ്പരമുള്ള സഹോദര്യം മാത്രമാണ്. സത്യനിഷേധിയുമായുള്ള സഹവർത്തിത്വം ഒരിക്കലും ഖുർആൻ അംഗീകരിക്കുന്നില്ല.
ട്രാൻസ് ജെൻഡർ എന്ന ഒരു വിഭാഗം ഉണ്ടാകുമെന്ന് സ്രഷ്ടാവിനുപോലും അറിയില്ലായിരുന്നു. അതുപോലെ അംഗവൈകല്യമുള്ള ആളുകൾ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാൻ പാടില്ലായിരുന്നു. സ്രഷ്ടാക്കന്മാരിൽവെച്ച് ഏറ്റവും നന്നായി സൃഷ്ടിക്കുന്നവൻ ഞാൻ ആണെന്നാണ് ദൈവം പറയുന്നത്. ഇത് ശരിയല്ലെന്ന് നമുക്ക് അറിയാം. രണ്ടുതലയും ഒരു ഉടലും, രണ്ട് ഉടലും ഒരു തലയും, എന്നിങ്ങനെയാക്കെയായി കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പടച്ചവൻ കഞ്ചാവ് ആണോ എന്ന്. കാരണം ഒരിക്കൽ പറയുന്നതല്ല പടച്ചവൻ പിന്നെ പറയുന്നത്. ഒരിക്കൽ പറയും മദ്യത്തിൽ ഉപകാരം ഉണ്ട് എന്ന്. വേറൊരിക്കൽ പറയും വേണ്ട്. ഇതുപോലെയാണ് കാര്യങ്ങൾ. പിന്നെ ഇവർക്ക് വ്യഖ്യാനിച്ച് ഉണ്ടാക്കാൻ ആയത്തുകൾ ഒന്നും വേണ്ട.
ചേകന്നൂർ മൗലവി ഒരിക്കലും ഖുർആനിലേക്ക് വന്നിട്ടില്ല. അദ്ദേഹം പറഞ്ഞത് ഹദീസുകളെ കുറിച്ചാണ്. ഖുർആനിൽ കൈവെക്കാൻ അദ്ദേഹത്തെ ഇവർ അനുവദിച്ചില്ല. പക്ഷേ ഖുർആനിന് വിരുദ്ധമായ ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞത് അനന്തരാവകാശം മറ്റും വച്ചാണ്. പെണ്ണിന് ആണിന് കൊടുക്കുന്നതിന്റെ പകുതി അനന്തരാവകാശമാണ് ഖുർആൻ കൽപ്പിക്കുന്നത്. ചേകന്നൂർ മൗലവി പറഞ്ഞു, മൺവെട്ടിയെടുത്ത് പാടത്ത് പണിയെടുക്കാൻ പുരുഷൻ പോകുന്നു, ഇന്ന് സ്ത്രീകളും പോകുന്നു. അങ്ങനെയൊരു കാലഘട്ടം വന്നാൽ അതിൽ ആണിനും പെണ്ണിനും തുല്യ അവകാശങ്ങൾ കൊടുക്കണം. അപ്പോൾ ഇവർ മനസ്സിലാക്കി. ഇയാൾ ആളുപെശകാണ്. ഇയാൾ ഇനി കൈവെക്കുന്നത് ഖുർആനിലേക്കാണെന്ന്. എന്നതുകൊണ്ടാണ് ചേകന്നുർ മൗലവിയെ കൊന്നത്. മതത്തിൽ നിന്നുകൊണ്ട് വിമർശിച്ചതിനേക്കാൾ എനിക്ക് പ്രശ്നങ്ങൾ ഉണ്ടായത് മതം വിട്ടപ്പോൾ ആയിരുന്നു.'- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ അദ്ദേഹത്തിന്റെ സംഘടനയുടെ തലപ്പത്ത് വരണമെന്നും ജുമാനമസ്‌ക്കാരത്തിന് നേതൃത്വം നൽകണമെന്നും ചേകന്നൂർ മൗലവി തന്നെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നു. ഞാൻ അന്ന് ചെയ്തത് ഖുർആനികമായിട്ടാണ്. ഖുർആനിൽനിന്ന് വേറിട്ട് ഒന്നും അന്ന് ചെയ്തിട്ടില്ല.- ജാമിദ വ്യക്തമാക്കി.
