ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത്; ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിട്ട് കത്തിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവം...അങ്ങനെ എന്തെല്ലാം; മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട; ഇപ്പോൾ കിട്ടുമെന്നുറപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി; ജാമിത ടീച്ചറും മതം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്ക്; ഭീഷണിയുമായി ഇസ്ലാമിസ്റ്റുകളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വനിതകളുടെ ജുമ നടത്തി ഇസ്ലാമിക പരിഷ്ക്കർത്താവ് ആയി അറിയപ്പെട്ടിരുന്ന ജാമിദ ടീച്ചറും ഒടുവിൽ മതം ഉപേക്ഷിക്കുന്നു. താൻ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തിയെന്നും, ശപിക്കുകയും പത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവത്തെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ മൂൻ പ്രസംഗങ്ങളിലെല്ലാം ഇസ്ലാമിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരടിക്കുമ്പോഴും ഖുർആനിന്റെ ദൈവികതയെയോ, അള്ളാഹുവിന്റെ അസ്തിത്വത്തെയോ അവർ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല. ഖുർആനും ഇസ്ലാമും സ്ത്രീകൾക്ക് അനുവദിച്ചുതുരുന്ന അവകാശങ്ങൾ പുരുഷാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തിയ പൗരോഹിത്യം അംഗീകരിച്ചു തരുന്നില്ല എന്ന നിലപാടാണ് അവർ എടുത്തിരുന്നത്. ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തക കൂടിയായിരുന്ന ജാമിദ ടീച്ചർ, ഖുർആൻ ഒഴികെയുള്ള ഹദീസുകൾ അടക്കമുള്ളവയൊന്നും അംഗീകരിക്കരുതെന്ന പക്ഷക്കാരിയായിരുന്നു. പക്ഷേ മതത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മതമൗലിക വാദികളും ചില ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രശ്നത്തിന്റെ പേരിൽ ജാമിദ ടീച്ചർക്കെതിരെ വാളെടുത്തിരിക്കയാണ്. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലടക്കം വലിയ ചർച്ചകളാണ് ജാമിദ ടീച്ചറുടെ മനം മാറ്റത്തിന്റെ പേരിൽ നടക്കുന്നത്. ജാമിദ ടീച്ചർ ആദ്യമേ തന്നെ നാസ്തികയായിരുന്നെന്നും അത് പുറത്തെടുക്കാതെ മത പരിഷ്ക്കരണവാദിയായി നിൽക്കയാണെന്നും അവർ രോഷം കൊള്ളുന്നു. ഇൻബോക്സിലും മറ്റുമായി തെറിവിളികളുടെ പൂരമാണ് തനിക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് തുടർന്ന് ഇട്ടപോസ്റ്റുകളിൽ ടീച്ചർ വ്യക്തമാക്കുന്നു.
ജാമിത ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്ററിന്റെ പൂർണരൂപം ഇങ്ങനെയാണ്:
എന്റെ നിലപാടുകൾ എനിക്കാരെയും എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടുന്ന നിർബന്ധമില്ല. അത് വ്യക്തമാണ്. കൃത്യമാണ്. അങ്ങേയറ്റം സുതാര്യമാണ്: എനിക്ക് രാഷ്ട്രീയമുണ്ട് :എന്നാൽ ഞാനൊരു രാഷ്ട്രിയ പാർട്ടിയുടെയും ചട്ടുകമല്ല.ഞാൻ കല്പിതകഥയിലെ സ്വർഗ്ഗക്കാരിയായ വിജയിയാണ്. എന്നാൽ ഞാൻ വാദിക്കുന്നത് മുഴുവൻ മനുഷ്യന്റെയും സമത്വത്തിന് വേണ്ടിയാണ്. ഞാൻ ഒരു സ്ത്രീയാണ് .ഞാൻ നിലകൊള്ളുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയും അക്രമിക്കപ്പെടുന്നവരുടെ നീതിക്കുവേണ്ടിയാണ്. ഞാൻ ജന്മം കൊണ്ട് മുസ്ലിമാണ്. കർമ്മം കൊണ്ടും വിവേചനബുദ്ധികൊണ്ടും മനുഷ്യനാണ്. ഞാൻ പഠിച്ചതും അറിഞ്ഞതും എന്റെ മത പ്രമാണങ്ങളെ കുറിച്ചാണ്.ഏറ്റവും വിമർശിക്കുന്നതും വ്യക്തമായ അറിവുള്ള വിഷയങ്ങളെ കുറിച്ച് മാത്രമാണ് '. അറിഞ്ഞ ഞാൻ അനുഭവിച്ച മതത്തിലെ വിവേചനങ്ങൾ, അനീതികൾ, അവഗണനകൾ...... അതൊക്കെ എന്നെ എന്റെ മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചു.
ആദ്യം ഖുർആനും ഹദീസും പഠിച്ചു, പഠിപ്പിച്ചു.പിന്നീട് ചിലഹദീസുകൾ ഖുർആനിന് എതിരാണെന്ന് മനസിലാക്കി. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. പ്രത്യേകിച്ച് 6 ഹദീസ് ഗ്രന്ഥങ്ങളും 6 ഹദീസ് പണ്ഡിതന്മാരെയും കുറിച്ചുള്ള ചരിത്രങ്ങളും.ഹദീസ് പ്രമാണമല്ല എന്ന് ഖുർആനിലുടെ കണ്ടെത്തി.ശേഷം ഖുർആനിനെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ശ്രമം നടത്തി. അത് ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത്.
