പരസ്യമായി നിയമലംഘനത്തിന് കുട പിടിക്കുന്നത് നിയമസഭാ പരിസ്ഥിതി സമിതി അംഗം; ഉരുൾപൊട്ടൽ അടക്കം പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയേറിയ മേഖലയായിട്ടും പ്രതിപക്ഷത്തിനും മൗനം; മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണിയെന്ന് കോടതികൾ വിധിയെഴുതിയിട്ടും കണ്ടില്ലെന്ന ഭാവം; പി.വി.അൻവർ എംഎൽഎയുടെ അനധികൃത തടയണകൾ പൊളിച്ചുനീക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി
ജംഷാദ് മലപ്പുറം
കോഴിക്കോട്: മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണിയായി നിലകൊള്ളുന്ന കക്കാടംപൊയിലിലെയും ചീങ്കണ്ണിപ്പാലയിലെയും പി.വി അൻവർ എംഎൽഎയുടെ അനധികൃത തടയണകളും നിർമ്മാണങ്ങളും പൊളിച്ചുമാറ്റുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി. ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് നോട്ടീസ് നൽകുമെന്നും പതിനഞ്ചു ദിവസത്തിനകം തടയണകൾ പൊളിച്ചില്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ 51എ(ജി) പ്രകാരം പരിസ്ഥിതി സംരക്ഷിക്കുക എന്ന പൗരന്റെ മൗലിക കടമയുടെ ഭാഗമായി നിയമവിരുദ്ധ തടയണകൾ ജനകീയ മുന്നേറ്റത്തിലൂടെ പൊളിക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി നേതാക്കളായ അഡ്വ.സിആർ നീലകണ്ഠൻ, കെ.എം ഷാജഹാൻ എന്നിവർ അറിയിച്ചു. പ്രതിപക്ഷവും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഈ തടയണകൾ മനുഷ്യജീവനും പ്രകൃതിക്കും ഭീഷണിയാണെന്ന് കോടതികളും ഉദ്യോഗസ്ഥരും പലതവണ വ്യക്തമാക്കിയിട്ടും ഇന്നും നിലനിൽക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതിപ്രവർത്തകർക്കൊപ്പം ജനകീയരാഷ്ട്രീയ മുന്നണി പ്രവർത്തകർ ഈ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷമാണ് ഇത്തരത്തിൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമാണ് ഇത്തരത്തിലുള്ള പരസ്യമായ നിയമലംഘനങ്ങൾക്കും അഴിമതിക്കും നേതൃത്വം നൽകുന്നത് എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കു തന്നെ അപമാനകരമാണ്.
ഇക്കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങളായി അധികൃത പഠനങ്ങൾ തന്നെ കണ്ടെത്തിയിട്ടുള്ളത് മലമുകളിൽ ജലംസംഭരിച്ചതും സമീപത്തെ പാറമടകളിൽ നിന്നുള്ള പ്രകമ്പനങ്ങളുമാണ്. കഴിഞ്ഞവർഷം കോഴിക്കോട് കട്ടിപ്പാറയിൽ 14 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിലും ഇത്തവണ നിലമ്പൂർ കവളപ്പാറയിൽ 59 പേരുടെ ജീവൻകവർന്ന ഉരുൾപൊട്ടലിനും ദുരന്തത്തിനും ഇതേ കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
സമാനമായ ഒരു ദുരന്തഭീഷണിയാണ് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ പി.വി അൻവർ എംഎൽഎയുടെ പിവിആർ നാച്വറൽ റിസോർട്ടിൽ പണിത മൂന്ന് അനധികൃത തടയണകൾ ഉയർത്തുന്നത്. സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്ത് 30ലക്ഷം ലിറ്ററിലേറെ വെള്ളമാണ് സംഭരിച്ചിട്ടുള്ളത്. രണ്ട് തടയണകൾക്കു നടുവിൽ കോൺക്രീറ്റ് പ്ലാറ്റഫോമും നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ തടയണക്കു താഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും ഇൻഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്കൂളുമുള്ളത്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ നിർമ്മിച്ച അനധികൃത തടയണപൊട്ടുകയാണെങ്കിൽ മഹാദുരന്തത്തിനാവും കക്കാടംപൊയിൽ സാക്ഷ്യം വഹിക്കേണ്ടിവരുക. ഈ തടയണകൾ നിയമലംഘനമാണെന്നു കണ്ടെത്തിയെങ്കിലും രാഷ്ട്രീയ ഭരണസ്വാധീനം ഉള്ളതിനാൽ ഇപ്പോഴും അവിടെ നിർമ്മാണം നടക്കുന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ അൻവറിന്റെ വാട്ടർതീം പാർക്കിന് താഴെ 400 മീറ്റർ അകലെ തേനരുവി പുഴയിലേക്കുള്ള രണ്ടു നീരുറവകൾ ഉത്ഭവിക്കുന്ന അതീവ പരിസ്ഥിതി ലോല പ്രദേശത്ത് ഒരു ക്വാറിക്കും അനുമതി നൽകിയിരിക്കുകയാണ്. ഭൂപരിഷ്ക്കരണ നിയമപ്രകാരം ഇളവു ലഭിച്ച പ്ലാന്റേഷൻ ഭൂമിയിലാണ് നിയമംലംഘിച്ച് ക്വാറി അനുവദിച്ചിട്ടുള്ളത്. പി.വി അൻവർ എംഎൽഎയുടെ പാർക്ക് മാനേജറും സിപിഎം ലോക്കൽ സെക്രട്ടറിയും ചേർന്ന് വാടകവീട്ടിൽ താമസിക്കുന്നയാളുടെ പേരിലാണ് ക്വാറി നടത്തുന്നത്. ഈ ക്വാറി നിയമലംഘനമാണെന്നു കൂടരഞ്ഞി വില്ലേജ് ഓഫീസർ കണ്ടെത്തിയിട്ടും ഉന്നതരുടെ നിശ്ശബ്ദതയുടെ പിൻബലത്തിൽ ഇപ്പോഴും പ്രവർത്തിക്കുകയാണ്.
ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം വെള്ളം ഭാഗികമായെങ്കിലും തുറന്നുവിട്ടതിനാലാണ് ഇത്തവണ ചീങ്കണ്ണിപ്പാലിയിൽ ദുരന്തമുണ്ടാവാതിരുന്നത്. അല്ലെങ്കിൽ കവളപ്പാറയിലെ ദുരന്തം ചീങ്കണ്ണിപ്പാലിയിൽ സംഭവിക്കുമായിരുന്നു.സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടയണകെട്ടി തടഞ്ഞത് പൊളിക്കാൻ ജില്ലാ കളക്ടർ നടപടിയെടുത്തപ്പോഴാണ് കരാർ പ്രകാരം സ്വന്തമാക്കിയ സ്ഥലം ഭാര്യപിതാവിന്റെ പേരിലേക്ക് മാറ്റി റസ്റ്റാറന്റ് കം ലോഡ്ജിങ് കെട്ടിടത്തിനായി ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും ബിൽഡിങ് പെർമിറ്റെടുത്തശേഷം അൻവർ തടയണക്കു കുറുകെ റോപ് വേ നിർമ്മിച്ചത്. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടും റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല.
പരിസ്ഥിതി ലോല പ്രദേശത്ത് മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണ് തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് റോപ് വേ പൂർത്തീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ പി.വി അൻവറിന്റെ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോ മീറ്റർ മാത്രം അകലെയാണ് തടയണയും റോപ് വെയും.ഊട്ടിക്കു സമാനമായ കോടമഞ്ഞും തണപ്പുമുള്ള കലാവസ്ഥയുള്ള കക്കാടംപൊയിലിന്റെ ജൈവവൈവിധ്യവും ഇവിടുത്തെ മനുഷ്യരുടെ ജീവനും സ്വത്തും തകർക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് ടൂറിസത്തിന്റെ മറവിൽ പി.വി അൻവർ എംഎൽഎ നടത്തിയിരിക്കുന്നത്. ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് പാർക്കും തടയണയും റോപ് വെയും റിസോർട്ടിലെ തടയണകളും തേനരുവി ക്വാറിയും സ്ഥിതിചെയ്യുന്നത്. കക്കാടംപൊയിലിനുമുകളിൽ അവിടുത്തെ ജനങ്ങളുടെ ജീവനുമേൽ ബോംബായി നിൽക്കുകയാണ് ഇവയെല്ലാം. ഇവക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും ഒരു പ്രതികരണവും കാണാത്തതിനാലാണ് ഞങ്ങൾ ഭരണഘടനയിലെ ഈ അവകാശം വിനിയോഗിക്കുന്നത്. കൊച്ചിയിലെ ചിലവന്നൂർ കായലിൽ ഇത്തരത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച പാർക്ക് പൊളിച്ചു കളയുകയുണ്ടായതായും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഷൗക്കത്തലി എറോത്ത്, നിപുൻ ചെറിയാൻ, സിജെ വർഗീസ് പങ്കെടുത്തു.
Stories you may Like
- താഴെത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- അപൂർവ രോഗ പരിചരണത്തിന് കെയർ പദ്ധതിച നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ
- പ്രതിസന്ധി മൂത്തപ്പോൾ ജനകീയ ഹോട്ടലിലും വിലക്കയറ്റം!
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