മുജാഹിദ് ബാലുശ്ശേരിയൊക്കെ അപ്പോസ്തലായിരുന്നു
അധികം ആർക്കും അറിയാത്ത തന്റെ വ്യക്തി ജീവിതവും ഈ അഭിമുഖത്തിൽ ടീച്ചർ വെളിപ്പെടുത്തുന്നുണ്ട്. 'പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഞാൻ ജനിച്ചത്. അച്ചൻ പട്ടാളക്കാരനായിരുന്നു. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. ഞങ്ങളുടെ നാട്ടിൽ ഓരോ വ്യാഴാഴ്ച തോറും വീടുകളിൽ സംഘ മൗലൂദ് ഉണ്ടാകും. അത് ഞങ്ങളുടെ വീടുകളിലും ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന എല്ലാവർക്കും അന്ന് ഭക്ഷണം കൊടുക്കണമായിരുന്നു. ഞങ്ങൾ തന്നെ 13 മക്കളാണ്. ഞങ്ങൾ തന്നെ മുക്കാൽ പട്ടിണിയാണ്. അപ്പോൾ വാപ്പിച്ചി ഇതിനെ നഖശിഖാന്തം എതിർത്തു. അദ്ദേഹത്തിന്റെ പേര് ഷാഹുൽ ഹമീദ് എന്നാണ്. 1960-70 കാലഘട്ടങ്ങളിൽ കൊട്ടാരക്കരയിൽ യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചിരുന്ന മെമ്പർഷിപ്പുള്ള ആളാണ് എന്റെ പിതാവ്. കലാനാഥൻ മാഷിനൊക്കെ നന്നായി അറിയാം. ഉമ്മ അക്ഷരാഭ്യാസം ഇല്ലാത്ത ആളാണ്. അപ്പോൾ ഉമ്മയോടൊന്നും യുക്തിവാദം പറഞ്ഞാൽ എൽക്കില്ല എന്നതുകൊണ്ട് ബാപ്പ തന്റെ അഭിപ്രായം ഉള്ളിൽ ഒതുക്കുകയായിരുന്നു. ഉമ്മച്ചി മക്കളെ മതം പഠിപ്പിക്കുകയോ എന്തുവേണെമെങ്കിലും ചെയ്തോട്ടെ ബാപ്പ അതിൽ ഇടപെട്ടില്ല. അങ്ങനത്തെ ഒരു അന്തരീക്ഷത്തിലാണ് ഞാൻ ജനിക്കുന്നത്.
എന്നാൽ സഹോരങ്ങൾ എല്ലാവരും വിശ്വാസികൾ ആയിരുന്നു. മുജാഹിദ് ബാലുശ്ശേരി പറയുന്നു, 24 മണിക്കുർ മൂത്രമൊഴിക്കരുത് എന്നാൽ റഞ്ഞാൽ ഞങ്ങളുടെ വീട്ടിൽ ആരും മൂത്രം ഒഴിക്കില്ലായിരുന്നു. അത്രക്ക് വാഴ്‌ത്തപ്പെട്ട അപ്പോസ്തലനായിരുന്നു മുജാഹിദ് ബാലുശ്ശേരി എന്റെ വീട്ടുകാർക്ക്.
പെൺകുട്ടികളെ ഒതുക്കൽ പഠനകാലത്ത് പ്രകടമായിരുന്നു. ഒരിക്കൽ വാങ്കുവിളി കോമ്പറ്റീഷൻ വന്നപ്പോഴുള്ള മറുപടി പെൺകുട്ടികൾക്ക് പറ്റില്ല എന്നായിരുന്നു. പങ്കെടുത്തേ പറ്റൂ എന്ന് ഞാനും പറഞ്ഞു. അവസാനം തർക്കം പരിഹരിപ്പിക്കാനായി ബാത്ത് റൂമിന്റെ പിറകിൽ കൊണ്ടുപോയി എന്നെക്കൊണ്ട് വാങ്ക് വിളിപ്പിച്ചു. അപ്പോഴും ഞാൻ പറഞ്ഞു. കഴുപ്പമില്ല മൈക്ക് തന്നാൽ മതി. അത് പറ്റില്ലെന്നായി സംഘാടകർ. ഞാനും വിട്ടുകൊടുത്തില്ല. ഞാൻ ഇവിടെനിന്ന് വാങ്ക് വിളിക്കാം. പക്ഷേ ഇവരൊക്കെ ഇവിടെ വന്നിരിക്കണം. ഭയങ്കര നാറ്റമാണ് ഇവിടെ. എന്നിട്ടും ഞാൻ ഉറക്കെ വാങ്ക് വിളിച്ചു. പക്ഷേ എനിക്ക് മാർക്ക് ഇട്ടില്ല. പക്ഷേ ഞാൻ അത് ചോദ്യം ചെയ്തു. ഗത്യന്തരമില്ലാതെ ഇവർ എനിക്ക് ഫസ്റ്റ് പ്രൈസ് തന്നു. ഒരു മൊട്ടുസൂചി. പഠിക്കാനും മനസ്സിലാക്കാനും ചോദ്യം ചെയ്യാനും ഒരുങ്ങുന്നവരെ മാനസികമായി ഒറ്റപ്പെടുത്തുകയാണ് ഇസ്ലാമിക സംഘടനകളുടെ രീതി. മദ്രസയിലും ദർസിലുമൊക്കെ ഉസ്താദുമാരുടെ ലൈംഗിക പീഡന ശ്രമങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. അത് എതിർക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രീതിയാണ് ഉണ്ടാവാറ്. - ജാമദ ടീച്ചർ പറുഞ്ഞു.