ശപിക്കുന്ന ദൈവം,ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിച്ച് കത്തിക്കുന്ന ദൈവം, അരൂപിയെങ്കിലും സിംഹാസനത്തിലിരിക്കുന്ന ദൈവം, കോപിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ,പറയുന്നത് വിശ്വസിപ്പിക്കാൻ അത്തിപ്പഴം കൊണ്ട് സത്യം ചെയ്യുന്ന ദൈവം, നബിക്ക് വേണ്ടി നമസ്കരിക്കുന്ന ദൈവം,നബിക്ക് കാരുണ്യം ദൈവത്തിന്റെത് പോരെന്ന് മനസിലാക്കി മലക്കുകളെയും വിശ്വാസികളെയും കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന ദൈവം............
അങ്ങനെ ധാരാളം........തെമ്മാടിത്തരം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ എന്റെ ചുണ്ടുവിരൽ ഉയർന്നെന്നിരിക്കും ഉയിര് പോയാലും :ഇതാണ് ഞാൻ. യോജിപ്പില്ലാത്തവർക്ക് സൗഹൃദം വിടാം.കാരണം എനിക്ക് ഞാനാകാനേ കഴിയൂ.എന്റെ പ്രകൃതവും അതാണ്: നൂറുവർഷമുള്ള അടിമ ജീവിതം എനിക്കു വേണ്ടാ.മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട. ഇപ്പോൾ കിട്ടുമെന്നു റപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി.ഒരു ദിവസമെങ്കിലും മനുഷ്യനായി ജീവിക്കണമെന്നേയുള്ളൂ.........
വിവാദമായി വനിതാ ജുമ; ജാമിത ടീച്ചറുടെ നിലപാട് ഇങ്ങനെയായിരുന്നു
നേരത്തെ ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും ജാമിദ ടീച്ചർ വഹിച്ചിരുന്നു. ഈ സമയത്താണ് രാജ്യത്ത് ആദ്യമായി വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു നേതൃത്വം നൽകിത്. ഇതിന്റെ പേരിൽ തനിക്ക് ആയിരത്തിലധികം കൊലപാതക ഭീഷണികൾ വന്നതായി അന്ന് ജാമിദ ടീച്ചർ പറഞ്ഞിരുന്നു.ഇന്ന് കേരളത്തിൽ നിലവിലുള്ള മുഴുവൻ മുസ്ലിംമത സംഘടനകളും ഖുർആനിനെ തള്ളി ഹദീസിനെ പ്രമാണമായി സ്വീകരിച്ചവരാണ്, ഹദീസ് ഖുർആനിന് വിരുദ്ധമാണ്, ഇതാണ് താനും ഖുർആൻ സുന്നത്ത് സൊസൈറ്റിയും പൊതുസമൂഹത്തോട് പറയാൻ ശ്രമിക്കുന്നതെന്ന് ജാമിദ ടീച്ചർ വ്യക്തമാക്കിയിരുന്നു.
വനിതാ ജുമക്കുശേഷം സമാനതകളില്ലാത്ത ആക്രമണങ്ങളാണ് അവരുടെ നേർക്ക് ഉണ്ടായത്.കൊയിലാണ്ടിയിലുള്ള വീടിനുനേരെ അക്രമണമുണ്ടായി. ഫോണിലേക്കു ആയിരത്തിലധികം കൊലപാതക ഭീഷണി മെസ്സേജുകൾ വന്നു, പച്ചയ്ക്ക് കത്തിക്കും, വെട്ടി നുറുക്കും, പട്ടിക്ക് ഇട്ടുകൊടുക്കും, ചേകന്നൂർ മൗലവിക്ക് സംഭവിച്ചത് ആവർത്തിക്കും തുടങ്ങിയ മെസ്സേജുകളാണ് താൻ 12വർഷമായി ഉപയോഗിച്ചുവന്നിരുന്ന ഫോണിലേക്ക് വരുന്നതെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ മുത്തലാക്ക് വിഷയത്തിൽ മതപണ്ഡിതർക്ക് വിരുദ്ധമായ നിലപാട് എടുത്തതും വിഷയത്തിൽ സുപ്രീംകോടതി ബില്ലിനെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വൻഅറപ്പുളവാക്കുന്ന തേജോവധങ്ങളാണു ടീച്ചർക്ക് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു നേതൃത്വം നൽകിയത്.
മുജാഹിദ് വിഭാഗത്തിന്റെ തിരുവനന്തപുരം സലഫിസെന്ററിൽ പത്തുവർഷത്തോളം അദ്ധ്യാപികയായിരുന്നു ജാമിദ. ദക്ഷിണകേരളാ സുന്നിവിഭാഗത്തിന്റെ തിരുവനന്തപുരം പരുത്തിക്കുഴിയിലെ സ്ഥാപനത്തിലും ജാമഅത്തെ ഇസ്ലാമിയുടെ തിരുവനന്തപുരം അട്ടക്കുളങ്ങര ഇസ്ലാമിക സ്ഥാപനത്തിനും അദ്ധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഓക്സഡ് ഇന്റർനാഷണൽ സ്കൂൾ, മണക്കാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, പൊന്നറ ശ്രീധർമ മെമോറിയൽ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അറബിക് അദ്ധ്യാപികയായും ജോലിചെയ്തു. ഇപ്പോൾ ഹദീസിനെ മാത്രമല്ല ഖുർആനെയും തള്ളിപ്പറഞ്ഞ നിലപാട് എടുത്തതോടെ അവർക്ക് ഭീഷണികൾ ഏറുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്