ഓരോകാര്യം മനസ്സിലാക്കിയും വിമർശിച്ചും പതുക്കെ പതുക്കെയാണ് ഈ മാറ്റം ഉണ്ടായത്. മതത്തെ വിമർശിക്കാൻ തുടങ്ങിയതോടെ തന്നെ ഞാൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഓരോന്നോരോന്നായി എനിക്ക് ടെർമിനേഷൻ കിട്ടി. ആറുസ്ഥാപനങ്ങളിൽനിന്നും ടെർമിനേഷൻ കൈയിൽ കിട്ടി.
തനിക്കെതിരെയുള്ളത് ഹീനമായ കുപ്രചാരണങ്ങൾ
എന്റെ അദ്ധ്യാപകൻ ആയിരുന്നു ഷംസുദ്ദീൻ പാലത്ത്. അദ്ദേഹം പറയുന്നത്, ബഹുദൈവ ആരാധകരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും ഹറാമാണ് എന്നാണ്. അതുപോലെ അവരെ നമ്മുടെ സ്ഥാപനങ്ങളിൽ പേഴ്സണൽ സ്റ്റാഫായി വെക്കുകയോ, അവർക്ക് ജോലികൊടുക്കുയോ പോലും പാടില്ല എന്നു പറയുമ്പോൾ, ഞാൻ അതിനെ വിമർശിച്ചു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് നമ്മുടെ പണ്ഡിതന്മാരോട് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഒന്നുമറിയില്ല എന്നതായിരുന്നു അവരുടെ മറുപടി. ഞാൻ തിരുവനന്തപുരം ജില്ലയിലെ മണക്കാട് ലക്ഷ്മി പാർവതി ഭായി സ്‌കൂളിലെ ഹയർസെക്കൻഡറിയിലെ അറബിക്ക് അദ്ധ്യാപികയായിരുന്നു. പല പ്രമുഖ സ്ഥലങ്ങളലും പഠിപ്പിച്ചിട്ടുണ്ട്. സലഫി സെന്റർ അടക്കം പലയിടത്തും ഖുർആൻ പഠിപ്പിച്ചു. ഞാൻ ബിരുദധാരിയാണ്. പക്ഷേ ഇപ്പോൾ പ്രചാരണം നടക്കുന്നത് എനിക്ക് അടിസ്ഥാന വിദ്യാഭ്യാസമില്ലെന്നും ഞാൻ ടീച്ചർ അല്ല എന്നുമൊക്കെയാണ്- ജാമിദ ടീച്ചർ പറഞ്ഞു.
ഞാൻ ക്രിസ്ത്യൻ മതത്തിലേക്ക് പോയി പെന്തക്കോസ്ത് സ്വീകരിച്ചുവെന്നും പ്രചാരണം ഉണ്ട്. ഒരുകാലിൽ മന്ത് വെച്ച് മറ്റേക്കാലിലെ മന്തിനെ മുറകെ പിടിക്കേണ്ട കാര്യമില്ല. ഇസ്ലം മതംതന്നെ ഒരു പൊള്ളയാണെന്ന് എനിക്കറിയാം. പിന്നെ ക്രിസ്ത്യൻ മതത്തിന്റെ പിറകേ പോണോ.അവർക്ക് വേണ്ടത്് ഞാൻ ഒന്നുമല്ല എന്ന് ആക്കിത്തീർക്കലാണ്. ഇസ്ലാം വിട്ടതിനെ തുടർന്ന് തനിക്കുനേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായതായും ജാമിദ ടീച്ചർ വെളിപ്പെടുത്തി. സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന എന്നെ ടിപ്പറിടിച്ചു കൊല്ലാൻ ശ്രമിച്ചു. പല തവണ വീട് ആക്രമിച്ചു. 'ഇപ്പോഴും ഞാൻ കാരണം എന്റെ സഹോദരങ്ങളെ ഊരുവിലക്കുന്നുണ്ട്. പല കല്യാണ വീടുകളിൽനിന്നും എന്റെ സഹോദരങ്ങൾ കണ്ണീരോടെ മടങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. രണ്ട് സഹോദരന്മാരുടെ മക്കളുടെയും കല്യാണത്തിന് മഹല്ല് കമ്മറ്റി മുന്നോട്ടുവെച്ച നിബന്ധന ഞാൻ ആ ചടങ്ങിൽ പങ്കെടുക്കരുതെന്നായിരുന്നു.- ജാമിദ ടീച്ചർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